ഭീമനായി മോഹൻലാൽ, ഭീഷ്മരായി ബച്ചൻ, ദ്രൗപതിയായി ഐശ്വര്യ റായ്, അർജുനനായി വിക്രം; മലയാള സിനിയമിൽ ചരിത്രം സൃഷ്ടിക്കാൻ രണ്ടാമൂഴം വരുന്നു; 250 കോടിയുടെ സിനിമ ഇറങ്ങുന്നതു രണ്ടുഭാഗമായി
തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും ഇതിഹാസനോവലാണ് എം ടി. വാസുദേവൻനായരുടെ രണ്ടാമൂഴം. മഹാഭാരതത്തെ ഭീമന്റെ കണ്ണിലൂടെ പുനരാവിഷ്ക്കരിച്ച ഈ നോവൽ ചലച്ചിത്രമാകുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായിരിക്കുന്നു. എന്നാൽ അതൊന്നും സിനിമാരൂപത്തിൽ യാഥാർത്ഥ്യമായിരുന്നില്ല. ഇപ്പോഴിതാ രണ്ടാമൂഴത്തെക്കുറിച്ച് വീണ്ടുമൊരു വാർത്ത പുറത്ത് വന്നിരിക്കുന്നു. മോഹൻലാൽ ഭീമനായും അമിതാഭ് ബച്ചൻ ഭീഷ്മരായും ദ്രൗപതിയായി ഐശ്വര്യാറായിയും അർജുനനായി തമിഴ് നടൻ വിക്രമും അഭിനയിക്കുന്ന രണ്ടാമൂഴം സിനിമ സംവിധാനം ചെയ്യുന്നത്. പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീകുമാറാണ്. മലയാളത്തിലെ ഏററവും മുതൽ മുടക്കുള്ള ഈ ചിത്രത്തിന്റെ ബജറ്റ് 250 കോടിയാണെന്നും റിപ്പോർട്ടുണ്ട്. രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മുതൽമുടക്കിൽ പങ്കാളികളാകാൻ ഹോളിവുഡിൽ നിന്നുള്ള കമ്പനികളും രംഗത്തെത്തുന്നുണ്ട്.അടുത്ത ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാൻ തക്കവണ്ണമാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
എം ടിയുടെ തിരക്കഥയിൽ സംവിധായകൻ ഹരിഹരൻ രണ്ടാമൂഴം സിനിയമാക്കുന്നുവെന്ന രീതിയിലായിരുന്ന ആദ്യകാലത്ത് വാർത്തകൾ മിക്കതും പുറത്ത് വന്നിരുന്നത്. ഭീമനായി ആര് അഭിനയിക്കും എന്ന കാര്യത്തിൽ അവ്യക്തതകളും ചൂടുപിടിച്ച ചർച്ചകളും സിനിമാലോകത്തും സോഷ്യൽ മീഡിയ അടക്കമുള്ള മാദ്ധ്യമങ്ങളിലും നടക്കുകയും ചെയ്തിരുന്നു. ഭീമന്റെ സ്ഥാനത്തേക്ക് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരുകളായിരുന്നു പ്രധാനമായും ഉയർന്ന് കേട്ടിരുന്നത്. എന്നാൽ ഭീമനായി മോഹൻലാലും ദുര്യോധനനായി മമ്മൂട്ടിയും രണ്ടാമൂഴത്തിൽ ഒന്നിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. ഇതാ ഇപ്പോൾ തുടങ്ങും... ഇപ്പോൾ തുടങ്ങും എന്ന വിധത്തിലായിരുന്നു എം ടി ഹരിഹരൻ ടീമിന്റെ രണ്ടാമൂഴത്തെക്കുറിച്ചുള്ള ആകർഷകമായ റിപ്പോർട്ടുകൾ വെളിയിൽ വന്നത്. രണ്ടാമൂഴത്തിന്റെ ട്വീസറുകൾ പോലും അന്ന് യൂട്യൂബിൽ പ്രചരിക്കുക വരെ ചെയ്തിരുന്നു.
എന്നാൽ ഒരു സുപ്രഭാതത്തിൽ പ്രസ്തുത പ്രൊജക്ട് ഉപേക്ഷിക്കുന്നുവെന്ന വാർത്ത കേട്ട് നിരാശപ്പെടാനും സിനിമാ സാഹിത്യപ്രേമികൾക്ക് യോഗമുണ്ടായി. രണ്ടാമൂഴം സിനിയമാക്കില്ലെന്ന വാർത്ത 2013 ജൂലൈയിലാണ് പുറത്ത് വന്നത്. ഈ നോവൽ സിനിമാക്കാൻ ചില പ്രായോഗികബുദ്ധിമുട്ടുള്ളതിനാൽ പ്രസ്തുത പ്രൊജക്ട് ഉപേക്ഷിക്കുകയാണെന്ന് എം ടി തന്നെ വ്യക്തമാക്കിയിരുന്നു. ബൃഹത്തായ ക്യാൻവാസിൽ എഴുതിയ നോവൽ സിനിയമാക്കുമ്പോൾ കഥയിൽ പറഞ്ഞിരിക്കുന്ന പല സുപ്രധാന ഭാഗങ്ങളും വെട്ടിച്ചുരുക്കേണ്ടതായി വരുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കഥയെ കീറിമുറിക്കാൻ താൽപര്യമില്ലെന്നും പൂർണമായ കഥ വെള്ളിത്തിരയിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിൽ പൂർണ സംതൃപ്തി ഉണ്ടാകില്ലെന്നും എംടി അന്ന് വ്യക്തമായി പറഞ്ഞിരുന്നു.
'രണ്ടാമൂഴം സിനിയമാകില്ല. എനിക്ക് അതിന് താൽപ്പര്യമില്ല. എല്ലാ കൃതികളും സിനിയമാകണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ. നോവൽ എന്ന നിലയിൽ അതിന് നല്ല വിൽപ്പനയുണ്ട്. ഹിന്ദി വിവർത്തനം വന്നിട്ടുണ്ട്. ഇംഗ്ലീഷിൽ പുതിയ എഡിഷൻ ഇറങ്ങിക്കഴിഞ്ഞു. രണ്ടര മണിക്കൂർ നേരത്തേക്ക് രണ്ടാമൂഴത്തെ ഒതുക്കി സിനിയമാക്കുമ്പോൾ പലതും വെട്ടിക്കളയേണ്ടിവരും. അങ്ങനെ കുറച്ചുഭാഗങ്ങൾ ഒഴിവാക്കി ചെയ്യേണ്ടതില്ല' അന്ന് മനോരമ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ എം ടി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് രണ്ടാമൂഴം വീണ്ടും സിനിയമാകുന്നുവെന്നും അതിന് എംടി തന്നെ തിരക്കഥയെഴുതുന്നുവെന്നുമുള്ള വാർത്ത വന്നിരിക്കുന്നത്.
തികച്ചും വ്യത്യസ്തമായ ടീമാണ് രണ്ടാമൂഴം ആവിഷ്കരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിന്റെ സംവിധായകനായ ശ്രീകുമാർ ശ്രദ്ധേയമായ നിരവധി പരസ്യങ്ങൾ ചെയ്ത വ്യക്തിയാണ്. അടുത്ത കാലത്ത് മജ്ഞുവാര്യരെ മുഖ്യ റോളിൽ അഭിനയിപ്പിച്ച് ശ്രീകുമാർ ഒരുക്കിയത് ശ്രദ്ധേയമായിരുന്നു. പ്രമുഖ ഛായാഗ്രാഹകനായ കെ.യു. ശ്രീകുമാറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം പകരുന്നതാകട്ടെ സംഗീതമാന്ത്രികനായ ഏ.ആർ. റഹ്മാനും. യുദ്ധങ്ങൾക്കും പോരാട്ടങ്ങൾക്കും അതിപ്രാധാന്യമുള്ള രണ്ടാമൂഴത്തിലെ സംഘട്ടനമൊരുക്കുന്നത് ഓസ്കർ അവാർഡ് നേടി ചൈനീസ് ചലച്ചിത്രമായ ക്രൗച്ചിങ് ടൈഗർ ഹിഡൻ ഡ്രാഗണിലെ സംഘട്ടനങ്ങൾ സംവിധാനം ചെയ്ത പ്രതിഭകളാണ് രണ്ടാമൂഴത്തിന് വേണ്ടി പ്രവർത്തിക്കുന്നത്.
തെലുങ്ക് സൂപ്പർ താരം നാഗാർജുനയ്ക്കും ചിത്രത്തിൽ മുഖ്യ വേഷമുണ്ട്. താരനിർണയം പൂർണമായും പൂർത്തിയായിട്ടില്ല. കഥാസന്ദർഭങ്ങൾ ഒറ്റ സിനിയമിൽ ഒതുങ്ങാത്ത പ്രശ്നം പരിഹരിക്കാനാണ് ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറക്കുന്നത്. ഇതിൽ ഒരു ഭാഗം പുറത്തിറങ്ങി 41 ദിവസം കഴിയുമ്പോഴായിരിക്കും രണ്ടാംഭാഗം റിലീസാകുന്നത്. പഞ്ചപാണ്ഡവരുടെയും കൗരവരുടെയും കുട്ടിക്കാലത്തിൽ ആരംഭിച്ച് അവർ മുതിർന്നവരാകുന്നതു വരെയാണ് ആദ്യഭാഗത്തിൽ ഉൾപ്പെടുക. തുടർന്നുള്ള സംഭവങ്ങൾ രണ്ടാം ഭാഗത്തിലാണ് ചിത്രീകരിക്കുന്നത്.
ഒരു പുരുഷായുസ്സു മുഴുവൻ രണ്ടാമനായി ജീവിക്കേണ്ടി വന്ന ഒരാളുടെ വ്യഥയാണ് എംടി രണ്ടാമൂഴം എന്ന നോവലിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. പഞ്ചപാണ്ഡവരിൽ രണ്ടാമനും കുന്തിപുത്രന്മാരിൽ മൂന്നാമനുമായിരുന്ന വായുപുത്രനായ ഭീമസേനന്റെ ആത്മവ്യഥയുടെ പുനരാവിഷ്കരണമാണീ നോവൽ. മഹാമേരുക്കളെപ്പോലും തന്റെ ഉള്ളം കൈയിൽ അമ്മാനമാടാൻ തക്കവണ്ണം ശക്തിയുള്ളവനും ശക്തരിൽ ശക്തനും മഹാപരാക്രമിയും ഗദായുദ്ധത്തിൽ അദ്വിതീയൻ തുടങ്ങിയവയെല്ലാമായിട്ടും ഭീമന് രണ്ടാംസ്ഥാനക്കാരനായി ജീവിക്കേണ്ടി വന്ന ദുരന്തത്തിന്റെ യഥാതദമായ ആവിഷ്കാരമാണ് രണ്ടാമൂഴത്തെ ഇത്രയധികം ജനപ്രിയമായ ക്ലാസിക് നോവലാക്കിയത്.
ജന്മം മുതൽ രണ്ടാംസ്ഥാനക്കാരനായി ജീവിക്കാനായിരുന്നു ഭീമന്റെ വിധി. അതീവബലവാനും ആയുധവിദ്യകളിൽ നിപുണനുമായിരുന്നു ഭീമന് മന്ദൻ എന്ന വിളി കേട്ട വളരേണ്ടി വന്നുവെന്നത് വിരോധാഭാസമായിരുന്നു. ഹിഡുംബിയെന്ന കാട്ടാളത്തിയിൽ ഭീമന് ജനിച്ച മകനായ ഘടോൽഘജൻ മഹാഭാരതയുദ്ധഭൂമിയിൽ വീരചരമം പ്രാപിച്ചപ്പോൾ കരയാൻ അധികമാരുമുണ്ടായിരുന്നില്ല. എന്നാൽ അർജുനപുത്രനായ അഭിമന്യു മരിച്ചപ്പോൾ ആർത്തലച്ച് കരയാൻ ഒട്ടേറെപ്പേരുണ്ടായതായി രണ്ടാമൂഴത്തിൽ ചിത്രീകരിച്ചിരിക്കുന്നത് വളരെ ഹൃദയാർജവമായാണ്. മകന്റെ മരണവേളയിൽ പോലും രണ്ടാം സ്ഥാനക്കാരനായി പരിഗണിക്കപ്പെട്ട നിയോഗമാണ് ഭീമനുണ്ടായിരുന്നതെന്ന് സാരം. അർജുനന് ലഭിച്ച പാഞ്ചാലിയെ എല്ലാ മക്കളും പങ്കിട്ടെടുത്തോളൂ എന്ന് മാതാവ് കുന്തി പറഞ്ഞപ്പോൾ കാഴ്ചക്കാരനായി നോക്കി നിൽക്കാനായിരുന്നു ഭീമന്റെ വിധിയെന്നും നോവൽ ആവിഷ്കരിക്കുന്നു.
ഈ പ്രൊജക്ട് യാഥാർത്ഥ്യമായാൽ മോഹൻലാലിന്റെ അഭിനയജീവിത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതിലെ ഭീമൻ എന്നതിൽ സംശയമില്ല. വ്യത്യസ്തവും അതുല്യവുമായ നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മഹാഭാരതം പോലുള്ള ഒരു ഇതിഹാസത്തിൽ നിന്നുള്ള ഇത്രയും ശക്തമായ ഒരു നായകകഥാപാത്രത്തെ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഭാസന്റെ നാടമായ കർണഭാരത്തിന് കാവാലം നാരായണപ്പണിക്കർ ഒരുക്കിയ നാടകരൂപത്തിൽ മോഹൻലാൽ കർണനായി തിളങ്ങിയിരുന്നു. 2000 മാർച്ച് 27നായിരുന്നു ഇത് അരങ്ങേറിയത്. അതുപോലെത്തന്നെ ബച്ചന്റെ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരിക്കും രണ്ടാമൂഴത്തിലെ ഭീഷ്മർ. ഒരു പക്ഷേ ഇതിലെ ദ്രൗപതിയിലൂടെയായിരിക്കും ഐശ്വര്യ റായിയെ ഭാവിതലമുറ ഓർക്കുന്നത്. അന്യൻ പോലുള്ള നിരവധി സിനിമകളിലൂടെ വ്യത്യസ്തമായ വേഷപ്പകർച്ചകൾ നടത്തിയ വിക്രമിന് ലഭിക്കുന്ന അതുല്യമായ വേഷമായിരിക്കും രണ്ടാമൂഴത്തിലെ അർജുനനൻ. ലോകനിലവാരത്തിലുള്ള സാങ്കേതിക വിദ്യയിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ മഹാഭാരത കഥ വീണ്ടുമൊരിക്കൽ കൂടി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍