മൈക്കാട് പണിക്കൊപ്പം കൂടെ നടന്നിരുന്ന ഏലിയാമ്മയിൽ വർക്കിക്ക് പിറന്ന മകൾ രാജ്യം അറിയുന്ന നടിയായി; നായികയും പ്രിയദർശന്റെ ഭാര്യയുമായി വളർന്നപ്പോൾ അമ്മക്കും മകൾക്കും മൈക്കാട് പണിക്കാരനെ വേണ്ടതായി; പിതാവാണെന്ന് സ്ഥാപിക്കാൻ വേണ്ടി അലഞ്ഞു നടന്നത് വർഷങ്ങൾ: മരണത്തിന് കീഴടങ്ങിയ ലിസിയുടെ പിതാവ് വർക്കിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ലോകം അറിയപ്പെടുന്ന മകൾ ഉണ്ടായിട്ടും മുട്ടിലിഴഞ്ഞ് നരകിച്ചുള്ള അന്ത്യമയിരുന്നു നെല്ലിട്ടിൽ പാപ്പച്ചൻ എന്ന് വിളിപ്പേരുള്ള എൻ ഡി വർക്കിയുടേത്. ലിസിയുടെ പിതാവായ വർക്കി ഇന്നലെയാണ് ദുരിതജീവിതം അവസാനിപ്പിച്ച് യാത്രയായത്. ദ്വീർഘകാലം നിയമപോരാട്ടം നടത്തിയെങ്കിലും തന്നെ കാണാൻ പോലും എത്താതെ മകളുടെ അവഗണനയിൽ ഏറെ മനംനൊന്തിരുന്നു ഈ പിതാവ്. അച്ഛനെന്ന നിലയിൽ യാതൊന്നും ചെയ്യാത്ത വ്യക്തിയി അംഗീകരിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ് ലിസി എപ്പോഴും വർക്കിയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ, തന്റെ മകൾ പ്പോഴെങ്കിലും അപ്പച്ചാ എന്ന് വിളിച്ചു വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ, ആ പ്രതീക്ഷ അവസാനിച്ചു. പ്രതീക്ഷകളില്ലാത്ത ലോകത്തിലേക്ക് ആ പിതാവ് യാത്രയായി.
നാല് വർഷം മുമ്പ് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ലിസി പിതാവിനൊപ്പമല്ല താമസിക്കുന്നതെന്ന വിവരം തന്നെ ലോകം അറിഞ്ഞത്. മകളിൽ നിന്നും ജീവനാംശം ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അന്ന് വർക്കി ജില്ലാ ഭരണാധികാരികളെ സമീപിച്ചത്. ഇതിന് ശേഷം വർഷങ്ങൾ കഴിഞ്ഞു പോയിട്ടും ഒന്നും സംഭവിച്ചില്ല. കോടതിയിൽ നിയമപോരാട്ടം നടത്തി പിതാവെന്ന് സ്ഥാപിക്കേണ്ട ഗതികേട് വരെയുണ്ടായി വർക്കിക്ക. പൂക്കാട്ടുപടി സ്വദേശിനി ഏലിയാമ്മയിൽ ജനിച്ച മകളാണ് ലിസി. ഇന്നലെ വിടവാങ്ങിയ ആ പിതാവിന്റെ ജീവിത കഥ ഒരു സിനമാക്കഥയെയും വെല്ലുന്നതാണ്.
ഏലിയാമ്മയുമായി പ്രണയ വിവാഹം, ലിസിയുടെ ജനനം
ആലുവ പൂക്കാട്ടുപടി സ്വദേശിനി ഏലിയാമ്മയിൽ വർക്കിക്ക് ജനിച്ച മകളാണ് ലിസി. കോതമംഗലത്തെ പ്രശസ്തമായ തറവാട്ടായ നെല്ലിക്കാട്ടിലെ അംഗമായിരുന്നു വർക്കി. എന്നാൽ, പിതാവുമായി തെറ്റിയാണ് വർഷങ്ങൾക്കുമുമ്പ് ആലുവയിലെത്തിയത്. കുടുംബസ്വത്ത് ഇല്ലാത്തതിനാൽ കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് അദ്ദേഹം ജീവിതം കരുപിടിപ്പിച്ചത്. ഇതിനിടെ അവിചാരിതമായാണ് ഏലിയാമ്മ എന്ന യുവതിയുമായി അടുക്കുന്നത്. വർക്കിയുടെ കൂടെ ജോലി ചെയ്യാൻ എത്തിയതായിരുന്നു ഏലിയാമ്മ. ഈ അടുപ്പം പ്രണയത്തിന് വഴിമാറിയത് വളരെ എളുപ്പത്തിലായിരുന്നു.
പിതാവിന്റെ എതിർപ്പിനെ മറികടന്നായിരുന്നും വർക്കി ഏലിയാമ്മയെ വിവാഹം ചെയ്തത്. ഏലിയാമ്മയുടെ മാതാവ് മുൻകൈയെടുത്തായിരുന്നു വിവാഹം. പിതാവിന്റെ എതിർപ്പുള്ളതിനാൽ കുടുംബവീട്ടിൽ താമസിക്കാൻ സാധിച്ചില്ല. തുടർന്ന് വർഷങ്ങളോളം അമ്മാവനൊപ്പമായിരുന്നു വർക്കിയും ഭാര്യ ഏലിയാമ്മയും കഴിഞ്ഞത്. ഇതിനിടയിലാണ് ലിസി പിറന്നത്. വെളുത്ത് നീണ്ട മൂക്കുള്ള സുന്ദരിയായ ലിസി പിതാവ് വർക്കിയെപോലെ തന്നെയായിരുന്നു. മകളെ അത്യധികം സ്നേഹിച്ച പിതാവായിരുന്നു അന്ന് വർക്കി. എന്നാൽ, ഇതിനിടെയാണ് മാതാവ് ഏലിയാമ്മക്ക് സിനിമാ മോഹം ഉണ്ടാകുന്നത്. സിനിമ രംഗത്ത് സജീവമായിരുന്ന രാമുവുമായുള്ള അടുപ്പമായിരുന്നു ഏലിയാമ്മയിൽ സിനിമാ മോഹം മുളയ്ക്കാൻ കാരണമെന്നാണ് വർക്കി ഇതേക്കുറിച്ച് പറഞ്ഞിരുന്നത്.
ഭാര്യ ഏലിയാമ്മ സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വർക്കി എതിർത്തു. മകൾക്കും തനിക്കും ഇഷ്ടം സിനിമാക്കാരിയല്ലാത്ത മാതാവിനെ ആണെന്നായിരുന്നു വർക്കിയുടെ പക്ഷം. എന്നാൽ ഈ എതിർപ്പിന്റെ പേരിൽ ഏലിയാമ്മയുടെ സഹോദരങ്ങൾ മർദിച്ചതോടെ ഇനിയും ഈ ബന്ധം തുടരുന്നതിൽ അർത്ഥമില്ലെന്ന് വർക്കിക്ക് തോന്നി. തുടർന്ന് ഒത്തുപോകാൻ സാധിക്കാത്ത വിധത്തിൽ കാര്യങ്ങൾ ആയപ്പോൾ ബന്ധം വേർപിരിയുകയായിരുന്നു.
മകളെ ഒന്നു താലോലിക്കാൻ പോലും അനുവദിക്കാതെയാണ് ഏലിയാമ്മയും സഹോദരങ്ങളും തന്നെ അകറ്റിയതെന്നാണ് വർക്കി പറയുന്നത്. എങ്കിലും മകൾ സ്കൂളിൽ പോകുന്ന വേളയിൽ വഴിയരികിൽ ഒളിച്ചുനിന്നും കാണുക പതിവായിരുന്നു. എന്നാൽ, മാതാവിൽ നിന്നും തങ്ങളെ ഉപേക്ഷിച്ചു പോയ പിതാവെന്ന അറിവാണ് ലിസിക്ക് ലഭിച്ചത്. മുതിർന്നപ്പോൽ മകളെ കാണനും വർക്കി ശ്രമിച്ചു. അമ്മ അറിയാതെ ആയിരുന്നു ഇത്തരം കൂടിക്കാഴ്ച്ചകൾ. പിന്നീട് സിനിമയിൽ വേഷങ്ങൾ ലഭിച്ചതോടെ വർക്കിയാണ് പാതിവെന്ന് പറയുന്നതിൽ മകൾക്ക് കുറച്ചിലായി കാണുമെന്നാണ് ഈ പിതാവ് പറയുന്നത്. മകൾകൂടി ഉപേക്ഷിച്ചതിനെ തുടർന്ന് തകർന്നുപോയ വർക്കി മദ്യത്തിന് അടിമയായി. പാരമ്പര്യ സ്വത്തായി ലഭിച്ച രണ്ടര ഏക്കറിൽ ഭൂരിഭാഗവും മദ്യപിച്ച് നഷ്ടപ്പെടുത്തി. ബാക്കി വന്ന പത്തു സെന്റ് ചികിൽസക്കായും വിൽക്കേണ്ട വന്നതായി അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പ്രിയനുമായള്ള വിവാഹത്തിന് ലിസി പിതാവിന്റെ സഹായം തേടുന്നു
സിനിമയിൽ നായികയായി അഭിനയം തുടങ്ങിയ ലിസിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ട അവസരം ഉണ്ടായിട്ടില്ല. അക്കാലത്ത് ഭാഗ്യ നായികയായിരുന്നു ലിസി. മകൾ അതിവേഗം പ്രശസ്തിയിലേക്ക് വളരുന്നത് പിതാവ് വർക്കിയും അറിയുന്നുണ്ടായിരുന്നു. എന്നാൽ, മകൾ സിനിമാക്കാരിയാകുന്നതിൽ അദ്ദേഹത്തിന് വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഏലിയാമ്മയുടെ നിർബന്ധപ്രകാരമാണ് ലിസി സിനിമയിലെത്തിയതെന്നു വർക്കി പറയുന്നു. മകളെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനോട് എതിർപ്പുണ്ടായിരുന്നെങ്കിലും ഭാര്യയെയും അവരുടെ സഹോദരങ്ങളെയും ഭയന്ന് വർക്കി മിണ്ടാതിരുന്നു. നടിയാകാൻ ഇഷ്ടമില്ലാതിരുന്നിട്ടും കൈനിറയെ അവസരങ്ങൾ ലിസിയെത്തേടിയെത്തി. ഉപനായികയായും നായികയായും വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു.
ഇങ്ങനെ സിനിമയിൽ ശോഭിച്ചു നിൽക്കുമ്പോഴാണ് പ്രിയദർശനുമായി ലിസി അടുക്കുന്നത്. പ്രിയനുമായി പ്രണയത്തിലാണെന്ന കാര്യം ലിസി പിന്നീട് പിതാവ് വർക്കിയോട് പറയുന്നു. പ്രിയൻ സിനിമകളിൽ അഭിനയിച്ചതിനെ തുടർന്നായിരുന്നു ഇവരുടെ പ്രണയബന്ധം വളർന്നതും. 1984 മുതൽ 90 വരെയുള്ള ആറ് വർഷത്തിനിടയിൽ 14 പ്രിയദർശൻ ചിത്രങ്ങളിലാണ് ലിസി അഭിനയിച്ചത്. ഇതിനിടെയിൽ ഇവർക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടായി.
ഒരുവേള പ്രണയം വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷം അകന്നുപോയിരുന്നു. അന്നും ലിസി പിതാവ് വർക്കിയെ വിളിച്ചിരുന്നു. വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരായതിനാൽ ഇരുവീട്ടുകാരിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടിവന്നു. പ്രണയനൈരാശ്യത്തെ തുടർന്ന് ഒരിക്കൽ കൈഞരമ്പ് മുറിച്ച് ലിസി ആശുപത്രിയിലുമായി. പിന്നീട് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പ്രിയൻ അന്യഭാഷ ചിത്രങ്ങളിലേക്ക് പോയപ്പോഴാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.
മോഹൻലാൽ അടക്കമുള്ള സുഹൃത്തുക്കൾ ഇടപെട്ടതോടെ പ്രിയൻ ലിസിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. മകന്റെ പിടിവാശിക്കു മുന്നിൽ പ്രിയന്റെ മാതാപിതാക്കൾ വഴങ്ങിയെങ്കിലും ലിസിയുടെ അമ്മ വിവാഹത്തെ എതിർത്തു. അത് വകവയ്ക്കാതെ 1990 ഡിസംബർ 13ന് മൂകാംബിക ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. ലിസി മതംമാറി ലക്ഷ്മിയെന്ന പേരും സ്വീകരിച്ചു. വിവാഹത്തോടെ അഭിനയത്തോട് വിടപറയാനും ലിസി തീരുമാനിച്ചു. ഈ അവസരങ്ങളിലൊക്കെ കാഴ്ച്ചക്കാരന്റെ റോൾ മാത്രമായിരുന്നു പിതാവ് വർക്കിക്ക്.
വാർദ്ധക്യത്തിന്റെ അവശതയിൽ മകളോട് ജീവനാശം ആവശ്യപ്പെടുന്നു
പ്രിയനുമായുള്ള വിവാഹത്തിന് ശേഷം സിനിമയോട് വിടപറഞ്ഞ് കുടുംബിനിയായി മാറി ലിസി. എന്നാൽ ഈ അവസരങ്ങളിൽ രോഗങ്ങൾ കൊണ്ടും വാർദ്ധക്യത്തിന്റെ അവശതയാലും പൊറുതി മുട്ടുകയായിരുന്നു പിതാവ്. വർഷങ്ങൾക്കു മുമ്പു ലിസിയെ കാണാൻ ചെന്നൈയിലെത്തിയ വർക്കിയെ വീട്ടിലേക്കു കടത്തിവിട്ടില്ല. അന്ന് ഗുണ്ടകളെ വിട്ട് മകളെ മർദ്ദിക്കുകയാണ് മകൾ ചെയ്തത്. ഒടുവിൽ റെയിൽവേ സ്റ്റേഷനിൽ വച്ചു പരിചയപ്പെട്ട മലയാളികളുടെ സഹായത്തിലാണു നാട്ടിലെത്തിയത്. എങ്കിലും മകളോട് പരാതിയില്ല ഈ പിതാവിന്.
ഇതിന് ശേഷവും ജീവിതം തീർത്തും ദുരിതമയമായ വേളയിലാണ് മകളിൽ നിന്നും ജീവനാശം ആവശ്യപ്പെട്ട് വർക്കി ലിസിക്കെതിരെ പരാതി നൽകിയത്. അന്ന് ആർ.ഡി.ഒ. ഉത്തരവിട്ടിട്ടും ലിസി ചെലവിന് നൽകിയില്ല. തുടർന്ന് വർക്കിയുടെ പരാതിയിന്മേൽ ലിസിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അന്നത്തെ എറണാകുളം ജില്ലാ കലക്ടർ പി.ഐ. ഷെയ്ഖ് പരീത് ഉത്തരവിട്ടു. ജില്ലാ കലക്ടർ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തി. എന്നാൽ, ലിസിയുടെ പിതാവല്ല വർക്കിയെന്നായിരുന്നു അഭിഭാഷകൻ അറിയിച്ചത്. വർക്കി പിതാവാണെന്ന് തെളിയിച്ചാൽ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
ഇത്രയും കാലത്തെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന് പണം നൽകണം? തന്റെ സർട്ടിഫിക്കറ്റുകളിൽ, വർക്കിയെന്നല്ല, ജോർജ് എന്നാണ് അച്ഛന്റെ പേരായി അമ്മ നൽകിയിരിക്കുന്നത്. ഇയാൾ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. ഞാൻ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛൻ. എന്നെ വളർത്തിയത് അമ്മയാണ്.' ഇതായിരുന്നു ലിസിയുടെ മറുപടി.
എന്നാൽ, ലിസിയുടെ വാദം ഇങ്ങനെയാണെങ്കിലും കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടായിരുന്നു. വർക്കി വീണ്ടും അധികൃതരെ സമീപിച്ചതിനെത്തുടർന്നു ലിസി മതിയായ സാമ്പത്തിക സ്ഥിതി ഉള്ളയാളും പിതാവിനെ സംരക്ഷിക്കാൻ ബാധ്യസ്ഥയുമാണെന്ന് ബോധ്യപ്പെട്ട ്രൈടബ്യൂണൽ മുൻ ഉത്തരവ് പുനഃസ്ഥാപിച്ചു. പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നൽകാനാണ് ഉത്തരവെങ്കിലും ഇതു കിട്ടുമെന്നു വർക്കിക്ക് ഉറപ്പില്ല. കാരണം ലിസി ഒന്നിനും തയ്യാറല്ലെന്നതാണ് പ്രശ്നം.
എന്നാൽ, തന്നെ അതേഛായ തന്നെയാണ് ലിസിക്കെന്ന കാര്യമാണ് വർക്കി ചൂണ്ടിക്കാട്ടിയത്. ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടെതെന്നു ഈ പിതാവ് ചോദിച്ചു. ഹൃദയാഘാതവും പക്ഷാഘാതവും തളർത്തിയ ശരീരവും, അപകടത്തെ ത്തുടർന്നു സ്വാധീനം നഷ്ടമായ കാലുകളും വർക്കിയെ പരസഹായമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയിലെത്തിച്ചിരുന്നു. രോഗാവസ്ഥയിലും മകളെ കാണാൻ ആ പിതാവ് ആഗ്രഹിച്ചിരുന്നു.
മകൾ തള്ളിപ്പറഞ്ഞെങ്കിലും വർക്കി ഇപ്പോഴും പറയുന്നത് ലിസി തന്റെ മകളാണ് എന്നാണ്. മകളേയും ഭാര്യയേയുംപറ്റി ചോദിച്ചാൽ നിറകണ്ണുകളോടെയാണ് വർക്കി മറുപടി നല്കുക. ലിസിയുമായി രൂപ സാദൃശ്യമുള്ള സഹോദരൻ ബാബുവിന്റെ മകൾ അമലയുടെ സാന്നിധ്യമാണ് തനിക്ക് ഏക ആശ്വാസമെന്നുമാണ് വർക്കി പറയുകയും ചെയ്തിരുന്നു. വർഷങ്ങൾക്കു മുമ്പു ലിസിയെ കാണാൻ ചെന്നൈയിലെത്തിയ തന്നെ വിട്ടലേക്കു കടത്തിവിട്ടില്ലെന്ന് മാത്രമല്ല ഗുണ്ടകളെക്കൊണ്ട് ക്രൂരമായി മർദിച്ചതും വർക്കി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഭർത്താവ് പ്രിയദർശനുമായി മകൾ ലിസി ബന്ധം വേർപെടുത്തിയെന്ന വാർത്തകൾ വന്നതും. മകൾ തന്നെ അംഗീകരിച്ചില്ലെങ്കിലും ഈ സംഭവം തന്നെയും വിഷമിച്ചിരുന്നതായി വർക്കി പറഞ്ഞിരുന്നു. അവസാനമായി ഒരു നോക്ക് കാണാൻ മകൾ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വർക്കി. എന്നാൽ, ആ ആഗ്രഹം നിറവേറാതെയാണ് ഇപ്പോൾ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്