ഉത്തർപ്രദേശിൽ ആഞ്ഞു വീശിയത് മോദി തരംഗം; എതിരാളികളെ നിലംപരിശാക്കി നാലിൽ മൂന്നു ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ; തകർന്നടിഞ്ഞ് എസ്പി- കോൺഗ്രസ് സഖ്യം; ബിഎസ്പിയുടെ ആനയ്ക്കും കടുത്ത ക്ഷീണം; ഉത്തരാഖണ്ഡിലും ബിജെപി അധികാരം പിടിച്ചു; കോൺഗ്രസിന് ആശ്വാസമായി പഞ്ചാബിലെ വിജയം; മണിപ്പൂരിലും ഗോവയിലും തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത
ന്യൂഡൽഹി: 2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ചിരുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടത്ത തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ കരുത്തുകാട്ടി ബിജെപി. ഉത്തർപ്രദേശിൽ നാലിൽ മൂന്നു ഭൂരിപക്ഷത്തോടെ ഭരണം പിടിച്ച ബിജെപി കോൺഗ്രസ് - സമാജ്വാദി പാർട്ടി കൂട്ടുകെട്ടിനെയും മായാവതിയുടെ ബിഎസ്പിയെയും കെട്ടുകെട്ടിച്ചു. 403 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരം പിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ ബിജെപിക്ക് ലഭിച്ച തിളങ്ങുന്ന വിജയമായി ഉത്തർപ്രദേശ് മാറി. അതേസമയം യുപിക്ക് പുറമേ ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചപ്പോൾ കോൺഗ്രസിന് ആശ്വാസമായത് മികച്ച ഭൂരിപക്ഷത്തോടെ ഭരണം തിരിച്ചു പിടിച്ച പഞ്ചാബാണ്. ഗോവയിലും മണിപ്പൂരിലും വ്യക്തമായ ഭൂരിപക്ഷം ആർക്കുമില്ലാത്തതിനാൽ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കാണുന്നത്.
ഉത്തർപ്രദേശിൽ ബിജെപി 325 സീറ്റുകൾ നേടിയാണ് അട്ടിമറി ജയം സ്വന്തമാക്കിയത്. ബീഹാർ മോഡലിൽ ഒരുമിച്ചു മത്സരിച്ചെങ്കിലും കോൺഗ്രസും എസ്പിയും ചേർന്നു നേടിയത് വെറും 54 സീറ്റുകൾ മാത്രമാണ്. ഇതിൽ 47 സീറ്റ് എസ്പി നേടിയപ്പോൾ കോൺഗ്രസിന്റെ സമ്പാദ്യം വെറും ഏഴു സീറ്റുകളിൽ ഒതുങ്ങി. മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടി 19 സീറ്റുകളിൽ ഒതുങ്ങി. മറ്റുള്ളവർ ചേർന്ന് 18 സീറ്റുകളും സ്വന്തമാക്കി.
ഉത്തർപ്രശിലെ കനത്ത തോൽവിയിലും കോൺഗ്രസിനെ പിടിച്ചു നിൽക്കാൻ സഹായിച്ചത് പഞ്ചാബിലെ വിജയമാണ്. 117 അംഗ നിയമസബയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 76 സീറ്റുകൾ നേടി കോൺഗ്രസ് തിളങ്ങുന്ന വിജയം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള ആംആദ്മി 20 സീറ്റുകൾ നേടി. ഭരണകക്ഷിയായ ശിരോമണി അകാലിദൾ-ബിജെപി സഖ്യം 18 സീറ്റുകളാണ് നേടിയത്. ഇതിൽ 15ഉം അകാലിദളിന്റേതാണ്. ബിജെപിയുടെ സമ്പാദ്യം മൂന്നു സീറ്റുകൾ മാത്രമാണ്. മറ്റുള്ളവർ രണ്ടു സീറ്റും നേടി.
ഉത്തരാഖണ്ഡിലെ 70 സീറ്റുകളിൽ 57 ഉം പിടിച്ചെടുത്താണ് ബിജെപി വിജയം ആഘോഷിച്ചത്. കോൺഗ്രസ് 11 സീറ്റുകളിൽ ഒതുങ്ങി. ബിഎസ്പിയും യുകെഡിയും സംപൂജ്യരായപ്പോൾ മറ്റുള്ളവർ രണ്ടു സീറ്റുകൾ നേടി.
മണിപ്പൂരിലെ 60 അംഗ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. ഭരണകക്ഷിയായ കോൺഗ്രസ് 28ഉം ബിജെപി 21ഉം സീറ്റുകൾ നേടി. നാഗാ പീപ്പിൾ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർ നാലു വീതം സീറ്റുകൾ നേടി. മറ്റുള്ളവർ മൂന്നിടങ്ങളിൽ ജയിച്ചു.
ഗോവയിലും തൂക്കുമന്ത്രിസഭയാണ് അധികാരത്തിലേറുക. 17 സീറ്റുകളുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണകക്ഷിയായ ബിജെപി 13 സീറ്റുകളുമായി രണ്ടാമതായി. എംജിപി, ജിഎഫ്എഫ് എന്നിവർ മൂന്നു വീതവും മറ്റുള്ളവർ നാലും സീറ്റുകൾ നേടി.
മോദി പ്രഭാവത്തിൽ ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ഹരീഷ് റാവത്തും ഗോവയിൽ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാർസേക്കറും തോൽവി രുചിച്ചപ്പോൾ അഖിലേഷ് യാദവ്, പ്രകാശ് സിങ് ബാദൽ, ഇബോബി സിങ് എന്നീ മുഖ്യമന്ത്രിമാർ വിജയിച്ചു കയറി. അതേസമയം മണിപ്പൂരിൽ മത്സരിച്ച ഇറോം ശർമ്മിളെ 90 വോട്ടുകൾ മാത്രം നേടി ദയനീയ പരാജയം രുചിച്ചു. ദേശീയ തലത്തിൽ നോക്കിയാൽ ബിജെപി ഉജ്ജ്വല വിജയം നേടിയപ്പോൾ കോൺഗ്രസിന് യുപി ദുരന്തമായി. കോൺഗ്രസിന്റെ അടിത്തറ ഇളക്കുന്ന വിധത്തിലുള്ള തോൽവിയാണ് ഉണ്ടായിരിക്കുന്നത്.
യുപിയിൽ കഴിഞ്ഞ മൂന്ന് തവണ കൈവിട്ട ഭരണമാണ് ബിജെപി മോദിക്കരുത്തിൽ തിരിച്ചു പിടിച്ചത്. പഞ്ചാബിൽ അകാലിദൾ-ബിജെപി സഖ്യത്തിന്റെ 10 വർഷത്തെ ഭരണത്തിന് അറുതിവരുത്തി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലാണ് കോൺഗ്രസിന്റെ പടയോട്ടം നടന്നത്. ഇവിടെ അധികാരത്തിലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന എഎപി രണ്ടാം സ്ഥാനത്തായി. ഗോവയിൽ അധികാരം നിലനിർത്തുമെന്നു കരുതപ്പെട്ടിരുന്ന ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് മുന്നിലെത്തിയെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. ഇവിടെ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത. മറ്റ് കക്ഷികൾ നേടിയ സീറ്റുകൾ നിർണായകമാകും.
ഉത്തർപ്രദേശിൽ ചിത്രത്തിൽ മോദി മാത്രം, അഖിലേഷിനെയും രാഹുലിനെയും കൈയൊഴിഞ്ഞ് ജനം
മോദി തരംഗം തന്നെയാണ് ഉത്തർപ്രദേശിൽ ഉണ്ടായിരിക്കുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനത്തോടെയാണ് ഉത്തർപ്രദേശൽ ഭരണം പിടിച്ചത്. 300ലേറെ സീറ്റുകൾ നേടുക എന്ന സ്വപ്ന നേട്ടം യുപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലിയ വിജയമാണ്. മൊത്തം 311 സീറ്റുകളാണ് ബിജെപി നേടിയത്. 14 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ ബിജെപി അധികാരം തിരിച്ചുപിടിക്കുന്നത്. ബീഹാർ മോഡലിൽ ഒരുമിച്ചു മത്സരിച്ചെങ്കിലും കോൺഗ്രസ്- എസ്പി സഖ്യം 54 സീറ്റുകളിൽ മാത്രമാണു വിജയിച്ചത്. ഇതിൽ 47 സീറ്റുകൾ എസ്പി നേടിയപ്പോൾ കോൺഗ്രസിന്റെ സമ്പാദ്യം ഏഴു സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു. ബിഎസ്പിയുടെ അവസ്ഥ ദയനീയമായി. 19 സീറ്റുകളിൽ മാത്രമാണ് ഒറ്റയ്ക്ക് മത്സരിച്ച ബിഎസ്പിക്ക് വിജയിക്കാൻ സാധിച്ചത്. മറ്റുള്ളവർ ചേർന്ന് 18 സീറ്റുകളും സ്വന്തമാക്കി.
ബിഹാർ മാതൃകയിൽ മെനഞ്ഞെടുത്ത എസ്പി-കോൺഗ്രസ് സഖ്യത്തെ നിഷ്പ്രഭമാക്കിയാണ് ബിജെപി മുന്നേറ്റം. യാദവ കുടുംബത്തിലെ തമ്മലടിയും അവസാന നിമിഷം മാത്രം ഏച്ചുകെട്ടിയ സഖ്യവും വെള്ളത്തിൽ വരച്ച അവസ്ഥയായി. ഏഴ് ഘട്ടമായി നീണ്ട ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് വിജയം പ്രവചിച്ചിരുന്നെങ്കിലും ഇത്രയും ഏകപക്ഷീയമായൊരു വിജയം ബിജെപി നേതാക്കൾ പോലും കണക്കു കൂട്ടിയിരുന്നില്ല. 2000-ത്തിലാണ് ഇതിന് മുൻപൊരു ബിജെപിക്കാരൻ യുപി ഭരിച്ചത്. പിന്നീടങ്ങോട് എസ്പി, ബിഎസ്പി എന്നീ പാർട്ടികൾ സംസ്ഥാനം മാറി മാറി ഭരിക്കുകയായിരുന്നു.
പഞ്ചാബിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയം, ക്യാപ്ടൻ മുന്നിൽ നിന്നു നയിച്ചപ്പോൾ ആപ്പും നിഷ്ടപ്രഭവമായി
ഉത്തർപ്രദേശ് നഷ്ടമായ കോൺഗ്രസിന്റെ മാനം രക്ഷിച്ചത് പഞ്ചാബിലെ ഉജ്ജ്വല വിജയമാണ്. 10 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് ഇവിടെ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. 117 അംഗ നിയമസഭയിൽ 76 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. രണ്ടാമതെത്തിയ ആം ആദ്മി പാർട്ടിക്ക് 20 സീറ്റുകൾ ലഭിച്ചു. അകാലിദൾ- ബിജെപി സഖ്യാത്തിന് 18 സീറ്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഇതിൽ 15ഉം അകാലിദളിന്റേതാണ്. ബിജെപിയുടെ സമ്പാദ്യം മൂന്നു സീറ്റുകൾ മാത്രമാണ്. മറ്റുള്ളവർ രണ്ടു സീറ്റും നേടി.
വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ ആദ്യം രണ്ടാമതെത്തിയ എഎപി പിന്നീടു പിന്നാക്കം പോയിരുന്നു. എന്നാൽ പിന്നീട് വീണ്ടും രണ്ടാംസ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയുള്ള മുന്നേറ്റമാണ് ഇവിടെ കോൺഗ്രസ് കാഴ്ചവച്ചത്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ തന്റെ മണ്ഡലമായ ലാംബിയിലും ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദൽ ജലാലാബാദിലും വിജയിച്ചു. കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് തന്റെ മണ്ഡലമായ പട്യാലയിലും നവ്ജോത് സിങ് സിദ്ദു അമൃത്സർ ഈസ്റ്റ് മണ്ഡലത്തിലും വിജയിച്ചു. പ്രകാശ് സിങ് ബാദലിനെതിരെ ലാംബിയിലും അമരീന്ദർ മൽസരിച്ചിരുന്നു. എന്നാൽ ഇവിടെ അമരീന്ദറിന് തോൽവി നേരിടേണ്ടി വന്നു. ശക്തമായ ഭരണവിരുദ്ധവികാരമാണ് പഞ്ചാബിൻ ഉണ്ടായത്.
ഉത്തരാഖണ്ഡും ബിജെപിക്കൊപ്പം, നിഷ്പ്രഭവമായി കോൺഗ്രസ്
കോൺഗ്രസിന് ഭരണത്തിലിരുന്ന ഒരു സംസ്ഥാനം കൂടി നഷ്ടമാകുകയാണ് ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പു തോൽവിയോടെ. തുടക്കം മുതൽ ബിജെപി കൈമെയ് മറന്ന് ഇവിടുത്തെ വിജയത്തിന് വേണ്ടി ശ്രമിച്ചിരുന്നു. അതിന് ഫലമാണ് ഇപ്പോഴത്തെ വിജയവും. ഭരണം കൈവിട്ടതിനു പുറമെ, രണ്ടു മണ്ഡലങ്ങളിൽ ജനവിധി തേടിയ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ടിടങ്ങളിലും തോറ്റത് കോൺഗ്രസിന് ഇരട്ട പ്രഹരമായി. ഹരിദ്വാർ, കിച്ച മണ്ഡലങ്ങളിലാണ് റാവത്ത് പരാജയം രുചിച്ചത്.
വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും തുടർന്ന് ലീഡെടുത്ത ബിജെപി വൻ മുന്നേറ്റം നടത്തുകയായിരുന്നു. ആകെ 70 സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ 57 സീറ്റുകളുമായി മൃഗീയ ഭൂരിപക്ഷമാണ് ബിജെപിക്ക്. കോൺഗ്രസ് 11 സീറ്റുകളിൽ ഒതുങ്ങി. ബിഎസ്പിയും യുകെഡിയും സംപൂജ്യരായപ്പോൾ മറ്റുള്ളവർ രണ്ടു സീറ്റുകൾ നേടി. നേരത്തെ എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചച് ബിജെപിയുടെ വിജയമായിരുന്നു. കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകിയതും വിജയം എളുപ്പമാക്കി.
ഗോവയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി, ബിജെപി രണ്ടാമത്, അക്കൗണ്ട് തുറക്കാനാവാതെ ആപ്പ്
ഉത്തർപ്രദേശിലെ ഉജ്ജ്വല വിജയത്തിനിടെയിലും ഗോവയിൽ ബിജെപിക്ക് തിരിച്ചടിയായി. ബിജെപിയേക്കാൾ മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് സാധിച്ചപ്പോൾ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാർസേക്കർ തോറ്റത് കനത്ത തിരിച്ചടിയായി. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയപ്പോൾ കനത്ത വെല്ലുവിളിയുയർത്തും എന്ന കരുതിയ ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റു പോലും നേടാൻ സാധിച്ചില്ല. ഭരണം പിടിക്കുക എന്ന് വിദൂര സ്വപ്നത്തിൽ പോലുമില്ലായിരുന്നുവെങ്കിലും ചില സീറ്റുകളിൽ വിജയിക്കാൻ സാധിക്കും എന്നാണ് വിലയിരുത്തിയിരുന്നത്. പ്രതീക്ഷകൾ അട്ടിമറിച്ചുകൊണ്ട് സാന്നിധ്യം പോലുമറിയിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചില്ല. സിവിൽ സർവീസിൽ നിന്നു രാജിവച്ചെത്തിയ എൽവിസ് ഗോമസ് അടക്കമുള്ള പല സ്ഥാനാർത്ഥികളും പച്ചതൊടൊൻ സാധിച്ചില്ല.
17 സീറ്റുകളുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണകക്ഷിയായ ബിജെപി 13 സീറ്റുകളുമായി രണ്ടാമതായി. എംജിപി, ജിഎഫ്എഫ് എന്നിവർ മൂന്നു വീതവും മറ്റുള്ളവർ നാലും സീറ്റുകൾ നേടി.
മണിപ്പൂരിൽ ബിജെപിയുടെ കുതിപ്പ്, ഇഞ്ചോടിഞ്ച് പിടിച്ച് കോൺഗ്രസും
ഒരു സീറ്റ് പോലുമില്ലാതിരുന്ന മണിപ്പൂരിൽ ഭരണകക്ഷിയായ കോൺഗ്രസുമായി ബിജെപി കടുത്ത പോരാട്ടമാണ് നടത്തിയത്. പൂജ്യത്തിൽ നിന്നും 21 സീറ്റുകളാണ് ബിജെപി നേടിയത്. 60 അംഗ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. ഭരണകക്ഷിയായ കോൺഗ്രസ് 28 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാഗാ പീപ്പിൾ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർ നാലു വീതം സീറ്റുകൾ നേടി. മറ്റുള്ളവർ മൂന്നിടങ്ങളിൽ ജയിച്ചു.
അതേസമയം, മനുഷ്യാവകാശ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശർമിളയ്ക്ക് രാഷ്ട്രീയത്തിലെ കന്നിയങ്കത്തിൽ കൈപൊള്ളി. മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ പോരാട്ടത്തിനിറങ്ങിയ ഇറോം ശർമിള തോൽവിയേറ്റുവാങ്ങി. മണിപ്പൂരിലെ തൗബാൽ മണ്ഡലത്തിലാണ് ഇറോം ശർമിളയ്ക്ക് കനത്ത പരാജയം രുചിച്ചത്. മൂന്നുതവണ മുഖ്യമന്ത്രിയായ ഇബോബി പതിനയ്യായിരത്തിലേറെ വോട്ടുകൾക്കാണ് വിജയിച്ചത്.
പട്ടാളത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ നിയമം മണിപ്പൂരിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷമായി നിരാഹാരത്തിലായിരുന്നു ഇറോം ശർമിള. മൂക്കിലൂടെ ട്യൂബിട്ട് ദ്രവരൂപത്തിലുള്ള ആഹാരം നൽകിയാണ് ശർമിളയുടെ ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ശർമിള നിരാഹാരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചത്. നിയമം മാറ്റണമെങ്കിൽ രാഷ്ട്രീയം മാത്രമേ വഴിയുള്ളൂ എന്ന് പ്രഖ്യപാിച്ചാണ് അവർ പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റീസ് അലയൻസ് (പിആർജെഎ) പാർട്ടി രൂപീകരിച്ചത്. എന്നാൽ, നിരാഹാരം അവസാനിപ്പിച്ച ശർമിളയ്ക്ക് എതിരെ മണിപ്പൂരിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്