വീരവാദത്തിന് അപ്പുറം ടാറ്റയുടെ കൈയേറ്റത്തിൽ തൊടാൻ ആർക്കാണ് ധൈര്യം? സുശീല ഭട്ടിനെ ഒഴിവാക്കാൻ കൈകോർത്തവർ ഇപ്പോൾ തമ്മിലടിക്കുന്നത് കുത്തക മുതലാളിയെ സംരക്ഷിക്കാൻ; 'ടാറ്റയല്ല, ഏത് വമ്പനാണെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണം' എന്നു പറഞ്ഞ് കാനം രാജേന്ദ്രന്റെ അഭിപ്രായത്തെ തള്ളി സി ദിവാകരൻ; മുഖ്യമന്ത്രി പരസ്യനിലപാട് സ്വീകരിക്കാത്തതിൽ സിപിഎമ്മിലും ആശയക്കുഴപ്പം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതായാലും വലതായാലും അധികാരത്തിൽ കയറിയാൽ പിന്നെ തൊടാൻ മടിക്കുന്ന ചില വിഷയങ്ങളുണ്ട്. അത് പ്രധാനമായും വമ്പന്മാരുടെ കൈയേറ്റങ്ങളാണ്. ഇക്കൂട്ടത്തിലാണ് ഹാരിസണും ടാറ്റയും അടങ്ങുന്നവരുടെ വൻകിട കൈയേറ്റങ്ങൾ. മൂന്നാർ വിഷയം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ സർക്കാറിന്റെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളും വിമർശനം നേരിടുകയാണ്. വൻകിടക്കാരെ തൊടാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന ആക്ഷേപമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഈ വിഷയം കൂടുതൽ സജീവമായത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടാണ് എന്ന അഭിപ്രായം ഉന്നയിച്ചതോടെയാണ്.
പരസ്യമായി കോടിയേരി ഈ വിഷയം ഉന്നയിച്ചില്ലെങ്കിലും പാർട്ടി വേദിയിൽ ഉന്നയിച്ച വിവരം എളുപ്പം മാധ്യമങ്ങൾക്ക് ലഭിച്ചു. ഇതോടെ മൂന്നാർ വിഷയത്തിലേക്ക് ടാറ്റയുടെ കയ്യേറ്റവും എത്തികയാണ്. കാനത്തെ കുറ്റപ്പെടുത്തിയ കോടിയേരി ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കണം എന്ന് പരസ്യമായി അഭിപ്രായപ്പെട്ടിട്ടില്ല. വി എസ് സർക്കാറിന്റെ കാലത്ത് ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കണം എന്ന നിലപാട് സ്വീകരിച്ച സിപിഐയുടെ മലക്കം മറിച്ചിലാണ് ഇപ്പോൾ ഉണ്ടായതെന്നും അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ, എം എം മണി വിഷയത്തിലും മറ്റും സിപിഐ-സി.പി.എം പോര് മുറുകിയ സാഹചര്യത്തിൽ രണ്ട് ഇടതു പാർട്ടികൾ തമ്മിലുള്ള ഈഗോ ക്ലാസ് എന്നതിന് അപ്പുറത്തേക്ക് ആരും ഇപ്പോഴത്തെ സംഭവങ്ങളെ കാണുന്നില്ല. അതുകൊണ്ട് തന്നെ ഇരുപാർട്ടികളുടെയും ശ്രമം ടാറ്റയെ തൊടാതിരിക്കാനാണ് എന്നകാര്യം വ്യക്തമാണ്.
ഇക്കഴിഞ്ഞ എൽഡിഎഫ് യോഗത്തിലാണ് മൂന്നാറിൽ ടാറ്റയുടെ ഭൂമി കൈയേറ്റം ഇല്ലെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കുമ്പോൾ ടാറ്റയുടെ ഭൂമി ഒഴിപ്പിക്കണ്ടതല്ലേ എന്ന ചോദ്യത്തോടായിരുന്നു, 'ടാറ്റയുടെ ഭൂമി തിരിച്ചു പിടിക്കാൻ പോയാൽ, അളന്നു തിട്ടപ്പെടുത്തുമ്പോൾ ടാറ്റയ്ക്കു അങ്ങോട്ടു ഭൂമി കൊടുക്കേണ്ടി വരും, അതുകൊണ്ട് ആ കാര്യം തൊടാതിരിക്കുന്നതാണ് നല്ലത്' എന്ന കാനത്തിന്റെ പ്രതികരണം ഉണ്ടായത്. എന്നാൽ, ഇതേക്കുറിച്ച് കാര്യമായ വാർത്തകൾ ഉണ്ടായതുമില്ല.
അതിനിടെ കാനത്തിന്റെ അഭിപ്രായത്തെ തള്ളി മുൻ മന്ത്രിയും സിപിഐ നേതാവുമായി സി ദിവാകരനും രംഗത്തെത്തി. ടാറ്റയുടേതല്ല, എത്ര വമ്പന്റേതാണെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണം എന്ന അഭിപ്രായമാണ് സി ദിവാകരൻ സ്വീകരിച്ചത്. സിപിഐ എന്ന പാർട്ടിക്ക് ടാറ്റയോടോ ബിർലയോടോ യാതൊരു കമ്മിറ്റ്മെന്റും ഇല്ലെന്നും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കാനും ശ്രമം നടന്നിരുന്നുവെന്നും അദ്ദേഹം മനോരമ ന്യൂസിന്റെ ചാനൽ ചർച്ചയിൽ പറഞ്ഞു. നിയമപ്രകാരം പ്രവർത്തിക്കാൻ വേണ്ടി സർക്കാർ തയ്യാറാകണം. അതിന് നിയമതടസം ഉണ്ടെന്ന് തോന്നുന്നില്ല. ടാറ്റയെ പോലൊരു വമ്പൻ മുതലാളി സുപ്രീംകോടതി വരെ പോകും. ഗവൺമെന്റും അതിന് വേണ്ടി പോരാടണമെന്നും കാനത്തിനുള്ള മറുപടിയെന്നോണം ദിവാകരൻ പറഞ്ഞു.
കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്റെ നിലപാടിനു കടകവിരുദ്ധമാണ് ടാറ്റക്ക് കൈയേറ്റമേ ഇല്ലെന്ന കാനത്തിന്റെ നിലപാട്. അക്കാലത്ത് ഏരിയൽ സർവെ ഉൾപ്പെടെ നടത്തി ടാറ്റയുടെ കൈയേറ്റം സ്ഥിരീകരിച്ച റിപ്പോർട്ടുകളുണ്ട്. ഇതൊന്നും പരിഗണിക്കാൻ തങ്ങൾ തയ്യാറല്ലെന്ന ഉറച്ച നിലപാടുമായാണ് സിപിഐ മുന്നോട്ടുപോകുന്നത്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി ഇടുക്കി ജില്ലയിൽ 50,000 ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി റവന്യൂ വകുപ്പുതന്നെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ടാറ്റയ്ക്ക് തേയില കൃഷി നടത്താൻ അനുവദിച്ച 57,000 ഏക്കർ പാട്ടഭൂമിക്ക് പുറമേയാണിത്. കണ്ണൻ ദേവൻ വില്ലേജിലെ 53 സർവെ നമ്പരുകളിലായാണ് ഈ ഭൂമിയെന്നും റവന്യൂ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
നിയമസഭാ സമിതികളും സാറ്റലൈറ്റ് സർവെയും സ്ഥിരീകരിച്ചതും ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ് മൂന്നാറിലെ ടാറ്റയുടെ ഭൂമി കൈയേറ്റം. 2008ലെ ദൗത്യസംഘം തന്നെ കെഡിഎച്ച് വില്ലേജിലെ ടാറ്റയുടെ നിയന്ത്രണത്തിലുള്ള സർക്കാർ ഭൂമിയെക്കുറിച്ച് വ്യക്തമായ വിവരം ശേഖരിച്ചിരുന്നു. കൈയേറ്റം സംബന്ധിച്ച് സിപിഐയിൽ ഇതിനു മുമ്പും ടാറ്റാ അനുകൂല നിലപാട് സിപിഐയിലെ ഒരുവിഭാഗം സ്വീകരിച്ചിട്ടുണ്ട്. 50,000 ഏക്കർ ഭൂമിയാണ് അനധികൃതമായി ടാറ്റ കൈവശപ്പെടുത്തിയിരിക്കുന്നത് എന്ന നിയമസഭാ അഷ്വറൻസ് കമ്മിറ്റിയുടെ കണ്ടെത്തലിനെ ഇടുക്കിയിലെ സിപിഐ നേതാവായ സി എ കുര്യൻ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ടാറ്റ ഭൂമി കൈയേറിയിട്ടില്ലെന്നു വ്യക്തമാക്കിയ കുര്യൻ, കൈയേറാൻ 50,000 ഏക്കർ എവിടെയുണ്ടെന്നും പരിഹസിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ ഇ ഇസ്മായിലിന് ഈ നിലപാടായിരുന്നില്ല. ടാറ്റയാണ് മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാരെന്നും എന്തുവില കൊടുത്തും ഈ കൈയേറ്റം ഒഴിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാടെങ്കിലും കാര്യമായി ഒന്നും നടന്നില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ടാറ്റയുടെ കൈയേറ്റ വിഷയത്തിൽ ഇതുവരെ പരസ്യമായ അഭിപ്രായം പറഞ്ഞിട്ടില്ല. ടാറ്റയുടെ പ്രിയപ്പെട്ട അഭിഭാഷകനായ ഹരീഷ് സാൽവെ ഇപ്പോൾ പിണറായി വിജയന്റെ കൂടി അഭിഭാഷകനാണ്. ഭൂമി കേസുകൾ കൈകാര്യം ചെയ്യാറില്ലെങ്കിലും ടാറ്റയുടെ താൽപ്പര്യം സംരക്ഷിക്കുന്നതിൽ മുന്നിലാണ് അഡ്വ. ഹരീഷ് സാൽവെ. അതുകൊണ്ട് കൂടി കോടിയേരിയുടെയും കാനത്തിന്റെയും അഭിപ്രായങ്ങളിന്മേൽ മുഖ്യമന്ത്രി മൗനം പാലിക്കുമെന്ന വിലയിരുത്തലുമുണ്ട്.
അതേസമയം ഹാരിസണും ടാറ്റയും അടക്കമുള്ള വൻകിടക്കാരുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ എൽഡിഎഫ് സർക്കാറിനും യാതൊരു താൽപ്പര്യവും ഇല്ലെന്നത് വ്യക്തമാണ്. ഇവരുടെ കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകയെ മാറ്റുന്ന കാര്യത്തിൽ സിപിഐയും സിപിഎമ്മും ഒരേ നിലപാടാണ് സ്വീകരിച്ചത്. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായ സുശീല ആർ ഭട്ടിനെയാണ് സ്ഥാനത്തു നിന്നും നീക്കി ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ ഏറ്റെടുത്ത പല കേസുകളിലും സുശീല ആർ ഭട്ടിന്റെ ഇടപെടൽ വളരെ ശ്രദ്ധേയമായിരുന്നു. ഹാരിസൺ, ടാറ്റ എന്നീ കമ്പനികളുമായുള്ള കേസുകൾ പലതും സുശീല ഭട്ടിന് നൽകിയിരുന്നത് പ്രത്യേക ഉത്തരവിലൂടെയാണ്. ആ പ്രത്യേക ഉത്തരവാണ് സർക്കാർ പിൻവലിച്ചത്. ടാറ്റയുടെ മൂന്നാറിലെ ഭൂമിയിലുള്ള അവകാശവും ഗോയങ്കെയ്ക്ക് ഹാരിസൺസ് മലയാളം കമ്പനിയിലുള്ള ഭൂമിയുടെ അവകാശവും അഡ്വ. സുശീലാ ഭട്ട് കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഹാരിസണിന്റെ 30000 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കാൻ കാരണമായത് സുശീല ഭട്ട് ആയിരുന്നു. കെ സുധാകരൻ വനമന്ത്രി ആയിരിക്കെയാണ് സുശീല ഭട്ട് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറുടെ സ്ഥാനത്തേക്ക് എത്തുന്നത്. വനം വകുപ്പിന്റെ കേസുകൾ വാദിക്കാൻ തുടങ്ങിയതോടെയാണ് സുശീല ഭട്ട് ശ്രദ്ധാകേന്ദ്രമായിത്തുടങ്ങിയത്.
പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ഏറ്റെടുത്ത സർക്കാർ ഓർഡിനൻസ് അസാധുവാകുമെന്ന സന്ദർഭത്തിൽ അന്നത്തെ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കേസ് ഏൽപ്പിച്ചത് സുശീല ഭട്ടിനെയായിരുന്നു. ഈ കേസിൽ പ്രസിഡന്റിന്റെ ഒപ്പ് കിട്ടുന്നത് വരെ നിയമപ്രതിരോധം തീർത്തത് സുശീല ഭട്ട് ആയിരുന്നു. സുശീല ഭട്ടിനെ നീക്കിയതോടെ ഹാരിസണുമായി ബന്ധപ്പെട്ട ചില കേസുകളിലും സർക്കാർ തിരിച്ചടി നേരിട്ടിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്