ഈ സർക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നത്; നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലാക്കാൻ മലയാളികൾക്ക് കൂടുതൽ ഒന്നും ചിന്തിക്കണ്ട കാര്യമില്ല; കുതികാൽ വെട്ടിയും ചതിച്ചും ഇനിയും നിങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുക: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിനെ നിശിതമായി വിമർശിച്ച് വിമൽ കൃഷ്ണന്റെ ബ്ളോഗ്
ഏഷ്യാനെറ്റ് എന്ന ഒരു ചാനൽ വഴി ഈ സർക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുമാണ് രാജീവ് ചന്ദ്രശേഖർ എന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ ശ്രമിക്കുന്നതെന്നും നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ് ഇതിനായി ഇറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണെന്നും ചൂണ്ടിക്കാട്ടിയുള്ള വിമൽ കൃഷ്ണന്റെ ബ്ളോഗ് ചർച്ചയാകുന്നു.
ഏഷ്യാനെറ്റ് ചെയർമാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ വിപുലമായ ബന്ധങ്ങളും അജണ്ടകളും വ്യക്തമാകുന്ന തുറന്നെഴുത്താണ് വിമൽ ബ്ളോഗിലൂടെ നടത്തിയിട്ടുള്ളത് എന്നതിനാൽ ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചയായിക്കഴിഞ്ഞു.
നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലാക്കാൻ മലയാളികൾക്ക് കൂടുതൽ ഒന്നും ചിന്തിക്കണ്ട കാര്യമില്ല രാജീവേ. കുതികാൽ വെട്ടിയും ചതിച്ചും ഇനിയും നിങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുക. വ്യാപാരത്തിനു വ്യഭിചാരം എന്ന് മറ്റൊരർത്ഥമില്ല. നിങ്ങൾ ആരാണെന്നും എന്താണെന്നും എന്ത് പറയുമെന്നും ഞങ്ങൾ മലയാളികൾക്കറിയാം. -
തന്റെ ബ്ളോഗായ Conscience ൽ നൽകിയ കുറിപ്പിൽ വിമൽ പറയുന്നു.
വിമലിന്റെ ബ്ളോഗ് ലേഖനം പൂർണരൂപം:
ഡീകോഡിങ് രാജീവ് ചന്ദ്രശേഖർ
(ആരതി രാമചന്ദ്രൻ ക്ഷമിക്കുക. ഡീകോഡിങ് രാഹുൽ ഗാന്ധി ഞാൻ കടം എടുത്തു)
രാജീവ് ചന്ദ്രശേഖർ , എയർ കമോൻഡോർ ആയിരുന്ന ശ്രീ എം കെ ചന്ദ്രശേഖരന്റേയും ശ്രീമതി വള്ളിയുടേയും മകൻ. രാജീവിന്റെ ചരിത്രം വളരെ വിശദമായി തന്നെ അദ്ദേഹത്തിന്റെ കൂലി എഴുത്തുക്കാർ സ്വന്തം വെബ് സൈറ്റിലും വിക്കി പീഡിയയിലും മറ്റ് വെബ് ഇടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. മഹാന്മാരുടെ കാര്യം പറയുമ്പോൾ രേഖപ്പെടുത്തുക എന്നു തന്നെ വേണം പറയാൻ അല്ലാതെ ചുമ്മാ എഴുതി കളഞ്ഞു എന്ന് പറയരുത്. 1964 മെയ് 31 നു മലയാളികളായ മാതാ പിതാക്കൾക്ക് ഗുജറാത്തിലെ അഹമ്മദാബാദിൽ രാജീവ് ജനിക്കുന്നു. രാജീവിന്റെ ചരിത്രം 1964 മുതൽ 1991 വരെ സ്വന്തം സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു.
രാജീവിന്റെ എഴുതപ്പെടാത്ത ചരിത്രം ഇന്ത്യയിലെ ഒരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വളർച്ചയും തളർച്ചയും കണ്ട കാലമാണ്. 1963 -ൽ മലയാളിയായ ടി പി ഗോപാൽ നമ്പ്യാർ (TPG Nambiar) പാലക്കാട് തുടങ്ങി പിന്നെ ഇന്ത്യയിലെ ഓരോ വീടിലും സ്വന്തം സ്ഥാനം കരസ്ഥമാക്കി, പിന്നേട് ബാംഗ്ളൂരിലെ ചർച്ച സ്ട്രീറ്റ് ആസ്ഥാനമാക്കി ഭാരതത്തിനു അഭിമാനമായി മാറിയ ബി പി എൽ (BPL) എന്ന കംമ്പിനിയുടെ ചരിത്രം. അംബാനിയുടേയും അദാനിയുടേമൊക്കെ ബിസിനസ്സ് തന്ത്രങ്ങൾ പഠിക്കാനും പാലിക്കാനും കഴിയാതെ പോയ ടിപിജി യുടെ തകർച്ചയുടെ ചരിത്രം കൂടിയാണ് രാജീവ് ചന്ദ്ര ശേഖരന്റെ എഴുതാത്ത ചരിത്രം.
1991 ലാണ് രാജീവും ടി പി ജി നമ്പ്യാരുടെ മകൾ അഞ്ജുവുമായുള്ള വിവാഹം നടക്കുന്നത്. വിവാഹത്തോടൊപ്പം തന്നെ രാജീവിനെ നമ്പ്യാർ ബി പി എൽ ന്റെ എക്സിക്യുട്ടീവ് ഡയറകടർ ആയി നിയമിക്കുന്നു. 90 കളീൽ ടി വി , ഫോൺ എന്നീ മേഖലകളിലെ ആധിപത്യം ബി പി എൽ കംമ്പിനിയെ ഇന്ത്യയിലെ ആദ്യ 10 മുൻ നിര കംമ്പിനികളുടെ ശ്രേണിയിലെത്തിച്ചിരുന്നു.
ആദ്യഘട്ടത്തിൽ കംമ്പിനിയുടെ 61 ശതമാനത്തിൽ കൂടുതൽ ഓഹരികളും ടി പി ജി നമ്പ്യാരുടെ കൈ വശമായിരുന്നു. മൊബൈൽ സേവന രംഗത്തു കൂടി ചുവട് വച്ചതോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാൻഡുകളിലൊന്നായി ബി പി എൽ മാറിക്കഴിഞ്ഞിരുന്നു. തുടർച്ചയായി കംമ്പിനിയുടെ ലാഭം ഉയർത്തിക്കൊണ്ട് മികച്ച മുന്നേറ്റം കാഴച്ചവെക്കുന്നതിനിടയിലാണ് 2005 ജൂലൈയിൽ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റെ ഓഹരികൾ മുഴുവനും മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ്സാർ ഗ്രൂപ്പിനു (Essar Group/ Essar Global Fund Ltd.) കൈമാറുന്നത്. കംമ്പിനിയുടെ 64% ഓഹരികളാണ് രാജീവ് എസ്സാറിനു കൈമാറിയത്. രാജീവിന്റെ കുടില ബുദ്ധിയുടെ ഫലമായി ടി പി ജി നമ്പ്യാർ എന്ന ബി പി എൽ കംമ്പിനി ഉടമസ്ഥന്റെ ഷെയർ അപ്പോഴേക്കും വെറും 13 ശതമാനമായി താഴ്ന്നിരുന്നു. മകളുടെ ഭർത്താവായല്ല മറിച്ച് സ്വന്തം മകനെ പോലെയാണ് രാജീവിനെ നമ്പ്യാർ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ സ്വന്തം മകനായ അജിത് നമ്പ്യാരെക്കാൾ മരുമകനെ ടി പി ജി വിശ്വസിച്ചിരുന്നു. രാജീവിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത വഞ്ചനാപരമായ നീക്കം തിരിച്ചറിഞ്ഞപ്പോഴേക്കും അദ്ദേഹത്തിനു സ്വന്തം കംമ്പിനിയുടെ മേലുള്ള നിയന്ത്രണം നഷ്ടമായിരുന്നു. മകളുടെ ഭർത്തവിന്റെ ചതിക്കെതിരെ നീണ്ട നിയമ യുദ്ധങ്ങൾ അദ്ദേഹം നടത്തിയിരുന്നു. പക്ഷെ കോടതി മുറികളിൽ നിന്നും കോടതി മുറികളിലേക്ക് നീണ്ട നിയമ യുദ്ധങ്ങളൊന്നും നമ്പ്യാരേയും ബി പി എല്ലിനേയും രക്ഷിച്ചില്ല. ഇന്നു നമ്പ്യാരുടെ മകൻ അജിത് ജി നമ്പ്യാർ ബി പി എൽ നോക്കി നടത്തുന്നു.
ജൂപിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമി. (Jupiter Capital Pvt. Ltd)
നമുക്ക് വീണ്ടും രാജീവിലേക്ക് വരാം. 2005 ജൂലൈയിൽ ബി പി എൽ ന്റെ ഓഹരി കൈമാറ്റത്തിനു ശേഷം 2005 ഓഗസ്റ്റ് മാസം 23 നു രാജീവ് ജൂപിറ്റർ ക്യാപിറ്റൽ എന്ന സ്ഥാപനം തുടുങ്ങുന്നു. ഏഷ്യാനെറ്റ് അടക്കം അനേകം മാധ്യമ സ്ഥാപനങ്ങളും മറ്റിതര സ്ഥാപനങ്ങളുടേയും ഓഹരികൾ കൈയാളുന്ന സ്ഥാപനമാണ് ജൂപിറ്റർ ക്യാപിറ്റൽ. കംമ്പിനി അഫയേഴ്സ് സൈറ്റ് (MCA) നൽകുന്ന വിവര പ്രകാരം മൂന്ന് അംഗങ്ങളാണ് ജൂപിറ്റർ ക്യാപിറ്റലിന്റെ ഡയറകടർ ബോഡിൽ ഉള്ളത്. രാജീവ് ചന്ദ്രശേഖർ, മാങ്ങാട് കാരക്കാട് ചന്ദ്രശേഖർ പിന്നെ ഒരു മാധവൻപിള്ള ശിവറാം. ഇതിൽ രണ്ടാമത്തെയാൾ രാജീവിന്റെ പിതാവാണ്.
No.54 Richmond Road, Jupiter Innovation Centre,Bangalore., KA 560025 IN . എന്ന വിലാസത്തിലാണ് ജൂപിറ്റർ കാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കംമ്പിനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ വിലാസത്തിൽ പ്രവർത്തിക്കുന്ന മറ്റ് കംമ്പിനികൾ ഏതൊക്കെ എന്നു നോക്കാം
Source : https://www.zaubacorp.com/company/JUPITER-CAPITAL-PRIVATE-LIMITED/U67120KA2004PTC033653
രാജീവ് ചന്ദ്രശേഖർ രണ്ട് കംമ്പിനികളുടെ മാത്രം ഡയറകടർ എന്നാണ് കംമ്പിനി അഫയേഴ്സ് സൈറ്റ് നൽകുന്ന വിവരം. ജൂപിറ്റർ ക്യാപിറ്റൽ അല്ലാതെ മറ്റൊന്ന് അർണബ് ഗോസാമി തുടങ്ങിയ റിപ്പബ്ളിക് ചാനലിന്റെ മാതൃസ്ഥാപനമായ ARG Outlier Media Asianet News Private Limited ആണ്. അതേ സമയം ജൂപിറ്റർ ക്യാപിറ്റൽ പ്രവറ്റ് ലിമിറ്റഡിനു അനേകം കംമ്പിനികളിൽ ഓഹരിയുമുണ്ട്. മറ്റ് കംമ്പിനികളുടെ ഓഹരികൾ കൈയാളുന്നതിനായി ജൂപിറ്റർ ക്യാപിറ്റലിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയതാവണം ഒരേ മേൽ വിലാസത്തിലെ വിവിധ കംമ്പിനികൾ. നിയമ പ്രകാരം ഇതിൽ തെറ്റൊന്നും പറയാനുമില്ല.
രാജീവ് ചന്ദ്രശേഖരൻ എന്ന രാഷ്ട്രീയ നേതാവ്
2006 ൽ കർണ്ണാടകയിൽ നിന്നും രാജീവ് രാജ്യ സഭാംഗമായി പാർലമെന്റിൽ എത്തുന്നു. പട്ടാളക്കാരുടെ ക്ഷേമത്തിനായി തുടർച്ചയായി സംസാരിച്ച് രാജീവ് ചന്ദ്രശേഖർ എം പി എന്ന നിലയിൽ ശ്രദ്ധ നേടുന്നു. 2012 കർണ്ണാടക നിയമ സഭ ഏക കണ്ഠ്മായാണ് രണ്ടാമത് രാജീവിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. കേരളത്തിൽ ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ മുന്നണിയുടെ വൈസ് ചെയർമാനുമാണ്. എം പി എന്ന നിലയിൽ പാർലമെന്റിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിൽ രാജീവ് ചന്ദ്രശേഖർ അംഗമാണ്. അതിലൊന്ന് ഡിഫൻസ് ആണ്.
ജുപ്പിറ്റർ ക്യാപിറ്റലിനു പങ്കാളിത്തമുള്ള Axiscades Engineering Technology Limited എന്ന കംമ്പിനി ഇന്ത്യയുടെ പ്രതിരോധ വകുപ്പുമായി 2106 മാർച്ചിൽ കാരാറിൽ ഏർപ്പെട്ട വസ്തുത ഈ അവസരത്തിൽ ഓർക്കുന്നത് നല്ലതായിരിക്കും. ഇന്ത്യൻ ആർമിക്കും എയർഫോഴ്സിനും എയർക്രാഫ്റ്റ് റെക്കഗ്നിഷൻ ട്രയിനിങ് സിസ്റ്റം വിതരണം ചെയ്യുന്നതിനുള്ള കരാർ ആണിത്. മേൽ പറഞ്ഞ കംമ്പിനിയുമായി രാജീവ് ചന്ദ്രശേഖറിന്റെ ജൂപിറ്റർ ക്യാപിറ്റലിനുള്ള ബന്ധം ഡയറകടർമാരുടെ ലിസ്റ്റ് എടുക്കുമ്പോൾ മനസിലാകും.
താഴെ കാണുന്ന ലിങ്കുകളിൽ ക്ളിക് ചെയ്യുക
AXISCADES ENGINEERING TECHNOLOGIES LIMITED
AXISCADES AEROSPACE INFRASTRUCTURE PRIVATE LIMITED
ബിജെപി നേതാവും എം പിയും പാർലമെന്റിൽ ഡിഫൻസ് സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ രാജീവ് ചന്ദ്രശേഖരനു പങ്കാളിത്തമുള്ള കമ്പിനിയുമായി പ്രതിരോധ കരാറിൽ സർക്കാർ ഏർപ്പെടുന്നതിൽ അഴിമതി ഉണ്ടെന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ഭാര്യാ പിതാവിനെ വഞ്ചിച്ചുണ്ടാക്കിയ സാമ്രാജ്യത്തിന്റെ ചക്രവർത്തിക്ക് ധാർമികത ഒട്ടും കാണില്ല എന്ന് ആരും ആർക്കും പറഞ്ഞ് തരേണ്ട ആവശ്യവുമില്ലല്ലോ.
AXISCADES ENGINEERING TECHNOLOGIES LIMITED പ്രധാന ഷെയർ ഹോൾഡേഴ്സിന്റെ വിശദ വിവരം ചുവടെ ചേർത്തിരിക്കുന്നു.
പ്രധാന സ്റ്റോക് മാർക്കറ്റ് സൈറ്റ് ആയ മണി കൺട്രോളിൽ വന്ന വിവരത്തിനു ഇവിടെ ക്ലിക് ചെയ്യുക
2009-10 ൽ ഏഷ്യാനെറ്റ് ബിജെപി-ക്ക് നൽകിയത് 10 കോടി രൂപയാണ്. കോൺഗ്രസ്സിനു 2.50 കോടിയും. ( കൂടുതൽ വായനക്ക് ക്ലിക് ചെയ്യുക) 2012 ൽ കർണാടക നിയമ സഭ ഏക കണ്ഠമായി രാജീവ് ചന്ദ്രശേഖറിനെ രാജ്യസഭയിലേക്ക് അയച്ചത് ഇവിടെ ഓർക്കുക.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വഴി കേരള മുഖ്യമന്ത്രി അദ്ദേഹത്തിനെ ഭീഷണിപ്പെടുത്തി എന്നൊക്കെ പോസ്റ്റിട്ടു കണ്ട്. അവസാനമിട്ട ഒരു പോസ്റ്റ് ആദ്യം ഇംഗ്ളീഷിൽ ഇടുകയും പാവം മല്ലൂസിനും കൂടി മനസിലാകട്ടെ എന്ന് കരുതി രണ്ടാമത് വീണ്ടും മലയാളം വെർഷനും കൂടി ചേർത്തിട്ടു. തന്റെ സത്യസന്ധത തെളിയിക്കാൻ ഫേസ്ബുക്കിനു കാശ് കൊടുത്താണ് മുതലാളി പോസ്റ്റിടുന്നത്.
പറഞ്ഞ് വരുന്നത്, ഏഷ്യാനെറ്റ് എന്ന ഒരു ചാനൽ വഴി ഈ സർക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനും നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലാക്കാൻ മലയാളികൾക്ക് കൂടുതൽ ഒന്നും ചിന്തിക്കണ്ട കാര്യമില്ല രാജീവേ. കുതികാൽ വെട്ടിയും ചതിച്ചും ഇനിയും നിങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുക. വ്യാപാരത്തിനു വ്യഭിചാരം എന്ന് മറ്റൊരർത്ഥമില്ല. നിങ്ങൾ ആരാണെന്നും എന്താണെന്നും എന്ത് പറയുമെന്നും ഞങ്ങൾ മലയാളികൾക്കറിയാം.
(അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണ്. തന്റെ ബ്ളോഗായ Conscience ൽ നൽകിയ ലേഖനമാണ് ഇത്.)
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്