കുത്തിവെപ്പുകൾ അഥവാ വാക്സിനേഷൻ സുരക്ഷിതമാണോ? ഡോ. മോഹൻദാസ് നായർ എഴുതുന്നു
തീർച്ചയായും അതെ. എന്നാൽ ഒരു വാക്സിനും എന്തിനേറെ, ഒരു ചികിത്സാരീതിയും നൂറു ശതമാനം സുരക്ഷിതമല്ല. അതിനാൽ ഒരു വാക്സിൻ കൊണ്ടുള്ള ഗുണവുമായി താരതമ്യം ചെയ്തുവേണം അതിന്റെ സുരക്ഷയെ കുറിച്ചുള്ള നിഗമനത്തിലെത്താൻ.
കുത്തിവെപ്പുകൾ നിലവിൽ വന്നിട്ട് ഒരുനൂറ്റാണ്ടിലേറെയായി. ആദ്യമാദ്യം ഉണ്ടായിരുന്ന കുത്തിവെപ്പുകൾ ഒട്ടും സുരക്ഷിതമായിരുന്നില്ല. ആദ്യത്തെ കുത്തിവെപ്പായ വസൂരിക്കെതിരെയുള്ളത് തന്നെയെടുക്കാം. കുത്തിവെച്ച എല്ലാവർക്കും ആ സ്ഥാനത്ത് വലിയ വ്രണം രൂപപ്പെടുമായിരുന്നു. എന്നാൽ അന്നത്തെ കാലത്ത് വസൂരിക്കെതിരെ കുത്തിവെപ്പെടുക്കാൻ ആരെയും നിർബന്ധിക്കേണ്ടി വന്നില്ല. ആൾക്കാർ സ്വമേധയാ പോയി എടുക്കുകയായിരുന്നു. കാരണം വസൂരി മരണങ്ങളും, മരിക്കാത്തവരുടെ നരക യാതനയും അന്ന് എല്ലാവരും നേരിൽ കണ്ടിരുന്നു. തോളിൽ ഒരു വ്രണം എന്നത് ആർക്കും ഒരു പ്രശ്നമായി അന്ന് തോന്നാതിരുന്നത് അതുകൊണ്ടാണ്.
പേപ്പട്ടി കടിച്ചാൽ എടുക്കുന്ന വാക്സിൻ ആദ്യം കണ്ടുപിടിച്ചത് ലൂയി പാസ്ചർ ആണ്. അതിന് എത്ര മാത്രം പാർശ്വ ഫലങ്ങളുണ്ടാകാം എന്ന പഠനം പോലും പൂർത്തിയായിരുന്നില്ല. ജോസഫ് മീസ്ചർ എന്ന കുട്ടിയെ പേപ്പട്ടി കടിച്ചപ്പോൾ ആ കുട്ടിയുടെ അമ്മ അദ്ദേഹത്തിന്റെ കാലുപിടിച്ചപേക്ഷിക്കുകയായിരുന്നു, ആ കുത്തിവെപ്പ് തന്റെ കുഞ്ഞിനു നൽകാൻ. കുഞ്ഞിനു പേയിളകിയാലുള്ള അവസ്ഥ ആ അമ്മക്ക് നന്നായറിയാമായിരുന്നു. പാർശ്വ ഫലങ്ങൾ അതിനാൽ അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല.
അതിനു ശേഷം അനേകമനേകം കുത്തിവെപ്പുകൾ നിലവിൽ വന്നു. പുതിയ പുതിയ ഗവേഷണങ്ങളുടെ ഫലമായിപാർശ്വ ഫലങ്ങൾ തീരെ കുറഞ്ഞ കുത്തിവെപ്പുകൾ ലഭ്യമായിത്തുടങ്ങി. അവയുടെ ചിട്ടയായ പ്രയോഗത്തിലൂടെ (കുത്തിവെപ്പുകൾ അല്ലാതെ മറ്റു കാരണങ്ങളുംഉണ്ടാകാം എന്നത് നിഷേധിക്കുന്നില്ല) പോളിയോ, തൊണ്ട മുള്ള്, ടെറ്റനസ്, അഞ്ചാംപനി, വില്ലൻ ചുമ എന്നീ രോഗങ്ങൾ തീരെ വിരളമായി. ഇന്നുള്ള പലരും ഇത്തരം രോഗങ്ങൾ കണ്ടിട്ടുപോലുമില്ല. അതുകൊണ്ട് തന്നെ ഈ രോഗങ്ങളെ ഭയമില്ലാതായി.
യാതൊരു കുഴപ്പവുമില്ലാതെ കളിച്ചും ചിരിച്ചും കഴിയുന്ന കുഞ്ഞിനെ കൊണ്ടുപോയി കുത്തിവെക്കുക എന്നത് ഒരു മെനക്കേടായി കരുതാൻ തുടങ്ങുന്നത് ഈ അവസരത്തിലാണ്. കുത്തിവച്ചാലുണ്ടാകുന്ന പനി, കാലുവേദന എന്നിവ വളരെ കാര്യമായ പാർശ്വഫലങ്ങളായി കാണുന്നതും ഈ കാരണം കൊണ്ട് തന്നെ. എന്നാൽ കുത്തിവെപ്പിനോട് കാണിക്കുന്ന അവഗണന കാരണം ഇടക്ക് ഈ രോഗങ്ങൾ തലപൊക്കുമ്പോൾ പലർക്കും വീണ്ടുവിചാരം ഉണ്ടാകുകയും ചെയ്യുന്നു. ഇത് ഇവിടെ മാത്രമല്ല, ലോകത്തെവിടെയുമുള്ള പ്രതിഭാസമാണ്. ഇന്ന് കേരളത്തിൽ പലയിടങ്ങളിലും സംഭവിക്കുന്നതും അത് തന്നെ.
മുൻപ് കുത്തിവെപ്പ് മുടങ്ങിപ്പോയ പല കുട്ടികളെയും കൊണ്ട് അമ്മമാർ വരുന്നുണ്ട്, ഇനി ഏതൊക്കെ കുത്തിവെപ്പുകൾ എടുക്കാൻ പറ്റും എന്നന്വേഷിച്ചുകൊണ്ട്. കാരണം ആരോഗ്യപ്രവർത്തകരെപ്പോലെ (അതിലേറെ) രക്ഷിതാക്കളും കുഞ്ഞുങ്ങളുടെ നന്മയും സുരക്ഷിതത്വവും ആരോഗ്യവും ആഗ്രഹിക്കുന്നുണ്ടല്ലോ. നമ്മുടെ നാട്ടിൽ നൂറു ശതമാനം സുരക്ഷിതമല്ലാത്ത പലതും ഉണ്ട്. ഉദാഹരണത്തിന് വാഹനങ്ങളിൽ യാത്ര ചെയ്യുന്നത്. ഓരോ ദിവസവും എത്രയെത്ര അപകടങ്ങൾ, മരണങ്ങൾ! എന്നിട്ടും വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം കൂടുന്നതേയുള്ളൂ. അതോടൊപ്പം യാത്ര എത്രമാത്രം സുരക്ഷിതമാക്കാം എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ്, സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, ഗതാഗത നിയമങ്ങൾ എന്നിവ കർശനമാകുന്നത്. അതുപോലെ തന്നെ വാക്സിൻ കൂടുതൽ സുരക്ഷിതമാക്കാനുള്ള ഗവേഷണങ്ങൾ അനുദിനം നടക്കുകയും ഫലപ്രാപ്തി കൈവരിക്കുകയും ചെയ്യുന്നുണ്ട്.
ഞാനും എന്റെ വീട്ടുകാരും ഇതുവരെ ഒരു കുത്തിവെപ്പും എടുത്തിട്ടില്ല; ഇതുവരെആർക്കും ഡിഫ്തീരിയ പോലുള്ള ഒരസുഖവുംവന്നിട്ടുമില്ല. വാക്സിനേഷൻ ആവശ്യമില്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്?
ഉത്തരം: തീർച്ചയായും അല്ല. ഇത് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം.
500 വീടുകളുള്ള ഒരു കോളനി. അവിടെ കള്ളന്മാരുടെ ഭയങ്കര ശല്യം. അത് തടയുവാൻ അവിടുത്തെ അഞ്ചോ പത്തോ വീട്ടുകാർ അവരവരുടെ വീട്ടിൽ കാവൽക്കാരെ നിയമിച്ചു എന്ന് കരുതുക. ആ വീടുകളിൽ കള്ളന്മാർകയറില്ല. ചിലപ്പോൾ കാവൽക്കാരൻ ഉറങ്ങിപ്പോയാൽ കയറി എന്നും വരാം. എന്നാൽ 75 ശതമാനം വീട്ടുകാരും കാവൽക്കാരെ വച്ചാലോ? ആ വീടുകളിൽ മാത്രമല്ല, അടുത്തുള്ള കാവൽക്കാരില്ലാത്ത വീടുകളിൽ പോലും കള്ളൻ കയറുകയില്ല. കാവൽക്കാർ ഉറങ്ങിപ്പോകുന്ന അപൂർവം വീടുകളും രക്ഷപ്പെടും. ഇതുപോലെയാണ് ചില അസുഖങ്ങൾക്ക് എതിരെയുള്ള കുത്തിവെപ്പുകൾ. നല്ലൊരു ശതമാനം പേർകുത്തിവെപ്പെടുത്താൽ ചുരുക്കം എടുക്കാത്തവരും ചുരുക്കം കുത്തിവെപ്പ് ഫലപ്രദമാകാത്തവരും അടക്കം എല്ലാവരും സംരക്ഷിക്കപ്പെടുന്നു. ഈ പ്രതിഭാസത്തെയാണ് Herd immunity എന്ന് പറയുന്നത്. അതായത് നിങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടില്ലെങ്കിലും ആ രോഗങ്ങളിൽ നിന്നും സംരക്ഷണം കിട്ടിയിട്ടുണ്ടെങ്കിൽ അതിനു നിങ്ങൾ കുത്തിവെപ്പെടുത്ത ബഹുഭൂരിപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. അല്ലാതെ അത് നിങ്ങളുടെ സവിശേഷമായ പ്രതിരോധശക്തിയെയോ വാക്സിനുകളുടെ ആവശ്യമില്ലയ്മയെയോ അല്ല സൂചിപ്പിക്കുന്നത്. എവിടെയൊക്കെ വാക്സിൻ എടുത്ത ആൾക്കാരുടെ ശതമാനം വല്ലാതെ കുറഞ്ഞിട്ടുണ്ടോ. അവിടെയൊക്കെ ഇത്തരം രോഗങ്ങൾ തല പൊക്കിയിട്ടുമുണ്ട് .
സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് അവിടെ വാക്സിനേഷൻ നിരക്ക് കുറഞ്ഞപ്പോൾ 1990-കളിൽ അവിടെ ഡിഫ്തീരിയ പടർന്നുപിടിക്കുകയുണ്ടായി. നാലായിരത്തോളം പേരാണ് അന്ന് അവിടെ മരിച്ചത്.
കേരളത്തിലും ഇതൊക്കെ ആവർത്തിച്ചാൽ, ഡിഫ്തീരിയ രോഗാണുക്കളെ കൊണ്ടല്ല ഉണ്ടാകുന്നതെന്നും വാക്സിനേഷൻ ഇതിനൊന്നും പ്രതിവിധിയല്ല എന്നും പറയുന്നവരെ ആരെയും കാണില്ല അന്ന് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ. മറ്റൊരു രീതിയിൽ പറഞ്ഞാൽ നാം നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുമ്പോൾ ആ കുഞ്ഞിനെ സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തോടുള്ള ഒരു ഉത്തരവാദിത്തം കൂടിയാണ് നിറവേറ്റുന്നത്. ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കൂ
കുത്തിവെപ്പുകൾ കാൻസറിന് കാരണമാകുമോ?
തീർച്ചയായും ഇല്ല. മാത്രമല്ല ചിലകുത്തിവെപ്പുകൾ കാൻസറിനെതിരെസംരക്ഷണം നൽകുന്നു. ഉദാഹരണത്തിന് കരളിനെ ബാധിക്കുന്ന Hepatocellular carcenoma എന്ന കാൻസറിൽ 50% ലധികവും Hepatitis B ബാധിതരിലാണ്. Hepatitis B vaccine എടുത്തവർക്ക്ഇതിൽനിന്നും സംരക്ഷണം ലഭിക്കുന്നു. അതുപോലെ സ്ത്രീകളെ ബാധിക്കുന്ന ഒരുപ്രധാന കാൻസർ ആണ് Cervical cancer (ഗർഭാശയ ഗള കാൻസർ). HPV vaccine കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് നൽകുകയാണെങ്കിൽ ഇത് തടയാൻ പറ്റും.
കുത്തിവെപ്പുകൾ കുഞ്ഞുങ്ങളിൽ ബുദ്ധിമാന്ദ്യം, ഓട്ടിസം എന്നിവയ്ക്ക്കാരണമാകുമോ?
തീർച്ചയായും ഇല്ല. മാത്രമല്ല, ബുദ്ധിമാന്ദ്യം ഉണ്ടാക്കുന്ന പല അസുഖങ്ങളെയും തടയാൻ പറ്റുന്നു.
1. റുബെല്ല : ഗർഭിണികൾക്ക് റുബെല്ല എന്ന രോഗം വന്നാൽ പിറക്കുന്നകുഞ്ഞിനു Congenital rubella syndrome എന്ന രോഗം വരാൻ സാധ്യതയുണ്ട്. ആകുട്ടികൾക്ക് ബുദ്ധിമാന്ദ്യം, ബധിരത, അന്ധത, ഹൃദയ വൈകല്യങ്ങൾ, അപസ്മാരം എന്നിവ ഉണ്ടാകാം. റുബെല്ല കുത്തിവെപ്പിലൂടെ ഇവ തടയാം
2. മെനിഞ്ചൈറ്റിസ് എന്ന രോഗം മൂലം ബുദ്ധിമാന്ദ്യം ഉണ്ടാകാം. BCG vaccine TB മൂലവും, HiB vaccine ഹീമൊഫിലസ് ഇൻഫ്ലുവൻസെ ബി മൂലവും ഉള്ള മെനിഞ്ചൈറ്റിസ് തടയുകയും അതുവഴി ഉള്ള ബുദ്ധിമാന്ദ്യം തടയുകയുംചെയ്യുന്നു.
3. അഞ്ചാംപനി, മുണ്ടിനീര്, ചിക്കൻപോക്സ്, ജപ്പാൻ ജ്വരം എന്നീരോഗങ്ങളിൽ മസ്തിഷ്ക ജ്വരം (Encephalitis) ഉണ്ടാകാം. തന്മൂലംബുദ്ധിമാന്ദ്യം ഉണ്ടാകാം. അതാത് വാക്സിൻ എടുക്കുന്നതിലൂടെ ഇത് തടയാം.
MMR വാക്സിൻ എടുത്തവർക്ക് ഓട്ടിസം എന്ന അവസ്ഥ കൂടുതലായി കാണുന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആൻഡ്രൂ വേക്ഫീൽഡ് എന്ന ബ്രിട്ടീഷ് ഗവേഷകൻ ലാൻസെറ്റ് എന്ന പ്രമുഖ മെഡിക്കൽ ജേർണലിൽ ഒരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഓട്ടിസവും എം എം ആർ വാക്സിനും തമ്മിൽ ബന്ധമുണ്ടെന്നു സ്ഥാപിക്കുന്നരീതിയിൽ. എന്നാൽ പിന്നീട് തെളിഞ്ഞത് അത് പ്രശസ്തിക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി ആയിരുന്നുവെന്നാണ്. ജേർണൽ ആ പഠന റിപ്പോർട്ട് പിൻവലിക്കുകയും വേക്ക്ഫീൽഡ് മാപ്പ് ചോദിക്കുകയും ചെയ്തു. ഇങ്ങനെയൊരു കള്ളത്തരം ചെയ്തതിനാൽ അദ്ദേഹത്തിനു ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അവകാശം പോലും നഷ്ടപ്പെട്ടു. എന്നാൽ അതുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. ഇന്നും വാക്സിൻ വിരുദ്ധർക്ക് എടുത്തുപയോഗിക്കാൻ കഴിയുന്ന ഒരായുധമായി അവ നിലനിൽക്കുന്നു. അഭ്യസ്ത വിദ്യരുടെ നാടായ കേരളത്തിൽ പോലും ഇന്നും പലരും ഈ കഥ വിശ്വസിക്കുന്നുമുണ്ട്.
അഭിനവ വേക്ക്ഫീൽഡ്മാർ (മെഡിക്കൽ രംഗത്തുള്ളവർ) പ്രശസ്തിക്കും ബുദ്ധിജീവി പരിവേഷത്തിനും വേണ്ടി വാക്സിൻ വിരുദ്ധത എന്ന കുറുക്കു വഴിതേടുമ്പോൾ അവർ ജനങ്ങളിലുണ്ടാക്കുന്ന സംശയങ്ങളും അതുമൂലം പ്രതിരോധ ചികിൽസാപരിപാടിയിൽ ഉണ്ടാകുന്ന പാളിച്ചയും അതുവഴി പൊലിയുന്ന ജീവനുകളും.....ഇവക്കാര് സമാധാനംപറയും ?
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്