വോട്ടെണ്ണലിന്റെ തുടക്കം മുതൽ ചിരിക്കുന്ന മുഖവുമായി കുഞ്ഞാലിക്കുട്ടി; ചാനലുകൾക്ക് വേണ്ടി തത്സമയം ചർച്ചകളിൽ ചേർന്നു; വിജയം ഉറപ്പിച്ചതോടെ നേതാക്കൾക്കൊപ്പം പാണക്കാട് തങ്ങളെ കണ്ടു; ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമെന്ന് പാണക്കാട് തങ്ങൾ; പച്ചലഡ്ഡു വിതരണം ചെയ്ത് അണികൾ വിജയാഘോഷം തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: വോട്ടെണ്ണൽ തുടങ്ങും മുമ്പേ ലീഗ് അണികൾ ആവേശത്തിലായിരുന്നു. സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ മുഖത്ത് ഒരിക്കലും പുഞ്ചിരി മാഞ്ഞില്ല. അതി രാവിലെ ഉറക്കമെണീറ്റ് പതിവ് നടത്തവും കഴിഞ്ഞ് എത്തിയപ്പോഴും കുഞ്ഞാപ്പ ആഹ്ലാദത്തിലായിരുന്നു. ജയം ഉറപ്പെന്നും ആശങ്ക വേണ്ടെന്നും ഉറപ്പിച്ചു പറഞ്ഞു. ഏഴിൽ ഏഴിലും വിജയം നേടുമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചു പറഞ്ഞു. ആദ്യ റൗണ്ടിൽ ലീഡ് മൂവായിരം കടന്നു. പിന്നീട് പതിയെ പതിനായിരം. പിന്നെ ഇരുപത്തിയയ്യായിരം. അപ്പോഴും മുഖത്തെ മുഖഭാവത്തിൽ മാറ്റമില്ല. പഴയ എളിമയുടെ ചിരി നിറച്ച് കുഞ്ഞാലിക്കുട്ടി. വീട്ടിൽ നിന്ന് പാണക്കാട് തറവാട്ടിലേക്ക്. അവിടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിജയമുദ്രയായ തൊപ്പി തലയിൽ അണിയിച്ചു. ഇതോടെ ലീഗ് പ്രവർത്തകരുടെ ആവേശം അതിരുകളും സീമകളും വിട്ടു.
ഇതിനിടെയിൽ സ്ഥാനാർത്ഥിയുടെ പ്രതികരണമെത്തി. ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുന്നേറ്റം മതേതര നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ട് വച്ച മതേതര രാഷ്ട്രീയ നിലപാടുക്കുള്ള അംഗീകാരമാണ് ജനവിധി. പ്രതീക്ഷിച്ച വോട്ട് പോലും നേടാൻ സാധിക്കാത്ത രീതിയിലുള്ള തിരിച്ചടിയാണ് ഇടതുപക്ഷത്തിന് ലഭിച്ചിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അഹമ്മദിന് കിട്ടയിതന് അപ്പുറത്തേക്കുള്ള ഭൂരിപക്ഷമൊന്നും ലക്ഷ്യമിട്ടിരുന്നില്ല. അഹമ്മദ് മഹാനായ നേതാവാണ്. അതിന് താഴെ നിൽക്കാനാണ് തനിക്ക് താൽപ്പര്യം. ലീഡ് കുതിച്ചുയരുമ്പോൾ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. മലപ്പുറത്ത് അഹമ്മദ് കാഴ്ച വച്ച പ്രകടനത്തിന് പിന്നോക്കം പോകില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഈ പ്രതികരണങ്ങൾ. ഇതേ സമയം മലപ്പുറത്താകെ പച്ച ലഡു വിതരണവും തുടങ്ങി.
മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുണ്ടായിരുന്ന സൗന്ദര്യപ്പിണക്കങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പുകാലത്ത് ഏറെ ശ്രദ്ധേയമായ മണ്ഡലങ്ങളായിരുന്ന മഞ്ചേരിയും കൊണ്ടോട്ടിയും വള്ളിക്കുന്നും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെത്തുമ്പോൾ ഏറെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇടത് പക്ഷത്തിന് ഇത് തുണയാവുകയും ചെയ്തു. എന്നാൽ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയായപ്പോൾ വീണ്ടും എല്ലാവരും ഒരുമിച്ച. അങ്ങനെ ഇവിടെ പോലും ലീഗ് മുന്നേറ്റം സാധ്യമായി. പ്രശ്നങ്ങൾ പരിഹരിക്കാനും ഈ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച തടയാനും യുഡിഎഫ് കാഴ്ചവെച്ച ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ വിജയം കൂടിയാണ് മലപ്പുറത്ത് കണ്ടത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ കുഞ്ഞാലിക്കുട്ടിയുടെ വിജയം വ്യാപകമായി ആഘോഷിച്ചു. ബേക്കറികളിൽ നേരത്തെ തയ്യാറാക്കി വച്ചിരുന്ന പച്ച ലഡ്ഡു നിമിഷ നേരെ കൊണ്ട് വിറ്റഴിഞ്ഞു.
ആദ്യ ഘട്ടത്തിൽ എൽഡിഎഫിന് മുൻതൂക്കമുള്ള പ്രദേശങ്ങളിലെ വോട്ടെണ്ണിയപ്പോൾ ഫൈസലിന്റെ ഭൂരിപക്ഷം ഉയർന്നുനിന്നിരുന്നു. കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും എം.ബി ഫൈസൽ മുന്നിട്ടുനിന്നിരുന്നു. ഇത് എൽഡിഎഫിന് പ്രതീക്ഷനൽകിയെങ്കിലും പിന്നീട് സ്ഥിതി മാറി. പെരിന്തൽമണ്ണയിൽ മാത്രമാണ് പിന്നീട് എം.ബി ഫൈസലിന് വോട്ടിന്റെ എണ്ണത്തിൽ കുഞ്ഞാലിക്കുട്ടിയെ പിൻതുടരാനെങ്കിലും കഴിഞ്ഞത്. ബാക്കിയെല്ലായിടവും കുഞ്ഞാലിക്കുട്ടിയുടെ തരംഗമായിരുന്നു ആഞ്ഞെടിച്ചത്. ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളിൽ ചുവപ്പു വീശിയ മണ്ഡലങ്ങളിൽ മറ്റൊന്ന് മങ്കടയായിരുന്നു. ഇവിടേയും ഈ പ്രതീക്ഷകൾ അസ്ഥാനത്തായി. തദ്ദേശതിരഞ്ഞെടുപ്പിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ കോൺഗ്രസ്, ലീഗ് നേതൃത്വത്തിന് കഴിയാതിരുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് യുഡിഎഫ് ഭയപ്പെട്ടിരുന്നു. ഇതെല്ലാം അസ്ഥാനത്താകുന്ന മുന്നേറ്റം കുഞ്ഞാലിക്കുട്ടി കാഴ്ച വച്ചു.
എൽഡിഎഫിന് ശക്തമായ സ്വാധീനമുള്ള പെരിന്തൽമണ്ണ, കൊണ്ടോട്ടി തുടങ്ങിയ മണ്ഡലങ്ങളിലും ഉദ്ദേശിച്ച രീതിയിലുള്ള മുന്നേറ്റം ഇടതുമുന്നണിക്ക് ലഭിച്ചിട്ടില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് നേരത്തെ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം കുഞ്ഞാലിക്കുട്ടി തിരിഞ്ഞു നോക്കിയിട്ടില്ല. 40 മിനുറ്റ് കഴിഞ്ഞതിന് ശേഷം വോട്ട് നില നോക്കിയപ്പോൾ കുഞ്ഞാലിക്കുട്ടി 13000 വോട്ട് കടന്നു. പുഞ്ചിരിയോടെയാണ് അദ്ദേഹം മാധ്യമപ്രവർത്തകരെ സമീപിച്ചത്. ഒരു മണിക്കൂർ വോട്ടെണ്ണി കഴിഞ്ഞപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 25000 കവിഞ്ഞു. തനിക്ക് അതിൽ അമ്പരപ്പില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. താൻ തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്. അതിൽ അമ്പരപ്പുണ്ടായിട്ടില്ലെന്നും അതിപ്പോഴും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതീക്ഷിച്ച മുന്നേറ്റമാണ് ആദ്യ റൗണ്ടിൽ കാണുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ലീഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമുഖ സ്ഥാനാർത്ഥിയെ ആണ് നിർത്തിയിരിക്കുന്നതെന്നും മജീദ് പറഞ്ഞു പടലപ്പിണക്കങ്ങളെല്ലാം മാറ്റിവച്ചാണ് തങ്ങൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ തങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. സിപിഎമ്മിന്റെ വ്യാജ പ്രചാരണങ്ങൾ ഇവിടെ പൊളിഞ്ഞിരിക്കുകയാണെന്ന് മജീദ് പറഞ്ഞു. ആദ്യ ഫലം പുറത്തുവരുമ്പോൾ തന്നെ യുഡിഎഫിന് അനുകൂലമായിരുന്നു കാര്യങ്ങൾ. അപ്പോൾ തന്നെ മുസ്ലിം ലീഗ് പ്രവർത്തകർ മണ്ഡലത്തിൽ വിജയാഹ്ലാദം തുടങ്ങിയിരുന്നു. പച്ച പതാകയും പച്ച ലഡുവുമായി പ്രവർത്തകർ റോഡിൽ ആഹ്ലാദ നൃത്തം ചെയ്യുകയാണ്.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍