ബൈക്കിൽ ലിഫ്റ്റ് വാങ്ങിയയാൾക്ക് വഴിയിൽ വച്ചു ഹൃദ്രോഗമുണ്ടായി; കൈവിടാതെ ആശുപത്രികളിലെത്തിച്ചെങ്കിലും മെഡി. കോളജിൽ വച്ചു മരിച്ചു; തിരക്കഥാകൃത്ത് ബിനു നൈനാന്റെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായി എൻടിവി കാമറാമാൻ ആൻഡേഴ്സൺ; സോഷ്യൽമീഡിയയിൽ ചർച്ചയായപ്പോൾ ബന്ധുക്കൾ മൃതദേഹം ഏറ്റെടുത്തു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: തിരക്കഥാകൃത്ത് ബിനു നൈനാന്റെ അന്ത്യനിമിഷങ്ങൾക്കു സാക്ഷിയായി മാധ്യമപ്രവർത്തകൻ ആൻഡേഴ്സൺ എഡ്വാർഡ്. ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചപ്പോൾ തുണയായത് സോഷ്യൽമീഡിയ. ഇന്നലെയാണ് ഹൃദ്രോഗത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ബിനു നൈനാൻ മരിച്ചത്. മരണവിവരം അറിയിച്ചിട്ടും ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയാറായിരുന്നില്ല. ഇതോടെയാണ് സോഷ്യൽമീഡിയ സഹായത്തിനെത്തിയത്.
ശാസ്താംകോട്ട സ്വദേശിയാണ് എൻടിവിയിൽ ചീഫ് കാമറാമാനായ ആൻഡേഴ്സൺ. ബൈക്കിൽ പോകുമ്പോൾ ബിനു നൈനാൻ ലിഫ്റ്റ് ചോദിക്കുകയായിരുന്നു. ബൈക്കിൽ ഇരുവരും കുണ്ടറ ചിറ്റുമലയിൽ എത്തിയപ്പോൾ ബിനുവിന് നെഞ്ചുവേദന വന്നു. കുണ്ടറ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തിച്ചു. ഇവിടെനിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റാനായിരുന്നു നിർദ്ദേശം. ആംബുലൻസിനു നൽകാനുള്ള പണം അന്നേരം ആൻഡേഴ്സണിന്റെ കൈയിൽ ഇല്ലായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ലൈവിൽ ആൻഡേഴ്സൺ കാര്യങ്ങൾ വിശദീകരിച്ചു. ഇതു കണ്ട് തിരുവനന്തപുരത്തെ അദ്ധ്യാപകനും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ സെയ്ദ് ഷിയാസ് മിർസ രണ്ടു സുഹൃത്തുക്കളെ ആശുപത്രിയിലേക്ക് അയച്ചു.
അവർ എത്തി പണം നൽകുകയും ബിനു നൈനാനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റുകയുമായിരുന്നു. ആൻഡേഴ്സണിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
'തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരനായ് രണ്ട് ദിവസം പിന്നിടുന്നു. എല്ലാം ദൈവ നിയോഗമായി കാണുന്നു. ലിഫ്റ്റ് ചോദിച്ച് എന്റെ ബൈക്കിൽ കയറിയ ആളിന് കുണ്ടറ ചിറ്റുമലയിൽ വച്ച് ഹാർട്ട് അറ്റാക്ക് വരികയായിരുന്നു. കുണ്ടറ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ കിട്ടിയ സഹായങ്ങളും അവഗണനകളും ഓർമ്മയിലുണ്ട്, ആംബുലൻസ് ട്രൈവേഴ്സ് സഹായത്തിന് എത്തിയെങ്കിലും പണം കൊടുക്കാൻ സാവകാശം ചോദിച്ചപ്പോൾ തട്ടിക്കയറിയതും തെറി വിളിച്ചതും എല്ലാം കേട്ടിട്ടും മറുപടി പറയാതെ നിന്നതും കൈയിൽ പണമില്ലാത്തതുകൊണ്ടാണ്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ലൈവ് ഇട്ടത്, സഹായം ആവശ്യമുള്ളതുകൊണ്ടാണ്. ആളുടെ ഫോട്ടോ ഇട്ടത് അപമാനിക്കാനല്ല അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ തിരിച്ചറിഞ്ഞ് വരുമല്ലോ എന്നേ ഞാൻ കരുതിയിട്ടുള്ളു. സെയ്ദ് ഷിയാസ് ഇക്കയാണ് രണ്ട് സുഹൃത്തുക്കളെ ക്യാഷ്വാലിറ്റിയിലേക്ക് പറഞ്ഞു വിട്ടത്, അവർ വന്നില്ലായിരുന്നെങ്കിൽ ആംബുലൻസ് ഡ്രൈവർക്ക് കൊടുക്കാനുള്ള പണം കിട്ടില്ലായിരുന്നു. നേരം വെളുക്കാറായപ്പോൾ ബിനു കണ്ണു തുറന്ന് വെള്ളം ചോദിച്ചു. അപ്പനും അമ്മയും മരിച്ചു. ഒറ്റക്ക് വാടക വീട്ടിലാണ്.ബന്ധുക്കൾ ആരും ഇല്ല. 'എനിക്കൊരു ചേട്ടനെ കിട്ടി 'എന്ത് വന്നാലും കൂടെ നിൽക്കാനാണ് തീരുമാനം....'
ഇന്നലെ രാവിലെ ആറു മണിയോടെയാണ് ബിനു നൈനാൻ മരണത്തിനു കീഴടങ്ങിയത്. ബന്ധുക്കളാരും ആശുപത്രിയിൽ എത്തിയിരുന്നില്ല. ഇക്കാര്യം കാട്ടി സെയ്ദ് ഷിയാസ് മിർസ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ഇങ്ങനെ:
ഒരാഴ്ച മുൻപ് പ്രിയ സുഹൃത്ത് Anderson Edward (ശ്രീ. എലിയാസ് ജോൺ നേതൃത്വം നൽകുന്ന എൻ.ടി.വിയുടെ ചീഫ് ക്യാമറാമാനാണ് ആൻഡേഴ്സൺ) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച സിനിമാസീരിയൽ രംഗങ്ങളിൽ അസോ.ഡയറക്ടർ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബിനു നൈനാൻ (https://www.facebook.com/binu.ninan.79) ഇന്ന് രാവിലെ 6 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി സ്വദേശിയായ ഇദ്ദേഹത്തെ കാണാനോ ചികിത്സ ലഭ്യമാക്കുന്നതിനോ ബന്ധുക്കൾ ഉൾപ്പടെ ആരും ആശുപത്രിയിൽ വന്നില്ല എന്നത് കൂടാതെ മൃതദേഹം എറ്റെടുക്കാൻ പോലും കൂട്ടാക്കുന്നില്ല എന്ന വിവരം സങ്കടമുളവാക്കുന്നു. തൽക്കാലം മൃതദേഹം മെഡി. കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അടുത്തത് എന്ത് എന്നതാണ് ആൻഡേഴ്സൺ എന്നോട് ചോദിക്കുന്നത്. എന്ത് ചെയ്യും?
ബന്ധുക്കൾ എല്ലാരും ജീവിച്ചിരിക്കേ അനാഥ മൃതദേഹമായി കിടക്കാൻ അദ്ദേഹം അത്ര പാപിയാണോ? ക്രൂരനായ കൊലയാളികൾക്കു പോലും മരണശേഷം പരിഗണന ലഭിക്കാറില്ലേ; നമ്മുടെ നാട്ടിൽ ഇത്ര കരുണ വറ്റിയ ജനങ്ങളുണ്ടോ?. എന്തായാലും അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം ഒപ്പം നമ്മുടെ അനുഭവ പാഠപുസ്തകത്തിൽ ഇതൊരു താളായി കൂട്ടിച്ചേർക്കുകയും ചെയ്യാം. അതല്ലേ നമ്മെക്കൊണ്ട് സാധിക്കൂ...
ഇക്കാര്യം ഫേസ്ബുക്കിൽ ചർച്ചയായതോടെ ബിനുവിന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയാറാവുകയായിരുന്നു. ഇക്കാര്യവും സെയ്ദ് ഷിയാസ് മിർസയാണ് അറിയിച്ചത്. പോസ്റ്റ് ചുവടെ:
സോഷ്യൽ മീഡിയ വീണ്ടും സഹായത്തിനെത്തി; ബിനു നൈനാന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കും.
ശാസ്താംകോട്ടയ്ക്കടുത്ത് നിന്നും ബൈക്കിൽ സഹയാത്രികനായി കയറിയ പരിചയക്കാരനായ വ്യക്തി രക്തം ഛർദ്ദിച്ച് അപകടാവസ്ഥയിൽ ആയ നിമിഷം ആൻഡേഴ്സൺ അയാളെ കൈ വിട്ടില്ല. തൊട്ടടുത്ത ആശുപത്രിയിൽ അയാളെ എത്തിക്കുകയും അവിടെ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ബിനു നൈനാൻ ആംബുലൻസിൽ എത്തിയത് ആൻഡേഴ്സന്റെ കൈകളിൽ കിടന്നാണ്.
അവസാനം ആൻഡേഴ്സന്റെ സുമനസുകളായ സുഹൃത്തുക്കളുടെയോ വൈദ്യശാസ്ത്രത്തിന്റെയോ സഹായത്തിനു രക്ഷിക്കാൻ കഴിയാതെ ബിനു ഇന്നലെ രാവിലെ (16 മെയ് 2017) 7 :15 നു വിട പറഞ്ഞു . മരിക്കും വരെയും ബന്ധുക്കളാരും അയാളെ തേടിയെത്തിയിരുന്നില്ല ആൻഡേഴ്സൻ മാത്രമായിരുന്നു അയാൾക്ക് ഏക ആശ്രയം.സിനിമാസീരിയൽ രംഗങ്ങളിൽ അസോ.ഡയറക്ടർ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന, ഏറെ ബന്ധു മിത്രാദികൾ ഉള്ള ബിനുവിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് ഞാൻ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച സന്ദേശം വൈറലാകുകയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയുമുണ്ടായി.
ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുത്ത് ആചാരപ്രകാരം അനന്തര കർമ്മങ്ങൾ നടത്താൻ ബന്ധുക്കൾ തയാറായതായി വിവരം ലഭിക്കുന്നു. ഏറെ ആശ്വാസം തോന്നുന്ന മുഹൂർത്തം. നമ്മുടെ നാട്ടിൽ കരുണ വറ്റിയിട്ടില്ല; സോഷ്യൽ മീഡിയ ജനോപകാരപ്രദമായി വിനിയോഗിക്കാൻ ഇത്തരത്തിൽ ഏവർക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.ശ്രീ. എലിയാസ് ജോൺ നേതൃത്വം നൽകുന്ന എൻ.ടി.വിയുടെ ചീഫ് ക്യാമറാമാനായ ശാസ്താംകോട്ട സ്വദേശിയായ ആൻഡേഴ്സൺ നടത്തിയ ശ്രമങ്ങൾക്ക് താങ്ങായി എന്നതാണ് ഈ എളിയ കടമയിലൂടെ ഞാനും ഈ സന്ദേശം ഷെയർ ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്ത നമ്മളോരോരുത്തരും നിർവഹിച്ചതെന്നു ഞാൻ കരുതുന്നു. ഇനിയും ഇത്തരം ആൻഡേഴ്സന്മാരുണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം. ഏവർക്കും നന്ദി.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍