മോദി തരംഗത്തിൽ മുങ്ങി അപ്രതീക്ഷിത തിരിച്ചടിയേറ്റ ക്ഷീണത്തിൽ അരവിന്ദ് കെജ്രിവാൾ; ഭരണം ഉറപ്പിച്ച് ഇറങ്ങിയ പഞ്ചാബിൽ നേരിയ വ്യത്യാസത്തിൽ രണ്ടാമത് എത്തിയത് ആവേശമായി; ഗോവയിൽ നിലംതൊടാനാവാതെ പോയതും ആം ആദ്മിക്ക് തിരിച്ചടിയായി: ഇന്ത്യയിലെ ബദൽ രാഷ്ട്രീയത്തിന് അകാലചരമം സംഭവിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തെ ചൂലെടുത്ത് വൃത്തിയാക്കാൻ ഉറച്ച് രംഗത്തെത്തിയ പാർട്ടിയായിരുന്നു ആംആദ്മി. രാഷ്ട്രീയ സംശുദ്ധിയെന്ന വാക്ക് ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് ഏറെക്കാലത്തിന് ശേഷം ഉയർന്നുകേട്ടപ്പോൾ കേട്ടവരെല്ലാം അന്ന് ചിരിച്ചു. അണ്ണാ ഹസാരേയുടെ നേതൃത്വത്തിൽ രാജ്യത്തെ അഴിമതി മുക്തമാക്കാൻ ഉറച്ച് ഇന്ദ്രപ്രസ്ഥത്തിൽ ഉദയംകൊണ്ട പ്രസ്ഥാനമാണ് പിന്നീട് അരവിന്ദ് കെജ്രിവാൾ എന്ന കൊച്ചുമനുഷ്യനിലൂടെ രാഷ്ട്രീയ പ്രസ്ഥാനമായി വളരുന്നതും ആംആദ്മി എന്ന പാർട്ടിയായി രൂപം പ്രാപിക്കുന്നതും.
കേന്ദ്രം ഭരിച്ചിരുന്ന, പ്രത്യേകിച്ച് ഡൽഹി ഭരിച്ചിരുന്ന ഷീലാ ദീക്ഷിതിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ ആയിരുന്നു ആ പാർട്ടിയുടെ രൂപംകൊള്ളലിലും വളർച്ചയിലും നിർണായക സ്ഥാനം വഹിച്ചത്.
എല്ലാത്തിലും സുതാര്യതയെന്ന നയം വ്യക്തമാക്കി അരവിന്ദ് കെജ്രിവാളും പാർട്ടിയിലും ഡൽഹി ഭരണത്തിലും രണ്ടാമനെന്ന് പറയാവുന്ന മനീഷ് സിസോദിയയും ഡൽഹിയിൽ അധികാരത്തിലെത്തുന്നത് അങ്ങനെയാണ്. വൻ ഭൂരിപക്ഷം നേടി രാജ്യമെമ്പാടും അലയൊലികൾ സൃഷ്ടിച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത്ഷാ പാർട്ടി അധ്യക്ഷനും ആയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അവരുടെ മൂക്കിനു കീഴെ നടന്ന തിരഞ്ഞെടുപ്പിലാണ് കുറച്ചുകാലം മുമ്പു മാത്രം രൂപംകൊണ്ട ആംആദ്മിയെന്ന കൊച്ചു പാർട്ടി രാജ്യത്തിന്റെ തലസ്ഥാനം ഉൾക്കൊള്ളുന്ന ഡൽഹി സംസ്ഥാനത്തിന്റെ ഭരണം കൈപ്പിടിയിലൊതുക്കുന്നത്. കോൺഗ്രസും ബിജെപിയും പരസ്പരം എതിരാളികളെന്ന് വിലയിരുത്തി ഏറ്റുമുട്ടിയതിനിടയിൽ ആംആദ്മിയെന്ന പാർട്ടിയെ ആദ്യം ഇരുകൂട്ടരും ശ്രദ്ധിച്ചില്ല.
അതിനാൽ തന്നെ ആദ്യ തിരഞ്ഞെടുപ്പിൽ 2013ൽ ബിജെപി ഡൽഹിയിൽ 32 സീറ്റും കോൺഗ്രസ് എട്ടു സീറ്റും നേടിയപ്പോൾ ആംആദ്മി 28 സീറ്റ് നേടിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി. എന്നാൽ ബിജെപിക്കെതിരെ സർക്കാർ രൂപീകരിക്കുകയെന്ന ഉദ്ദേശത്തോടെ കോൺഗ്രസ് ആംആദ്മിക്ക് പിന്തുണ നൽകുകയും കെജ്രിവാൾ മുഖ്യമന്ത്രിയാവുകയും ചെയ്തെങ്കിലും കോൺഗ്രസുമായി ഒത്തുപോകില്ലെന്ന് തീരുമാനിച്ച് ആംആദ്മി സർക്കാർ രാജിവച്ചു.
പിന്നീടാണ് ആ ഐതിഹാസിക മുന്നേറ്റം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സംഭവിച്ചത്. 2014ൽ മോദി വൻ വിജയം നേടി പ്രധാനമന്ത്രിയായതിന് പിന്നാലെ 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ വൻ വിജയം നേടാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. പക്ഷേ, അവരേയും കോൺഗ്രസ്സിനേയും രാജ്യത്തെ മറ്റെല്ലാ പാർട്ടികളേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് 70ൽ 67 സീറ്റ് നേടിയാണ് ആംആദ്മിയും കെജ്രിവാളും ഡൽഹിയിൽ അധികാരത്തിലെത്തിയത്. യാതൊരു പാരമ്പര്യവും ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് അവകാശപ്പെടാനില്ലാത്ത ഒരു രാഷ്ട്രീയ കക്ഷി ഒരു സംസ്ഥാനത്തിന്റെ അധികാരം പിടിച്ചുകൊണ്ട് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നേടിയ ഏറ്റവും വലിയ വിജയമായി മാറി അത്.
ബിജെപിക്ക് മൂന്നു സീറ്റുകൾ ലഭിച്ചപ്പോൾ ഒരു സീറ്റുപോലും നേടാനാവാതെ കോൺഗ്രസ് തറപറ്റി. ഈ തിരഞ്ഞെടുപ്പിന് മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യം മുഴുവനുമായി 434 സ്ഥാനാർ്ത്ഥികളെ നിർത്തിയാണ് ആംആദ്മി മത്സരരംഗത്ത് എത്തിയത്. പഞ്ചാബിൽ നിന്ന് നാലുപേരെ ലോക്സഭയിൽ എത്തിക്കാൻ ആം ആദ്മിക്കായി. ഇതിന് പിന്നാലെയായിരുന്നു ഡൽഹിയിലെ ഐതിഹാസിക ജയം.
ഇത്തരത്തിൽ നേരത്തെ തന്നെ പഞ്ചാബിൽ വേരോട്ടമുണ്ടെന്നതിന്റെ ബലത്തിലാണ് ഇക്കുറിയും ആംആദ്മി ഡൽഹിയുടെ തനിയാവർത്തനം പഞ്ചാബിലും കാഴ്ചവയ്ക്കുമെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. മാത്രമല്ല ഗോവയിലും വൻ നേട്ടമുണ്ടാക്കുമെന്നും പാർട്ടി അവകാശപ്പെട്ടിരുന്നു. കഴിഞ്ഞദിവസം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരികയും പഞ്ചാബിൽ കോൺഗ്രസ് വിജയിച്ചുകയറുമെന്ന വിവരം പുറത്തുവരികയും ചെയ്തപ്പോഴും അതെല്ലാം തള്ളി കെജ്രിവാൾ രംഗത്തെത്തിയിരുന്നു.
പഞ്ചാബിൽ ആപ് വൻ വിജയം നേടുമെന്നാണ് അദ്ദേഹം തുറന്നടിച്ചത്. എന്നാൽ ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പഞ്ചാബ് പിടിച്ചടക്കാനായില്ലെങ്കിലും കോൺഗ്രസിനെതിരെ മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയിലേക്ക് ആംആദ്മി എത്തിയിരിക്കുന്നു. നിലവിൽ ഭരണകക്ഷികളായിരുന്ന ശിരോമണി അകാലിദളിനും ബിജെപിക്കും മുകളിൽ 23 സീറ്റുകൾ ആംആദ്മി നേടുമെന്നും അവർ മുഖ്യ പ്രതിപക്ഷമാകുമെന്നുമുള്ള നിലയിലാണ് കാര്യങ്ങൾ.
രാഷ്ട്രീയരംഗത്ത് ഒറ്റയടിക്ക് വലിയ തരംഗങ്ങൾ ഉണ്ടാക്കാനാവില്ലെന്ന് വ്യക്തമാണെങ്കിലും ആംആദ്മിയെന്ന പാർട്ടി വെറുതെ തള്ളിക്കളയാവുന്ന ഒന്നല്ലെന്ന് അവർ ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ തിരഞ്ഞെടുപ്പിലെന്ന് വ്യക്തം. ദശാബ്ദങ്ങളുടെ പ്രവർത്തന പാരമ്പര്യവുമായി രാഷ്ട്രീയ രംഗത്ത് നിലകൊള്ളുന്ന കക്ഷികളെ അപേക്ഷിച്ച് നോക്കിയാൽ ഒട്ടും ചെറുതല്ല ആംആദ്മിയുടെ ഈ നേട്ടം. 2012ൽ ഔപചാരികമായി രാഷ്ട്രീയ കക്ഷിയായി പ്രഖ്യാപിക്കപ്പെട്ട ഒരു കൂട്ടായ്മ അഴിമതിക്കെതിരെ ഉയർത്തുന്ന നിലപാടുകളിലൂടെ രാജ്യത്തെ ബഡാ പാർട്ടികളെ വെള്ളംകുടിപ്പിക്കുന്ന കാഴ്ചയാണ് ഈ അഞ്ചുവർഷത്തിനിടെ കണ്ടത്.
ഇത് എത്രത്തോളം ആവർത്തിക്കപ്പെടുമെന്നും എവിടെയെല്ലാം അവർ ശക്തിപ്രാപിക്കുമെന്നും ഉള്ള ചർച്ചകൾ ഏറെയാണ്. പക്ഷേ, ഈ ചുരുങ്ങിയ കാലത്തിനിടെ ഒരു സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും മറ്റൊരു സംസ്ഥാനത്തിൽ മുഖ്യ പ്രതിപക്ഷ കക്ഷിയായി മാറുകയും ചെയ്യുമ്പോൾ ആ നേട്ടം അംഗീകരിക്കപ്പെടേണ്ടതു തന്നെയെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. മറ്റു ചെറുകിട, പ്രാദേശിക പാർട്ടികൾക്കിടയിലും ആംആദ്മിയെന്ന പാർട്ടിക്കും കെജ്രിവാളിനും ഈ മുന്നേറ്റം സ്വീകാര്യത വർദ്ധിപ്പിക്കുമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
ബിജെപിക്ക്, പ്രത്യേകിച്ച് നരേന്ദ്ര മോദിക്ക് ദേശീയ രാഷ്ട്രീയത്തിൽ വൻ ആരോപണങ്ങളും വിമർശനങ്ങളും നേരിടേണ്ടിവന്നത് പ്രധാനമായും കെജ്രിവാളിൽ നിന്നായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസ് ക്ഷീണിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാന എതിരാളിയെന്ന നിലയിൽ ആംആദ്മി ബിജെപിക്കെതിരെ വളരുമോ എന്ന ആശങ്കയും ബിജെപി നേതൃത്വത്തിന് ഉണ്ടായിരുന്നുവെന്ന് വ്യക്തം. ഒറ്റയടിക്ക് രാജ്യംമുഴുവൻ മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും കോൺഗ്രസിന് ബദൽ എന്ന നിലയിൽ മറ്റു ചെറുകിട പാർട്ടികളുമായി ചേർന്ന് ഒരു ഐക്യം കെട്ടിപ്പടുക്കാനുള്ള കെൽപ് കെജ്രിവാളിന് ഉണ്ടെന്ന വിലയിരുത്തലുകൾ നേരത്തേ മുതലേ ഉണ്ടുതാനും.
ഈ സാഹചര്യത്തിൽ ഇപ്പോൾ പഞ്ചാബിലെ തിരഞ്ഞെടുപ്പിൽ പുതിയ ഒരു വിമർശനം കൂടി ബിജെപി നേരിടുകയാണ്. ആംആ്ദ്മിയുടെ വളർച്ച തടയുന്നതിനായി ബിജെപി മനപ്പൂർവം കോൺഗ്രസിന് വോട്ടുമറിച്ചെന്ന ആരോപണമാണ് ഉയരുന്നത്. കാരണം പഞ്ചാബിൽ ശിരോമണി അകാലിദളിനൊപ്പമുള്ള സഖ്യത്തിൽ ഭരണം പിടിക്കാനാവില്ലെന്ന് തീർച്ചയായതോടെ ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ടുമറിച്ചെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. ഇക്കാര്യം തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വലിയ ചർ്ച്ചയായി മാറിക്കഴിഞ്ഞു.
എന്നാൽ വലിയ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി ഗോവയിൽ ആംആദ്മിക്ക് നിലംതൊടാനായില്ലെന്നതും ചർച്ചയായിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ബദൽരാഷ്ട്രീയമെന്ന ചിന്ത ഉയർത്തിക്കൊണ്ടുവന്ന പാർട്ടിക്ക് അകാലചരമമാണോ ഉണ്ടാവുകയെന്ന ചോദ്യവും ഉയരുന്നു. പക്ഷേ, പതിയെപ്പതിയെ ആണെങ്കിലും ആദ്യം സാന്നിധ്യമറിയിക്കുകയും പിന്നീട് വളരുകയും ചെയ്യുന്ന പാർട്ടിയായി ആംആദ്മി വളരുകയാണെന്ന സന്ദേശത്തിന് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന് ശേഷവും മുൻതൂക്കം ലഭിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്