മോദിയെ കൊല്ലാൻ കൊച്ചിയിൽ തീവ്രവാദികളെത്തി? യാത്രാവഴിയിലെ സംഘർഷം ഭീകരാക്രമണത്തിന്റെ ഭാഗമെന്ന് സംശയിച്ച് പൊലീസ്; മെട്രോ ഉദ്ഘാടനത്തിലെ ടെറർ മോഡ്യൂൾ വെളിപ്പെടുത്തി ഡിജിപി; യതീഷ് ചന്ദ്രയ്ക്ക് സമരക്കാരെ കർശനമായി നേരിട്ടത് പ്രധാനമന്ത്രിയെ രക്ഷിക്കാൻ; ഡിസിപിയുടേത് കർത്തവ്യ നിർവ്വഹണമെന്ന് തുറന്ന് പറഞ്ഞ് സെൻകുമാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വകവരുത്താൻ കൊച്ചിയിൽ തീവ്രവാദികൾ എത്തിയിരുന്നുവെന്ന സൂചന നൽകി പൊലീസ് മേധാവി സെൻകുമാർ. വലിയ തീവ്രവാദ ഭീഷണിയിലാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടന്നതെന്നാണ് സെൻകുമാർ തുറന്നു പറയുന്നത്. പുതുവൈപ്പിനിലെ സമരക്കാർക്ക് നേരെ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കർശന നടപടികളുണ്ടായത് ഈ സാഹചര്യത്തിലാണ്. ഈ പ്രതിഷേധത്തെ ചെറുത്തില്ലായിരുന്നുവെങ്കിൽ അത് വലിയ സുരക്ഷാ ആശങ്കയ്ക്ക് വഴിവയ്ക്കുമായിരുന്നുവെന്നാണ് സെൻകുമാറിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ളവർ നുഴഞ്ഞു കയറിയതുകൊണ്ടാണ് സമരക്കാരെ പൊലീസ് കർശനമായി നേരിട്ടതെന്ന് നേരത്തെ കൊച്ചി പൊലീസും വിശദീകരിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സെൻകുമാർ കാര്യങ്ങൾ തുറന്നു പറഞ്ഞത്.
പ്രധാനമന്ത്രി മോദി എത്തിയപ്പോൾ കൊച്ചിയിൽ ഒരു ടെറർ മോഡ്യൂൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എൻഎസ്ജി പിടിമുറുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസിന് ഇടപെടൽ നടത്തേണ്ടി വന്നത്. പുതുവൈപ്പിനിൽ സമരം നടക്കുന്ന സ്ഥലത്ത് ഒരിക്കലും യതീഷ് ചന്ദ്ര പോയിട്ടില്ല. പ്രധാനമന്ത്രിയുടെ യാത്ര അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടാനാണ് യുവ ഓഫീസർ ചെയ്തെന്നാണ് സെൻകുമാർ പറയുന്നത്. യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് യതീഷ് ചന്ദ്രയെ ശക്തമായി പിന്തുണച്ച് ഡിജിപി എത്തുന്നത്. ഇന്നലെ എറണാകുളം റൂറൽ എസ് പി എവി ജോർജും തീവ്രവാദ ബന്ധം ഇന്നലെ ആരോപിച്ചിരുന്നു. ഇതും സെൻകുമാർ ശരിവയ്ക്കുകയായിരുന്നു.
മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയിൽ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പുതുവൈപ്പ് ഐഒസി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരക്കാർ പ്രതിഷേധിച്ചത് പ്രധാനമന്ത്രി പോകേണ്ട വഴിയിലാണ്. ഈ സാഹചര്യത്തിൽ ഡിസിപി യതീഷ് ചന്ദ്ര ചെയ്തത് ശരിയെന്നും ഡിജിപി കൊച്ചിയിൽ വിശദീകരിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച സമരമല്ല നടന്നത്. ഈ സമരത്തെ നേരിടാൻ യതീഷ് ചന്ദ്ര അവിടെ എത്തി. സമരക്കാരെ ഒഴിക്കുക മാത്രമായിരുന്നു ഓഫീസറുടെ മുന്നിലുള്ള വഴി. സമരത്തിന് പിന്നിൽ തീവ്രസംഘടനകളുണ്ടായിരുന്നുവെന്നും സെൻകുമാർ പറഞ്ഞു. പ്രധാനമന്ത്രിക്ക് നേരയുണ്ടായ ഭീഷണി ഏത് തരത്തിലുള്ളതാണെന്ന് സെൻകുമാർ വിശദീകരിച്ചില്ല. പൊലീസിന്റെ പേരിൽ വിമർശനം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാണ് സെൻകുമാറിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശന സമയത്ത് തീവ്രവാദ ഭീഷണിയുണ്ടായിരുന്നതിനാലാണ് പുതുവൈപ്പിൻ സമരക്കാർക്കെതിരെ നടപടിയെടുത്തത്. ഇക്കാര്യത്തിൽ പൊലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് പിന്നിൽ തീവ്രവാദി സംഘടനകളുണ്ടെന്ന് പറഞ്ഞ ഡിജിപി സമരത്തിൽ സ്ഥലവാസികളല്ലാത്തവരും പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പുതുവൈപ്പിനിൽ പോയിട്ടില്ല. അദ്ദേഹം ഹൈക്കോടതി ജംഗ്ഷനിലായിരുന്നു. അവിടുത്തെ ദൃശ്യങ്ങൾ പുതുവൈപ്പിനിലേതെന്ന രീതിയിൽ മാധ്യമങ്ങൾ കാണിക്കുകയാണ്. സമരക്കാരെ യതീഷ് ചന്ദ്ര മർദിക്കുന്നതിന്റെ ദൃശ്യങ്ങളില്ല. അത് കാണിച്ചാൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാമെന്നും ഡിജിപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വഴിയിൽ തടസമുണ്ടാക്കാൻ സമരക്കാർ ശ്രമിച്ചു. സമരക്കാരെ നേരിടുന്ന കാര്യത്തിൽ പൊലീസ് അവരുടെ കടമയാണ് ചെയ്തത്. പൊലീസ് ഒരു ലബോറട്ടറിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസിപി യതീഷ് ചന്ദ്ര, എറണാകുളം റൂറൽ എസ്പി എ.വി. ജോർജ് എന്നിവരെ വിളിച്ചു വരുത്തി വിശദീകരണം തേടിയ ശേഷമാണ് ഡിജിപി ഇക്കാര്യങ്ങൾ വിശദാകരിച്ചത്. സമരക്കാരെ ക്രൂരമായി മർദിച്ച ഡിസിപിക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശമുയർന്ന സാഹചര്യത്തിലാണ് ഡി.ജി.പി നേരിട്ടെത്തി വിശദീകരണം തേടിയത്. ഇതിന് ശേഷമാണ് നിർണ്ണായക വിവരങ്ങൾ ഡിജിപി പങ്കുവച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷ ആശങ്കകളാണ് സമരക്കാരെ കർശനമായി നേരിടാനുണ്ടായ കാരണമെന്ന് യതീഷ് ചന്ദ്രയും വിശദീകരിച്ചു. ഈ സംഭവത്തിലെ ദൃശ്യങ്ങൾ സെൻകുമാർ പരിശോധിക്കുകയും ചെയ്തു. പുതുവൈപ്പിനിലെ സമരം ഹൈക്കോടതി ജംഗ്ഷനിലെത്തിച്ചതിൽ ദുരൂഹത ഏറെയാണെന്ന് പൊലീസ് വിലയിരുത്തുന്നു. ഇതിനെ അടിവര ഇടുകയാണ് തന്റെ പ്രസ്താവനയിലൂടെ ഡിജിപി. ഇതോടെ കൊച്ചിയിലെ പൊലീസ് ലാത്തിച്ചാർജ്ജിന് പുതിയ മുഖമെത്തുകയാണ്.
പുതുവൈപ്പ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനെതിരായ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ പ്രതികരണവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു രംഗത്ത് വന്നിരുന്നു. ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രി പൊലീസിനെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ തങ്ങൾക്ക് നിർത്താൻ അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യ മൃഗമാണ്. ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന പെരുമാറ്റമാണ് യതീഷ് ചന്ദ്രയുടേതെന്നും പി.രാജു ആരോപിച്ചു. പുതുവൈപ്പിലെ സമരക്കാർക്കെതിരേ പൊലീസ് അതിക്രമം കാടത്തമാണ്. ജനകീയ സമരങ്ങളെ പൊലീസ് ലാത്തികൊണ്ടു നേരിട്ടാൽ ചെറുക്കുമെന്നും സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പി.രാജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യതീഷ് ചന്ദ്രയെ ബലികൊടുക്കാനാവില്ലെന്ന് സെൻകുമാർ തുറന്നു പറയുന്നത്.
പുതുവൈപ്പ് ഐഒസി സമരക്കാരെ അടിച്ചമർത്തിയ ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ വി എസ് അച്ചുതാനന്ദനും രംഗത്ത് എത്തിയിരുന്നു. യതീഷ് ചന്ദ്രയെ സസ്പന്റെ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രിക്ക് കത്തു നൽകുകയും ചെയ്തു. പ്രദേശത്ത് പൊലീസ് നടപടികൾ നിർത്തിവെക്കണമെന്നും വി എസ് കത്തിൽ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഹൈക്കോടതി ജങ്ഷനിലെ സമരപന്തലിലേക്ക് ഐക്യദാർഢ്യവുമായി എത്തിയ സമരക്കാരെ ഡെപ്യൂട്ടി കമ്മീഷണറായ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസാണ് മർദ്ദിച്ചത്. ഐ.ഒ.സി പ്ലാൻിനെതിരെ സമരത്തിലും പൊലീസ് സമരക്കാർക്ക് നേരെ ലാത്തി വീശിയിരുന്നു. ഇതിന് ശേഷമാണ് യതീഷ് ചന്ദ്രയ്ക്കെതിരെ പ്രതിഷേധം ശക്തമായത്. രണ്ടിടത്തും യതീഷ് ചന്ദ്ര ആക്രമണം നടത്തിയെന്ന പൊതു വിലയിരുത്തലാണ് ഉയർന്നത്. ഇതിനെയാണ് നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെടുത്തുന്നത്.
കൊച്ചിയിൽ പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടക്കുകയായിരുന്നു. മെട്രോ ട്രെയിനിന്റെ ട്രയിൽ റൺ നടക്കുന്നു. എൻ എസ് ജി മുക്കുമൂലയും പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത സമരമെത്തിയത്. ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമായിരുന്നുവെന്നും പൊലീസ് വിലയിരുത്തുന്നു. അതുകൊണ്ടാണ് യതീഷ് ചന്ദ്ര കടുത്ത നിലപാട് എടുത്തതെന്നാണ് ഡിജിപിയും വിശദീകരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍