കിളിരൂർ പീഡനക്കേസിൽ ഇരയുടെ മൊഴിയിൽ വന്ന വിഐപി; രാഷ്ട്രീയത്തിൽ എത്തിയത് കരുണാകരന് കോടികൾ നൽകിയെന്ന ആരോപണവും പ്രതിപക്ഷം വേണ്ടുവോളം ഉപയോഗിച്ചു; എംഎൽഎ കുവൈറ്റിൽ ബിസിനസ് നോക്കി നടത്തിയപ്പോൾ വിമർശകരെ പച്ചത്തെറി വിളിച്ച് മണ്ഡലം ഭരിച്ചത് അനിയൻ; മത്സരിക്കും മുമ്പേ മന്ത്രിസ്ഥാനവും വകുപ്പും പ്രഖ്യാപിച്ച് കേമനായി; മന്ത്രിയാകുന്ന തോമസ് ചാണ്ടിയെ വിടാതെ അനേകം വിവാദങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്. മോള് പറഞ്ഞാണ് ഇവനെ കുറിച്ച് അറിയുന്നത്. കുവൈറ്റ് ചാണ്ടിയെന്ന് അറിയപ്പെടുന്ന ഇയാളുടെ റിസോർട്ടിൽ മോളേയും കൊണ്ടു പോയിരുന്നു. ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കട്ടില്ല. കെപി മോഹനന് വേണ്ടിയാണ് റിസോർട്ടിൽ കൊണ്ടു പോയത്. ഇയാൾക്കും ഇതിലൊക്കെ പങ്കുണ്ട്. ഇത് അന്വേഷിക്കണമെന്ന് പറഞ്ഞ് വി എസ് അച്യുതാനന്ദന് പരാതിയും കൊടുത്തിരുന്നു. മോൾ പറഞ്ഞാണ് ഇതെല്ലാം അറിയുന്നത്-തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് അറിഞ്ഞപ്പോൾ കളിരൂർ പീഡനത്തിൽ മരിച്ച ശാരിയുടെ അച്ഛൻ ശശീന്ദ്രന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
കിളിരൂർ കേസിലെ വിഐപി കുവൈറ്റ് ചാണ്ടിയാണോയെന്ന സംശയവും സജീവമായിരുന്നു. ഇതിനൊന്നും ഉത്തരം കണ്ടെത്താൻ സംസ്ഥാന പൊലീസും സിബിഐയും ഒരിക്കലും ശ്രമിച്ചില്ല. അങ്ങനെ ഈ കേസിൽ പ്രതിയോ സാക്ഷിയോ ആകാതെ തോമസ് ചാണ്ടി രക്ഷപ്പെട്ടു. ഈ വിവാദം നടക്കുമ്പോൾ തോമസ് ചാണ്ടി എംഎൽഎയോ പൊതു പ്രവർത്തകനോ ആയിരുന്നില്ല. വെറുമൊരു വ്യവസായി. എന്നാൽ കേരളത്തിലെ രാഷ്ട്രീയ ചുവടുമാറ്റങ്ങൾ തുണയാക്കി ചാണ്ടി രാഷ്ട്രീയത്തിലെത്തി. കുവൈറ്റിലെ കോൺഗ്രസിന്റെ അമരക്കാരനായിരുന്നു കുവൈറ്റ് ചാണ്ടി. മുൻ യൂത്ത് കോൺഗ്രസുകാരന് കരുണാകരനുമായി അടുത്ത ബന്ധം. കോൺഗ്രസ് വിട്ട് കരുണാകരൻ ഡിഐസിയുണ്ടാക്കിയപ്പോൾ ഇന്ദിരാ ഗാന്ധിയുടെ വികാരം മുറുകെ പിടിച്ച് തോമസ് ചാണ്ടി പാർട്ടിയിലെത്തി. കുവൈറ്റ് ചാണ്ടി കുട്ടനാട് സീറ്റ് ചോദിച്ച് വാങ്ങി.
കോൺഗ്രസുമായി വിയോജിച്ചാണ് കരുണാകരൻ ഡിഐസിയുണ്ടാക്കിയത്. എന്നാൽ ഇടതുപക്ഷം അടുപ്പിക്കാത്തതിനാൽ യുഡിഎഫിൽ തന്നെ എത്തേണ്ടിയും വന്നു. അങ്ങനെ 2006ൽ കരുണാകരൻ ടെലിവിഷൻ ചിഹ്നവുമായി മത്സിച്ചത് യുഡിഎഫിനൊപ്പം. കരുണാകരന്റെ ഡിഐസിയിൽ മത്സരിച്ചത് 18 പേരായിരുന്നു. ഇതിൽ 17ഉം തോറ്റു. കുട്ടനാട്ടിൽ തോമസ് ചാണ്ടി മാത്രം ജയിച്ചു. യുഡിഎഫ് തകർന്നടിഞ്ഞ് അച്യുതാനന്ദൻ വികാരം ആഞ്ഞെടിച്ചപ്പോഴായിരുന്നു ഇത്. കുട്ടനാട്ടിൽ പണമൊഴിക്കിയാണ് തോമസ് ചാണ്ടി വിജയിച്ചതെന്ന വിവാദവും ഇതോടെ എത്തി. കേരള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പണത്തിന്റെ സ്വാധീനം ആദ്യമായി ചർച്ചയിലെത്തിച്ചതും വിവാദമാക്കിയതും കുട്ടനാട്ടിലെ തോമസ് ചാണ്ടിയുടെ ഈ വിജയമായിരുന്നു.
പിന്നീട് കുട്ടനാട്ടിൽ പേരിനു മാത്രമായി ചാണ്ടിയുടെ സാന്നിധ്യം. അനുജനെ എല്ലാം ഏൽപ്പിച്ച് തോമസ് ചാണ്ടി കുവൈറ്റിൽ സ്ഥിരതാമസമാക്കി. അപ്പോഴും കായൽ കൈയേറ്റം ഉൾപ്പെടെയുള്ള വിവാദമെത്തി. ചാനൽ പ്രവർത്തകനെ ചീത്ത വിളിച്ചതുൾപ്പെടെ പലതും വാർത്തയായി. എന്നാലും ഈ ശതകോടീശ്വരനെ കുട്ടനാട് കൈവിട്ടില്ല. കുട്ടനാട് ഹാട്രിക് തികയ്ക്കാൻ തോമസ് ചാണ്ടിക്കായി. ഇത്തവണ നാമനിർദ്ദേശപത്രിക നൽകുന്നതിനു മുമ്പുതന്നെ താൻ ജലവിഭവ വകുപ്പ് ഭരിക്കുമെന്ന് തുറന്നടിച്ചയാളാണു ചാണ്ടി. മുഖ്യമന്ത്രിയെപ്പോലും പ്രഖ്യാപിക്കാതെ തിരെഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ മന്ത്രിസ്ഥാനവും വകുപ്പും സ്വയം പ്രഖ്യാപിച്ച തോമസ് ചാണ്ടിയുടെ നടപടിക്കെതിരേ സി.പി.എം അടക്കമുള്ള കക്ഷികൾ കടുത്ത നിലപാട് എടുത്തിരുന്നു. കോടികൾ ആസ്തിയുള്ള തോമസ് ചാണ്ടി തന്റെ ചികിത്സയ്ക്കായി സർക്കാരിൽനിന്നു രണ്ടു കോടി രൂപ വാങ്ങിയതും വൻ വിവാദമായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലും അമേരിക്കയിലെ കാൻസർ സെന്ററിലുമാണ് ഈ കോടിശ്വരൻ ചികിത്സ തേടിയത്. എന്നാൽ ഇതിനാവശ്യമായ പണം എംഎൽഎ എന്ന പേരിൽ സർക്കാരിൽനിന്ന് വാങ്ങിയെടുത്തത് 2005 ലായിരുന്നു.
മന്ത്രിസ്ഥാനവും ജലവിഭവവകുപ്പും തനിക്കാണെന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ഉറപ്പു നൽകിയതായും പൊതുയോഗങ്ങളിൽ ആവർത്തിച്ചു പ്രസംഗിച്ചിരുന്നു. എന്നാൽ, മന്ത്രിസഭാരൂപീകരണ സമയത്ത് എൻസിപിയിൽ മന്ത്രിപദത്തിനായി തർക്കമുണ്ടായി. വിഷയം കേന്ദ്ര നേതാക്കൾക്ക് വിട്ടിരുന്നു. നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് എ കെ ശശീന്ദ്രന് മന്ത്രി പദവിയിലേക്ക് നറുക്കുവീണത്. രണ്ടര വർഷത്തിനുശേഷം ശശീന്ദ്രനു പകരം തോമസ് ചാണ്ടി മന്ത്രിയാകുമെന്നു പ്രചാരണം തോമസ് ചാണ്ടി ക്യാംപ് ഉയർത്തിയെങ്കിലും പാർട്ടി നേതാവ് ശരത്പവാർ തന്നെ ഈ നീക്കവും പൊളിക്കുകയായിരുന്നു.
ഇതിന് ശേഷമാണ് തോമസ് ചാണ്ടിയുടെ അനുജന്റെ തെറിവിളി വിവാദമെത്തുന്നത്. തോമസ് ചാണ്ടിയുടെ അനുജനായ തോമാച്ചായനാണ് എംഎൽഎ പോലുമാകാതെ കുട്ടനാട് ഭരിക്കുന്നത്. അനുജനാകട്ടെ സഹോദരന്റെ പ്രൈവറ്റ് സെക്രട്ടറി സോണി പറയുന്നത് മാത്രം കേൾക്കും. അല്ലാത്തവർ വിളിച്ചാൽ പുളിച്ച തെറിയും വിളിക്കുമെന്നാണ് ആക്ഷേപം. കുട്ടനാട്ടെ ഒരു റോഡ് സംബന്ധിച്ച പ്രശ്നത്തിൽ അഴിമതി ചൂണ്ടിക്കാട്ടിയ യുവാവിനെ തോമാച്ചായൻ പച്ചത്തെറി വിളിക്കുന്ന ഓഡിയോയാണ് കുട്ടനാട്ടിൽ പ്രധാന സംസാര വിഷയമായിരിക്കുന്നത്.
ചേനംങ്കരിക്കാരുടെ ജീവിതാഭിലാഷമാണ് കൈനകരി - ചേനംങ്കരി റോഡ്. അനുവദിച്ച് കിട്ടിയ റോഡ് പണി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുക്കാർ സംഘടിച്ച പ്രതിഷേധ മാർച്ച് പൊലീസിനെ കൊണ്ട് തടിയിച്ച് എംഎൽഎ സ്വന്തം പാർട്ടിക്കാരെ നിരത്തി തനിക്ക് അഭിനന്ദനങ്ങൾ വിളിപ്പിച്ച് ജാഥ നടത്തി. ഇതിനിടെയാണ് എംഎൽഎയുടെ സഹോദരനെ റോഡുമായി ബന്ധപ്പെട്ട് കാര്യത്തിന് ഒരു നാട്ടുക്കാരൻ ഫോണിൽ വിളിച്ചത്. ഫലമോ പുളിച്ച തെറിയായിരുന്നു. എന്നാൽ, ഈ സംഭാഷണം റെക്കോർഡ് ചെയ്ത യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ജാഥ പൊലീസ് തടഞ്ഞെങ്കിലും നാട്ടുക്കാർ കായൽ കരയിൽ പ്രതിഷേധിച്ച് ശക്തി തെളിയിച്ചു. ഇത് എം എൽ എയ്ക്ക് ഇപ്പോൾ കനത്ത തരിച്ചടിയായി.
റോഡ് നിർമ്മിക്കാനുള്ള മണലിന്റെ വില കൂട്ടി നിശ്ചയിച്ചതായി എംഎൽഎ പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം നാട്ടുക്കാരൻ വിളിച്ച കോളിന് മറുപടിയായി എംഎൽഎയുടെ സഹോദരൻ തോമാച്ചായൻ പറഞ്ഞ തെറിവിളി ഇപ്പോൾ കുട്ടനാട്ടിൽ വാട്ട്സ് ആപ്പ് മുഖേന പരക്കുകയാണ്. റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും പറഞ്ഞ് യുവാവ് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റു കൂടി കണ്ടപ്പോഴാണ് തോമാച്ചായൻ പ്രകോപിതനായത്. ഇതോടെ താനാരാടോ ചോദ്യം ചെയ്യാൻ എന്നു ചോദിച്ച് പച്ചത്തെറിയുടെ ബഹളുമായിരുന്നു. നീയെന്താടാ നാട്ടുകാർക്ക് വേണ്ടി ചെയ്യുന്നത് എന്ന് പറഞ്ഞു കാലും കൈയും തല്ലിയൊടുക്കുമെന്നും പറഞ്ഞു കൊണ്ടാണ് തെറിവിളി.
തന്നെ കൊല്ലുമോ എന്നു ചോദിച്ച യുവാവിനോട് നിന്നെ കൊല്ലാനൊന്നും ഞങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞാണ് തെറിവിളി തുടർന്നത്. നീ മനുഷ്യനെ പറ്റിച്ചു നടക്കുന്ന ആളാണെന്നാ പറയുന്നത്. റോഡിന്റെ ടെണ്ടർ നടപടിയെ കുറിച്ചും ഇതിനിടെ സംഭാഷണത്തിൽ പറയുന്നത്. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവനാണ് യുവാവെന്നും ആരോപിക്കുന്നുണ്ട്. വിവരങ്ങൾ തിരിക്കിയ ശേഷം അച്ചായന്റെ കണ്ണും പൂട്ടിയുള്ള തെറിവിളി ഇപ്പോൾ കുട്ടനാട്ടെ ഓൺലൈൻ ഗ്രൂപ്പുകളിലെല്ലാം പാറിപ്പറന്നു. ഇത്തവണ എംഎൽഎയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം എംഎൽഎ നാമമാത്ര ദിവസങ്ങളിൽ മാത്രമാണ് തോമസ് ചാണ്ടി മണ്ഡലത്തിൽ എത്തിയിട്ടുള്ളത്. ഈ അവസരം മുതലാക്കിയാണ് അനുജൻ മണ്ഡലത്തിൽ നിറഞ്ഞാടുന്നത്.
ഇതിന് പിന്നാലെയായിരുന്നു തേൻ കണി വിവാദത്തിൽ ശശീന്ദ്രൻ കുടുങ്ങിയത്. അപ്പോഴും ഗൂഢാലോചന തിയറി സജീവമായി. അവിടേയും തോമസ് ചാണ്ടിയെന്ന ബിസിനസ്സുകാരനെതിരെ ആരോപണം ഉയർന്നു. മംഗളത്തിന്റെ തേൻ കണി വിവാദത്തിന് പിന്നിലും ചാണ്ടിയാണെന്നായിരുന്നു ആക്ഷേപം. എന്നാൽ എൻസിപി ദേശീയ നേതൃത്വത്തെ കൂട്ടുപിടിച്ച് തോമസ് ചാണ്ടി ഈ വിവാദത്തെ അപ്രസക്തമാക്കി മന്ത്രി പദവിയിലെത്തുന്നു. ഇനി എത്ര നാൾ മന്ത്രിയായി കേരളത്തിൽ തോമസ് ചാണ്ടി തുടരുമെന്നതാണ് പ്രശ്നം. മന്ത്രി പദത്തിൽ കുവൈറ്റിൽ കറങ്ങിയാൽ അത് മുഖ്യമന്ത്രി പിണറായിക്ക് പുതിയ തലവേദനയാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്