പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിലുള്ളത് 14 മുറിവുകൾ; ഇൻക്വസ്റ്റിലുള്ളത് ഇടതു മാറിടത്തിന് മുകളിലായി ചെറിയ മുറിവും; ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ പീഡന കൊലപാതകമെല്ലാം ആത്മഹത്യയാകും; പുല്ലൂപ്രം ബാലികാസദനത്തിലെ അമ്പിളിയുടെ കൊലയിൽ പൊലീസ് പ്രതിക്കൊപ്പം തന്നെ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: റാന്നി പുല്ലൂപ്രം ബാലികാസദനത്തിൽ പുതുശേരിമല തട്ടേക്കാട് തേവരുപാറയിൽ വൽസലയുടെ മകൾ അമ്പിളി(18)യെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ അന്വേഷണം വീണ്ടും വഴിമുട്ടിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് വ്യക്തമായ സൂചന ഉണ്ടായിട്ടും ബന്ധുക്കളുടെയും എസ്എഫ്ഐയുടെയും പരാതി ഉണ്ടായിട്ടും ഈ കേസ് വീണ്ടും അന്വേഷിക്കുന്നതിൽ പൊലീസിന് അലംഭാവം.
പൊലീസും ബാലികാസദനം നടത്തിപ്പുകാരും ചേർന്ന സമർഥമായി മൂടിവച്ച കൊലപാതക കേസിൽ ബന്ധുക്കളുടെ ആദ്യ നിലപാടും സംശയം ജനിപ്പിക്കുന്നു. അമ്പിളിയുടെ മരണദിവസം പൊലീസ് തയാറാക്കിയ ഇൻക്വസ്റ്റിന്റെ പകർപ്പ് ഇതിനിടെ പുറത്തുവന്നു. യുവതിയുടെ ശരീരത്തുണ്ടായിരുന്ന പരുക്കുകളെ കുറിച്ച് അതിൽ ഒന്നും പറയുന്നില്ല. അമ്പിളിയുടെ മാതൃസഹോദരീപുത്രൻ അനു അന്ന് നൽകിയ മൊഴിയിലും കൊലപാതകമാണെന്ന് പറയുന്നില്ല.
അമ്പിളിയെ പ്രസവിച്ച് രണ്ടു വർഷം കഴിഞ്ഞതോടെ വൽസലയ്ക്ക് മാനസികരോഗം പിടിപെട്ടു. കുറേ നാൾ ഇവർ ഊളമ്പാറ മാനസിക രോഗാശുപത്രിയിൽ ചികിൽസയിലായിരുന്നു. അമ്പിളിയുടെ പിതാവ് ചെറുപ്പത്തിൽ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ചികിൽസ കഴിഞ്ഞ് മടങ്ങി വന്ന വൽസല അമ്പിളിയെ ഉപേക്ഷിച്ച് അട്ടച്ചാക്കലിലുള്ള ദാമോദരൻ എന്നയാൾക്കൊപ്പം താമസമാക്കി.
പിന്നെ അമ്പിളിയെ വളർത്തിയത് വൽസലയുടെ മൂത്തസഹോദരി ശാന്തയും ഭർത്താവ് കുഞ്ഞുശങ്കരനും മക്കളായ ഉപേന്ദ്രൻ, ഉത്തമൻ, അനു എന്നിവരും ചേർന്നാണ്. പഠിക്കാൻ മിടുക്കിയായിരുന്നു അമ്പിളി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവളുടെ പഠനം മുടങ്ങുമെന്ന് വന്നപ്പോഴാണ് പുല്ലൂപ്രത്തെ ബാലികാ സദനത്തിലാക്കിയത്. അവിടെ വച്ചാണ് 2015 ഫെബ്രുവരി അഞ്ചിന് ക്രൂരമായ രീതിയിൽ അമ്പിളി കൊലചെയ്യപ്പെട്ടിട്ടുള്ളത്.
കോട്ടയം മെഡിക്കൽ കോളജിൽ വച്ച് റാന്നി എസ്ഐ ലാൽ സി ബേബിയുടെ നേതൃത്വത്തിൽ തയാറാക്കിയ ഇൻക്വസ്റ്റിൽ ഒറ്റ നോട്ടത്തിൽ തന്നെ അട്ടിമറി വ്യക്തമാണ്. മൊഴി കൊടുത്തിരിക്കുന്ന ബന്ധുക്കളും അയൽവാസികളുമായ എല്ലാവരും പറഞ്ഞിരിക്കുന്നത് ഒരേ കാര്യമാണ്. അടിയിലെഴുതിയിരിക്കുന്ന പേരു മാത്രമാണ് വ്യത്യാസം. അമ്പിളിയുടെ മരണത്തിൽ തങ്ങൾക്ക് സംശയമില്ലെന്നാണ് എല്ലാവരുടെയും പേരിൽ മൊഴി തയാറാക്കിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ 14 മുറിവുകളാണ് പൊലീസ് സർജൻ ചൂണ്ടിക്കാട്ടിയത്. അതാകട്ടെ ആർക്കും കാണാവുന്നതും ആയിരുന്നു.
പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത് ഇടതു മാറിടത്തിന് മുകളിലായി ചെറിയ മുറിവു കണ്ടെന്ന പരാമർശം മാത്രമാണ്. രണ്ടു ചെവിയിലും ചെവിക്ക് പിന്നിലും ചോര ഒഴുകി ഉണങ്ങിപ്പിടിച്ചിരുന്നതും കാലുകളിലെ പൊള്ളലും ശരീരമാസകലം കുത്തിവയ്പ് എടുത്തതിന്റെ പാടുകളുമൊന്നും ഇൻക്വസ്റ്റ് തയാറാക്കിയ എസ്ഐ കണ്ടിട്ടില്ല. ഇൻക്വസ്റ്റിൽ നൽകിയിരിക്കുന്ന സാക്ഷികളുടെ എല്ലാം മൊഴി ഒരു പോലെയാണ്. അമ്പിളിയുടെ വീട്ടിലെ കാര്യങ്ങൾ എല്ലാം ഒരേ പോലെ പറഞ്ഞിരിക്കുന്ന ഇവർ ഈ മരണത്തിൽ തങ്ങൾക്ക് ഒരു സംശയവുമില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
ബാലികാ സദനം നടത്തിപ്പുകാരനും പൊലീസും ചേർന്ന് നടത്തിയ കള്ളക്കളിയിൽ ബന്ധുക്കൾക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അച്ഛനും അമ്മയും ഉപേക്ഷിച്ച അമ്പിളിക്ക് വേണ്ടി നിലപാട് എടുക്കാൻ മറ്റു ബന്ധുക്കൾ തയാറാകാതിരുന്നതും ദുരൂഹമാണ്. വൻ സാമ്പത്തിക സ്വാധീനവും ഇതിന്റെ പിന്നിലുണ്ടെന്നാണ് ആരോപണം. കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന എസ്ഐ ലാൽ സി ബേബിയുടെ ട്രാക്ക് റെക്കോഡും മോശമാണ്. ഇയാൾ റാന്നി എസ്ഐ ആയിരിക്കുന്ന സമയത്ത് ഇട്ടിയപ്പാറയിൽ രണ്ട് വയോധികദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. അന്ന് അത് ആത്മഹത്യയാക്കി മാറ്റുകയാണ് ഇയാൾ ചെയ്തത്. പിന്നീട് മക്കൾ വന്നപ്പോഴാണ് ഈ വാദം പൊളിഞ്ഞത്. കാരണം കൊല്ലപ്പെട്ട വയോധികന് കൈകൾക്ക് സ്വാധീനമില്ലാത്തയാളായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തെങ്കിലും യഥാർഥ പ്രതി അവരല്ലെന്ന് നാട്ടുകാർ ഉറച്ചു വിശ്വസിക്കുന്നു. എസ്ഐ ലാൽ സി ബേബിക്ക് പുറമേ സിഐയായിരുന്ന രാജപ്പൻ റാവുത്തറും അന്ന് പ്രതിക്കൂട്ടിലായിരുന്നു.
അമ്പിളി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ബാലികാസദനം സെക്രട്ടറി പുല്ലൂപ്രം കോയിപ്പള്ളിൽ വീട്ടിൽ കെ. ഹരിപ്രസാദ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. പൊലീസ് ഇത് ഏറ്റുചൊല്ലുകയും ചെയ്തു. ശരീരമാസകലം മുറിവും ചതവുമുണ്ടായിരുന്ന അമ്പിളിയുടെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് എസ്ഐ കേസുമെടുത്തു. ഹൃദയാഘാതം മൂലമാണ് അമ്പിളി മരിച്ചതെന്ന് ഹരിപ്രസാദ് പറയുമ്പോൾ തന്നെയാണ് ആത്മഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുള്ളത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഒരിടത്തും ഹൃദയാഘാത സാധ്യത പറയുന്നുമില്ല. ക്രൂരമായ ശാരീരിക ലൈംഗിക പീഡനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് താനും.
ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും അത് അതിമനോഹരമായി പൊലീസ് ഒതുക്കിയിട്ടും രാഷ്ട്രീയക്കാർക്കും അനക്കമില്ല. കഴിഞ്ഞ ഒരാഴ്ചയായി മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ ഈ വിവരം പുറത്തു കൊണ്ടുവരികയാണ്. എന്നിട്ടും പ്രതികരിക്കാനോ പൊലീസ് അന്വേഷണം എവിടെ വരെയായി എന്ന് ചോദിക്കാനോ ഒരു നേതാവും തയാറായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് സഹിതം ബന്ധുക്കൾ പരാതി നൽകിയിട്ടും ജില്ലാ പൊലീസ് മേധാവി അതു വച്ചുരുട്ടുകയാണ്.
ശബരിമല ഡ്യൂട്ടിക്ക് പോയിരിക്കുന്ന അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്പി തിരിച്ചു വന്നിട്ട് അന്വേഷണ സംഘം രൂപീകരിക്കുമെന്ന അഴകൊഴമ്പൻ നിലപാടാണ് ഇദ്ദേഹത്തിന്. എന്തായാലും പ്രമാദമായ ഒരു കൊലപാതകം ഒരു തവണ ഒത്തുകളിച്ച് അട്ടിമറിച്ചവർ, വീണ്ടും അതേ നിലപാടുമായി മുന്നോട്ടു പോവുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍