ബെർമിങ്ഹാമിലെ 'യുദ്ധ'ത്തിൽ വിജയം ഇന്ത്യൻ പോരാളികൾക്ക്; കോലിയും ടീമും പാക്കിസ്ഥാനെ തകർത്തത് ആധികാരികമായി; ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിലും കരുത്ത് കാട്ടിയ ഉജ്ജ്വല വിജയം; ചിര വൈരികളെ തകർത്തത് 124 റൺസിന്; യുവരാജ് കളിയിലെ കേമൻ; കോലിപ്പടയുടെ വിജയം ആഘോഷമാക്കി ഇന്ത്യൻ ആരാധകർ
മറുനാടൻ ഡെസ്ക്
ബെർമിങ്ഹാം: ഇന്ത്യാ-പാക് മത്സരത്തിനുള്ള ടോസ് ഉയർന്ന് വീണപ്പോൾ വിജയം പാക്കിസ്ഥാനായിരുന്നു. ഇതോടെ ഇന്ത്യൻ പ്രതീക്ഷകൾ തെറ്റുമോ എന്ന് ഏവരും കരുതി. മഴ വില്ലനാകാൻ സാധ്യതയുള്ള മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ആനുകൂല്യം പാക്കിസ്ഥാന് കിട്ടുമോ എന്നതായിരുന്നു ഇന്ത്യൻ ആരാധകരുടെ ആശങ്കയ്ക്ക് കാരണം. എന്നാൽ മഴ ദൈവങ്ങൾ ഇടയ്ക്ക് രസം കെടുത്താനെത്തിയങ്കിലും നിശ്ചയദാർഢ്യത്തോടെ കോലിപ്പട മുന്നേറി. സമ്പൂർണ്ണ ആധിപത്യത്തോടെ ബെർമിങ്ഹാമിൽ വിജയിച്ചു കയറി. അങ്ങനെ കളിക്കളത്തിലെ ക്രിക്കറ്റ് യുദ്ധത്തിൽ ഇന്ത്യ 124 റൺസിന് വിജയിച്ചു.
നിയന്ത്രണ രേഖയിലെ യുദ്ധസമാനായ സാഹചര്യത്തിനിടെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യാ-പാക് പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. അതുകൊണ്ട് തന്നെ വലിയ പ്രാധാന്യവും ചർച്ചകളും ഉണ്ടായി. ക്രിക്കറ്റ് നയതന്ത്രത്തിന്റെ സാധ്യതകൾ അവസാനിപ്പിച്ച ഇന്ത്യാ-പാക് സർക്കാരുകളും ഈ മത്സരത്തെ പ്രതീക്ഷയോടെ കണ്ടു. അത്തരത്തിലൊരു പോരാട്ടത്തിലാണ് വിരാട് കോലിയും കൂട്ടരും സമ്പൂർണ്ണ വിജയം നേടുന്നത്. അതുകൊണ്ട് തന്നെ ഈ വിജയം അക്ഷരാർത്ഥത്തിൽ ഇന്ത്യ ആഘോഷിക്കുകയാണ്. കളിയുടെ സമസ്ത മേഖലയിലും ചാമ്പ്യന്മാരുടെ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഇതോടെ ടൂർണ്ണമെന്റിലെ ഹോട്ട് ഫേവറേറ്റുകളായി ഇന്ത്യ മാറുകയാണ്.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത് കളിയുടെ സർവ്വ മേഖലയിലും മികവ് കാട്ടിയാണ്. ക്രിക്കറ്റിലെ ഏക്കാലത്തേയും വലിയ ശത്രുക്കൾ തമ്മിലുള്ള മത്സരത്തിൽ ജയിച്ച് ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഗംഭീരമായി തന്നെ തുടങ്ങി. ബാറ്റിങ്ങിൽ പുറത്തായ എല്ലാ ഇന്ത്യൻ താരങ്ങളും അർദ്ധ സെഞ്ച്വറി നേടി. നായകൻ കോലി കൂറ്റൻ അടികളിലൂടെ 81 റൺസുമായി പുറത്താകാതെ നിന്ന് മുന്നിൽ നിന്ന് നയിച്ചു. പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ ഹാർദിക് പാണ്ഡ്യയും കൂറ്റനടികളിലൂടെ ആറ് പന്തിൽ സ്കോർ ചെയ്തത് 26 റൺസാണ്. ബൗളിങ്ങിലും ഒരു ഇന്ത്യൻ താരവും ശരാശരി അറ് റൺസ് പോലും വഴങ്ങിയില്ല. അങ്ങനെ തീർത്തും അച്ചടക്കമുള്ള ക്രിക്കറ്റാണ് ഇന്ത്യ കളിച്ചത്.
കോച്ച് കുംബ്ലെയും ക്യാപ്ടൻ കോലിയും തർക്കത്തിലാണെന്നും ഇത് ഇന്ത്യയെ തകർക്കുമെന്നും പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ കളിയിലെ വിജയമാണ് എല്ലാത്തിനും മുകളിലെന്ന് ടീം ഇന്ത്യ ബെർമിങ്ഹാമിൽ തെളിയിക്കുകയായിരുന്നു. മഴ നിയമം അനുസരിച്ച് ഇന്ത്യയ്ക്കെതിരെ ജയിക്കാൻ പാക്കിസ്ഥാന് വേണ്ടത് 41 ഓവറിൽ 289 റൺസായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 ഓവറിൽ 319 റൺസാണ് നേടിയത്. മഴ മൂലം മത്സരം ആദ്യം 49 ഓവറായും പിന്നീട് 48 ഓവറായും കുറച്ചിരുന്നു. ഇന്ത്യ മികച്ച സ്കോർ ഉയർത്തിയതോടെ വിജയം നിഷേധിക്കാൻ മഴയെത്തുമോ എന്ന ആശങ്കയും സജീവമായി. ഇതോടെ അനിവാര്യമായ വിജയത്തിനായി ഗാലറിയിലെങ്കും ഇന്ത്യൻ ആരാധകരുടെ പാർത്ഥന ഉയർന്നു. അത് വെറുതെയായില്ല. പാക്കിസ്ഥാന്റെ ഇന്നിങ്സിൽ 20 ഓവർ കഴിഞ്ഞപ്പോൾ തന്നെ വിജയം ഇന്ത്യയ്ക്കാകുമെന്ന് ഉറപ്പിച്ചു. ഒടുവിൽ 33.4 ഓവറിൽ 164 റൺസിന് പാക്കിസ്ഥാൻ പുറത്തായി.
ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയാണ് ഉണ്ടായത്. മെല്ലെയായിരുന്നു ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയുടെയും ശിഖർ ധവാന്റെുയും തുടക്കം. മെല്ലെ തുടങ്ങി പിന്നീട് കത്തിക്കയറുന്നതാണ് കണ്ടത്. 48 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസാണ് ഇന്ത്യ നേടിയത്. ആദ്യ നാല് ബാറ്റ്സ്മാന്മാരും അർധസെഞ്ചുറി തികച്ചു. വെറും ഒൻപത് റൺസ് അകലെവച്ചാണ് ഓപ്പണർ രോഹിത് ശർമയ്ക്ക് സെഞ്ചുറി നഷ്ടമായത്. ഇടയ്ക്ക് രണ്ടു തവണ മഴ വന്നതോടെ മത്സരം 48 ഓവറാക്കി ചുരുക്കി. ലക്ഷ്യത്തിലേക്കുള്ള പാക് യാത്ര ദുഷ്കരമായിരുന്നു. 50 റൺസെടുത്ത അസർ അലി മാത്രമാണ് പാക് ബാറ്റിങ്ങിൽ തിളങ്ങിയത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടും വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് സ്വന്തമാക്കി.
മുഹമ്മദ് ആമിറിന്റെ ആദ്യ ഓവറിൽ ഒരു റൺ പോലും നേടാനാകാതെ ഇന്ത്യ വിയർക്കുന്ന കാഴ്ചയോടെയാണ് മൽസരം ആരംഭിച്ചത്. ഒന്നാം ഓവറിൽ 0, രണ്ടാം ഓവറിൽ മൂന്ന്, മൂന്നാം ഓവറിൽ രണ്ട്, നാലാം ഓവറിൽ നാല് എന്നിങ്ങനെയായിരുന്നു ആദ്യ ഓവറുകളിൽ ഇന്ത്യയുടെ പ്രകടനം. ബോളിങ് പങ്കാളിയായെത്തിയ ഇമാദ് വാസിമും തകർത്തെറിഞ്ഞതോടെ റൺ കണ്ടെത്താനാകാതെ രോഹിതും ധവാനും പതറി. എന്നാൽ ക്രമേണ ധവാനും രോഹിതും താളംകണ്ടെത്തിയതോടെ സ്കോർബോർഡ് ചലിച്ചുതുടങ്ങി. പിന്നീട് കോലിയും യുവരാജും ആഞ്ഞടിച്ചു. ഹാർദിക് പാണ്ഡ്യയും ഗംഭീരമാക്കി. ഇതോടെ കളിയിൽ മുൻതൂക്കം ഇന്ത്യക്കായി. ബൗളിങ്ങിലും ഫീൽഡിലും മികവ് കാട്ടി കോലിപ്പട ജയിച്ചും കയറി.
രോഹിത് ശർമ 119 പന്തിൽ നിന്ന് 91 ഉം ശിഖർ ധവാൻ 65 പന്തിൽ നിന്ന് 68 ഉം ഒരിക്കൽ ഭാഗ്യത്തിന് ജീവൻ തിരിച്ചുകിട്ടിയ യുവരാജ് സിങ് 32 പന്തിൽ നിന്ന് 53 ഉം റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കോലിയും അവസാനം ഇറങ്ങിയ ഹർദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ പാക് ബൗളർമാർക്കെതിരെ കടന്നാക്രമണം നടത്തി. കോലി 68 പന്തിൽ നിന്ന് 81 ഉം ഒരോവർ മാത്രം നേരിട്ട പാണ്ഡ്യ 20 ഉം റൺസാണ് നേടിയത്. ഇമാദ് വാസിം എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സ് പറത്തി പാണഡ്യ. അവസാന പന്ത് കോലിയും.
അവസാന നാലോവറിൽ മാത്രം ഇന്ത്യ 72 റൺസ് അടിച്ചെടുത്തു. ഇരുപത്തിരണ്ടാം ഓവറിന്റെയും മുപ്പത്തിയഞ്ചാം ഓവറിന്റെയും ഇടയിൽ പതിനാല് ഓവറിൽ നിന്ന് 55 റൺസ് മാത്രം നേടിയ ഇന്ത്യയാണിത്. ഇതാണ് ഇന്ത്യൻ ഇന്നിങ്സിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഈ സമ്മർദ്ദം പാക്കിസ്ഥാൻ ബാറ്റിങ്ങിനേയും ബാധിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. സമനില നൽകാൻ മഴ ദൈവങ്ങളെ പ്രാർത്ഥിച്ചെങ്കിലും അതും ഫലം കണ്ടില്ല. അങ്ങനെ വിജയം ഇന്ത്യയ്ക്കൊപ്പമായി.
പാക് ബൗളർമാരിൽ ഏറ്റവും ദയനീയമായ പ്രകടനം വഹാബ് റിയാസിന്റേതായിരുന്നു. 8.4 ഓവർ എറിഞ്ഞ വഹാബ് 10.03 എന്ന ശരാശരിയിൽ മൊത്തം 87 റൺസാണ് വിട്ടുകൊടുത്തത്. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ധാരാളിയായ ബൗളറായി അങ്ങിനെ വഹാബ്. ഹസൻ അലി പത്തോവറിൽ എഴുപതും ഇമാദ് വാസിം 9.1 ഓവറിൽ 66 ഉം ഷദാബ് ഖാൻ പത്തോവറിൽ 52 ഉം റൺസ് വിട്ടുകൊടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍