ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാർ എത്തും; കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ മത്സരങ്ങളും ചർച്ചകളും; കഥയും കവിതയും ചരിത്രവും ഇഴപിരിഞ്ഞ് നവംബറിൽ മൂന്നുനാൾ കോവളം സാഹിത്യതീരമാകും; 'ബുക്സ് ഓൺ ബീച്ച്' ആദ്യ തിരുവനന്തപുരം രാജ്യാന്തര സാഹിത്യോത്സവത്തിന് ചുക്കാൻ പിടിച്ച് ശശി തരൂർ
തിരുവനന്തപുരം: കോവളത്ത് 'ബുക്സ് ഓൺ ദി ബീച്ച്' എന്ന പേരിൽ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. നവംബർ 10 മുതൽ 12 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖ എഴുത്തുകാർ പങ്കെടുക്കും. വർഷംതോറും നടത്താനുദ്ദേശിക്കുന്ന മൂന്നുദിവസത്തെ പരിപാടി നല്ല സാഹിത്യം ആഘോഷിക്കുന്നതും അർഥവത്തായ ചർച്ചകൾക്കു ലക്ഷ്യമിടുന്നതുമാണെന്ന് ഡോ ശശി തരൂർ എം പി കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ വേണു വി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനും ഇൻഡിപെൻഡന്റ് മീഡിയാ ഇനീഷ്യേറ്റീവ് സഹസ്ഥാപകനുമായ സബിൻ ഇക്ബാലാണ് ഫെസ്റ്റിവൽ ഡയറക്ടർ.
വായനാവേളകൾക്കും ആത്മാവുള്ള സംഗീതത്തിനും മേളയിൽ ഇടമുണ്ടാകും. കുട്ടികൾക്കുള്ള കഥപറയൽ സെഷനുകൾക്കും വേഡ് ഗെയിമുകൾക്കുമെല്ലാം സ്ഥാനം നൽകുന്ന ഒരു അന്താരാഷ്ട്ര സാംസ്കാരിക ബ്രാൻഡായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുംനിന്ന് കവിത, കഥ, കഥേതര രചന, ലേഖനം എന്നീ മേഖലകളിലുള്ളവർ, പരിസ്ഥിതി പ്രവർത്തകർ, കലാകാരന്മാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, റിപ്പോർട്ടർമാർ, എഡിറ്റർമാർ തുടങ്ങിയവരെ മേള കോവളത്തെത്തിക്കും. ചൂടുള്ള ചർച്ചകൾക്കും, ചരിത്രത്തെ സംബന്ധിച്ച സംവാദങ്ങൾക്കും കവിതാ പാരായണങ്ങൾക്കും ഗദ്യ വായനകൾക്കും ഇവിടെ വേദിയൊരുക്കും. കേരള ടൂറിസത്തിന്റെ പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
യുവത്വത്തിന്റെ പ്രസരിപ്പും സാംസ്കാരികമേന്മയുമുള്ള നഗരമെന്ന നിലയിൽ ഇത്തരം ഒരു മേളയ്ക്ക് ആതിഥ്യം വഹിക്കുന്നതിന് തിരുവനന്തപുരത്തിന് ഏറെ സാധ്യതകളുണ്ടെന്ന് ഡോ ശശി തരൂർ പറഞ്ഞു. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും ചിന്തകരേയും ആകർഷിക്കുകവഴി ബുക്സ് ഓൺ ദി ബീച്ച് മേള നഗരജീവിതത്തെ പരിപോഷിപ്പിക്കുക മാത്രമല്ല, സംസ്കാരത്തിനും വിനോദസഞ്ചാരത്തിനുമായുള്ള പ്രമുഖ ലക്ഷ്യസ്ഥാനമെന്ന നിലയിൽ തിരുവനന്തപുരത്തിന് പ്രചാരണം നൽകുകയും ചെയ്യും. ഏറെ കാലമായി തിരുവനന്തപുരം സംസ്കാരത്തിന്റെയും ആശയങ്ങളുടെയും നഗരമാണെന്ന് ഡോ. ശശി തരൂർ പറഞ്ഞു. കുറച്ചു വർഷങ്ങൾക്കുമുൻപ് ഇവിടെ സംഘടിപ്പിച്ച ഹേ ഫെസ്റ്റിവൽ വലിയ വിജയമായിരുന്നു. തലസ്ഥാനത്തെ വായനക്കാർക്കും ചിന്തകർക്കുമായി സമകാലീന സാഹിത്യം എത്തിക്കുന്നതിനായി പ്രതിവർഷ പദ്ധതിയുള്ളതും തുടർച്ചയുള്ളതുമായ ഒരു പ്രസ്ഥാനം സൃഷ്ടിക്കാനുള്ള സമയമായതായി കരുതുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിബദ്ധതയോടെയുള്ള ബന്ധങ്ങളിലൂടെയാണ് മികച്ച ബ്രാൻഡുകൾ പിറവിയെടുക്കുന്നത്. ബുക്സ് ഓൺ ദി ബീച്ചും കേരള ടൂറിസവും പരസ്പരം ഗുണംചെയ്യുന്നതും ഈടുനിൽക്കുന്നതുമായ ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്.
ലക്ഷ്യസ്ഥാനങ്ങളെ ബ്രാൻഡ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും സാംസ്കാരിക മേളകൾ വലിയ പങ്ക് വഹിക്കുന്നതായി ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെ, കേരള രാജ്യാന്തര ചലച്ചിത്രമേള എന്നിവ പോലെ സാംസ്കാരിക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തിന്റെ ബ്രാൻഡിന് സഹായകരമാകുന്ന ഒന്നാകും ബുക്സ് ഓൺ ദി ബീച്ച് എന്നാണ് പ്രതീക്ഷ. കോവളത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ വന്ന കുറവ് പരിഹരിക്കാനും സാഹിത്യമേളയ്ക്കു കഴിയും. സുസ്ഥിര വികസനത്തിനും ലക്ഷ്യസ്ഥാനത്തിന്റെ മൂല്യവർദ്ധനക്കും പ്രേരകമെന്ന നിലയിൽ കലയ്ക്കും സംസ്കാരത്തിനും ഉള്ള വില ലോകമൊട്ടാകെയുള്ള പ്രമുഖനഗരങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ബുക്സ് ഓൺ ദി ബീച്ച് പോലെയുള്ള ഒരു ഫെസ്റ്റിവൽ കോവളത്തിനും കേരളത്തിനും ഇത്തരത്തിൽ പ്രയോജനപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗതമായി നഗരങ്ങളെ രാഷ്ട്രീയ ശക്തികേന്ദ്രങ്ങളായോ സാമ്പത്തിക കേന്ദ്രങ്ങളോ ആയാണ് കണ്ടുവന്നതെങ്കിലും, സാംസ്കാരിക കേന്ദ്രങ്ങളെന്ന നിലയിൽ നഗര വിനോദസഞ്ചാരത്തിലൂടെ സാമ്പത്തിക വളർച്ച സാധ്യമാകുമെന്നതിനാൽ നഗരങ്ങളുടെ ശക്തി ഇന്ന് ആഗോള നേതാക്കൾ അംഗീകരിക്കുന്നുണ്ട്. സാംസ്കാരിക വിനോദസഞ്ചാരികളെ ആകർഷിക്കാനുതകുന്ന രീതിയിലുള്ള ആഗോള സാംസ്കാരിക ബ്രാൻഡ് ആകാനും അതേ സമയം നഗരത്തിന്റെ സാംസ്കാരിക രംഗത്തേക്ക് സംഭാവനകൾ നൽകുന്ന ഒന്നാകാനുമാണ് ബുക്സ് ഓൺ ദി ബീച്ച് ലക്ഷ്യമിടുന്നതെന്ന് സബിൻ ഇഖ്ബാൽ പറഞ്ഞു.
ആദ്യ പതിപ്പിൽ മുപ്പതോളം എഴുത്തുകാരെയാണു പ്രതീക്ഷിക്കുന്നത്. ചരിത്രം, കഥയും കഥേതരവും, കവിത, ബാലസാഹിത്യവും കഥപറച്ചിലും, ശാസ്ത്രം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ ഉണ്ടാകും. സാഹിത്യോത്സവം കേന്ദ്രമാക്കി കോവളത്ത് മൂന്ന് ദിവസത്തെ ആഘോഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബങ്ങൾ മേളയിൽ പങ്കെടുക്കാനെത്തി സാഹിത്യവും സംഗീതവും ഭക്ഷണവും സാംസ്കാരിക പരിപാടികളും ആസ്വദിച്ചുമടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുക്്സ് ഓൺ ദി ബീച്ച് സംഘടിപ്പിക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ഇന്ത്യ ബുക്ക് ഫൗണ്ടേഷന്റെ അനേകം പ്രവർത്തനങ്ങളിൽ ഒന്നാണ് പ്രതിവർഷ സാഹിത്യ മേള. നഗരത്തിലുടനീളമുള്ള കോളജുകളിലും സ്കൂളുകളിലും എഴുത്ത് ശിൽപ്പശാലകൾ സംഘടിപ്പിക്കുകയും സ്ഥിരമായ വായനാ സെഷനുകൾ നടത്തുകയും ചെയ്യുന്ന ബുക്സ് ഓൺ ദി ബീച്ച് ബുക് ക്ലബ് ആരംഭിക്കാനും പദ്ധതിയുണ്ടെന്നും സബിൻ കൂട്ടിച്ചേർത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍