ശ്രീനഗറിൽ കാവിക്കൊടി പാറിക്കാനുറച്ചു ബിജെപി; ചെറുകക്ഷികളെ കൂട്ടുപിടിച്ചു ഭരണമുറപ്പിക്കാമെന്നു പ്രതീക്ഷ; മിഷൻ ജമ്മു-കശ്മീരിനുശേഷം മോദിയുടെ മനസിലുള്ളതു കേരളം
ശ്രീനഗറിൽ കാവിക്കൊടി പാറിക്കാനുറച്ച് ബിജെപി; ചെറുകക്ഷികളെ കൂട്ടുപിടിച്ച് ഭരണമുറപ്പിക്കാമെന്ന് പ്രതീക്ഷ; മിഷൻ ജമ്മു-കാശ്മീരിന് ശേഷം മോദിയുടെ മസ്സിലുള്ളത് കേരളം
ലോക്സഭാ തെരഞ്ഞെടുപ്പിലെ മുൻതൂക്കം മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ആവർത്തിച്ചു. മോദി പ്രഭാവത്താൽ രണ്ടിടത്തും ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലെത്തി. ഇനി ജമ്മു-കാശ്മീരാണ്. അതു കഴിഞ്ഞ് കേരളവും. ജമ്മുവിൽ ഡിസംബർ 25ന് തെരഞ്ഞെടുപ്പ് ഫലമെത്തും. ഇതോടെ കേരളത്തിലും മാറ്റമെത്തിക്കാൻ മോദിക്കാകുമോ എന്ന് വ്യക്തമാകുമെന്നാണ് വിലയിരുത്തൽ. ജമ്മുവും കേരളവും തമ്മിൽ ഒരു സാമ്യമുണ്ട്.
കേരളത്തിൽ ഭൂരിപക്ഷ-ന്യൂനപക്ഷ അനുപാതം നേർത്തതാണ്. ഇതിന് സമാന സാഹചര്യമാണ് ജമ്മുവിലേതും. അവിടെ ന്യൂനപക്ഷത്തിന് മുൻതൂക്കമുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തുടനീളം ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മുന്നേറ്റത്തിൽ കേരളത്തിനു പിടിച്ചു നിൽക്കാനാകുമോ? എന്നതിനെകുറിച്ച് എന്തെങ്കിലും സൂചന ലഭിക്കാൻ ഡിസംബർ 25-വരെ കാത്തിരുന്നാൽ മതി. മിഷൻ കേരളയുടെ അണിയറ പ്രവർത്തനങ്ങളുമായി ബിജെപി ഒരു വഴിക്ക് മുന്നേറുമ്പോൾ ആറുവർഷത്തിലൊരിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലമർന്ന ജമ്മു കാശ്മീരിൽ ആദ്യമായി സ്വന്തം സർക്കാരുണ്ടാക്കാനുള്ള പുറപ്പാടിലാണ് പാർട്ടി.
ബിജെപിയുടെ കരുതലോടെയുള്ള നീക്കങ്ങളുടെ വിജയമാണ് കേരളത്തെക്കുറിച്ചും അവരുടെ പ്രതീക്ഷകൾക്ക് കാവി നിറം നൽകുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നാശം വിതച്ച കാശ്മീരിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ് ഏഴിലേറെ പുതിയ രാഷ്ട്രീയ പാർട്ടികളുടെ ജനനം. ഈ മാസം 25 മുതൽ ഡിസംബർ 20 വരെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ആവേശത്തിലായിരിക്കാം ഈ പാർട്ടികളുടെ വരവെന്ന് ആദ്യനോട്ടത്തിൽ തോന്നാമെങ്കിലും ഇതിനു കാരണമാകാൻ ഏറെ സാധ്യതയുള്ളത് ബിജെപി നടത്തുന്ന നിശബ്ദ മുന്നേറ്റമാണ്.
കാശ്മീർ പദ്ധതി
ജമ്മു കാശ്മീരിൽ ബിജെപി ചരിത്രത്തിലാദ്യമായി എല്ലാ മണ്ഡലങ്ങളിലും (87) ഇത്തവണ മത്സരിക്കുന്നു. ജമ്മുവിലുള്ള 37 സീറ്റുകളിൽ 25 മണ്ഡലങ്ങളും ലഡാക്കിലെ നാലു സീറ്റിൽ മൂന്നും കാശ്മീരീലെ 46 സീറ്റുകളുടെ നാലിൽ മൂന്നു ഭാഗവും പിടിച്ചടക്കുക എന്നതാണ് ബിജെപി പദ്ധതി. മാന്ത്രിക സംഖ്യയായ 44 സീറ്റിൽ 32 സീറ്റുകൾ പിടിച്ചടക്കാൻ ബിജെപി പയറ്റുന്ന തന്ത്രങ്ങൾ എങ്ങനെയായിരിക്കുമെന്നതിനെയാണ് അവരുടെ വിജയം ആശ്രയിച്ചിരിക്കുന്നത്. ഇവിടെയാണ് ചെറു പാർട്ടികളുടെയും സ്വതന്ത്രരുടേയും സാധ്യകൾ ഉയർന്നു വരുന്നത്.
കാശ്മീരിനു വേണ്ടി ബിജെപി പണിയെടുത്തു തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. ഇതുവരെ വലിയ പിഴലുകളൊന്നും സംഭവിക്കാത്തതാണ് അവരുടെ പ്രതീക്ഷയേറ്റുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറിൽ മൂന്നിലും ജയിച്ചു. ഈ ആത്മവിശ്വാസമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷകൾക്ക് ആധാരം.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകം ഒക്ടോബർ 31-ന് ആർഎസ്എസ് സൈദ്ധാന്തികനും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ റാം മാധവ് കാശ്മീരിൽ സന്ദർശനം നടത്തിയിരുന്നു. പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജ്ജാദ് ലോൺ, കൃഷി മന്ത്രി ഗുലാം ഹസൻ മിർ തുടങ്ങി പല നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. നാലു മാസത്തിനിടെ മാധവ് നടത്തിയ മൂന്നാമത്തെ കാശ്മീർ സന്ദർനമായിരുന്നു ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഏറ്റവും അടുപ്പമുള്ള നേതാവായി പരിഗണിക്കപ്പെടുന്ന മറ്റൊരു ബിജെപി മുൻ ദേശീയ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കാശ്മീരിലെത്തുകയും ലോണുമായി വിശദ ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കാശ്്്മീർ ഗ്രാന്റ് മുഫ്തി ബശീരുദ്ദീനുമായും പ്രമുഖ സുന്നി, ശിയാ നേതാക്കളുമായും ചെറുപാർട്ടികൾ, സ്വതന്ത്രർ എന്നിവരുമായും ബിജെപി പ്രതിനിധികൾ ചർച്ച നടത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിലിറങ്ങിയ മുൻ ഉദ്യോഗസ്ഥരെയും മറ്റു നേതാക്കളെയും മാധവ് കണ്ടിരുന്നു. ഇത്തവണ പ്രധാമന്ത്രിയുടെ ദീപാവലി ആഘോഷം ശ്രിനഗറിൽ നടന്നപ്പോൾ ചുരുക്കം അതിഥികളുടെ പട്ടികയിൽ രണ്ടു പ്രമുഖ കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു.
പുതിയ തന്ത്രങ്ങൾ
രാജ്യത്തുടനീളം ബിജെപി ഉപയോഗിച്ച തീവ്രവാദവും പാക്കിസ്ഥാൻ പ്രശ്നവും അടക്കമുള്ള വിവാദ വിഷയങ്ങളൊന്നും തൊടാതെയാണ് ഇവയുടെ എല്ലാം കേന്ദ്രമെന്ന് പാർട്ടി തന്നെ ആരോപിക്കുന്ന കാശ്മീരിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണം. പകരം മോദി ഉയർത്തിയ എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം എന്ന മു്ദ്രാവാക്യമാണ് ബിജെപി ക്യാമ്പുകളിൽ മുഴങ്ങി കേൾക്കുന്നത്. മാത്രവുമല്ല മറ്റു പാർട്ടികളിലെ പ്രമുഖരെ വലയിലാക്കുന്നുമുണ്ട്.
ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ വലകൈയായ നേതാവ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ബിജെപിയിലെത്തുമെന്നാണ് ഉള്ളറ സംസാരം. ജമ്മുവിലെ പല പ്രമുഖ കോൺഗ്രസ് നേതാക്കളും ഇതിനകം ബിജെപി പാളയത്തിലെത്തിയിട്ടുണ്ട്. ജമ്മുകാശ്മീരിൽ അധികാരം പിടിക്കാൻ സ്വതന്ത്രരുമായും ചെറുപാർട്ടികളുമായുള്ള സഖ്യത്തിനു ബിജെപി രൂപം നൽകുക തെരഞ്ഞെടുപ്പു ഫലം വന്ന ശേഷമായിരിക്കും എന്നതു വ്യക്തമാണ്. മാന്ത്രിക സംഖ്യയായ 44 തികയ്ക്കാൻ പാർട്ടിക്ക് എത്ര സീറ്റ് വേണ്ടി വരും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.
റാം മാധവിന്റെ നേതൃത്വത്തിൽ കാശ്മീർ തന്ത്രം മെനഞ്ഞു തുടങ്ങിയത് രണ്ടു വർഷം മുമ്പാണെന്ന പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള വൈസ് പ്രസിഡൻര് രമേശ് അറോറ പറയുന്നു. പാർട്ടി സംസ്ഥാനത്ത് ശക്തമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ് ബിജെപി മാദ്ധ്യമ ഉപദേശകനും മുൻ ജനറൽ സെക്രട്ടറിയുമായ അൽത്താഫ് ഠാക്കൂർ പറയുന്നത്. ഫലം വന്നാൽ ബിജെപിയുടെ സഖ്യം ആരെല്ലാമാണെന്ന് നിങ്ങളിറിയും. ആരുടേയും പിന്തുണയില്ലാതെ 44 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ഞങ്ങൾക്കാകുമെന്നും അദ്ദേഹം പറയുന്നു.
മാറുന്ന കാശ്മീർ രാഷ്ട്രീയം
ബിജെപിയുടെ പട്ടികയിൽ സജ്ജാദ് ലോൺ എന്നും മുന്നിലുണ്ടായിരുന്നു. വിഘടനവാദികളിൽ നിന്ന് പിരിഞ്ഞ് 2009-ൽ ലേക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് ലോൺ മുഖ്യധാര രാഷ്ട്രീയത്തിലേക്കിറങ്ങിയത്. അദ്ദേഹത്തിന്റെ പാർട്ടി ജയിച്ചില്ലെങ്കിലും വടക്കൻ കാശ്മീർ ജില്ലയായ കുപ്വാരയിൽ പാർട്ടി നല്ലൊരു പങ്ക് വോട്ട് നേടി. അതിപ്പോഴുമുണ്ട്. കാശ്മീരിലെ ഏതാണ്ടെല്ലാ സീറ്റുകളിലും മത്സരിക്കാനാണ് ലോണിന്റെ പദ്ധതിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കുപ്വാരയിലാണ്.
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥീരീകരിച്ച ലോൺ താൻ ഏതു സഖ്യത്തിനും തയാറാണെന്നു പറയുകയും ചെയ്തു. കാശ്മീരിലെ രാഷ്ട്രീയത്തിൽ കാലുറപ്പിച്ച ദേശീയ പാർട്ടി കോൺഗ്രസായിരുന്നു. അവരിപ്പോൾ അബ്ദുല്ലമാരുടേയും മുഫ്തിമാരുടെയും ചൊൽപ്പടിയിലാണ്. ഇപ്പോളിതാ അധികാരത്തിലിരിക്കുന്ന മറ്റൊരു ദേശീയ പാർട്ടിയും അവരുടെ നേതാക്കളും വന്ന് കാശ്മീരിലെ നേതാക്കളെ കാണുന്നു, അദ്ദേഹം പറഞ്ഞു.
സിപിഐ എമ്മിന്റെ കാശ്മീർ ജനറൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് യുസുഫ് തരിഗാമി കൂടി ചേർന്ന് രൂപം നൽകിയ പുതിയ പാർട്ടിയായ അവാമി മുത്തഹിദ മഹാസ് എന്ന പാർട്ടിയുമായും ബിജെപി ചർച്ചകൾ നടത്തിക്കഴിഞ്ഞു. 2008-ൽ പിഡിപി വിട്ടു ഗുലാം ഹസൻ മിർ സ്ഥാപിച്ച ഡെമോക്രാറ്റിക് പാർട്ടി നാഷണലിസ്റ്റ് കാശ്മീരിലെ 12-ഓളം സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.
ഇപ്പോൾ കാശ്മീർ കൃഷി മന്ത്രിയായ ഗുലാമിനെയും മാധവ് കണ്ടിരുന്നു. ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം ആരും തൊട്ടുകൂടാത്തവരല്ലെന്നായിരുന്നു ഗുലാമിന്റെ പ്രതികരണം. മറ്റൊരു ചെറുപാർട്ടിയായ പീപ്പ്ൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപകനും മുതിർന്ന രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായ ഹക്കിം യാസിനുമായും മാധവ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മറ്റൊരു സ്വതന്ത്ര പ്രമുഖനായ എഞ്ചിനീയർ റാഷിദിനെ കൂടെകൂട്ടാനും ബിജെപി നീക്കങ്ങൾ നടത്തുന്നു.
അവാമി ഇത്തിഹാദ് പാർട്ടി എന്ന സ്വന്തം പാർട്ടി ബിജെപിയോടൊപ്പം ചേർന്നാൽ ചുരുങ്ങിയത് നാലോ ആറോ സീറ്റിലെങ്കിലും ജയിക്കാനാകുമെന്നാണ് കണക്കു കൂട്ടൽ. റാഷിദിന്റെ പാർട്ടി 12 വരെ സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.
ജമ്മുവിൽ ഉറപ്പിച്ച മുന്നേറ്റം
ലോക്സഭാ തെരഞ്ഞെടുപ്പിൽ മൊത്തം പോൾ ചെയ്ത വോട്ടിന്റെ 48 ശതമാനവും സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. ഇവിടുത്തെ 37 മണ്ഡലങ്ങളിൽ 24-ലും ബിജെപി മുന്നിലാണ്. 12-ലേറെ സീറ്റുകളിൽ രണ്ടാ സ്ഥാനത്തുമെത്തിയിട്ടുണ്ട്. അതേസമയം പ്രമുഖ കക്ഷിയായ പിഡിപി ഈ മുന്നേറ്റത്തിന് തടസ്സമായേക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. നവംബർ 15-നാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നത്.
ഇതിനു മുമ്പായി മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കെതിരേ ഒരു കുറ്റപത്രം ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. അതോടെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രാചരണം ഉച്ചിസ്ഥായിയിലെത്തും. ബിജെപി മുഖ്യമന്ത്രി ഒരു മുസ്ലിം ആയിരിക്കണമെന്ന് ചില പ്രദേശിക നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ജമ്മുവിലെ ശക്തമായ ഹിന്ദു വോട്ട് ബാങ്കിന്റെ താൽപര്യം മാനിക്കാൻ ഒരു ഹിന്ദു മുഖ്യമന്ത്രി വേണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ താൽപര്യം.
ഒരു ഹിന്ദുവായിരിക്കാം അടുത്ത മുഖ്യമന്ത്രിയെന്ന് മുൻ കോൺഗ്രസ് നേതാവ് ശ്യാം ലാൽ ശർമ്മ പറയുകയും ചെയ്തത് കശ്്മീരിൽ പലരുടെയും നെറ്റിചുളിപ്പിച്ചിട്ടുണ്ട്. ശർമ്മ പിന്നെ ഒന്നും മിണ്ടിയിട്ടില്ല. ഇനി അധികാരത്തിന്റെ തൊട്ടടുത്ത് വരെ എത്തി പരാജയപ്പട്ടാലും ബിജെപിക്ക് അതൊരു വലിയ നേട്ടം തന്നെയായിരിക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്