ഇരുമ്പഴിക്കുള്ളിൽ കെ.എം ഷാജഹാന് ഒന്നും നഷ്ടപ്പെട്ടില്ല; തലകുനിക്കേണ്ടി വന്നത് സർക്കാരിനും സി.പി.എം നേതാക്കൾക്കും; 12 മണിക്കൂർ പഠിച്ചും നന്നായി പരീക്ഷയെഴുതിയും ഷാജഹാൻ; എല്ലാവരും അറിഞ്ഞ ഷാജഹാന്റെ പോരാട്ടവീര്യത്തിനും ഇനി മൂർച്ചയേറും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കെ.എം ഷാജഹാനെ എല്ലാവർക്കുമറിയാമല്ലോ... മുഖ്യമന്ത്രി പിണറായി വിജയൻ പൊതു സമൂഹത്തിന് മുന്നിലേക്ക് ഇട്ടുകൊടുത്ത ചോദ്യമാണിത്. തീക്കട്ട പോലുള്ള ചോദ്യം. അങ്ങനെ അറിയാത്തവരും ഷാജഹാനെ അന്വേഷിച്ചു തുടങ്ങി. അങ്ങനെ കെ.എം ഷാജഹാനെന്ന കമ്മ്യൂണിസ്റ്റ് ഫയർബ്രാൻഡിനെ പലരും പഠിച്ചറിഞ്ഞു. പിണറായിക്ക് ഷാജഹാനോടുള്ള അടങ്ങാത്ത ദേഷ്യത്തിനുള്ള ഉത്തരവും അങ്ങനെ പലരും കണ്ടെത്തി. ഇതോടെ ഷാജഹാൻ എങ്ങനെ ജയിലിലായെന്ന സംശയത്തിനും അറുതിയായി..
ഗൂഢാലോചനക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ടെങ്കിലും കെ.എം ഷാജഹാന്റെ പോരാട്ടവീര്യത്തിന് ഊർജം പകരുന്നതായി തടവറയിലെ ദിനങ്ങൾ. എൽഎൽ.ബി. പരീക്ഷയ്ക്കായി ദിവസേന 12 മണിക്കൂർ പഠനം. സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് ലഭിച്ച വൻജനപിന്തുണ. ഇതൊക്കെയാണ് കെ.എം ഷാജഹാനെന്ന പൊതുപ്രവർത്തകന് ഏഴുദിവസത്തെ ജയിൽവാസത്തിനിടെ ലഭിച്ചത്. ജയിൽവാസം കെ.എം. ഷാജഹാനെന്ന പോരാളിയിൽ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൂട്ടിയിട്ടേയുള്ളൂ.
സമരം ചെയ്യാൻ ജിഷ്ണുവിന്റെ മാതാവ് മഹിജയ്ക്കും കുടുംബത്തിനും സഹായം നൽകിയെന്നാരോപിച്ചാണ് ഷാജഹാനെ കഴിഞ്ഞ ബുധനാഴ്ച ഡി.ജി.പി ഓഫീസിന് മുന്നിൽനിന്ന് പൊലീസ് അറസ്റ്റുചെയ്തത്. ജൂഡീഷ്യൽ കസ്റ്റഡിയിൽ ആയ ഷാജഹാൻ ഇന്നലെയാണ് ജയിൽ മോചിതനായത്. സി-ഡിറ്റിലെ ഉദ്യോഗസ്ഥനാണെങ്കിലും സർക്കാർ നിയമ കലാലയത്തിലെ വിദ്യാർത്ഥിയാണ്. പരീക്ഷാക്കാലമായതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജയിലിലിലായപ്പോൾ ഷാജഹാൻ തീരുമാനിച്ചത്. ഏഴാം തീയതി പുസ്തകവും നോട്ടുബുക്കുകളും ജയിലിലെത്തിച്ചു. അന്നുമുതൽ ഉറക്കം പോലുമുപേക്ഷിച്ച് പഠനം തുടങ്ങി. ദിവസേന 12 മണിക്കൂർവരെ പഠിച്ചു. ഒന്നോ രണ്ടോ മണിക്കൂർ മാത്രമേ ഉറങ്ങിയുള്ളൂ. ജയിലിലായതുകൊണ്ട് ഏകാഗ്രതയോടെ പഠിക്കാൻ കഴിഞ്ഞു. പരീക്ഷ നന്നായി എഴുതാനുമായെന്ന് ഷാജഹാൻ പറയുന്നു. പുറത്തായിരുന്നേൽ പഠനത്തിനുവേണ്ടി ഇത്രയും സമയം നീക്കിവയ്ക്കാനാകില്ലായിരുന്നു.
മഹിജയുടെ അനുജൻ ശ്രീജിത്തിന് എന്നെ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് ഷാജഹൻ പറയുന്നു. ശ്രീജിത്തിനെ നേരത്തെ വിളിച്ചിട്ടുണ്ട്. തന്റെ മോചനത്തിനായി അമ്മ നിരാഹാര സമരമിരുന്നത് ഏറെ ഊർജം പകരുന്നതായിരുന്നു. പൊതുസമൂഹം നൽകിയ പിന്തുണയും ശക്തി നൽകിയെന്ന് ഷാജഹാൻ പറയുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ജയിൽ മോചിതനായ ഷാജഹാൻ വീട്ടിലെത്തിയത്. മകൻ കൊടുത്ത നാരങ്ങാനീരു കഴിച്ചാണ് അമ്മ നിരാഹാരം അവസാനിപ്പിച്ചത്. അതിനുശേഷം മകന് ഇടിയപ്പവും മുട്ടക്കറിയും വിളമ്പി. അമ്മ കഞ്ഞിയും കുടിച്ചു.
മകന് ജാമ്യംകിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ഷാജഹാന്റെ അമ്മയും റബ്ബർബോർഡിൽനിന്ന് വിരമിച്ച ശാസ്ത്രജ്ഞയുമായ തങ്കമ്മ പറഞ്ഞു. ഷാജഹാന്റെ അച്ഛൻ കെ.ആർ. മുഹമ്മദാലി കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു. 1957-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ.യിലെ കല്യാണകൃഷ്ണൻ നായരുടെ പ്രചാരണത്തിന് മുന്നിൽനിന്നത് അദ്ദേഹമാണ്. അന്ന് ചങ്ങനാശ്ശേരിയിൽ ജയിച്ചത് കല്യാണ കൃഷ്ണൻനായരാണ്.
ഒരു കാലത്ത് സിപിഎമ്മിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന ഷാജഹാൻ വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്താണ് കേരളത്തിലെ പൊതുസമൂഹത്തിനു സുപരിചിതരനാകുന്നത്. പിന്നീട് വി എസ് അച്യുതാനന്ദനുമായി അഭിപ്രായ വ്യത്യാസമുണ്ടായി സ്വന്തം വഴി തെരഞ്ഞെടുത്തു. വിഎസിന്റെയോ പിണറായിയുടെയോ തണലില്ലാഞ്ഞിട്ടും താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്നുറക്കെപ്പറഞ്ഞ ഷാജഹാൻ പൊതുഇടത്തിൽ ഇടപെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസ്ഥാനത്തു കൽപിക്കപ്പെടുന്ന ലാവലിൻ കേസിൽ പിണറായിക്കെതിരേയുള്ള നിയമപ്പോരാട്ടവും ഷാജഹാന്റെ ഇടപെടലുകൾക്കു ബലം കൂട്ടി. വി എസ് ബ്രിഗേഡിൽനിന്നു പുറത്തായെങ്കിലും ഷാജഹാന്റെ ഏറ്റവും വലിയ ശത്രു പിണറായി വിജയൻ തന്നെയാണ്. സിഡിഎസിൽ ഗവേഷണം നടത്തുന്ന കാലത്താണ് ഷാജഹാനിലെ അഗ്നി സി.പി.എം തിരിച്ചറിഞ്ഞത്. ആഗോള വൽകരണത്തിനെതിരായി നടന്ന സമരങ്ങളിൽ ഷാജഹാന്റെ ആശയങ്ങളും വാക്കുകളും പാർട്ടിയുടെ തുറുപ്പുചീട്ടായി.
ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഐഎസ് ഗുലാത്തിക്കു ആക്ടിവിസ്റ്റായ ബുദ്ധിജീവി വേണമെന്ന പാർട്ടി നിലപാടിൽ ഷാജഹാനെ ആ സ്ഥാനത്തേക്ക് ആനയിച്ചവർതന്നെ അദ്ദേഹത്തിന്റെ ശത്രുക്കളായി കാലന്തരത്തിൽ മാറുകയായിരുന്നു. ലാവലിൻ കേസിൽ പിണറായി വിജയനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയതിനെതിരേ നടത്തുന്ന നിയമപ്പോരാട്ടമാണ് പിണറായിയുടെ കണ്ണിലെ കരടായി ഷാജഹാനെ മാറ്റിയത്. വി എസ്് അച്യുതാനന്ദന്റെ പ്രതാപ കാലത്ത് അദ്ദേഹത്തെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന വി കെ ശശിധരൻ, എൻ ബാലകൃഷ്ണൻ, എ സുരേഷ് എന്നിവർക്കൊപ്പം ശക്തനായിരുന്നു ഷാജഹാൻ. ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് മാത്യുവിന്റെയും ഷാജഹാന്റെയും ഉപദേശം തേടാതെ യാതൊന്നും വി എസ് ചെയ്തിരുന്നില്ലെന്നൊരു കാലം തന്നെയുണ്ടായിരുന്നു. സിപിഐഎം സംസ്ഥാനസമിതിക്കു നേരിട്ടു നിയന്ത്രണമുള്ള എകെജി സെന്റർ ബ്രാഞ്ചംഗമായിരുന്നു ഷാജഹാൻ. പക്ഷേ, വിഭാഗീയത ശക്തമാവുകയും വി എസിന്റെ അടുപ്പക്കാരെ പാർട്ടി പുറത്തുവിടുകയും ചെയ്തപ്പോൾ ഷാജഹാനും ആ വഴിതന്നെയായിരുന്നു ലഭിച്ചത്.
പാർട്ടിക്കു പുറത്തായെങ്കിലും പഴയ അടുപ്പക്കാർ വി എസിന്റെ ഒപ്പം പിന്നെയും പലയിടങ്ങളിലും ഉണ്ടായെങ്കിലും ഷാജഹാൻ ആ കൂട്ടത്തിലുണ്ടായില്ല. അങ്ങനെ വിഎസിന്റെയും പിണറായിയുടെയും ശത്രുവായി മാറുകയായിരുന്നു ഷാജഹാൻ. മൂന്നാർ ഓപ്പറേഷൻ സമയത്തും കിളിരൂർ കേസ് കേരളത്തിനു മുന്നിൽ വി എസ് ചർച്ചയാക്കിയപ്പോഴും ബുദ്ധികേന്ദ്രത്തിന്റെ ഭാഗമായി ഷാജഹാനുണ്ടായിരുന്നു. ലാവലിനിലെ ഇടപെടലുകളും പാർട്ടിക്കും അതീതനായി വി എസിനെ വളർത്തിയ ബുദ്ധിയിലെ പങ്കുമൊക്കെയാണ് കെ എം ഷാജഹാനെന്ന വി എസിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ഷാജഹാനെ പിണറായിയുടെ ബദ്ധശത്രുവാക്കിയത്.
വൈര്യനിരാതന ബുദ്ധിക്കു പേരുകേട്ട പിണറായി, ഷാജഹാനെ പൂട്ടാനുള്ള താക്കോൽ തേടി നടക്കുകയായിരുന്നു കഴിഞ്ഞ കുറേക്കാലമായി. ജിഷ്ണുവിന്റെ മാതാവിന്റെ സമരത്തിൽ ഷാജഹാനെത്തിയതോടെ പിണറായിയുടെ മനസിലിരുപ്പും ലാവ്ലിനിലെ പ്രശ്നങ്ങളും വ്യക്തമായി അറിയാവുന്ന സംസ്ഥാന പൊലീസ് മേധാവിക്കു സംശയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഷാജഹാനെ പിടിച്ചു പൊലീസ് വാഹനത്തിൽ കയറ്റിയതോടെ അദ്ദേഹം മുൻ കാലങ്ങളിലൊന്നും നേടാനാവാത്ത ജനപിന്തുണയാണ് സൃഷ്ടിച്ചത്.
ചാനൽ ചർച്ചകളിലും മറ്റും കണ്ടാലും ആരും തിരിച്ചറിയാതെയും ഗൗനിക്കാതെയും പോയിരുന്ന ഷാജഹാന് ഇത്തരമൊരു പ്രശ്നത്തിൽ ജയിലിലായതോടെ പൊതു സമൂഹത്തിന്റെയും സാധാരണക്കാരുടെയും വൻതോതിലുള്ള പിന്തുണയും ലഭിച്ചു.
Stories you may Like
- ബംഗാളിലെ റേപ്പിസ്റ്റ് ലീഡർ ഷാജഹാൻ ഷെയ്ഖിന്റെ കഥ
- സന്ദേശ്ഖാലി കേസ്: തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖ് അറസ്റ്റിൽ
- പ്രതികാരം തീർക്കാൻ ജിഷ്ണു എത്തിയതുകൊലപാതക പദ്ധതിയുമായി; വർക്കല ഞെട്ടലിൽ തന്നെ
- 'തൃണമൂൽ നേതാവിനെ ഉടൻ അറസ്റ്റു ചെയ്യുക'; 'പ്രത്യേക നിർദ്ദേശം' നൽകി ഗവർണർ
- വർക്കലയിൽ വിവാഹവീട്ടിലെ പന്തലിൽ കണ്ണീരോടെ അന്ത്യയാത്രാ ചടങ്ങുകൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍