തമിഴ് മക്കളുടെ തലൈവറായി സ്റ്റൈൽ മന്നൻ എത്തുമെന്നുറപ്പ്; രാഷ്ട്രീയ പ്രവേശനത്തിന് കൃത്യമായ പദ്ധതികൾ തയാറാക്കി രജനീകാന്ത്; ബിജെപിയിൽ എത്തണമെന്ന മോദിയുടെ ആഗ്രഹം തള്ളിയ രജനി ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രാവാചകനാകുമെന്നു സൂചന; പാർട്ടി പ്രഖ്യാപനത്തിന്ശേഷം കൂട്ടത്തോടെ കൂറുമാറാൻ ഒരുങ്ങി എംഎൽഎമാർ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: നേതാക്കളില്ലാതെ ഉഴലുന്ന ദ്രാവിഡ രാഷ്ട്രീയത്തിന് പുതിയ മാനം നൽകാൻ സ്റ്റൈൽ മന്നൻ രജനീകാന്ത്. പുരുട്ചി തലൈവി ജയലളിതയുടെ മരണത്തോടെ അനാഥമായ തമിഴ് രാഷ്ട്രീയത്തെ തിരിച്ചുപിടിക്കുകയെന്ന ദൗത്യമായിരിക്കും രജനീകാന്ത് ഏറ്റെടുക്കുക. എക്കാലത്തും നാടകീയ നീക്കങ്ങളിലൂടെ അധികരത്തിലെത്തുകയും ദ്രാവിഡ രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും ചെയ്തിരുന്ന കരുണാനിധി സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറിനിൽക്കുന്നതും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം എളുപ്പമാക്കുമെന്നാണ് വിലയിരുത്തൽ.
ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികളിലേക്കുള്ള ക്ഷണം നിരസിച്ച സാഹചര്യത്തിലും അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിലെത്തുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലെ നിർണയകമാക തീരുമാനങ്ങളെടുക്കുന്നതിനുള്ള വേദിയാകുമെന്നാണ് സൂചന.
നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രജനീകാന്തിനെ ഡൽഹിക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനും വരുന്ന മാസങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുമാണ് ഈ കൂടിക്കാഴ്ചയെന്നുമാണ് വിവരം. അതേസമയം ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യം നിഷേധിച്ചു. അണ്ണാ ഡിഎംകെയിലെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി സ്വീകരിക്കുന്ന നിലപാടുകളുമായി സംസ്ഥാനത്തെ എഐഎഡിഎംകെ വിഭാഗങ്ങൾ ഭാവിയിൽ ഒരുമിച്ച് പോകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തെ വച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിക്ക് രാഷ്ട്രീയത്തെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് തോന്നുന്നു. ഒപിഎസിന് മറ്റ് വഴികൾ ഇല്ലെന്നിരിക്കെ എഐഎഡിഎംകെ വിഭാഗങ്ങൾ ഭിന്നിപ്പ് മറന്ന് ഒന്നാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന നേതൃത്വം പറയുന്നു.
ഒ.പനീർശെൽവവുമായുള്ള കൂടിക്കാഴ്ചയുടെ ബാക്കിയാണ് നരേന്ദ്ര മോദിയും രജനീകാന്തും തമ്മിൽ നടക്കാനിരിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിയും വരെ രജനീകാന്തിന്റെ ഭാഗത്ത് നിന്നോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്നോ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നുമാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾ കരുതുന്നത്.
ആദായ നികുതി വകുപ്പ് സംസ്ഥാനത്തെ എഐഎഡിഎംകെ നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിന് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്യാമ്പ് പ്രതിരോധത്തിലാണ്. ഇതോടെ വി.കെ.ശശികലയെയും അനന്തിരവൻ ടി.ടി.വി. ദിനകരനെയും തള്ളിപ്പറയാനും ഇവർ ഇതോടെ തയ്യാറായിട്ടുണ്ട്. ബിജെപി നേതാവ് വനതി ശ്രീനിവാസൻ രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സെക്രട്ടേറിയേറ്റിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ഈ സംഭവങ്ങൾ. ഇവരുടെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് വാർത്തകളും ആരോപണങ്ങളും ഉയർന്നെങ്കിലും ബിജെപിയും എഐഎഡിഎംകെയും ഇത് തള്ളിക്കളയുകയായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും വനതി ശ്രീനിവാസൻ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിൽ ചെന്നൈയിലെത്തിയ കേന്ദ്ര ഉദ്യോഗസ്ഥ സംഘം സംസ്ഥാനത്തെ 1083 കോടിയുടെ പദ്ധതികൾ ഒറ്റ ദിവസം കൊണ്ട് അനുമതി നൽകിയിരുന്നു. രജനീകാന്ത് ബിജെപിയിലെത്തുന്നത് സംബന്ധിച്ച് താൽപര്യമെടുക്കാത്ത സാഹചര്യത്തിൽ ദ്രാവിഡ രാഷ്ട്രീയത്തെ സമർഥമായി ഉപയോഗിച്ച് എഐഎഡിഎംകെയെയും രജനീകാന്തിനെയും കൂട്ടിച്ചേർത്ത് വിശാല സംഖ്യമുണ്ടാക്കനുള്ള ശ്രമത്തിലാണ് നേതാക്കൾ.
ഏതാനും ദിവസങ്ങൾക്ക് മുൻപ് 'യുദ്ധ'സജ്ജരാകാൻ ആരാധകരെ ആഹ്വാനം ചെയ്തുകൊണ്ട്, രജനീകാന്ത് രാഷ്ട്രീയ പ്രവേശന സൂചന നൽകിയിരുന്നു. അഞ്ചു ദിവസമായി ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലായിരുന്നു പ്രഖ്യാപനം. എട്ടു വർഷത്തിനു ശേഷമാണ് രജനീകാന്ത് ആരാധകരുമായുള്ള കൂടിക്കാഴ്ചയക്കെത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ഫാൻസ് അസോസിയേഷനുകളിലെ പതിനായിരത്തിലധികം അംഗങ്ങളെയാണു രജനി കണ്ടത്. ദൈവം തീരുമാനിച്ചാൽ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനം ആദ്യദിനം തന്നെയുണ്ടാകുകയും ചെയ്തു.
1996ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണു രജനി ആദ്യമായി തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞത്. ജയലളിത വീണ്ടും അധികാരത്തിലെത്തിയാൽ തമിഴകത്തെ ദൈവത്തിനു പോലും രക്ഷിക്കാനാകില്ലെന്നായിരുന്നു അത്. എന്നാൽ ഇതിൽ ഖേദിക്കുന്നതായി അദ്ദേഹം പിന്നീടു വ്യക്തമാക്കുകയും ചെയ്തിരുന്നു. രജനിയുടെ പ്രഖ്യാപനത്തിന് ശേഷം ഡിഎംകെ വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരുന്നു.
2004ൽ ബിജെപിക്കു വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കാനും താരം തയാറായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യമാകെ ബിജെപി തരംഗം വീശിയെങ്കിലും തമിഴ്നാട്ടിൽ ബിജെപിക്കും സഖ്യകക്ഷി പിഎംകെയ്ക്കും കിട്ടിയത് ഓരോ സീറ്റ് വീതമായിരുന്നു. ആർകെനഗർ ഉപതിരഞ്ഞെടുപ്പിൽ ഗംഗൈ അമരൻ ബിജെപി സ്ഥാനാർത്ഥിയായപ്പോൾ തനിക്കു രജനിയുടെ പിന്തുണയുണ്ടെന്നു പറഞ്ഞെങ്കിലും അദ്ദേഹം അതു നിഷേധിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന നീക്കം വീണ്ടും ചർച്ചയാകുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും എത്താതെ ദ്രാവിഡ വികാരത്തെ പരമാവധി ചൂഷണം ചെയ്ത് പുതിയ പാർട്ടിയുണ്ടാക്കുകയെന്നതിനാകും രജനീകാന്ത് പരിഗണന നൽകുക. ഇതിനിടെ രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനത്തിനായ് തമിഴ് ജനത ആവേശത്തോടെ കാത്തിരിക്കുന്നതായാണ് സൂചന. പാർട്ടി പ്രഖ്യാപനമുണ്ടായാൽ അണ്ണാ ഡി.എംകെയും ഡിഎംകെയും ഉൾപ്പെടെയുള്ള പാർട്ടികളിലെ നേതാക്കളും എംഎൽഎമാരും കൂട്ടത്തോടെ രജനിക്കൊപ്പം ചേരുമെന്നും സൂചനയുണ്ട്. ഹൈന്ദവ-സംഘപരിവാർ രാഷ്ട്രീയം തമിഴ്നാട്ടിൽ പ്രായോഗികമാകില്ലെന്ന തിരിച്ചറിവിൽ രജനികാന്തിന്റെ പാർട്ടിയെ ഒപ്പം കൂട്ടി വിശാല ദ്രാവിഡ ഐക്യത്തിനുള്ള ചരടുവലികളാണ് ബിജെപി സംസ്ഥാന നേതൃത്വവും അമിത് ഷായും നടത്തുന്നത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുമായുള്ള താരത്തിന്റെ കൂടിക്കാഴ്ച നിർണായക തീരുമാനങ്ങളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതാക്കൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍