ബീഫ് കഴിക്കാമെന്ന മോഹം മലയാളികൾക്കും അന്യമാകുമോ? രാജ്യത്ത് പരോക്ഷ ബീഫ് നിരോധനം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ ഉത്തരവ്; കശാപ്പിനായി കന്നുകാലികളെ വിൽക്കാൻ പാടില്ല; കാലികളുടെ വിൽപ്പന കാർഷികാവശ്യത്തിനു മാത്രം; മൃഗബലിക്കും നിരോധനം; പ്രതിസന്ധിയിലാകുന്നത് ദളിതുകളും മുസ്ലിംകളും
ന്യൂഡൽഹി: രാജ്യത്ത് ഗോഹത്യനിരോധനം പരോക്ഷമായി നിലവിൽവന്നു. രാജ്യത്തെമ്പാടുമുള്ള മാർക്കറ്റുകളിൽ പശു അടക്കമുള്ള മൃഗങ്ങളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തെ പതിനായിരക്കണക്കിനുവരുന്ന കർഷകർക്കും ഒരു ലക്ഷം കോടി രൂപയുടെ മാസവിപണിക്കും കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്. പശു, കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങളെയാണ് നിരോധനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൃഗബലിയും നിരോധിച്ചിട്ടുണ്ട്. ബക്രീദ് അടക്കമുള്ള ആഘോഷങ്ങൾക്ക് ഇനിമുതൽ മൃഗങ്ങളെ ബലി നല്‍കാനാവില്ല. അടുത്ത മൂന്നു മാസത്തിനകം ഉത്തരവ് നടപ്പാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിനാണ് ഉത്തരവ് നടപ്പാക്കേണ്ടതിന്റെ ചുമതല.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയാനുള്ള 1960ലെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ്(പിസിഎ) നിയമപ്രകാരമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. മൃഗങ്ങളുടെ കച്ചവടം അടക്കമുള്ളവ സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണെങ്കിലും പിസിഎ നിയമപ്രകാരം മൃഗക്ഷേമത്തിനുള്ള നടപടികൾ കേന്ദ്രത്തിനു കൈക്കൊള്ളാം. ഇതു പ്രകാരമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്രം മുമ്പ് തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ചത് ഈ നിയമപ്രകാരമായിരുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പല രീതിയിൽ ബീഫ് നിരോധനം നിലവിലുണ്ട്. കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മാത്രമാണ് ബീഫ് നിരോധിക്കാത്തത്.
പ്രമുഖ ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസാണ് ഉത്തരവ് പുറപ്പെടുവിച്ച കാര്യം റിപ്പോർട്ട് ചെയ്തത്.ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന മൃഗങ്ങളെ ഇനിമുതൽ കാർഷികാവശ്യങ്ങൾക്കു മാത്രമേ വിൽക്കാനാകൂ. പശു, കാള, എരുമ, പോത്ത്, ഒട്ടകം എന്നിവയെ ഇനിമുതൽ കാർഷികാവശ്യങ്ങൾക്കു മാത്രമേ വിൽക്കാനാകൂ എന്നും കശാപ്പിനായി വിൽക്കാൻ പാടില്ലെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിൽ എടുത്തു പറഞ്ഞിരിക്കുന്നു. മോദി സർക്കാർ അധികാരത്തിലേറിയശേഷം രാജ്യത്തൊട്ടാകെ ബിജെപിയും സംഘപരിവാറും നടത്തിയ ബീഫ് നിരോധന പ്രചരണം പുതിയ ഉത്തരവിലൂടെ യാഥാർത്ഥ്യമായിരിക്കുകയാണ്.
ഹിന്ദുക്കൾ വിശുദ്ധമൃഗമായി പരിഗണിക്കുന്ന പശു ഇന്ത്യയിൽ എന്നും രാഷ്ട്രീയപ്രാധാന്യമുള്ള മൃഗംകൂടിയായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടം അധികാരത്തിലേറിയതോടെ ഗോസംരക്ഷണത്തിനായി രാജ്യത്താകമാനം കൊണ്ടുപിടിച്ച പ്രചരണം നടന്നുവരികയാണ്. ബീഫ് നിരോധിക്കണമെന്നതാണ് സംഘപരിവാറിന്റെയും ബിജെപിയുടെയും പ്രധാന ആവശ്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ പശുഹത്യയ്ക്ക് കർശന ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവോടെ രാജ്യത്ത് പരോക്ഷമായി ബീഫ് നിരോധനം പ്രാബല്യത്തിലായിരിക്കുകയാണ്. സ്വന്തമായി പശു ഉള്ളവന് വേണമെങ്കിൽ അറുത്ത് ഭക്ഷിക്കാം എന്നതാണ് ഉത്തരവിന്റെ കാതൽ. കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് മുസ്ലിംകൾക്കും ദളിതകൾക്കുമെതിരായ നിഴൽ യുദ്ധമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
കർഷകർക്കും മാംസവ്യാപാരികൾക്കും തിരിച്ചടി
രാജ്യത്തെ കർഷകർക്കും മാംസവിപണിക്കും കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്. വർഷം ഒരു കോടി രൂപയുടെ മാംസക്കച്ചവയാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതിൽ 26,303 കോടി രൂപ ലഭിക്കുന്നത് കയറ്റുമതിയിൽ നിന്നാണ്. കശാപ്പിലൂടെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഉത്തർപ്രദേശിനാണ്. ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് പിന്നിൽ. കശാപ്പ് നിരോധിക്കുന്നതോടെ പതിനായിരക്കണക്കിനു പേർ പ്രതിസന്ധിയിലാകും. ഇതിൽ ഭൂരിഭാഗവും മുസ്ലികളും ദളിത് വിഭാഗത്തിൽപ്പെട്ടവരുമാണ്.
കന്നുകാലി കച്ചവട വിപണിക്കും കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്. കന്നുകാലി കച്ചവടം കർശനമായി തടയാനായി സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ഇത്തരം മാർക്കറ്റുകൾ നടത്തരുതെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. സംസ്ഥാന അതിർത്തിയിൽനിന്ന് 25 കിലോമീറ്റർ അകലത്തിലായിരിക്കണം ഇത്തരം മാർക്കറ്റുകളെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര അതിർത്തിയാണെങ്കിൽ 50 കിലോമീറ്റർ അകലത്തിലായിരിക്കണം കന്നുകാലി ചന്തകൾ. പല സംസ്ഥാനങ്ങളും അയൽ സംസ്ഥാനങ്ങളിൽനിന്ന് ഉപഭോക്താക്കളെ ആകർഷിക്കാനായി അതിർത്തിയോട് ചേർന്നാണ് കന്നുകാലി മാർക്കറ്റുകൾ നടത്താറുള്ളത്.
കാലിയെയും കൂട്ടി മാർക്കറ്റിലെത്തി പണം തരുന്നവന് വിൽക്കുന്നത് ഇനി നടക്കില്ല
രാജ്യത്തെ ഭൂരിഭാഗം വരുന്ന നിരക്ഷരരായ കർഷകരെ പ്രതിസന്ധിയിലാക്കുന്നതുമാണ് പുതിയ ഉത്തരവ്. പഴയപോലെ പശുവിനെ മാർക്കറ്റിൽകൊണ്ടുവന്ന് ആവശ്യപ്പെടുന്ന പണം നല്‍കുന്നവർക്ക് വിൽക്കുന്ന പതിവ് ഇനിമുതൽ നടക്കില്ല. വിൽക്കുന്നവനും വാങ്ങുന്നവനും ഉടമസ്ഥാവകാശം തെളിയിക്കുന്ന തിരിച്ചറിയിൽ രേഖകൾ കാണിക്കേണ്ടിവരും. പശുവിനെ വാങ്ങിച്ചുകഴിഞ്ഞാൽ ഇത് തെളിയിക്കുന്ന രേഖയുടെ പകർപ്പുകൾ എടുത്ത് പ്രാദേശിക റവന്യൂ ഓഫീസ്, മൃഗഡോക്ടറുടെ ഓഫീസ്, ആനിമൽ മാർക്കറ്റ് കമ്മിറ്റി എന്നിവടങ്ങളിൽ സമർപ്പിക്കണം.
വിൽപ്പനയ്ക്കെത്തിക്കുന്ന മൃഗങ്ങളുടെ ക്ഷേമത്തിനായി 30 ഇനം നടപടികൾ മാർക്കറ്റുകളിൽ ഉണ്ടായിരിക്കണമെന്നും പുതിയ ഉത്തരവിൽ ആവശ്യപ്പെടുന്നു. വെള്ളം, ഫാൻ, വഴുവഴപ്പില്ലാത്ത തറ, രോഗബാധിത മൃഗങ്ങൾക്ക് പ്രത്യേക സ്ഥലം തുടങ്ങിയവയാണ് മാർക്കറ്റിൽ ഒരുക്കേണ്ടത്. ഇനിമുതൽ ജില്ലാ ആനിമൽ മാർക്കറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒരു കന്നുകാലി ചന്തയ്ക്കും ഇനി പ്രവർത്തിക്കാനാവില്ല. മജിസ്ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്നതായിരിക്കും ആനിമൽ മാർക്കറ്റ് കമ്മിറ്റി.
മാർക്കറ്റിൽ കന്നുകാലികളെ വാഹനങ്ങളിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്റിനറി ഇൻസ്പക്ടറുടെ സാന്നിധ്യമുണ്ടാകണം. തുടങ്ങിയ നിബന്ധനകളാണ് നടപ്പിലാക്കാൻ പോകുന്നത്. ഇവ അടുത്ത മൂന്നുമാസത്തിനുള്ളിൽ നടപ്പിലാക്കിയേക്കാമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അന്തരിച്ച പരിസ്ഥിതി മന്ത്രി അനിൽ ദാവെയാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നത്.
Stories you may Like
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- ബിജെപിക്ക് കന്നഡ മണ്ണിൽ ഇത്തവണ വൻ വെല്ലുവിളി
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍