സർജിക്കൽ സ്ട്രൈക്കിൽ തകർത്ത ഭീകരകേന്ദ്രങ്ങൾക്ക് വീണ്ടും ജീവൻകൊടുത്ത് പാക്കിസ്ഥാൻ; അതിർത്തിയിൽ യുദ്ധസമാനമായ സുരക്ഷയൊരുക്കി ഇന്ത്യ; വേണ്ടിവന്നാൽ ഒരിക്കൽ കൂടി അതിർത്തി കടന്ന് തിരിച്ചടിക്കുമെന്നും വാർത്തകൾ; മോദി വീണ്ടും ഭരണത്തിൽ വരുമെന്ന് വന്നതോടെ ഇന്ത്യയെ ഭീകരതകൊണ്ട് കീഴ്പെടുത്താൻ ശ്രമവുമായി അയൽരാജ്യം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടുമൊരു കനത്ത ഭീകരാക്രമണം നടത്താൻ പാക്കിസ്ഥാൻ ആസൂത്രണം ശക്തമാക്കുന്നതായ സൂചനകളുമായി ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭീകര ക്യാമ്പുകൾ സജീവം. ഇതോടെ ഇന്ത്യ വീണ്ടും ഒരു സർജിക്കൽ സ്ട്രൈക്ക് കൂടി ഉടൻ നടത്തിയേക്കുമെന്ന ചർച്ചകളും സജീവമാകുന്നു.
മോദി അധികാരത്തിൽ വന്നതിന് ശേഷം പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് പാക്കിസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു. ഇതിനു ശേഷം വിരണ്ടുപോയ പാക്കിസ്ഥാൻ ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനം കുറച്ചതായ റിപ്പോർട്ടുകളും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ അതിന് തൊട്ടുപിന്നാലെ ഇന്ത്യൻ സൈന്യം ഒറ്റദിവസം അതിർത്തി കടന്നുള്ള രാത്രി ഓപ്പറേഷനിലൂടെ തകർത്ത ഭീകര ക്യാമ്പുകൾ പാക്കിസ്ഥാൻ പുനരുജ്ജീവിപ്പിച്ചുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്ട്രൈക്കിനു ശേഷം ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ കുറവുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ വീണ്ടും പണിതുടങ്ങുന്നുവെന്ന വിധത്തിൽ ഭീകരകേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 29നായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഇതോടെ പത്തിമടക്കിയ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ വീണ്ടും നീക്കം തുടങ്ങിയെന്ന സൂചനകൾ വരുന്നതോടെ ഇന്ത്യ വീണ്ടും കനത്ത തിരിച്ചടി നൽകിയേക്കുമെന്ന സൂചനകളും ചർച്ചയാകുന്നു.
ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്ത പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകൾ വീണ്ടും സജീവമായതായാണ് വിവരം. ബാരാമുള്ളയിൽ സൈന്യത്തിന്റെ 19ാം ഡിവിഷൻ തലവൻ മേജർ ജനറൽ ആർ.പി. കാലിതയെ ഉദ്ധരിച്ചു ദേശീയ മാധ്യമമായ എൻഡിടിവിയാണു വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതോടെ അതിർത്തിയിൽ സൈന്യം കനത്ത ജാഗ്രത പുലർത്തുകയാണ്. പാക്കിസ്ഥാന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും വേണ്ടിവന്നാൽ വീണ്ടുമൊരു സർജിക്കൽ സ്ട്രൈക്ക് കൂടി ഇന്ത്യ നടത്തിയെക്കുമെന്നുമുള്ള വിവരങ്ങളും ഇതോടൊപ്പം മറ്റു മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
മിന്നലാക്രമണത്തെത്തുടർന്നു കുറച്ചുകാലം ഭീകരരുടെ ലോഞ്ച്പാഡുകൾ സജീവമായിരുന്നില്ല. പിന്നീടു ശൈത്യകാലത്ത് അവ വീണ്ടും സജീവമായതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തന്റെ കീഴിൽ വരുന്ന മേഖലയിലെ എല്ലാ ലോഞ്ച്പാഡുകളും സജീവമാണെന്നാണ് വിവരമെന്നും കാലിത അറിയിച്ചു.
കശ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയിലെ 100 കിലോമീറ്റർ പരിധിയിൽ വരുന്ന മേഖല ഇദ്ദേഹത്തിനു കീഴിലാണ്. ഒൻപതോ പത്തോ ലോഞ്ച്പാഡുകളാണ് ഇപ്പോൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നത്. ചെറിയ കുടിലോ എടുത്തുമാറ്റാവുന്ന ടെന്റുകളോ ആയിരിക്കും ലോഞ്ച് പാഡുകളായി പ്രവർത്തിക്കുക. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനായി അവസരം കാത്തിരിക്കുന്ന ഭീകരരാണു ലോഞ്ച്പാഡിലുണ്ടാവുക.
2016 സെപ്റ്റംബർ 25ന് രാത്രിയിലാണ് ഇന്ത്യൻ സൈനികർ നിയന്ത്രണരേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരിലെത്തി ഭീകരരുടെ ലോഞ്ച്പാഡുകളിൽ മിന്നലാക്രമണം നടത്തി തിരിച്ചെത്തിയത്. ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്നാണ് മിന്നലാക്രമണം നടത്താൻ ഇന്ത്യ തീരുമാനിക്കുന്നത്. ഉറി ഭീകരാക്രമണത്തിൽ 19 സൈനികരുടെ ജീവനാണ് ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത്.
കുറേക്കാലമായി ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാൻ നടത്തിവന്ന ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടിയായിരുന്നു മോദി സർക്കാർ നടത്തിയ സർജിക്കൽ സ്ട്രൈക്ക്. ഇതന് ശേഷമാണ് ഇന്ത്യയിൽ ആക്രമങ്ങൾ കുറഞ്ഞത്. 2016 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ കശ്മീരിൽ ഉണ്ടായ ഭീകരാക്രമണങ്ങൾ 193 ആണ്. 2016 ഒക്ടോബർ ഒന്നുമുതൽ 2017 മാർച്ച് 31 വരെ കശ്മീരിൽ ഉണ്ടായ ഭീകരാക്രമണങ്ങൾ 155ഉം ആയിരുന്നു. കല്ലേറിലൂടെ സൈന്യത്തെ ആക്രമിക്കുന്ന രീതിയും കുറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ കശ്മീരിൽ ഉണ്ടായ കല്ലേറു സംഭവങ്ങൾ 411ഉം ആയിരുന്നു. ഇതിനു മുൻപത്തെ ആറുമാസം ഇതു 2325 ആയിരുന്നു. ഇതിൽ നിന്ന് കുറവ് വ്യക്തമാണ്.
കഴിഞ്ഞ ആറുമാസം അതിർത്തിയിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ 371 ആയിരുന്നു. 118 ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചു. 217 പേർ തിരിച്ചുപോയിയെന്നാണ് സൂചന. കഴിഞ്ഞ വർഷം നുഴഞ്ഞുകയറ്റശ്രമത്തിനിടെ ഇന്ത്യൻ സൈന്യം വധിച്ച ഭീകരർ 35. മൂന്നുപേരെ അറസ്റ്റുചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യപാക്ക് അതിർത്തിയിലുണ്ടായ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പതിനൊന്നായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ 406 ബോംബ് സ്ഫോടനങ്ങളുണ്ടായി.
ഈ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 418 ആയിരുന്നു. ഇത്രയും വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ പഴയ താവളങ്ങൾ പാക്കിസ്ഥാൻ വീണ്ടും ഭീകരരുടെ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റുന്നുവെന്ന വിവരം പുറത്തുവരുന്നത്. കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവത്തോടെ കാണുന്നതായാണ് വിവരം. വേണ്ടിവന്നാൽ വീണ്ടുമൊരു തിരിച്ചടി നൽകി ഈ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയേക്കുമെന്ന ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിലുൾപ്പെടെ ചർച്ചയായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍