ഞാൻ പറയുന്നത് പാർട്ടി നിലപാട്; രാജഗോപാൽ എന്തുകൊണ്ട് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല; മുഖ്യമന്ത്രി പരാജയപ്പെട്ടിടത്ത് ഗവർണർ ആക്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്; ശത്രുക്കൾ പതിയിരുപ്പുണ്ടെന്നറിഞ്ഞു സ്ഥലം മാറിയിറങ്ങിയ ബിജു എവിടെയാണെന്ന് കണ്ടെത്തി ഗുണ്ടാസംഘത്തെ അറിയിച്ചത് പിണറായിയുടെ സൈബർസേന; ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ മറുനാടനോട്
ആലപ്പുഴ : ഗവർണറെ അപമാനിക്കാൻ ബിജെപി ശ്രമിച്ചിട്ടില്ല. ശോഭാ സുരേന്ദ്രൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ യുവാക്കളുടെ വികാരപ്രകടനമായികണ്ടാൽ മതി. ഗവർണറെ അപമാനിക്കുകയെന്നത് തന്റെ പാർട്ടിയുടെ ലക്ഷ്യമല്ലെന്നും രാജഗോപാൽ പറഞ്ഞു. നിയമസഭയിലാണ് രാജഗോപാലിന്റെ പ്രതികരണം. എന്നാൽ ഇത് ശോഭാ സുരേന്ദ്രൻ അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി പരാജയപ്പെട്ടിടത്ത് ഗവർണർ ആക്ട് ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെട്ടതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശോഭാ സുരേന്ദ്രൻ.
സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായിട്ടും ഭരണഘടനാപരമായ പദവി ഉപയോഗിക്കാൻ സംസ്ഥാന ഗവർണർ ജസ്റ്റീസ് പി. സദാശിവം തയാറാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. ഗവർണർക്കു മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാ ണെങ്കിൽ സ്ഥാനം ഒഴിയുകയാണു നല്ലതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇതിനെ രാജഗോപാൽ നിയമസഭയിൽ തള്ളിപ്പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ബിജെപി നേതൃത്വത്തിൽ രണ്ടഭിപ്രായമില്ലെന്നും താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ വിശദീകരിക്കുകയാണ്. ഇതോടെ നിയമസഭയിൽ പ്രസംഗത്തിൽ രാജഗോപാൽ പാർട്ടിയിൽ ഒറ്റപ്പെടുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.
ഗർവണ്ണർക്കെതിരായ പരാമർശം യുവാക്കളുടേതല്ല. പാർട്ടി നേതൃത്വത്തിന്റേതാണ് എന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. ഗവർണ്ണർ ഗവർണ്ണറുടെ ഭാഗം ക്ലിയർ ചെയ്തു. ഞാൻ എന്റെ കടമ നിർവ്വഹിക്കും എന്ന് ഗവർണ്ണർ തെളിയിക്കണം. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്-ശോഭാ സുരേന്ദ്രൻ വിശദീകരിച്ചു. ഒരു ഭരണവും അതിനെ നിയന്ത്രിക്കുന്ന ആളും പരാജയപ്പെടുന്നിടത്താണ് അതിനുമുകളിലുള്ള ആൾ പ്രവർത്തിക്കേണ്ടത്. അതിനാണ് ഗവർണർ. സർക്കാർ തകർന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഗവർണർ റോൾ എടുക്കേണ്ടത് അനിവാര്യമാണ്. നീതിന്യായത്തിന്റെ തലവനാണ് അദ്ദേഹം. ബിജെപിക്ക് അനുകൂല നിലപാടെടുക്കണമെന്ന് പാർട്ടി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഗവർണർ ജനങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണം.
കേരളത്തിലെ സർക്കാർ സമസ്ത മേഖലയിലും വൻപരാജയമാണെന്ന് സുപ്രിംകോടതിവരെ പറഞ്ഞ സാഹചര്യത്തിൽ ഗവർണർ ഉചിതമായ നടപടിയെടുക്കണമായിരുന്നു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാന ചർച്ച പരാജയപ്പെട്ടപ്പോൾ ഗവർണർ നേരിട്ട് ചർച്ചയ്ക്ക് വിളിക്കണമായിരുന്നു. പിണറായി വിജയന്റെത് ജാതകദോഷമുള്ള സർക്കാരാണ്. കേരളത്തിലെ സ്ത്രീ ജനങ്ങളെ വിധവകളാക്കുന്ന സർക്കാരിനെ നയിക്കുന്ന പിണറായി പെടുകതന്നെ ചെയ്യും. ദൈവനാമത്തിലാണ് ഞാൻ ഇത് പറയുന്നത്.
ഞങ്ങളുടെ വിമലാദേവിയെയും രാധാകൃഷ്ണനെയും ചുട്ടുകൊന്നപ്പോൾ ഗവർണർ എന്തെടുക്കുകയായിരുന്നു. ഇപ്പോൾ കണ്ണൂരിൽ സമാധാന ചർച്ച വിളിച്ചത് പിണാറായി നേരിട്ടായിരുന്നു. സന്തോഷിന്റെ മൃതദേഹം അടക്കുംമുമ്പെ വിളിച്ച സമാധാന ചർച്ച പൊളിച്ചെഴുതി സി പി എമ്മുകാർ വീണ്ടും കണ്ണൂരിൽ കൊലവിളി നടത്തുന്നു. സി പി എമ്മിന്റെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവും ഉണ്ടാകില്ലെന്ന് പിണറായി ഉറപ്പ് നൽകിയതിന്റെ ചൂടാറും മുമ്പെയാണ് ഞങ്ങളുടെ ബിജുവിനെ വധിച്ചത്. മംഗലാപുരത്തുനിന്നും പയ്യന്നൂരിലേക്കു് പുറപ്പെട്ട ബിജു ശത്രുക്കൾ പതിയിരിപ്പുണ്ടെന്ന് അറിഞ്ഞതോടെ പഴവങ്ങാടിയിൽ ഇറങ്ങുകയായിരുന്നു. ഈ സമയം പിണറായിയുടെ സൈബർ സേന ബിജുവിന്റെ സാന്നിധ്യം എവിടെയാണെന്ന് കണ്ടെത്തി ഗുണ്ടാസംഘത്തിന് വിവരം കൈമാറുകയായിരുന്നു. അതുകൊണ്ടുതന്നെയാണു ബിജുവിന്റെ കൊലപാതകം ഒരു സർക്കാർ സ്പോൺസേർഡ് കൊലപാതകമാണെന്നു പറയുന്നത്.
ഗവർണർ പദവി വിട്ടുപോകണമെന്ന് പറഞ്ഞത് എന്റെ സ്വന്തം അഭിപ്രായമല്ല. പാർട്ടിയുടെ അഭിപ്രായമാണ്. പാലക്കാട് എം ബി രാജേഷിന്റെ അടുത്ത കൂട്ടുകാരൻ ഒൻപതുകാരിയെയും 14 കാരിയെയും പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്നു. ഗവർണർ എന്തു നടപടി സ്വീകരിച്ചു. കേരളത്തിൽ 90 കാരിക്കും രക്ഷയില്ലാതായി. എന്നിട്ടും ഗവർണർ അനങ്ങാപാറ നയം തുടരുന്നതിൽ അർത്ഥമില്ല. ഗവർണർ പദവി ഒഴിഞ്ഞുപോകണമെന്ന് ഞാൻ പറഞ്ഞത് വ്യക്തിപരമായല്ല. മറിച്ച് പാർട്ടിയുടെ നിലപാടുതന്നെയാണ്. ഞങ്ങളുടെ പാർട്ടി വക്താവ് പത്മകുമാർ ഇക്കാര്യം ഇന്നലെ മാധ്യമ ലോകത്തോട് പറഞ്ഞിരുന്നു. പിന്നെയും താൻ പറഞ്ഞ കാര്യം വ്യക്തിപരമായി ചിത്രീകരിക്കുന്നത് അതു പുറത്തുവിട്ട മാധ്യമത്തിന്റെ സൃഷ്ടിയാണ്-ശോഭാ സുരേന്ദ്രൻ വിശദീകരിച്ചു.
ഗവർണർ പദവിയോട് അല്പമെങ്കിലും നീതിപുലർത്താൻ ആഗ്രഹവും തന്റേടവുമുണ്ടെങ്കിൽ ഗവർണർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ തയാറാവണമെന്നായിരുന്നു ശോഭാ സുരേന്ദ്രൻ നേരത്തെ കണ്ണൂരിൽ പറഞ്ഞിരുന്നത്.. അതിനു സാധിക്കില്ലെങ്കിൽ ദയവു ചെയ്ത് ആ കസേരയിൽനിന്ന് ഇറങ്ങിപ്പോവുകയാണു വേണ്ടത്. ബിജെപി, ആർഎസ്എസ് പ്രവർത്തകർ സംസ്ഥാനത്തു നിരന്തരം കൊലചെയ്യപ്പെടുന്നതു കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല. എല്ലാ പൗരന്മാരുടേയും ജീവ ന്റെയും സ്വത്തിന്റെയും ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ഗവർണറും മനസിലാക്കണമെന്നു ശോഭാ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍