മഹിജ സമരത്തിന് ഇറങ്ങിയത് മരണം കൈവരിക്കാനുള്ള നിശ്ചയദാർഡ്യത്തോടെ; അവിഷ്ണയുടെ ആരോഗ്യനില അനുദിനം പിറകോട്ട്; രാഷ്ട്രീയം മറന്ന് നാട്ടുകാരും ബന്ധുക്കളും സമരത്തിലേക്ക്; ആത്മഹത്യാ സാധ്യത വരെ ഉയർത്തി ഇന്റലിജൻസ്; പിണറായി വിജയൻ നടത്തുന്നത് തീകൊണ്ടുള്ള പുറം ചൊറിയലെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ടിട്ട് മാസങ്ങളായി. അന്ന് മുതൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് അമ്മ മഹിജ. മകന്റെ ഘാതകരെ പിടികൂടുമെന്ന് ഉറച്ചാണ് സമരം. മകൻ മരിച്ചതിൽ പിന്നെ കൃത്യമായി ആഹാരം കഴിച്ചിട്ടില്ല. ഇപ്പോൾ നിരാഹാരവും തുടങ്ങി. അതീവ ഗുരുതരവാസ്ഥയിലേക്ക് മഹിജയുടെ ആരോഗ്യനിലയെത്തുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ആരൊക്കെ നിർബന്ധിച്ചിട്ടും മഹിജ പിന്നോട്ടില്ല. ലക്ഷ്യം നേടും വരെ സമരമെന്നാണ് മഹിജ പറയുന്നത്. പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നിരാഹാരെ തുടങ്ങുമെന്നും പ്രഖ്യാപിക്കുന്നു. അതിനിടെയാണ് നീതി തേടി അവിഷ്ണയുടെ നിരാഹാരം. അവിഷ്ണയുടെ ആരോഗ്യ നിലയും അനുദിനം വഷളാകുന്നു. അമ്മയും മകളും നടത്തുന്ന സമരത്തിന് മുന്നിൽ നീതിയുക്തമായ തീരുമാനമെടുക്കാൻ പിണറായി സർക്കാർ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ കൈവിട്ടുപോവുകയാണ്.
അതിനിടെ മഹിജയുടെ സമരം ഏത് തലത്തിലേക്കും മാറുമെന്ന് പൊലീസ് കരുതുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മഹിജ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. അതീവ ഗുരുതരമാണ് സ്ഥിതി വിശേഷമെന്നാണ് വിലയിരുത്തൽ. ജിഷ്ണുവിന്റെ അച്ഛനും അമ്മാവനും എല്ലാം നിരാഹാരത്തിലാണ്. ഈ സാഹചര്യത്തിൽ അടിയന്തര പ്രശ്നപരിഹാരമാണ് ഇന്റലിജൻസ് നിർദ്ദേശിക്കുന്നത്. എന്നാൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലാണ് സർക്കാർ. ഡിജിപി ഓഫീസിന് മുമ്പിൽ അക്രമിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കുക, മകന്റെ ഘാതകരിൽ ഒളിവിലുള്ളവരെ പിടികൂടുക എന്നിവയാണ് ആവശ്യങ്ങൾ. ഇതിൽ ഡിജിപി ഓഫീസിലെ സംഭവങ്ങളിൽ പൊലീസ് റിപ്പോർട്ട് ഇന്ന് ലഭിക്കും. ഐജിയുടെ ഈ റിപ്പോർട്ടിൽ ആർക്കെതിരേയും നടപടി വേണ്ടെന്ന ശുപാർശയും ഉണ്ടാകുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രശ്ന പരിഹാരം സാധ്യമാകില്ലെന്നാണ് സൂചന.
പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ മഹിജ ഏതറ്റം വരേയും കാര്യങ്ങൾ കൊണ്ടു പോകും. ഉറച്ച മനസ്സുമായാണ് അവർ തിരുവനന്തപുരത്ത് സമരത്തിന് എത്തിയതെന്നാണ് ഇന്റലിജൻസിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ പ്രശ്നത്തെ ഗൗരവത്തോടെ കാണണമെന്ന് അവർ നിർദ്ദേശിച്ചുന്നു. അതിനിടെ ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള സർക്കാർനീക്കം പരാജയപ്പെട്ടിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോേളജ് ആശുപത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മ മഹിജയെയും അമ്മാവൻ ശ്രീജിത്തിനെയും കണ്ടെങ്കിലും നിരാഹാരസമരം അവസാനിപ്പിക്കാൻ ഇരുവരും തയ്യാറായില്ല. ജിഷ്ണുവിന്റെ അച്ഛൻ അശോകനും ബന്ധുക്കളും ആശുപത്രിവളപ്പിൽ നിരാഹാരം തുടരുകയാണ്.
അതിനിടെ ഇടതുമുന്നണിക്കും വിഷയം വഷളാക്കുന്നതിൽ അതൃപ്തിയുണ്ട്. സിപിഐ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. എന്നാൽ പൊലീസിന് പിന്തുണ നൽകാനാണ് സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും നീക്കം. അതുകൊണ്ട് തന്നെ മഹിജയെ അക്രമിച്ച പൊലീസുകാർക്കെതിരെ നടപടിയൊന്നും ഉണ്ടാവില്ലെന്നാണ് സൂചന.
അനുനയനീക്കം പൊളിഞ്ഞു
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് കടകംപള്ളി സുരേന്ദ്രൻ ആശുപത്രിയിലെത്തി. കേസിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്നും തങ്ങളെ കൈയേറ്റംചെയ്ത മ്യൂസിയം എസ്.ഐ. സുനിൽ, അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. ബൈജു എന്നിവർക്കെതിേര നടപടി വേണമെന്നും മഹിജയും ശ്രീജിത്തും ആവശ്യപ്പെട്ടു സർക്കാർ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്നും നീതികിട്ടാൻ ഏതറ്റംവരെ പോകാൻ തയ്യാറാണെന്നും മന്ത്രി മഹിജയെ അറിയിച്ചു. ചെയ്യേണ്ടതെല്ലാം ചെയ്യും. ഒളിവിൽ കഴിയുന്നവരെയടക്കം കുറ്റക്കാരെയെല്ലാം കണ്ടെത്തും. മന്ത്രിയെന്ന നിലയിലല്ല, ജ്യേഷ്ഠനെന്നപോലെ താൻ പറയുന്നതു കേൾക്കണം. നിങ്ങൾക്കു ദോഷകരമായതൊന്നും സർക്കാർ ചെയ്യില്ല. സമരത്തിൽനിന്നു പിന്മാറണം. മകളോടും ആഹാരം കഴിക്കാൻ പറയണം. മുഖ്യമന്ത്രിക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
മകനു നീതിക്കുവേണ്ടി ചെന്ന തന്നോടും കുടുംബത്തോടും പൊലീസ് കാട്ടിയ ക്രൂരത മന്ത്രിക്കുമുന്നിൽ മഹിജ അക്കമിട്ടു നിരത്തി. പൊലീസ് വയറ്റത്തു ചവിട്ടി. നിലത്തുവീണപ്പോൾ വലിച്ചിഴച്ചു. മർദനത്തെത്തുടർന്ന് പലർക്കും കൈയുയർത്താൻപോലും കഴിയുന്നില്ല. ''എന്റെ ഹൃദയം പോയി. എന്റെ മകനെ ഇനി തിരിച്ചുകിട്ടില്ല. അവനെ കൊന്ന പ്രതികളെയെങ്കിലും അറസ്റ്റുചെയ്യൂ. അതുകഴിഞ്ഞേ ഞാൻ ആഹാരം കഴിക്കൂ. പോസ്റ്റുമോർട്ടം റിപ്പോർട്ട് അവർ അട്ടിമറിച്ചു. ജിഷ്ണുവിന്റെ ശരീരത്തിൽ മർദിച്ച പാടുണ്ടായിട്ടും പൊലീസ് നിസ്സാരമാക്കി. എന്റെ മോനെ കൊന്നവരെ അറസ്റ്റുചെയ്യണം.''മുൻകൂർ ജാമ്യത്തിലുള്ളയാളെ അറസ്റ്റുചെയ്യാൻ കഴിയുമോയെന്ന് മന്ത്രി ചോദിച്ചു. മുൻകൂർജാമ്യം കിട്ടാത്ത മറ്റു പ്രതികളെ മൂന്നുമാസം കഴിഞ്ഞിട്ടും അറസ്റ്റുചെയ്യാത്തതെന്തെന്ന് മഹിജ തിരിച്ചുചോദിച്ചു. നിയമപ്രകാരം എന്തും ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്നു മന്ത്രി പറഞ്ഞു.
അവിഷ്ണയുടെ നിലയും മോശമാകുന്നു
വീട്ടിൽ നിരാഹാര സമരം നടത്തുന്ന ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ ആരോഗ്യ സ്ഥിതി മോശമായി എന്ന് ഡോക്ടർമാർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിനു കീഴിലുള്ള പ്രത്യേക മെഡിക്കൽ സംഘം വീട്ടിലെത്തി നിർബന്ധപൂർവം അവിഷ്ണയ്ക്കു ഡ്രിപ് നൽകിത്തുടങ്ങി. ഇതിനിടെ, തലസ്ഥാനത്തും വളയത്തുമായി നടക്കുന്ന നിരാഹാരത്തിന് അനുഭാവം പ്രകടിപ്പിച്ചു ജിഷ്ണുവിന്റെ 14 കുടുംബാംഗങ്ങൾ ഇന്നലെ വീട്ടിൽ നിരാഹാര സമരം ആരംഭിച്ചു. രണ്ടു പുരുഷന്മാരും 12 സ്ത്രീകളുമാണു സമരത്തിലുള്ളത്. വ്യാഴാഴ്ച ജിഷ്ണുവിന്റെ വീട്ടിനു പുറത്ത് പൊലീസ് കാവലുണ്ടായിരുന്നത് ഇന്നലെയോടെ വീടിനകത്തായി. മൂന്നു വനിതാ പൊലീസുകാരാണു വീട്ടിനകത്തു കാവലിരിക്കുന്നത്. അവിഷ്ണയെ അടിയന്തരഘട്ടത്തിൽ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന സാഹചര്യം മുൻകൂട്ടി കണ്ടാണു പൊലീസ് നീക്കം.
പൊലീസിന്റെ നടപടികൾ നിരീക്ഷിക്കാനായി ജിഷ്ണുവിന്റെ ബന്ധുക്കളും വീട്ടിൽ തന്നെ കഴിയുകയാണ്. ഇന്നലെ ഡ്രിപ് നൽകാൻ കൊയിലാണ്ടി തഹസിൽദാർ എൻ. റംല, വടകര തഹസിൽദാർ പി.കെ. സതീശ്കുമാർ, നാദാപുരം ഡിവൈഎസ്പി കെ. ഇസ്മായിൽ എന്നിവരും വൻ പൊലീസ് സംഘവും അവിഷ്ണയുടെ വീട്ടിലെത്തിയതോടെ അവിഷ്ണയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റുമെന്ന പ്രതീതിയുണ്ടായി. ഇതിനെ ചെറുക്കുമെന്ന് നാട്ടുകാരും അറിയിച്ചു. എന്നാൽ അത്തരമൊരു നീക്കമില്ലെന്നു പൊലീസ് വ്യക്തമാക്കി. ജിഷ്ണുവിന്റെ അമ്മ മഹിജ സമരം തുടങ്ങിയ ബുധനാഴ്ച മുതൽ വീണ്ടും ജിഷ്ണുവിന്റെ വീട്ടിലേക്കു നേതാക്കളും സാംസ്കാരിക പ്രവർത്തകരുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ജിഷ്ണുവിന്റെ കുടുംബത്തിനു പിന്തുണയുമായി യുഡിഎഫ് നടത്തിയ അനുഭാവ സത്യഗ്രഹം കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് നിരാഹാരം കിടക്കുന്ന അമ്മ മഹിജയ്ക്കും അച്ഛൻ അശോകനും ബന്ധുക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭക്ഷണം കഴിക്കില്ലെന്ന് അവിഷ്ണയും അറിയിക്കുകയായിരുന്നു. ശനിയാഴ്ചയും ബന്ധുക്കളും നാട്ടുകാരും സമരം തുടരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍