കെഎസ്ആർടിസിയെ നന്നാക്കാൻ നോക്കേണ്ട തോമസ് ചാണ്ടീ; ഞങ്ങൾ അതിന് സമ്മതിക്കില്ല..! ഗതാഗത മന്ത്രിയുടെ സെക്രട്ടറിയാകുന്ന ആന്റണി ചാക്കോക്കെതിരെ കുപ്രചരണവുമായി ഉന്നത ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും; കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഉപയോഗിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് യുദ്ധപ്രഖ്യാപനവുമായി എക്സിക്യൂട്ടീവ് ഡയറക്ടർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കാൻ വേണ്ടി ആരൊക്കെ ശ്രമം നടത്തിയിട്ടുണ്ടോ അവരൊക്കെ സുല്ലു പറഞ്ഞ ചരിത്രമാണ് ഒരിക്കലും നന്നാകാത്ത ഈ സർക്കാർ സ്ഥാപനത്തിനുള്ളത്. തൊഴിലാളി സംഘടനകളുടെയും സ്ഥാപിത താൽപ്പര്യക്കാരുടെയും കുത്തഴിഞ്ഞ ഭരണമാണ് ഇവിടെ നടക്കുന്നത്. സർക്കാറിന്റെ ഖജനാവ് മുടിക്കുന്ന ഈ സ്ഥാപനത്തെ നന്നാക്കാൻ പ്രൊഫഷണൽ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനാണ് പുതിയ മന്ത്രി തോമസ് ചാണ്ടിയുടെ തീരുമാനം. എന്നാൽ, തോമസ് ചാണ്ടിയല്ല, ഏത് വലിയ വേന്ദ്രനായാലും ഈ പ്രസ്ഥാനത്തെ നന്നാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന വാശിയിലാണ് ഒരുകൂട്ടർ. ഇക്കൂട്ടൽ തങ്ങളാൽ കഴിയുന്ന വിധത്തിലുള്ള കുപ്രചരണങ്ങൾ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു.
ഗതാഗത മന്ത്രിയുടെ സെക്രട്ടറിയാകുന്ന ആന്റണി ചാക്കോക്കെതിരെ സ്ഥാനമേറ്റെടുക്കും മുമ്പ് തന്നെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കയാണ് ഇക്കൂട്ടർ. ആന്റണി ചാക്കോയുടെ പ്രൊഫഷണലിസം തങ്ങൾക്ക് വിനയാകുമെന്ന് ഭയന്ന് കരുക്കൾ നീക്കുന്നവരിൽ പ്രധാനികൾ കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനും എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് മേധാവി അനിൽ കുമാറും അവർക്കും പിന്നിൽ ഗതാഗത സെക്രട്ടറി ജ്യോതിലാലുമാണ്. ചാക്കോ എത്തിയാൽ തങ്ങളുടെ ഗുണ്ടായിസം നടക്കില്ലെന്ന ഭയമാണ് യൂണിയൻ നേതാക്കൾക്കുള്ളത്. അതുകൊണ്ട് തന്നെയാണ് അഴിമതി മുൻ എംഡി കൂടിയായ ആന്റണി ചാക്കോക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ തന്നെ ആന്റണി ചാക്കോക്കെതിരെ കിഷോർ എന്നയാൾ രംഗത്തെത്തിയിരുന്നു. ഇത് എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ അസിസ്റ്റന്റ് കൂടിയായ കിഷോർ ചെയ്തതാണ്. ആന്റണി ചാക്കോ ഗതാഗതമന്ത്രിയുടെ സെക്രട്ടറിയാകുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ ഒരു പത്രത്തിൽ വിളിച്ച് ചാക്കോക്കെതിരെ വാർത്തയെഴുതാൻ കെഎസ്ആർടിസി ഓപ്പറേഷൻസ് മേധാവി നിർദ്ദേശിക്കുകയായിരുന്നു. ആ വാർത്ത അനിൽകുമാറിന്റെ മ്പ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന കിഷോർ ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയുമുണ്ടായി. ഈ സംഭഴത്തിലെ ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ പിന്തുണയുമുണ്ടായിരുന്നു എന്ന ആക്ഷേപവുമുണ്ട്.
തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ നിന്നും എഞ്ചിനീയറിങ് ബിരുദം എംബിഎയും ധനകാര്യ മാനേജുമെന്റിൽ ഗവേഷണ പരിചയവുമുള്ള ആലപ്പുഴക്കാരനാണ് ആന്റണി ചാക്കോ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയിൽ ഓപ്പറേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചു അദ്ദേഹം. 2014 ൽ സംസ്ഥാന സർക്കാരായയിരുന്നു കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുമാക്കി അദ്ദേഹത്തെ നിയമിച്ചത്. ആന്റണി ചാക്കോ നേതൃതത്തിലിരുന്നപ്പോൾ ഒരു മാസം പോലും ശമ്പളമോ, പെൻഷനോ മുടങ്ങിയിരുന്നില്ല. അന്നും ഇന്നും കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി ഒന്നു തന്നെയായിരുന്നു. 120ൽ 150 കോടി രൂപാ വരെ പ്രതിമാസ കമ്മി വരുന്ന പതിവിന് ഇന്നും മാറ്റമില്ല.
നിത്യചെലവുകൾക്ക് ഉയർന്ന നിരക്കിൽ കെടിഡിഎഫ്സിയിൽ നിന്നും പണം കടമെടുത്തിന്റെ പലിശ കെണിയിലായുരുന്നു കെഎസ്ആർടിസി. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ ചെയ്യുന്നതുപോലെ കൂടിയ പലിശ നിരക്കുകളിൽ വായ്പകൾ നൽകുന്ന സ്ഥാപനങ്ങളിലേയ്ക്ക് മാറ്റിയാൽ പലിശ ബാധ്യത കുറയ്ക്കാനാകും. ഇക്കാര്യം ബോധ്യമായ അദ്ദേഹം അതിന് വേണ്ട നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകുകയുമുണ്ടായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ ഭാഗമായ എസ്ബിഐ ക്യാപിറ്റിലുമായി കെഎസ്ആർടിസി ഡയറക്ടർ ബോർഡിലെയും സംസ്ഥാന ധനകാര്യ വകുപ്പിലെയും മന്ത്രിസഭയുടെ തന്നെയും അനുമതി വാങ്ങുകയായിരുന്നു. കെടിഡിഎഫ്സിയിലെ 1400 കോടി രൂപയുടെ വായ്പ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിലേക്ക് മാറ്റിയതുമൂലം 43 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ലാഭിക്കാനായത്. എന്നാൽ, സദ് ഉദ്ദേശ്യത്തോടെയുള്ള ഈ പ്രവർത്തിക്കെതിരെ സിഐടിയും ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കെടിഡിസിഎഫ്സിയിൽ നിന്നെടുത്ത 1400 കോടി രൂപ തിരിച്ചടച്ചതോടെ പെൻഷനും ശമ്പളവും നൽകാനായി പ്രതിമാസം 150 മുതൽ 150 കോടി വരെ കെടിഡിസിഎഫ്സിയിൽ നിന്നും വീണ്ടും കടമെടുക്കുമായിരുന്നു. അതാണ് ആന്റണി ചാക്കോയുടെ ഭരണകാലഘട്ടത്തിൽ ശമ്പളവും പെൻഷനും മുടങ്ങാതെ നിൽകിയത്. കെടിഡിഎഫ്സിയിലെ വായ്പ നിലച്ചതോടെ എറണാകുളം ജില്ലാ ബാങ്കിൽ നിന്നും വായ്പ എടുക്കാൻ അവിടെ കാത്തുകെട്ടികിടന്നതും സിഐടിയും യൂണിയൻ നേതാവായിരുന്ന എറണാകുളം സോണൽ ഓഫീസറായി റിട്ടയർ ചെയ്ത ശശിധരൻ യൂണിയൻകാരെ തന്നെ നിരന്തരം ഓർമ്മിപ്പിച്ചിരുന്നു.
2014 ൽ കെഎസ്ആർടിസിക്ക് 10 വോൾവോ ബസ് വാങ്ങിയതിൽ അഴിമതി നടന്നു എന്നതായിരുന്നു ആന്റണി ചാക്കോയ്ക്കെതിരായ മറ്റൊരു ആരോപണം. അന്ന് കെഎസ്ആർടിസി വാങ്ങിയ 10 വോൾവോ ബസുകൾ ഫെബ്രുവരിയിൽ കെഎസ്ആർടിസിയിൽ എത്തുകയും സർവ്വീസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ, ആന്റണി ചാക്കോ കെഎസ്ആർടിസിയിലെത്തുന്നതാകട്ടെ 2014 മെയ് 26നും. ഇത്തരത്തിൽ ഇല്ലാത്ത ആരോപണം അടിച്ചേൽപ്പിക്കാൻ പോലും സിഐടിയു യൂണിയനും ഉദ്യോഗസ്ഥരും ചേർന്ന് ശ്രമം നടത്തി.
മോട്ടോർ വാഹനവകുപ്പിൽ വഴിവിട്ട സ്ഥലം മാറ്റങ്ങളിൽ ഗതാഗത സെക്രട്ടറിക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. അനധികൃത സ്ഥലം മാറ്റങ്ങളിൽ ഗതാഗത സെക്രട്ടറിയുടെ ഓഫീസിൽ തന്നെ തിരമറി നടത്തുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ. ആന്റണി ചാക്കോ ഗതാഗത സെക്രട്ടറിയായി വന്നാൽ ഇത്തരം വഴിവിട്ട നീക്കങ്ങൾ നടക്കില്ല എന്നു ഗതാഗത സെക്രട്ടറിയുടെ ഓഫീസും ഭയക്കുന്നു. എങ്ങനെയും ഗതാഗത മന്ത്രിയുടെ സെക്രട്ടറിയായി ആന്റണി ചാക്കോ വരുന്നത് തടയാനുള്ള നീക്കങ്ങൾ നടത്തുന്നത് ജ്യോതിലാൽ തന്നെ.
ബാംഗ്ലൂരിൽ നിന്നം കെഎസ്ആർടിസി ഏറ്റവും അധികം സർവീസുകൾ കേരളത്തിലേക്ക് ആരംഭിച്ചത് ആന്റണി ചാക്കോയുടെ കാലഘട്ടത്തിലായിരുന്നു. ഇതിനായി ആന്റണി ചാക്കോ നടത്തിയ യാത്രകളിൽ അദ്ദേഹം താമസിച്ചത് എച്ച്എംടിയുടെ ഗസ്റ്റ്ഹൗസിൽ പോലുമായിരുന്നു. അങ്ങനെ പോലും സ്വന്തം സ്ഥാപനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിക്കെതിരെയാണ് ഇപ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കെഎസ്ആർടിസിക്ക് ലാഭമുണ്ടാക്കാൻ വേണ്ടി കൊറിയർ സർവീസുകൾ കൂടി തുടങ്ങാൻ അദ്ദേഹം മുൻകൈയെടുത്തിരുന്നു. 18 സർവ്വീസുകളിൽ മുൻപ് 1.8 കോടി രൂപ മുടക്കി കെഎസ്ആർടിസി ബസുകളിൽ കൊറിയർ പെട്ടികൾ സ്ഥാപിച്ചിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. എങ്കിലും കെഎസ്ആർടിസിക്ക് ഒരു വരുമാന മാർഗ്ഗം കൂടിയായി ഇത്.
കെഎസ്ആർടിസിയുടെ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ അതിനുള്ള ബാറ്റ വാങ്ങുന്നത് പോലും അദ്ദേഹത്തിനെതിരായ ആരോപണമായി ചിലർ ഉയർത്തുകയുണ്ടായി. എന്നാൽ, ഇതെങ്ങനെ അഴിമതിയാകുമെന്നാണ് കെഎസ്ആർടിസിയിലെ സിഐടിയു ഇതര സംഘടനകൾ ചോദിക്കുന്നത്. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിലച്ച് ആന്റണി ചാക്കോ ഗതതഗതവകുപ്പിലെത്തുന്നത് തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ എങ്ങനെയെങ്കിലും ബന്ധപ്പെടുത്താനാണ് കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ ശ്രമിക്കുന്നത്. അതേസമയം കെഎസ്ആർടിസി നേരിടുന്ന ഏറ്റവും ഗൗരവമായ പ്രതിസന്ധിഘട്ടത്തിൽ ആന്റണി ചാക്കോയുടെ സാന്നിധ്യം ഗതാഗത വകുപ്പിൽ അനിവാര്യമാണെന്ന് ധനകാര്യ മന്ത്രിയും അഭിപ്രായപ്പെടുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്