ലോക്സഭയിലെത്തുന്നത് ഇ.ടിയെ വെട്ടാൻ; വേങ്ങരയിൽ മജീദിനെ നിർത്തി മുനീറിന്റെ മോഹങ്ങളും പൊളിക്കും; ജനറൽ സെക്രട്ടറിയായും വിശ്വസ്തനെ തന്നെ നിയോഗിക്കും; എതിരാളികളെ വെട്ടാൻ മൂന്നുതവണ മൽസരിച്ചവർ മാറിനിൽക്കണമെന്ന ആവശ്യം യൂത്ത്ലീഗിലൂടെ ചർച്ചയാകും; തട്ടകം മാറ്റുമ്പോൾ ലീഗിന്റെ റിമോർട്ട് കുഞ്ഞാലിക്കുട്ടി ആർക്കും നൽകില്ല
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ഇ അഹമ്മദായിരുന്നും മുസ്ലിം ലീഗിന്റെ ദേശീയ അധ്യക്ഷൻ. മലപ്പുറത്ത് നിന്ന് സ്ഥിരമായി ജയിക്കുന്ന നേതാവ്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയായ നേതാവ്. അന്താരാഷ്ട്ര തലത്തിലെ വ്യക്തിബന്ധങ്ങൾ ഏറെയുണ്ടായിരുന്ന വ്യക്തിത്വം. ഇതൊക്കെയായിരുന്നപ്പോഴും ദേശീയ നേതാവ് കേരള കാര്യങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയിരുന്നില്ല. ലീഗിന്റെ സംസ്ഥാന നേതൃത്വം പികെ കുഞ്ഞാലിക്കുട്ടിയുടെ കൈയിലെത്തിയതോടെ അഹമ്മദ് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും അകന്നു നിന്നു. ഇപ്പോൾ അഹമ്മദിന് പകരക്കാരനായി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് വിജയിച്ചു. അതായതാ കുഞ്ഞാപ്പ ഡൽഹിക്ക് വണ്ടികയറുകയാണ്. അഹമ്മദിനെ പോലെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടി അകലം പാലിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ ഇല്ലെയന്ന് തന്നെയാകും കേരള രാഷ്ട്രീയം ഒന്നാകെ ഉത്തരം പറയുക.
യുഡിഎഫിന് കുഞ്ഞാലിക്കുട്ടിയുടെ സേവനം കൂടിയേ തീരൂ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് കോൺഗ്രസ് കേരളത്തിൽ ലക്ഷ്യമിടുന്നത്. ഇതിനായി പരമാവധി വോട്ടുകൾ നേടണം. ഇതിനുള്ള ചാണക്യതന്ത്രങ്ങൾ കുഞ്ഞാലിക്കുട്ടി തന്നെ ഒരുക്കണമെന്ന് കോൺഗ്രസിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നു. വീണ്ടും മുഖ്യമന്ത്രി പദത്തിലെത്താൻ കരുക്കൾ നീക്കുന്ന ഉമ്മൻ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിയുടെ സഹായങ്ങൾ ആവോളം വേണം. അതുകൊണ്ട് കൂടിയാണ് ലോക്സഭാ അംഗമായാലും കേരളത്തിന് കുഞ്ഞാലിക്കുട്ടിയെ വേണമെന്ന് പാണക്കാട് തങ്ങളോട് ഇതിനോടകം ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടതും. തന്റെ പ്രചരണത്തിന് കെ എം മാണിയെ എത്തിച്ചും കൗശലം കാട്ടിയ കുഞ്ഞാലിക്കുട്ടി അടുത്ത തെരഞ്ഞെടുപ്പിലും യുഡിഎഫിനെ ശക്തമാക്കാൻ തന്റെ സാന്നിധ്യം അനിവാര്യതയാണെന്ന് തെളിയിച്ചു കഴിഞ്ഞു. മാണിയെ യുഡിഎഫിലേക്ക് വീണ്ടുമെത്തിക്കുകയെന്ന ദൗത്യവുമായി യുഡിഎഫിനെ വീണ്ടും ശക്തമാക്കുക കുഞ്ഞാലിക്കുട്ടിയുടെ പ്രധാന അജണ്ടകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ ലീഗ് രാഷ്ട്രീയത്തിലെ മേധാവിത്വവും കുഞ്ഞാലിക്കുട്ടി കൈവിടില്ല. ഡൽഹിയിലെരുന്ന് സംസ്ഥാനത്തെ ലീഗ് രാഷ്ട്രീയത്തെ റിമോർട്ട് കൺട്രോളിലൂടെ കുഞ്ഞാലിക്കുട്ടി നയിക്കും.
മുസ്ലിംലീഗിന്റെ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോൾ അഹമ്മദ് പക്ഷവും ഇടിയും ഒരുമിച്ചിരുന്നു. അങ്ങനെ കുഞ്ഞാലിക്കുട്ടിയുടെ നീക്കം പൊളിയുകയും ചെയ്തു. മജീദിനെ രാജ്യസഭാ അംഗമാക്കാനായിരുന്നു കുഞ്ഞാലിക്കുട്ടി ആഗ്രഹിച്ചത്. എന്നാൽ അഹമ്മദിന്റെ പിടിവാശി മൂലം ഈ എംപി സ്ഥാനം നിലനിർത്തിയത് പിവി അബ്ദുൾ വഹാബും. ഇത് കുഞ്ഞാലിക്കുട്ടിക്ക് വലിയ തരിച്ചടിയായിരുന്നു. അതിന് ശേഷം വളരെ കരുതലോടെയാണ് കുഞ്ഞാലിക്കുട്ടി കരുക്കൾ നീക്കിയത്. അഹമ്മദിന് പകരം ഇടി ഡൽഹിയിൽ ശക്തി കേന്ദ്രമാകുന്നത് കുഞ്ഞാലിക്കുട്ടി അഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് മാത്രമാണ് കേരള രാഷ്ട്രീയത്തിലെ ചാണക്യന്റെ റോൾ ഉപേക്ഷിച്ച് ഡൽഹിക്ക് കുഞ്ഞാലിക്കുട്ടി വണ്ടി കയറുന്നത്. അപ്പോഴും സംസ്ഥാന രാഷ്ട്രീയം തന്റെ കൈയിൽ തന്നെ നിലനിർത്താനുള്ള തന്ത്രങ്ങളും അണിയറയിൽ ഒരുക്കിയാണ് ഡൽഹിയിലേക്കുള്ള കൂടുമാറ്റം.
മുസ്ലിംലീഗ് ദേശീയ ട്രഷറർ സ്ഥാനത്തു നിന്നാണ് അഹമ്മദിന്റെ മരണത്തോടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി എത്തുന്നത്. ഇതിന് പിന്നാലെ ലോക്സഭാ അംഗവുമായി. ഇനി കുഞ്ഞാലിക്കുട്ടി പയറ്റുന്നത് വ്യത്യസ്തമായ രാഷ്ട്രീയ തന്ത്രമായിരിക്കും. ഒരേ സമയം കേരളത്തിലും ദേശീയ തലത്തിലും പാർട്ടിയുടെ മുഖം ഇനി കുഞ്ഞാലിക്കുട്ടിയാവും. അങ്ങനെ ലീഗെന്ന പാർട്ടി എല്ലാ അർത്ഥത്തിലും കുഞ്ഞാലിക്കുട്ടിയുടെ കൈയിലേക്ക് എത്തുന്നത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിക്ക് പുറമെ സ്ഥാനാർത്ഥിയാവാൻ സാധ്യതയുള്ള നിരവധി പേരുകൾ ഉയർന്നു കേട്ടിരുന്നു. പാണക്കാട് മുനവ്വറലി തങ്ങൾ, സിറാജ് ഇബ്രാഹീം സേട്ട്, അബ്ദുസമദ് സമദാനി, ഇ അഹമ്മദിന്റെ മക്കളിലാരെങ്കിലും ഇങ്ങനെ പോവുന്നു പരിഗണനയിലുണ്ടായിരുന്ന പട്ടിക. ഇതെല്ലാം വെട്ടിയാണ് കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ചതും വിജയിക്കുന്നതും. ഇതിലൂടെ രണ്ട് പദവികൾ ഒഴിവ് വരും. അതിലൊന്ന് വേങ്ങരയിലെ നിയമസഭാ സീറ്റാണ്. മറ്റൊന്ന് ലീഗ് ജനറൽ സെക്രട്ടറി പദവും. ഇവിടേക്ക് ആരെത്തുമെന്നതാണ് ചോദ്യം. രണ്ടിലേക്കും വിശ്വസ്തരെ എത്തിക്കാനാകും കുഞ്ഞാലിക്കുട്ടിയുടെ ശ്രമം.
അഹമ്മദിന്റെ മരണത്തോടെ പ്രസക്തി കുറയുന്നത് ഇടി മുഹമ്മദ് ബഷീറിനാണ്. കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ എന്നും പട നയിച്ച ഇടിക്കിപ്പോൾ പഴയ പ്രതാപമില്ല. പൊന്നാനിയിൽ നിന്നുള്ള ലോക്സഭാ മണ്ഡലത്തിലെ പ്രതിനിധിയായ മുഹമ്മദ് ബഷീറിന് ലോക്സഭയിൽ കുഞ്ഞാലിക്കുട്ടിക്ക് പിന്നിൽ തന്നെയാകും സ്ഥാനം. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രസക്തമായ പദവി ഉടനൊന്നും ലഭിക്കാനും ഇടയില്ല. അഹമ്മദിന്റെ മരണത്തോടെ ഖാദർ മൊയ്തീൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നു ദേശീയ പ്രസിഡന്റായി. കുഞ്ഞാലിക്കുട്ടിയാവട്ടെ ട്രഷറർ സ്ഥാനത്തു നിന്ന് ജനറൽ സെക്രട്ടറിയുമായി. പക്ഷേ ഇടിക്ക് കാര്യമായ സ്ഥാനം ലഭിക്കുകയും ചെയ്തില്ല. ഇതുവരെയില്ലാത്ത ഓർഗനൈസിങ് സെക്രട്ടറി എന്ന പദവിയുണ്ടാക്കി ആ സ്ഥാനം ഇടിക്ക് നൽകുകയാണ് ചെയ്തത്. അങ്ങനെ എല്ലാ അർത്ഥത്തിലും ഒതുക്കി. നിലവിലെ സാഹചര്യത്തിൽ ദേശീയ തലത്തിൽ ലീഗ് കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിലായി. ഇടിയേക്കാൾ മുകളിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ സ്ഥാനം. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ പാർട്ടിയുടെ മുഖം കുഞ്ഞാലിക്കുട്ടിയായി മാറി.
ഇനി കേരളത്തിലും കാര്യങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിലാക്കാനാണ് നീക്കം നടക്കുന്നത്. നിലവിൽ പ്രതിപക്ഷ ഉപനേതാവാണ് നിയമസഭയിൽ കുഞ്ഞാലിക്കുട്ടി. താമസിയാതെ എംഎൽഎ സ്ഥാനം കുഞ്ഞാലിക്കുട്ടി രാദിവയ്ക്കും. നിയമസഭയിൽ കുഞ്ഞാലിക്കുട്ടി ഇല്ലെങ്കിൽ സഭയിലെ പാർട്ടി പ്രമുഖനായി തിരഞ്ഞെടുക്കുക എംകെ മുനീറിനെ ആയിരിക്കും. ഇത് കുഞ്ഞാലിക്കുട്ടി വിരുദ്ധ ഗ്രൂപ്പിന്റെ കൈകളിലേക്ക് കാര്യങ്ങൾ എത്താനിടയുണ്ടെന്ന് ചില നേതാക്കൾ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ബദൽ മാർഗം ആലോചിക്കുന്നത്. ഐസ് ക്രീമിൽ കുഞ്ഞാലിക്കുട്ടിയെ തകർത്തത് മുനീറിന്റെ ഇന്ത്യാവിഷൻ ചാനലായിരുന്നു. ഈ പകയുള്ളതു കൊണ്ട് തന്നെ വേങ്ങരയിൽ കരുത്തനെ മത്സരിപ്പിച്ച് നിയമസഭാ കക്ഷി നേതാവാക്കാനാക്കും കുഞ്ഞാലിക്കുട്ടി ശ്രമിക്കുക. അതുകൊണ്ട് തന്നെ വേങ്ങര നിയമസഭാ മണ്ഡലത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനെ മൽസരിപ്പിക്കാനാണ് ആലോചന നടക്കുന്നത്. അങ്ങനെ സംഭവിച്ചാൽ കെപിഎ മജീദിന് പ്രതിപക്ഷ ഉപനേതാവ് പദവി നൽകും.
രണ്ടത്താണിയോ കെഎൻഎ ഖാദറോ മൽസരിച്ചാലും പ്രതിപക്ഷ ഉപനേതാവ് പദവി മുനീറിന് ലഭിക്കും. താൻ രംഗമൊഴിയുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ മുനീർ നേതാവാകുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. അടുത്തതവണ യുഡിഎഫിന് ഭരണം ലഭിച്ചാലും മുനീർ നേതൃത്വത്തിലേക്കെത്തുന്നത് ഒഴിവാക്കാൻ മൂന്നുതവണ മൽസരിച്ചവർ മാറിനിൽക്കണമെന്ന ആവശ്യം യൂത്ത്ലീഗിലൂടെ അവതരിപ്പിച്ച് തീരുമാനമാക്കാൻ അദ്ദേഹം കിണഞ്ഞു ശ്രമിക്കുകയാണ്. ഏഴു തവണ കുഞ്ഞാലിക്കുട്ടി നിയമസഭാ അംഗമായപ്പോഴും യൂത്ത്ലീഗ് ഇത്തരമൊരാവശ്യം ഉന്നയിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. ഈ പ്രമേയം അംഗീകരിക്കപ്പെടുന്നതോടെ പാർട്ടിയിലെ എല്ലാ എതിരാളികളെയും ഒതുക്കാമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ കണക്കുകൂട്ടുന്നത്.
മജീദ് വേങ്ങരയിൽ മൽസരിച്ച് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ സ്വാഭാവികമായും അദ്ദേഹത്തിനാവും മുനീറിനേക്കാൾ പരിഗണന ലഭിക്കുക. ഇതിനൊപ്പം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തും കുഞ്ഞാലിക്കുട്ടി തന്റെ വിശ്വസ്തനെ എത്തിക്കും. പാണക്കാട്ട കുടുംബത്തിനും കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കത്തെ പിന്തുണയ്ക്കാനേ നിലവിൽ കഴിയൂ. അതുകൊണ്ട് തന്നെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനും വേങ്ങരയിലെ സ്ഥാനാർത്ഥിത്വവും കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാർക്ക് മാത്രമേ ലഭിക്കൂ. അങ്ങനെ കേരളത്തിലെ പാർട്ടിയിൽ റിമോർട് കൺട്രോൾ സ്വാധീനം കുഞ്ഞാലിക്കുട്ടി തുടരും.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- ഹമീദ് മാസ്റ്ററുടെ കേരളാ ബാങ്ക് നിയമനം മുസ്ലിംലീഗ് വീണ്ടും ചർച്ച ചെയ്യും
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്