തലവനും മേധാവിയും തമ്മിലുള്ള വ്യത്യാസം അറിയുമോയെന്ന് ചോദിച്ച് സുപ്രീംകോടതിയിൽ ചെന്ന കേരളത്തിന്റെ സംശയം തീർത്ത ഉത്തരവ്; ചൊവ്വാഴ്ചയാകുമ്പോൾ ചീഫ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് ഉറപ്പായതോടെ ധൃതിപിടിച്ച നിയമനം; വിധി പകർപ്പ് പോലും കാത്ത് നിൽക്കാതെ ഉത്തരവിറക്കിയത് പരിക്കുകൾ ലഘൂകരിക്കാൻ; വിധിയറിഞ്ഞ് വിഡീയോ കോൺഫറൻസ് പാതിവഴിയിൽ ഉപേക്ഷിച്ച് ബെഹ്റ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലവൻ, മേധാവി- രണ്ടിന്റെയും മലയാളം ഒന്നാണെന്നു പിണറായി സർക്കാരിന് അറിയില്ലായിരുന്നു. ഇതായിരുന്നു സെൻകുമാർ കേസിലെ സർക്കാരിന്റെ തിരിച്ചടിക്ക് കാരണം. ഒടുവിൽ സുപ്രീംകോടതി അർത്ഥം പറഞ്ഞു കൊടുത്തു. തലവനും മേധാവിയും ഒന്നു തന്നെ. ഇതോടെ സർക്കാർ ടി.പി. സെൻകുമാറിനുമുന്നിൽ കീഴടങ്ങി. സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന മുൻ ഉത്തരവിൽ വ്യക്തതതേടി സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയതിന് പിന്നാലെ, അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. സെൻകുമാറിനെ നിയമിക്കാൻ വൈകുന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന വിലയിരുത്തലിന്റെ തുടർച്ചയായിരുന്നു ഇത്.
സെൻകുമാറിനെ നിയമിക്കേണ്ടതു സ്റ്റേറ്റ് പൊലീസ് ചീഫ് (സംസ്ഥാന പൊലീസ് മേധാവി) ആയിട്ടാണോ, ഹെഡ് ഓഫ് പൊലീസ് ഫോഴ്സ് (പൊലീസ് സേനയുടെ തലവൻ) ആയിട്ടാണോ? കാരണം കഴിഞ്ഞ സർക്കാർ സെൻകുമാറിനെ നിയമിച്ചതു തലവനായിട്ടാണ്. അപ്പോൾ എങ്ങനെ മേധാവി ആക്കും?-ഇതായിരുന്നു സർക്കാരിന്റെ സംശയം. ഇത് മാറ്റാനായിരുന്നു വ്യക്തതാ ഹർജി നൽകിയത്. സെൻകുമാർ വിരമിക്കുന്നതു വരെ കേസ് നീട്ടാമെന്ന ബുദ്ധിയാണ് ഇതെന്ന് സുപ്രീംകോടതി തിരിച്ചറിഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയായി തന്നെ സെൻകുമാറിനെ നിയമിക്കണമെന്നു സുപ്രീം കോടതി വിധിയുടെ അവസാന വരിയിൽ പറഞ്ഞതിനെ വളച്ചൊടിച്ചുള്ള സംശയം കോടതിയേയും പ്രകോപിപ്പിച്ചു. തലവൻ എന്നാൽ പ്രധാനി, പ്രമാണി എന്നൊക്കെയാണു ശബ്ദതാരാവലയിൽ. മേധാവിയെന്നാൽ നായകൻ, മേലധികാരി, സമർഥൻ, ബുദ്ധിയോടുകൂടിയവൻ എന്നൊക്കെയും. അപ്പോൾ ഇതെല്ലാം ചേർന്നതാകും പുതിയ പൊലീസ് മേധാവി. അങ്ങനെ സെൻകുമാർ ആഗ്രഹിച്ചിടത്ത് പിണറായി സർക്കാരെത്തി.
വ്യക്തതാഹർജി തള്ളിയ സുപ്രീംകോടതി സർക്കാരിന് 25,000 രൂപ പിഴയും വിധിച്ചിരുന്നു. ഇത്തരമൊരു ഹർജി നൽകിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഉത്തരവ് സർക്കാർ നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്നറിയാമെന്ന് കോടതി ഒരുഘട്ടത്തിൽ പറഞ്ഞു. ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ച് ഒരാഴ്ചയ്ക്കകം പിഴയടയ്ക്കാനും വിധിച്ചു. അതിനിടെ, കോടതിയുത്തരവ് നടപ്പാക്കാത്തതിനെതിരേ സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് നോട്ടീസയച്ചു. ഹർജി മെയ് ഒമ്പതിന് പരിഗണിക്കും. ചൊവ്വാഴ്ച കടുത്ത പരമാർശവും ചീഫ് സെക്രട്ടറിയെ വെട്ടിലാക്കുന്ന നടപടികളും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസ്സിലാക്കിയാണ് സെൻകുമാറിന് പിണറായി വിജയൻ വഴങ്ങിയത്.
പുനർനിയമനം വൈകിപ്പിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ ശ്രമിക്കുമെന്ന ആരോപണവുമായി ഡിജിപി.ടി.പി.സെൻകുമാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കോടതിയുത്തരവ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യഹർജിയിലാണ് ചീഫ് സെക്രട്ടറിക്കെതിരെ ആരോപണമുന്നയിച്ചത്. നഷ്ടപ്പെട്ട കാലാവധി നീട്ടിനൽകണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കാൻ ആഭ്യന്തരസെക്രട്ടറിയായിരിക്കെ നളിനി നെറ്റോ ഇടപെട്ടെന്നാണ് ടി.പി. സെൻകുമാറിന്റെ ആരോപണം. അതുകൊണ്ടുതന്നെ പുനർനിയമനം വൈകിപ്പിക്കാൻ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ പരമാവധി ശ്രമിക്കും. കോടതിയുത്തരവ് ഉടൻ നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നും സെൻകുമാർ കോടതിയലക്ഷ്യഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
വിധി പ്രഖ്യാപിച്ച് അഞ്ചുദിവസം പിന്നിട്ടു. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നിട്ടും പുനർനിയമന ഉത്തരവിറക്കാത്ത നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യനടപടിയെടുക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ കർണാടക ചീഫ് സെക്രട്ടറിക്ക് ഒരുമാസം തടവ് നൽകിയിട്ടുള്ള കാര്യവും ഹർജിയിൽ പരാമർശിച്ചിരുന്നു. നഷ്ടപ്പെട്ട കാലാവധി നീട്ടിനൽകണമെന്നും ഹർജിയിൽ പറയുന്നു. ഈ ഹർജിയാണ് ചൊവ്വാഴ്ച പരിഗണിക്കുന്നത്. സുപ്രീംകോടതി പ്രകോപിതരായതോടെ ആ കേസിലും സർക്കാർ പ്രതികൂല വിധി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് 11 മാസത്തെ നിയമപോരാട്ടം മറന്ന് സെൻകുമാറിനെ പൊലീസ് മേധാവിയായി സർക്കാർ നിയമിക്കുന്നത്. നളിനി നെറ്റോയെ കേസിൽ നിന്ന് രക്ഷിക്കാൻ കൂടിയാണ് ഇത്.
എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്ന ഉടൻ പൊലീസ് മേധാവിസ്ഥാനത്തുനിന്ന് സെൻകുമാറിനെ നീക്കുകയായിരുന്നു. സർക്കാരിന്റെ നടപടി ചോദ്യംചെയ്ത് അദ്ദേഹം സുപ്രീംകോടതിയിൽ ഹർജി നൽകി. കേസിൽ ഏപ്രിൽ 24-ന് സെൻകുമാറിനെ പുനർനിയമിക്കാൻ ഉത്തരവിട്ടു. വിധിയിൽ നടപടികൾ സ്വീകരിക്കണമെന്ന നിയമോപദേശം ഉണ്ടായിട്ടും വ്യക്തതാ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയാണ് സർക്കാർ ചെയ്തത്. വിധി വരുമ്പോൾ പൊലീസ് ആസ്ഥാനത്തു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കീഴുദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസിലായിരുന്നു.
കംപ്യൂട്ടർ മോണിറ്ററിൽ നിന്നു ടിവി സ്ക്രീനിലെ ഫ്ളാഷിലേക്കു കണ്ണോടിച്ച ബെഹ്റ വൈകാതെ വിഡിയോ കോൺഫറൻസിങ് നിർത്തി. വൈകിട്ടുവരെ ബെഹ്റ ഓഫിസിലുണ്ടായിരുന്നു. വിധി വന്നതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ തിരക്കിട്ടു കൂടിയാലോചന തുടങ്ങി. വിധിപ്പകർപ്പു കിട്ടിയിട്ടു നിയമന ഉത്തരവിറക്കണോ, അല്ലാതെ തന്നെ ഇറക്കണോ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു പകർപ്പെടുത്ത് ഉത്തരവു നടപ്പാക്കണോ എന്നൊക്കെയായി ചർച്ച. എന്നാൽ ഇതേക്കുറിച്ചെല്ലാം ഇനി ആരുടെ നിയമോപദേശം തേടുമെന്ന ആശയക്കുഴപ്പവുമുണ്ടായി. അവസാനം താമസം വിനാ ഉത്തരവിറക്കാനുള്ള തീരുമാനം എത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായവും അതു തന്നെയായിരുന്നു.
ഒടുവിൽ വൈകുന്നേരത്തോടെ വിധിപ്പകർപ്പു ലഭിച്ചപ്പോൾ അതുൾപ്പെടെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഫയൽ മുഖ്യമന്ത്രിക്കു കൈമാറി. ഉത്തരവ് ഇന്നലെ തന്നെ വേണമെന്നു സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയോടു പറഞ്ഞിരുന്നു. തുടർന്നാണു മുഖ്യമന്ത്രി നിയമന ഉത്തരവിൽ ഒപ്പിട്ടത്.
Stories you may Like
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍