ഒരൊറ്റ അറസ്റ്റ് കൊണ്ട് പിണറായി സ്വന്തം ശത്രുവിന് നൽകിയത് വീരപരിവേഷം; ലാവലിൻ കേസിലെ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച കെ എം ഷാജഹാന് ചാനൽ ചർച്ചകളിലെത്തിയിട്ടും ലേഖനങ്ങളെഴുതിയിട്ടും കിട്ടാത്ത പബ്ലിസിറ്റി; ഷാജഹാന്റെ മാതാപിതാക്കളുടെ പ്രണയ വിവാഹത്തെക്കുറിച്ചുള്ള പോസ്റ്റും വൈറൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഐഎം പ്രതിസ്ഥാനത്തു വരുന്ന ഏതു ടെലിവിഷൻ ചർച്ചയിലും എപ്പോഴും കയറിവരാവുന്ന അതിഥിയാണ് കെ എം ഷാജഹാൻ. ഒരു കാലത്ത് സിപിഎമ്മിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന ഷാജഹാൻ വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്താണ് കേരളത്തിലെ പൊതു സമൂഹത്തിനു സുപരിചിതരനാകുന്നത്. പിന്നീട് വി എസ് അച്യുതാനന്ദനുമായി അഭിപ്രായ വ്യത്യാസമുണ്ടായി സ്വന്തം വഴി തെരഞ്ഞെടുത്തു. വിഎസിന്റെയോ പിണറായിയുടെയോ തണലില്ലാഞ്ഞിട്ടും താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്നുറക്കെപ്പറഞ്ഞു ഷാജഹാൻ പൊതുഇടത്തിൽ ഇടപെട്ടു. പക്ഷേ, ഒന്നൊന്നും ലഭിക്കാത്ത പ്രശസ്തിയാണ് ഇപ്പോൾ ഒരൊറ്റ അറസ്റ്റോടെ ഷാജഹാനു ലഭിച്ചിരിക്കുന്നത്.
സിപിഐഎമ്മിനെ കൊള്ളരുതായ്മകളിൽ ഉള്ളുതുറന്നു വിമർശിച്ചുകൊണ്ടാണു പിന്നെ ഷാജഹാനെ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസ്ഥാനത്തു കൽപിക്കപ്പെടുന്ന ലാവലിൻ കേസിൽ പിണറായിക്കെതിരേയുള്ള നിയമപ്പോരാട്ടവും ഷാജഹാന്റെ ഇടപെടലുകൾക്കു ബലം കൂട്ടി. വി എസ് ബ്രിഗേഡിൽനിന്നു പുറത്തായെങ്കിലും ഷാജഹാന്റെ ഏറ്റവും വലിയ ശത്രു പിണറായി വിജയൻ തന്നെയാണ്. സിഡിഎസിൽ ഗവേഷണം നടത്തുന്ന കാലത്താണ് ഷാജഹാനിലെ അഗ്നി സിപിഐഎം തിരിച്ചറിഞ്ഞത്. ആഗോള വൽകരണത്തിനെതിരായി നടന്ന സമരങ്ങളിൽ ഷാജഹാന്റെ ആശയങ്ങളും വാക്കുകളും പാർട്ടിയുടെ തുറുപ്പുചീട്ടായി.
ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഐഎസ് ഗുലാത്തിക്കു ആക്ടിവിസ്റ്റായ ബുദ്ധിജീവി വേണമെന്ന പാർട്ടി നിലപാടിൽ ഷാജഹാനെ ആ സ്ഥാനത്തേക്ക് ആനയിച്ചവർതന്നെ അദ്ദേഹത്തിന്റെ ശത്രുക്കളായി കാലന്തരത്തിൽ മാറുകയായിരുന്നു. ലാവലിൻ കേസിൽ പിണറായി വിജയനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയതിനെതിരേ നടത്തുന്ന നിയമപ്പോരാട്ടമാണ് പിണറായിയുടെ കണ്ണിലെ കരടായി ഷാജഹാനെ മാറ്റിയത്. വി എസ്് അച്യുതാനന്ദന്റെ പ്രതാപ കാലത്ത് അദ്ദേഹത്തെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന വി കെ ശശിധരൻ, എൻ ബാലകൃഷ്ണൻ, എ സുരേഷ് എന്നിവർക്കൊപ്പം ശക്തനായിരുന്നു ഷാജഹാൻ. ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് മാത്യുവിന്റെയും ഷാജഹാന്റെയും ഉപദേശം തേടാതെ യാതൊന്നും വി എസ് ചെയ്തിരുന്നില്ലെന്നൊരു കാലം തന്നെയുണ്ടായിരുന്നു. സിപിഐഎം സംസ്ഥാനസമിതിക്കു നേരിട്ടു നിയന്ത്രണമുള്ള എകെജി സെന്റർ ബ്രാഞ്ചംഗമായിരുന്നു ഷാജഹാൻ. പക്ഷേ, വിഭാഗീയത ശക്തമാവുകയും വി എസിന്റെ അടുപ്പക്കാരെ പാർട്ടി പുറത്തുവിടുകയും ചെയ്തപ്പോൾ ഷാജഹാനും ആ വഴിതന്നെയായിരുന്നു ലഭിച്ചത്.
പാർട്ടിക്കു പുറത്തായെങ്കിലും പഴയ അടുപ്പക്കാർ വി എസിന്റെ ഒപ്പം പിന്നെയും പലയിടങ്ങളിലും ഉണ്ടായെങ്കിലും ഷാജഹാൻ ആ കൂട്ടത്തിലുണ്ടായില്ല. അങ്ങനെ വിഎസിന്റെയും പിണറായിയുടെയും ശത്രുവായി മാറുകയായിരുന്നു ഷാജഹാൻ. മൂന്നാർ ഓപ്പറേഷൻ സമയത്തും കിളിരൂർ കേസ് കേരളത്തിനു മുന്നിൽ വി എസ് ചർച്ചയാക്കിയപ്പോഴും ബുദ്ധികേന്ദ്രത്തിന്റെ ഭാഗമായി ഷാജഹാനുണ്ടായിരുന്നു. ലാവലിനിലെ ഇടപെടലുകളും പാർട്ടിക്കും അതീതനായി വി എസിനെ വളർത്തിയ ബുദ്ധിയിലെ പങ്കുമൊക്കെയാണ് കെ എം ഷാജഹാനെന്ന വി എസിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ഷാജഹാനെ പിണറായിയുടെ ബദ്ധശത്രുവാക്കിയത്.
വൈര്യനിരാതന ബുദ്ധിക്കു പേരുകേട്ട പിണറായി, ഷാജഹാനെ പൂട്ടാനുള്ള താക്കോൽ തേടി നടക്കുകയായിരുന്നു കഴിഞ്ഞ കുറേക്കാലമായി. ജിഷ്ണുവിന്റെ മാതാവിന്റെ സമരത്തിൽ ഷാജഹാനെത്തിയതോടെ പിണറായിയുടെ മനസിലിരുപ്പും ലാവലിനിലെ പ്രശ്നങ്ങളും വ്യക്തമായി അറിയാവുന്ന സംസ്ഥാന പൊലീസ് മേധാവിക്കു സംശയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഷാജഹാനെ പിടിച്ചു പൊലീസ് വാഹനത്തിൽ കയറ്റിയതോടെ അദ്ദേഹം മുൻ കാലങ്ങളിലൊന്നും നേടാനാവാത്ത പ്രശസ്തിയാണു സൃഷ്ടിച്ചത്. ചാനൽ ചർച്ചകളിലും മറ്റും കണ്ടാലും ആരും തിരിച്ചറിയാതെയും ഗൗനിക്കാതെയും പോയിരുന്ന ഷാജഹാന് ഇത്തരമൊരു പ്രശ്നത്തിൽ പൊലീസിന്റെ കസ്റ്റഡിയിലായതോടെ പൊതു സമൂഹത്തിന്റെയും സാധാരണക്കാരുടെയും പിന്തുണയും വലിയ തോതിൽ ലഭിച്ചു.
മഹിജയ്ക്കു നേരെയുണ്ടായ പൊലീസ് നടപടിയിലെ വാർത്തകൾക്കൊപ്പം തന്നെ ഷാജഹാനും തലവാചകങ്ങളിൽ നിറഞ്ഞു. മഹിജയും ബന്ധുക്കളും സമരം നിർത്തിയിട്ടും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ടു പൊലീസിന്റെ കസ്റ്റഡിയിലുള്ള ഷാജഹാൻ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ് ഇപ്പോൾ. കെ എം ഷാജഹാൻ ആരാണ് എന്നകാര്യം പോലും ഇപ്പോഴാണ് മാധ്യമങ്ങൾ വിശദമായ റിപ്പോർട്ടുകളായി പുറത്തുവിടുന്നത്. ഫിഷറീസ് സയൻസിൽ ഉന്നത ബിരുദവും ഗവേഷണവും നടത്തിയിട്ടുള്ള ഇടതുപക്ഷ ബുദ്ധിജീവിയാണ് ഷാജഹാൻ എന്ന കാര്യം പലരും ഓർത്തെടുത്തതും ആദ്യമായി അറിഞ്ഞതും ഇപ്പോൾ തന്നെ.
കെ എം ഷാജഹാന്റെ പിതാവും മാതാവും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുപോലും ഇപ്പോൾ പോസ്റ്റുകൾ വൈറലായിരിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികനാണ് ഷാജഹാൻ എന്ന് അരക്കിട്ടുറപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും അവയ്ക്കു ലഭിക്കുന്ന വൈറാലിറ്റിയുമാണ് കെ എം ഷാജഹാനെ ഇപ്പോൾ താരമാക്കുന്നത്. കെ എം ഷാജഹാനെ തലമറന്നു തെറിപറയുന്ന സിപിഐഎമ്മുകാർ അറിയണമെന്നു പറഞ്ഞാണ് വർഷങ്ങൾക്കു മുമ്പുള്ള സംഭവങ്ങൾ വരെ പോസ്റ്റുകളാകുന്നത്. ഷാജഹാന്റെ പിതാവ് മുഹമ്മദാലിയും മാതാവ് എൽ തങ്കമ്മയും വിവാഹിതരായതിനെക്കുറിച്ചു പ്രചരിക്കുന്ന പോസ്റ്റ് ഇങ്ങനെ...
'കെ.എം.ഷാജഹാനെ അറിയാത്ത സി.പി.എം.കാർക്കായി സമർപ്പിക്കുന്നു.....
സാക്ഷാൽ കാവുകാട്ട് പിതാവ് (ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന മാർ മാത്യു കാവുകാട്ട്) കാളവണ്ടിയിൽ സഞ്ചരിക്കുന്ന കാലത്ത് ചങ്ങനാശേരിയിൽ കാറിൽ കറങ്ങി നടന്ന ഒരു മുഹമ്മദാലി ഉണ്ടായിരുന്നു. ധനിക കുടുംബാംഗമെങ്കിലും കറകളഞ്ഞ കമ്യൂണിസ്റ്റ് .
1957ലെ ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ ഇന്ത്യൻ തലസ്ഥാനമായ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ജയിച്ചത് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി കല്യാണ കൃഷ്ണൻ നായർ.
പക്ഷെ അതോടെ മുഹമ്മദാലിയുടെ കാർ അപ്രത്യക്ഷമായി. കല്യാണ കൃഷ്ണൻ നായരുടെ തെരഞ്ഞെടുപ്പ് ചെലവ് മുഹമ്മദാലി ഏതാണ്ട് ഒറ്റക്ക് ചുമന്നതുകൊണ്ട് അതേ തരമുണ്ടായിരുന്നുള്ളു. മുഹമ്മദാലിക്ക് സുന്ദരമായൊരു പ്രണയമുണ്ടായിരുന്നു. കോളജ് വിദ്യാർത്ഥിനിയായിരുന്ന എൽ.തങ്കമ്മ. കോൺഗ്രസ് കമ്യൂണിസ്റ്റ് പാരമ്പര്യങ്ങൾ യോജിച്ച ഈഴവ കുടുംബാംഗം. ആ പ്രണയം അക്കാലത്ത് ചങ്ങനാശേരിയിലെ സംസാര വിഷയമായിരുന്നു.
ആ മുസ്ലിം ഈഴവ വിവാഹം നടന്നു. പാർട്ടി സഖാക്കൾ പരികർമികളായി. കേരളത്തിൽ അന്ന് അവേശത്തോടെ പലരും സ്വപ്നം കണ്ട നവോത്ഥാനത്തിന്റെ ഉത്തമോദാഹാരണമായിരുന്നു മുഹമ്മദാലി തങ്കമ്മ വിവാഹം. മുഹമ്മദാലി ഇപ്പോൾ ജീവിച്ചിരിപ്പില്ല. എൽ.തങ്കമ്മയെ ഇന്നലെ ടി.വി ചാനലുകളിൽ കണ്ടു. അന്യായ തടങ്കലിൽ കഴിയുന്ന മകന് നീതിക്കായി സമരമിരിക്കുമെന്ന് പ്രഖ്യാപിക്കാനായിരുന്നു അത്. സ്വാതന്ത്യത്തിന് മുമ്പ് ജനിച്ച് നവകേരള സൃഷ്ടിക്കായി ആവേശം കൊണ്ട ഒരു തലമുറയുടെ കരുത്ത് എൺപത് കഴിഞ്ഞ ആ മാതാവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
ആ മകനെ ഞാനറിയും. ഒരു പക്ഷെ നിങ്ങളും, കെ.എം ഷാജഹാൻ. പിണറായി വിജയൻ നിങ്ങളറിയില്ലേ എന്നു ചോദിച്ച ഷാജഹാൻ. പ്രസ്ഥാനത്തിനായി എല്ലാം ത്യജിച്ച എത്രയെത്ര മുഹമ്മദലിമാർ. കമ്യൂണിസ്റ്റുകാരെ വിശ്വാസപരമായി തന്നെ ചെകുത്താന്മാരായി കാണുന്ന ഒരു ജനതക്കിടയിലാണ് മുഹമ്മദാലി കമ്യൂണിസം വളർത്താൻ ശ്രമിച്ചത്. ന്യൂനപക്ഷങ്ങൾ ഇന്നും കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് എത്രയോ അകലെയാണെന്ന് ഓർക്കണം. മിശ്രവിവാഹത്തിലൂടെ ആദർശം വാക്കിൽ മാത്രമല്ലെന്ന് തെളിയിക്കുകയും ചെയ്തു. മുഹമ്മദാലിയുടെ സഹോദരൻ ഡോ.ബി. ഇഖ്ബാലിനെയും നമുക്കറിയാം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍