പിണറായിയുടെ മാനംകാക്കാൻ എത്തിയ സാൽവേയ്ക്ക് സെൻകുമാർ കേസിൽ അടിതെറ്റി; പൊന്നുംവില കൊടുത്ത് വക്കാലത്തിനായി എത്തിച്ച സാൽവേയെ വീഴ്ത്തിയത് ദുഷ്യന്ത് ദാവെ; യുവ വക്കീലായ ഹാരിസ് ബീരാന്റെ ഇടപെടലും നിർണായകമായി; സർക്കാരിന്റെ പ്രെസ്റ്റീജ് കേസിൽ സാൽവേ വീണതോടെ ലാവ്ലിൻ കേസിൽ ഉൾഭയം മുറുകി മുഖ്യമന്ത്രിയും സിപിഎമ്മും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള നിയമപോരാട്ടങ്ങളിലൊന്നാണ് ടി.പി. സെൻകുമാർ എന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പിണറായി വിജയന്റെ ഇടതു സർക്കാരും തമ്മിൽ നടത്തിയത്. പുറ്റങ്ങൽ വെടിക്കെട്ടു ദുരന്തം, ജിഷവധം എന്നീ കേസുകളിലെ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയൻ സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു നീക്കം ചെയ്യുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള സെൻകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. തുടർന്ന് അദ്ദേഹം സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തി ജയം നേടിയിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകർ തമ്മിലുള്ള നിയമപോരാട്ടം കൂടിയായിരുന്നു ഈ കേസ്. സെൻകുമാറിനുവേണ്ടി ഹാജരായത് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവേയും പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനുമായിരുന്നു. പിണറായി സർക്കാരിനുവേണ്ടി വാദിക്കാനെത്തിയത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അഭിഭാഷകരിലൊരാളായ ഹരീഷ് സാൽവേയും മറ്റൊരു മുതിർന്ന അഭിഭാഷകനായ പി.പി. റാവുവും.
മുന്മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ സഹോദരനും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ വി.കെ. ബീരാന്റെ മകനായ ഹാരിസിന്റെ കൂടി വിജയമാണിത്. മുസ്ലിംലീഗിന്റെ ആഗോള സാംസ്കാരിക സംഘടനയായ കെഎംസിസിയുടെ നേതാവുകൂടിയായ അഡ്വ. ഹാരിസ് ബീരാനാണ് സെൻകുമാറിന്റെ കേസ് നോക്കിയത്. അദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണ് ദുഷ്യന്ത് ദവേയും പ്രശാന്ത് ഭൂഷണും കേസിൽ ഹാജരാകുന്നത്. മുതിർന്ന അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ. മനുഷ്യാവകാശപ്രവർത്തൻകൂടിയായ പ്രശാന്ത് ഭൂഷൺ മലയാളികൾക്ക് സുപരിചിതനുമാണ്.
മണിക്കൂറുകൾക്ക് ലക്ഷങ്ങൾ വിലയിടുന്ന ഹാരിഷ് സാൽവേയ്ക്ക് തോൽവി പറ്റുന്നത് അപൂർവമാണ്. അഞ്ചു വർഷം തടവുശിക്ഷ ലഭിച്ച ബോളിവുഡ് താരം സൽമാൻ ഖാനെ ജയിൽ കയറ്റാതെ രക്ഷിച്ച ഹാരിഷ് സാൽവേയ്ക്ക് ദുഷ്യന്ത് ദവേയുടെയും പ്രശാന്ത് ഭൂഷണിന്റെയും വാദങ്ങൾക്കു മുന്നിൽ അടിപതറുകയായിരുന്നു. സെൻകുമാറുമായുള്ള അഭിമാന പോരാട്ടത്തിലെ പരാജയം പിണറായി വിജയനെ മറ്റൊരു തരത്തിലും അസ്വസ്ഥനാക്കും. കാരണം ലാവലിൻ കേസിൽ സിബിഐ നല്കിയിരിക്കുന്ന റിവിഷൻ ഹർജിയിൽ അദ്ദേഹത്തിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത് ഹരീഷ് സാൽവേയാണ്.
ജിഷ വധം, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം എന്നീ കേസുകളിലെ അന്വേഷണ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റുന്നത്. കേസുകളുടെ അന്വേഷണത്തിലുണ്ടായ വീഴ്ചയാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റാൻ കാരണമായതെിന്നാണ് സുപ്രീംകോടതിയിലും ഹരീഷ് സാൽവേ വാദിച്ചതും. എന്നാൽ, സെൻകുമാറിനെ സ്ഥലംമാറ്റിയപ്പോൾ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി ഉയർത്തുകയാണ് സർക്കാർ ചെയ്തതെന്നു സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. സെൻകുമാറിന് രണ്ടുവർഷത്തേക്കാണ് നിയമനം നൽകിയിരുന്നതെന്ന് സെൻകുമാറിന് വേണ്ടി പ്രശാന്ത് ഭൂഷനും ചൂണ്ടിക്കാട്ടി. 2015 മെയിലാണ് അദ്ദേഹം നിയമിതനായത്. സംസ്ഥാന സുരക്ഷാ കമ്മീഷണറോടു പോലും കൂടിയാലോചിക്കാതെയാണ് സർക്കാർ നടപടിയെന്നും ഭൂഷൻ കോടതിയെ ബാധിപ്പിച്ചു.
ജിഷ വധക്കേസ്, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം എന്നീ കേസുകളിൽ വീഴ്ചയുണ്ടായതുകൊണ്ടാണ് പൊലീസ് മേധാവിയെ നീക്കിയതെന്നു മുഖ്യമന്ത്രി പ്രതികരിച്ചിട്ടുള്ളതായും സെൻകുമാറിനുവേണ്ടി ദുഷ്യന്ത് ദവെ ചൂണ്ടികാട്ടി. സെൻകുമാറിനെ ഡി.ജി.പി. സ്ഥാനത്തുനിന്നു മാറ്റിയശേഷം കണ്ണൂരിൽ ഒൻപത് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. ഇതിന്റെ ഉത്തരവാദിത്വം ഈ സാഹചര്യത്തിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്ന സുപ്രധാന ചോദ്യവും ദവെ ചോദിച്ചു. സെൻകുമാറിനെ സ്ഥലം മാറ്റുകയായിരുന്നുവെന്നും അച്ചടക്ക നടപടിയെടുത്തിട്ടില്ലെന്നുമാണ് ഹരീഷ് സാൽവേ ഇതിനു മറുപടി നല്കിയത്. സെൻകുമാറിന്റെ സ്ഥാനമാറ്റത്തിനു മുമ്പ് സംസ്ഥാന സുരക്ഷാ കമ്മിഷനുമായി ആലോചിച്ചില്ലെന്നും ദവെ വാദിച്ചു. എന്നാൽ പൊലീസ് നിയമ പ്രകാരമാണ് സെൻകുമാറിനെതിരെ നടപടിയെടുത്തതെന്നും അതിനാൽ സംസ്ഥാന സുരക്ഷാ കമ്മിഷനുമായി ആലോചിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിനുവേണ്ട ഹരീഷ് സാൽവേയ്ക്കൊപ്പം ഹാജരായ പി.പി. റാവുവിന്റെ വിശദീകരണം. എന്നാൽ സുപ്രീംകോടതി ഇതിനോടു വിയോജിപ്പു പ്രകടിപ്പിക്കുകയും ഇന്ന് സെൻകുമാറിന് അനുകൂലമായി പുറപ്പെടുവിച്ച വിധിയിൽ ഇത് പ്രതിഫലിക്കുകയുമായിരുന്നു.
ഹൈക്കോടതിയിൽ നടക്കുന്ന ലാവ്ലിൻ കേസിലെ ഭാവിയാകും ഇനി മുഖ്യമന്ത്രി പിണറായി വിജയനെ ആശങ്കപ്പെടുത്തുന്നത്. പിണറായിക്കുവേണ്ടി കേസ് വാദിച്ചിരുന്ന കേരളത്തിലെ മുതിർന്ന അഭിഭാഷകനായ എം.കെ. ദാമോദരന്റെ നിർദ്ദേശപ്രകാരമാണ് ഹരീഷ് സാൽവേയെ നിയമിക്കുന്നത്. സിബിഐ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് ഹരീഷ് സാൽവേയെ കേസ് ഏൽപ്പിക്കാനുള്ള തീരുമാനം ദാമോദരൻ മുന്നോട്ടു വയ്ക്കുകയും പിണറായി അംഗീകരിക്കുകയുമായിരുന്നു. ഒരു സിറ്റിങ്ങിനു തന്നെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സാൽവേയ്ക്കു പിണറായി എങ്ങനെ പ്രതിഫലം നല്കുമെന്ന വിഷയം നേരത്തേ ചർച്ചാവിഷയമായിരുന്നു.
സുപ്രീം കോടതിയിലെ പ്രഗത്ഭനായ അഭിഭാഷകനാണ് ഹരീഷ് സാൽവെ. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അഭിഭാഷകനാണ് ഇദ്ദേഹം. സൽമാൻ ഖാൻ, ലളിത് മോദി, മുകേഷ് അംബാനി, രത്തൻ ടാറ്റ തുടങ്ങിവർക്കുവേണ്ടി ഹാജരാകാറുള്ള അഭിഭാഷകനാണ്. ഓരോ ദിവസത്തിനും ലക്ഷങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം. റോഡരികിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്കു മദ്യലഹരിയിൽ വാഹനമോടിച്ചുകയറ്റി ഒരാളുടെ മരണത്തിനിടയാക്കിയ കേസിൽ അഞ്ചുവർഷം തടവുശിക്ഷ ലഭിച്ച ബോളിവുഡ് താരം സൽമാൻഖാൻ ഒറ്റ രാത്രിപോലും ജയിലിൽ കിടക്കാതിരുന്നത് സാൽവേയുടെ നാക്കൊന്നിന്റെ മിടുക്കായിരുന്നു. രാജ്യത്തെ നിയമവിദഗ്ധരൊക്കെ വിധിയെഴുതി, സൽമാന് കൽത്തുറുങ്കിൽനിന്നു രക്ഷപ്പെടാനാവില്ലെന്ന്. പക്ഷേ, ഒരു രാത്രിപോലും സൽമാന് ആർതർ റോഡ് ജയിലിൽ കിടക്കേണ്ടി വന്നില്ല. പുഷ്പം പോലെ സൽമാൻ ജാമ്യം നേടി പുറത്തുവന്നു.
കോർപറേറ്റ് ഭീമന്മാരുടെയും സെലിബ്രിറ്റികളുടെയും പ്രമുഖരാഷ്ട്രീയക്കാരുടെയുമൊക്കെ രക്ഷകനാണ് ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ കൂടിയായ ഹരീഷ് സാൽവേ. നാഗ്പൂരിൽ ജനിച്ച അദ്ദേഹം നിയമജീവിതത്തിന്റെ നീണ്ട വഴിത്താരകൾ ഭംഗിയായി പിന്നിട്ടാണ് ഈ നിലയിലെത്തിയത്. 2012-ൽ വോഡഫോണിനു വേണ്ടി കേന്ദ്ര സർക്കാരിനെതിരായി 11,000 കോടിയുടെ നികുതിക്കേസിൽ വാദിച്ചു ജയിച്ചത് ആർക്കും മറക്കാനാവില്ല. മുകേഷ് അംബാനിയും അനിൽ അംബാനിയും തമ്മിൽ പ്രകൃതിവാതക ഇടപാടിൽ മുംബൈ കോടതിയിൽ കൊമ്പുകോർത്തപ്പോൾ മുകേഷിനെ രക്ഷിക്കാനുണ്ടായിരുന്നതു ഹരീഷ് സാൽവേയായിരുന്നു.
ഭോപ്പാൽ ദുരന്തക്കേസിലും ബാബാ രാം ദേവിന്റെ അനുയായികൾക്കെതിരേ പാതിരാവിൽ നടത്തിയ പൊലീസ് നടപടി സംബന്ധിച്ച കേസിലും പൊലീസിനു വേണ്ടി ഹാജരായതു ഹരീഷ് സാൽവേയാണ്. ഇറ്റാലിയൻ നാവികരുടെ കടൽ വെടിവയ്പു കേസിലും ഹാജരായതു മറ്റാരുമല്ല. ഇതൊന്നും വെറുതേയണെന്നു ധരിക്കേണ്ടാ. കോടതിയിൽ അദ്ദേഹത്തിന്റെ വായ് തുറക്കണമെങ്കിൽ ലക്ഷങ്ങൾ മറിയണം. ഒരു ദിവസത്തെ ഫീസ് തന്നെ 30 ലക്ഷം രൂപയാണ്. അംബാനിക്കേസിൽ ഹരീഷിനു വേണ്ടി മുകേഷ് ചെലവാക്കിയതു 15 കോടി രൂപയാണ്. ഇത്രയും പ്രതിഭാധനനായ അഭിഭാഷകനാണ് സെൻകുമാറിന്റെ കേസിൽ അടിയറവ് പറയേണ്ടിവന്നിരിക്കുന്നത്. സാർവേയ്ക്കേറ്റ തിരിച്ചടി പിണറായി വിജയനെയും സി.പി.എം നേതൃത്വത്തെയും തീർച്ചയായും ഇരുത്തിച്ചിന്തിപ്പിക്കും. വിചാരണക്കോടതി വെറുതേ വിട്ടുവെങ്കിലും പിണായി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് ഹൈക്കോടതിയിൽ കേസു നടക്കുന്നത്. പിണറായിക്കെതിരേ ഒരു ചെറു പരാമർശമുണ്ടായാൽതന്നെ അത് സൃഷ്ടിക്കുന്ന ആഘാതം ചെറുതായിരിക്കില്ല.
അതേസമയം സുപ്രീംകോടതി വിധിയിൽ ആഹ്ളാദം പ്രകടിപ്പിച്ച സെൻകുമാർ തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞു. ''അഭിഭാഷകരായ ഹാരിസ് ബീരാൻ, ദുഷ്യന്ത് ദവെ പ്രശാന്ത് ഭൂഷൺ എന്നിവരോട് ഒരുപാട് നന്ദിയുണ്ടെന്ന് സെൻകുമാർ പറഞ്ഞു. സുപ്രിം കോടതിയിൽ കേസ് നോക്കിയിരുന്നത് ഹാരിസ് ബീരാനാണ്. അദ്ദേഹം വഴിയാണ് മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ ഹാജരാകുന്നത്. ഒരു പൈസപോലും വാങ്ങാതെയാണ് ദുഷ്യന്ത് ദവെ തനിക്ക് വേണ്ടി കേസ് വാദിച്ചത്. അദ്ദേഹത്തെപ്പൊലെ ഒരാൾക്ക് ഫീസ് നൽകി കേസ് നടത്താൻ എന്നപ്പോലൊരു ഉദ്യോഗസ്ഥന് സാധിക്കില്ല. അദ്ദേഹത്തിന്റെ ആ മനസ് കാരണമാണ് കേസ് നടന്നത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണും വളരെ ചെറിയ തുകവാങ്ങിയാണ് കേസിൽ ഹാജരായത്''. സെൻകുമാർ പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്