സിമ്മിങ് പൂളുള്ള അത്യാഡംബര വീടുള്ളത് 20 ഏക്കർ എത്തുന്നതിന് മുമ്പുള്ള ഇടത് വശത്തേക്കുള്ള പോക്കറ്റ് റോഡിൽ; വലതു വശത്തെ ആദ്യ ഇരുനില മാളിക അനുജന്റേത്; ചെറുത് മന്ത്രി എംഎം മണിയുടേതും; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ ലംബോധരൻ വീട് മറുനാടൻ ക്യാമറയിലാക്കിയത് അതിസാഹസികമായി
അർജുൻ സി വനജ്
മൂന്നാർ: പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ എംഎം ലംബോദരൻ ഇന്ന് മൂന്നാറിലെ രാജാവാണ്. ജീവിക്കാൻ വകയില്ലാതിരുന്ന ലംബോദരൻ കോടികളുടെ ആസ്തിയുള്ള മുതലാളിയായി മാറിയത് എങ്ങനെയെന്ന മൂക്കത്ത് വിരൽ വച്ച് ചിന്തിക്കുകയാണ് ഇടുക്കിക്കാർ. സിപിഎമ്മിന്റെ എല്ലാമെല്ലായ സഹോദരൻ എംഎം മണിയുടെ രാഷ്ട്രീയക്കരുത്തിൽ ഉണ്ടാക്കിയെടുത്ത കൈയേറ്റങ്ങളുടെ ബാക്കി പത്രമാണ് കോടിപതിയെന്ന സ്ഥാനം. എംഎം മണിയുടെ പെമ്പിളൈ ഒരുമയ്ക്കെതിരായ വിവാദ പ്രസംഗവും ദേവികുളം സബ് കളക്ടറുടെ കൈയേറ്റം ഒഴിപ്പിക്കലിന് തടസ്സപ്പെടുത്താനുള്ള നീക്കവും എത്തിനിന്നത് ലംബോദരന്റെ വീട്ടിന് മുന്നിലാണ്. ഈ ആഡംബര വീടിനെ കുറിച്ച് മറുനാടൻ വിശദമായി റിപ്പോർട്ട് നൽകി. എന്നാൽ വീടിന്റെ ചിത്രം വ്യാജമെന്ന് സ്ഥാപിക്കാനായിരുന്നു ചിലരുടെ ഗൂഡനീക്കം.
ഈ സാഹചര്യത്തിൽ മണിയുടെ സഹോദരൻ ലംബാദരന്റെ വീട്ടിലേക്കുള്ള ലേഖകന്റെ യാത്രയെ കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുകയാണ്. ലംബോദരനെന്ന ശതകോടീശ്വരന്റെ വീട് ആർക്കും പരിശോധിച്ച് ഉറപ്പുവരുത്താൻ ഇത് ഉപകരിക്കും. ജീവൻ പണയം വച്ചാണ് ലംബോദരന്റെ സാമൃാജ്യത്തിന്റെ ഫോട്ടുകളും വിശദാംശങ്ങളും മറുനാടൻ മലയാളി സ്വന്തമാക്കിയത്. നേരിട്ട് ബോധ്യപ്പെട്ടതാണ് ലംബോദരന്റെ വീടിന്റെ ആഡംബര സ്വഭാവം. ബൈസൻവാലി 20 ഏക്കർ എന്ന സ്ഥലത്ത് 50 സെന്റിൽ 2 കോടിയോളം വിലമതിക്കുന്ന വീടാണ് ലംമ്പോദരൻ പണിതുയർത്തിയിരിക്കുന്നത്. വീട്ടിൽ സ്വിമ്മിംങ് പൂൾ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. ലംമ്പോദരന്റെ വീട്ടിലേക്ക് പോകുന്ന പോക്കറ്റ് റോഡിന് മുന്നിലായി എസ്.ഐ അടങ്ങുന്ന പൊലീസ് സംഘം വിവാദങ്ങളുടെ അടിസ്ഥാനത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണിത്. കെ.എൽ 58 -1212 നമ്പർ ബെൻസും ലാൻസറും ഉൾപ്പടെ ആറ് ആഡംബര കാറുകൾ ലംമ്പോദരന്റെ പേരിലുണ്ട്.
മൂന്നാർ-രാജക്കാട് പാതയിൽ കുഞ്ചിത്തണ്ണി എത്തുന്നതിന് ഒരു കിലോ മീറ്റർ മുന്ന് ഇടത് വശത്തേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചാൽ 20 ഏക്കറിൽ എത്താം. 20 ഏക്കർ എത്തുന്നതിന് മുമ്പുള്ള ഇടത് വശത്തേക്കുള്ള പോക്കറ്റ് റോഡിലാണ് മന്ത്രി എംഎം മണിയുടേയും സഹോദരൻ ലംമ്പോദരന്റേയും വീടുകൾ. ഈ പോക്കറ്റ് റോഡിലെ വലത് വശത്തായി കാണുന്ന ആദ്യത്തെ ഇരുനില മാളികയാണ് എംഎം ലമ്പോദരന്റേത്. 50 മീറ്റർ അപ്പുറം അതേ വശത്ത് കാണുന്ന ചെറിയ വീടാണ് മന്ത്രി എംഎം മണിയുടേത്. ഹർത്താൽ ദിനത്തിൽ ലംമ്പോദരന്റെ വീടിന് മുന്നിൽ ഞങ്ങൾ എത്തിയപ്പോൾ, വീടിന്റെ വരാന്തയിൽ അദ്ദേഹം മൊബൈൽ ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. അദ്ദേഹം വീടിന് അകത്തേക്ക് കയറി പോകുന്നത് വരെ ഞങ്ങളുടെ ഇരുചക്രവാഹനം മണിയുടെ വീട് കഴിഞ്ഞുള്ള ഭാഗത്തേക്ക് നിർത്തിയിട്ടു.
ഏകദേശം പത്ത് മിനുട്ട് കഴിഞ്ഞപ്പോളാണ് വീണ്ടും ലംമ്പോദരന്റെ വീടിന് മുന്നിൽ എത്തിയത്. ഇതിനിടയിൽ ബൈക്കിൽ രണ്ട് ചെറുപ്പക്കാർ ഈ വഴിയിലൂടെ മൂന്ന് തവണ റോന്ത് ചുറ്റി. ഇതോടെയാണ് പാർട്ടി ഗ്രാമത്തിൽ ഇരിക്കുന്ന എംഎം ലംമ്പോദരന്റെ വീടിന്റെ ചിത്രം നേരിട്ട് പോയി എടുക്കുന്നത് ഉചിതമാവില്ല എന്ന നിഗമനത്തിൽ എത്തിയത്. ഇതോടെ ലംമ്പോദരന്റെ വീടിന് മുന്നിൽ എത്തിയപ്പോൾ ബൈക്ക് പെട്ടന്ന് തകരറായി എന്ന വ്യാജേന വണ്ടി നിർത്തി. ഒരാൾ ബൈക്ക് നന്നാക്കുന്നതിനിടെ ലേഖകൻ പ്രദേശത്ത് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വീടിന്റെ ചിത്രങ്ങൾ മതിലിന് സൈഡിൽ കയറിനിന്ന് എടുത്തു.
രണ്ട് ചിത്രങ്ങൾ എടുത്ത് മാറിയപ്പോഴാണ്, ബൈക്കിൽ റോന്ത് ചുറ്റിയ പാർട്ടി പ്രവർത്തകർ ഞങ്ങളെ കണ്ടത്. എന്താ ഇവിടെ നിർത്തിയത് എന്ന് അന്വേഷിച്ചു. മണിക്കുറുകളായി വാഹനം ഓടിക്കുകയാണെന്നും, വണ്ടി തനിയെ ഓഫായതാണെന്നും അവരോട് പറഞ്ഞു. എങ്കിൽ വണ്ടി തള്ളി കുറച്ച് അപ്പുറത്തേക്ക് മാറ്റി വെച്ച് ശരിയാക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. മുന്നോട്ട് ഇറക്കമുള്ള റോഡാണെന്നും അവർ പറഞ്ഞു. ഇവിടെ നിൽക്കേണ്ടെന്നും അവർ നിർദ്ദേശിച്ചു.
പക്ഷെ എന്തിനാണ് വന്നതെന്നോ, എവിടേക്ക് പോകുകയാണെന്നോ അവർ ചോദിക്കാഞ്ഞതിനാൽ പ്ലാൻ ചെയ്ത് വെച്ച കൂടുതൽ കഥകൾ പുറത്തെടുക്കേണ്ടതായി വന്നില്ല. ഞങ്ങൾ ലംമ്പോദരന്റെ വീടിന് മുന്നിൽ ഞങ്ങൾ പോയി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അവർ മടങ്ങിയത്. അടുത്ത ജംങ്ഷനിൽ പൊലീസിന്റെ പിക്കറ്റ് പോസ്റ്റ് ഉണ്ട്. ഇവിടെ ഒരു എസ്.ഐയുടെ നേതൃത്ത്വത്തിൽ ഒരു സംഘം പൊലീസുകാരും. മന്ത്രിയുടെ വീടിന് നേരെ അപ്രതീക്ഷ പ്രതിഷേധം ഉണ്ടെങ്കിൽ തടയാനായി തയ്യാറായി നിൽക്കുന്നവരായിരുന്നു ഇവർ. അതേസമയം, ആവശ്യത്തിനുള്ള ചിത്രങ്ങൾ കിട്ടാത്തതിനാൽ നിരാശരായിരുന്നു ഞങ്ങൾ. രണ്ടും കൽപ്പിച്ച് അതേ റോഡിൽ വീണ്ടും പോയി. ആ പ്രദേശത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം, ബൈക്ക് ഓഫാക്കാതെ നിന്ന്, ലേഖകൻ മതിലിന്റെ വശത്ത പോയി വേഗം ചിത്രങ്ങളെടുത്തവന്നു. വീടിന്റെ കൃത്യമായ ചിത്രങ്ങളും ബൈൻസ് കാറിന്റെ ചിത്രവും അപ്പോളാണ് കിട്ടിയത്. പെട്ടന്നു തന്നെ ഞങ്ങൾ സ്ഥലം കാലിയാക്കി.
രാജക്കാട്-മുക്കുടിലിൽ 50 ഏക്കർ ഏലത്തോട്ടവും ലംമ്പോദരന്റെ പേരിലുണ്ട്. ഈ സ്ഥലം മറുനാടൻ മലയാളി വാർത്താ സംഘം നേരിട്ടെത്തി പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വായ്പാ ഇളവിന്റെ രേഖയും ലഭിക്കുന്നത്. കുട്ടിക്കാലത്ത് ദാദിദ്രം കൊണ്ട് കഷ്ടപ്പെട്ടിരുന്ന ലംമ്പോദരൻ ഇന്ന് മൂന്നാറിലെ രാജാവാണ്. എന്ത് നടക്കണമെന്ന് തീരുമാനിക്കുന്ന ശക്തി. ഇടുക്കിയിലെ രാഷ്ട്രീയത്തിൽ കാൽനൂറ്റാണ്ടായി നിറയുന്ന ചേട്ടന്റെ സ്വാധീനക്കരുത്തിലാണ് ലംമ്പോദരൻ കോടീശ്വരനായതെന്നാണ് ആക്ഷേപം. 1980-85 കാലഘട്ടത്തിൽ സി.പി.എം രാജാക്കാട് ഏരിയാ സെക്രട്ടറിയുമായിരുന്നു എംഎം ലംമ്പോദരൻ. 1998- 2000 കാലയളവിൽ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിന്നു. പിന്നീട് ഗോഗുലം ഗോപാലന്റെ കൂടെ ചേർന്ന ശ്രീ നാരായണ ധർമ്മവേദി രൂപീകരിച്ചു പ്രവർത്തിച്ചു.
ഇതിനിടയിൽ എക്സപോർട്ടിംങ്ങ് ബിസിനസിനായി 20 പേരുടെ അടുത്ത് നിന്ന് 5 ലക്ഷം രൂപ വെച്ച് ഷെയർ വാങ്ങി. പണവും വാങ്ങി സ്ഥാപനം ആരംഭിച്ചില്ല. ഈ കാലത്താണ് വി എസ് അച്യൂതാനന്ദന്റ മൂന്നാർ ഓപ്പറേഷൻ ആരംഭിക്കുന്നത്. ചൊക്രമുടി, ചിന്നക്കനാൽ, ഗ്യാപ്പ് റോഡിലെ കൈയേറ്റങ്ങളുടെ പേരിൽ ലംമ്പോദരനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ലംബോദരൻ നൈജീരിയയ്ക്ക് പോയി. ഇത്തരത്തിലൊരു വ്യക്തിക്കാണ് കാർഷിക വായ്പ എസ് ബി ടി അനുവദിച്ചിരിക്കുന്നത്. എം.എം മണി എന്ന തൊഴിലാളി നേതാവ് കുട്ടിക്കാലം ദാരിദ്രം നിറഞ്ഞതായിരുനനു. കിടങ്ങൂർ എൻ എസ് എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനമ്മമാർക്കൊപ്പം ഹൈറേഞ്ചിൽ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. അത്തരത്തിലൊരു കുടുംബത്തിലെ അംഗമായ ലംബോദരനാണ് ഇന്ന് ശതകോടീശ്വര പദവിയിലുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍