സുനന്ദ പുഷ്കറിന്റെ മരണം ആസൂത്രിത കൊലപാതകം; ലീല ഹോട്ടലിലെ മരണം നടന്ന മുറിയിൽനിന്ന് മൃതദേഹം മാറ്റി; ക്രൈം സീനും മാറ്റപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അർണാബിന്റെ റിപബ്ലിക് ടിവി; മരണദിവസവും തലേന്നുമായുള്ള 19 ഓഡിയോ സംഭാഷണങ്ങൾ പുറത്തുവിട്ടു; മാധ്യമപ്രവർത്തകയുമായുള്ള ഫോൺ സംഭാഷണങ്ങളിൽ സുനന്ദയും തരൂരിന്റെ സഹായി നാരായണനും; കോടതിയിൽ തെളിയിക്കാൻ തരൂരിന്റെ വെല്ലുവിളി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: തിരുവനന്തപുരം എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അർണാബ് ഗോസ്വാമിയുടെ പുതിയ ചാനലായ റിപബ്ലിക് ടിവി. ഡൽഹിയിലെ ലീലാ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുനന്ദ പുഷ്കറിന്റെ മൃതദേഹം മരണം നടന്ന സ്ഥലത്തുനിന്ന് മാറ്റപ്പെട്ടുവെന്നാണ് വൈകിട്ട് ഏഴു മണിക്ക് സൂപ്പർ എക്സ്ക്ലൂസീവായി പുറത്തുവിട്ട വാർത്തയിൽ അർണാബ് ആരോപിച്ചത്. ഹോട്ടലിലെ 307ാംനമ്പർ മുറിയിൽനിന്ന് 345ാം മുറിയിലേക്കു മൃതദേഹം മാറ്റിയെന്നാണ് ആരോപിച്ചിരിക്കുന്നത്. മരണം നടന്ന സ്ഥലത്തെ ക്രൈം സീനിൽ മാറ്റം വരുത്തിയെന്നും ആരോപിക്കുന്നു. ആരോപണം വ്യാജമാണെന്നും കോടതിയിൽ തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും ശശി തരൂർ പ്രതികരിച്ചു.
മരണം നടന്ന ദിവസത്തെയും തലേ ദിവസത്തെയും ഓഡിയോ ടേപ്പുകൾ പുറത്തുവിട്ടുകൊണ്ടാണ് അർണാബ് ഗോസ്വാമിയും റിപബ്ലിക് ടിവിയും ആരോപണം ഉന്നയിച്ചിരിക്കുന്നത്. സുന്ദയുടേത് അടക്കം 19 പേരുമായുള്ള ഫോൺ സംഭാഷണങ്ങളാണ് ചാനൽ പുറത്തുവിട്ടത്. മലയാളി മാധ്യമപ്രവർത്തകയും മുമ്പ് ടൈംസ് നൗ ചാനലിലും ഇപ്പോൾ റിപബ്ലിക് ടിവിയിലും ജോലി ചെയ്യുന്ന പ്രേമ ശ്രീദേവി തന്റെ ഫോണിൽനിന്നു നടത്തുന്ന സംഭാഷണങ്ങളാണ് ഇത്. സുനന്ദ പുഷ്കർ അടക്കമുള്ളവരുടെ ശബ്ദം ടേപ്പിലുണ്ട്. ഭൂരിഭാഗം സംഭാഷണങ്ങളും തരൂരിന്റെ സഹായി നാരായണൻ സിംഗുമായിട്ടുള്ളതാണ്. സുനന്ദ മരിച്ച 2014 ജനുവരി 17 ലെയും തലേദിവസത്തേയും ഫോൺ സംഭാഷണങ്ങളാണിവ.
സുനന്ദ സംസാരിക്കാൻ ആഗ്രിച്ചപ്പോൾ തരൂർ തടുത്തുവെന്നത് ടേപ്പിൽ നിന്നു വ്യക്തമാകുന്നു. എല്ലാം വെളിപ്പെടുത്തണമെന്ന് സുനന്ദ ആഗ്രഹിച്ചിരുന്നുവെന്നാണ് പ്രേമ ശ്രീദേവി വെളിപ്പെടുത്തിയത്. എന്നാൽ തരൂർ ഇത് തടയുകയായിരുന്നുവത്രേ. ഇതാദ്യമായാണ് ഈ ഓഡിയോ സംഭാഷണങ്ങൾ പുറത്തുവരുന്നത്. അർണാബ് ഗോസ്വാമി നയിക്കുന്ന സുപ്പർ എക്സ്ക്ലൂസീവ് വാർത്താ ചർച്ചയിൽ രാഹുൽ ഈശ്വർ അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.
മരണത്തിന്റെ തലേന്ന് സുനന്ദയുമായി നടത്തുന്ന ഫോൺ സംഭാഷണമാണ് ആദ്യത്തെ ഓഡിയോ ടേപ്പ്. വീട്ടിൽ കീടനാശിനി പ്രയോഗിക്കുകയാണെന്നും അതിനാൽ ഇപ്പോൾ ലീലാ ഹോട്ടലിലാണെന്നും സുനന്ദ പറയുന്നു. താൻ ഹോട്ടലിന്റെ ഒമ്പതാം നിലയിലാണെന്നും സുനന്ദ പറയുന്നുണ്ട്. വളരെ ക്ഷീണിച്ച ശബ്ദത്തിലാണ് സുനന്ദ സംസാരിക്കുന്നത്. ഒമ്പതരയോടെ ശ്രീദേവി സുനന്ദയെ കാണാനായി ഹോട്ടലിലെത്തി. 9.45ന് തരൂരിന്റെ സഹായിയായ നാരായണനുമായുള്ള സംഭാഷണങ്ങളാണ് തുടർന്നുള്ള ഓഡിയോ ടേപ്പുകൾ.
ഇപ്പോൾ സുനന്ദയുടെ അഭിമുഖം എടുക്കാൻ പറ്റില്ലെന്ന് നാരായണൻ പറയുന്നു. മാഡത്തിന് ഫോൺ കൊടുക്കാമോ എന്ന ചോദ്യത്തിന് പറ്റില്ലെന്നും മറുപടി പറയുന്നു. സുനന്ദയെ കാണാൻ പ്രേമ ശ്രമിക്കുമ്പോൾ തരൂരിന്റെ മറ്റൊരു സഹായി ആർ.കെ. ശർമ തടഞ്ഞു. അപ്പോൾ മുറിയിൽ തരൂർ ഉണ്ടായിരുന്നുവെന്നാണ് പ്രേമ പറയുന്നത്.
തുടർന്ന് ആർ.കെ. ശർമയുമായി പ്രേമ നടത്തുന്ന ഫോൺ കോൾ ആണ് അടുത്ത സംഭാഷണം. എന്നാൽ സുനന്ദയുമായി സംസാരിക്കാൻ തരൂർ അനുവദിച്ചില്ലെന്ന് പ്രേമ ആരോപിക്കുന്നു. തുടർന്ന് നാരായണനുമായിട്ടുള്ളതാണ് അടുത്ത ഫോൺ. പിറ്റേന്ന് വൈകിട്ട് അഞ്ചിനും ആറിനും ഇടയ്ക്ക് തങ്ങൾ വീട്ടിലേക്കു മടങ്ങിയേക്കുമെന്ന് നാരായണൻ പറയുന്നു.
തുടർന്ന് പിറ്റേന്നു രാവിലെ സുനന്ദയെ വിളിച്ചുവെങ്കിലും എടുത്തില്ലെന്നു പ്രേമ ശ്രീദേവി പറയുന്നു. തുടർന്ന് നാരായണനെ ഫോണിൽ വിളിച്ചു. തരൂർ രാവിലെ 6.30വരെ ഹോട്ടൽമുറിയിൽ ഉണ്ടായിരുന്നുവെന്ന് ഈ കോളിൽ നാരായണൻ സ്ഥിരീകരിക്കുന്നു. അവർ രാത്രി മുഴുൻ വഴക്കിട്ടുവെന്നും സുനന്ദ ഭക്ഷണം കഴിച്ചിട്ടില്ലെന്നും നാരായൺ പറയുന്നു.
രാവിലെ 6.30ന് ഹോട്ടൽവിട്ട തരൂർ 9.30ന് തിരിച്ചെത്തിയതായി നാരായണനുമായി നടത്തിയ അടുത്ത കോളിൽ പ്രേമ ശ്രീദേവി പറയുന്നു. ഇക്കാര്യം തരൂർ പൊലീസിനോടു പറഞ്ഞുവോയെന്നു വ്യക്തമല്ലെന്നും പ്രമ പറയുന്നു. സുനന്ദ പുറത്തുപോയിട്ടില്ലെന്നും മുറിയിൽ തന്നെ ഉണ്ടായിരുന്നുവെന്നും അടുത്ത ഓഡിയോ ടേപ്പിൽ നാരായണൻ വെളിപ്പെടുത്തുന്നു. ഞങ്ങൾ വീട്ടിൽ പോകും എന്നാണ് അടുത്ത ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നത്.
കീടനാശിനി പ്രയോഗം കഴിഞ്ഞുവെന്നും വൈകിട്ട് അഞ്ചിനും ആറിനും ഇടയ്ക്ക് വീട്ടിലേക്കു മടങ്ങുമെന്നും തുടർന്നുള്ള കോളിൽ നാരായണൻ പ്രേമയെ അറിയിക്കുന്നു. തുടർന്നുള്ള കോളിൽ സുനന്ദ എഴുന്നേൽക്കുന്നില്ലെന്ന് നാരായൺ പ്രേമയോടു പറയുന്നു. സുനന്ദയുടെ മുറിയിൽനിന്നാണ് ഈ സംഭാഷണം നാരായണൻ നടത്തുന്നത്. സുനന്ദ രാത്രിയിൽ ഉറങ്ങിയില്ലെന്നും നാരായണൻ കൂട്ടിച്ചേർക്കുന്നുണ്ട്. വൈകിട്ട് അഞ്ചു മണിയോടെ വീണ്ടും പ്രേമ വിളിക്കുമ്പോൾ നാരായണൻ പരിഭ്രാന്തനാണ്. അടുത്ത കോൾ വൈകിട്ട് ആറു മണിയോടെയാണ്. സുനന്ദയെ വിളിക്കേണ്ടയെന്നും ഉറങ്ങട്ടെയെന്നും തരൂർ നിർദ്ദേശം നല്കിയതായി നാരായണൻ അറിയിക്കുന്നു. ഞാനിപ്പോൾ 307ാം നമ്പർ മുറിയിലാണെന്നും കോൾ കട്ട് ചെയ്യുകയായാണെന്നും നാരായണൻ പറയുന്നു.
ഹോട്ടലിനു പുറത്തിറങ്ങിയ തരൂർ വൈകിട്ട് 8.20ഓടെയാണ് തിരിച്ചെത്തുന്നത്. 307ാം നമ്പർ മുറിയിലായിരുന്ന സുനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത് 34ാം മുറിയിൽനിന്ന് ആണെന്ന് പ്രേമ പറയുന്നു. 307ാം നമ്പർ മുറിയിലാണ് സുനന്ദ ഉണ്ടായിരുന്നതെന്ന് നാരായണൻ വ്യക്തമായി പറഞ്ഞിരുന്നതാണ്. 307ാം നമ്പർ മുറിയിൽനിന്ന് 345ലെത്താൻ മൂന്നു മിനിട്ടു മതി. സുനന്ദയുടെ മരണത്തിൽ ആസൂത്രിക ഗൂഢാലോചന ഉണ്ടെന്നും അതിന്റെ ഭാഗമായാണ് മൃതദേഹം മരണം നടന്ന മുറിയിൽനിന്ന് മാറ്റിയതെന്നും പ്രേമ പറയുന്നു.
അതേസമയം തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നു ശശി തരൂർ ട്വിറ്ററിലൂടെ പ്രതികരിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കും ചാനലിന്റെ റേറ്റിങ് ഉയർത്താനുമായി ഒരു മാനുഷിക ദുരന്തത്തെ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. തനിക്കെതിരായ വ്യാജ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാനും തരൂർ വെല്ലുവിളിച്ചു.
2014 ജനുവരി 17നാണ് ന്യൂഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടന്ന് മൂന്നു വർഷവും മൂന്നര മാസവും പിന്നിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. സുനന്ദയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
സുനന്ദയുടെ മരണം നടക്കുമ്പോൾ കേന്ദ്ര മാനവവിഭശേഷി സഹമന്ത്രിയായിരുന്നു ശശി തരൂർ. സുനന്ദയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ(എയിംസ്) ഫോറൻസിക് വിഭാഗം മേധാവി ഡോ.സുധീർ ഗുപ്ത വ്യക്തമാക്കിയിരുന്നു. ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള എയിംസിലെ ഡോക്ടർമാരുടെ സംഘമാണ് സുനന്ദ പുഷ്കറുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. നേരത്തെ ഫോറൻസിക്ക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ അമിതമായി മരുന്ന് കഴിച്ചതിനാലാണ് മരണം സംഭവിച്ചതെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത് എന്നാൽ പൊലീസ് ഈ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തിയതിനാൽ വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പൊലീസ് ഓൾ ഇന്ത്യ മെഡിക്കൽ സയൻസിന് നിർദ്ദേശം നൽകുകയായിരുന്നു.
ദുബായിലെ ടീകോം ഇൻവെസ്റ്റ്മെന്റിന്റെ ഡയറക്ടറും റാൻഡേവൂ സ്പോർട്സ് വേൾഡിന്റെ സഹ ഉടമയുമായിരുന്ന സുനന്ദ പുഷ്കറിനെ 2010 ആഗസ്തിൽ സുനന്ദയെ കേന്ദ്ര മന്ത്രിയായ ശശി തരൂർ വിവാഹം ചെയ്തു. ഇരുവരുടെയും മൂന്നാംവിവാഹമായിരുന്നു ഇത്.
ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയായ സുനന്ദ കരസേനയിൽ ലഫ്.കേണലായിരുന്ന പുഷ്കർദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും പുത്രിയാണ്. കശ്മീരിയായ സഞ്ജയ് റെയ്നയെയായിരുന്നു ആദ്യ ഭർത്താവ്. വിവാഹമോചനം നേടി പിന്നീട് മലയാളി വ്യവസായി സുജിത് മേനോനെ വിവാഹം കഴിച്ചു. അദ്ദേഹം കാറപകടത്തിൽ മരിക്കുകയായിരുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരിക്കെ ശശി തരൂർ ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ കൊച്ചിൻ ടസ്കേഴ്സ് എന്ന പേരിൽ ഒരു ടീമുണ്ടാക്കിയത് സുനന്ദ പുഷ്കർക്ക് വലിയ ഓഹരി വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. കൊച്ചി ഐ.പി.എൽ. ടീമിൽ സുനന്ദയ്ക്ക് അനധികൃതമായി 70 കോടിയുടെ ഓഹരി നൽകിയത് ഏറെ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് 2010-ൽ തരൂരിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു.
ശശി തരൂരിന്റെ ട്വിറ്റർ അക്കൗണ്ടിലെ പ്രണയ സന്ദേശങ്ങൾ സംബന്ധിച്ച് സുനന്ദയുടെ ട്വീറ്റുകൾ വിവാദമായിരുന്നു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് തരൂർ സന്ദേശമിട്ടെങ്കിലും ഹാക്ക് ചെയ്തതല്ലെന്നും പാക് പത്രപ്രവർത്തക മെഹർ തരാറുമായി തരൂർ പ്രണയത്തിലാണെന്നും താൻ വിവാഹ മോചനം നടത്തുമെന്നും പറഞ്ഞ് സുനന്ദ രംഗത്തുവന്നു. പിന്നീട് തങ്ങൾ സന്തുഷ്ടരാണെന്നും വിവാഹമോചനമില്ലെന്നും അറിയിച്ച് ഇരുവരും പ്രസ്താവനയുമിറക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്