സിബിഎസ്ഇ കലാമേളകളോട് സംസ്ഥാന സർക്കാറിന് അവഗണന; സ്മൃതി ഇറാനിയുടെ വേഗമേറിയ നടപടികളിൽ പ്രതീക്ഷയേറെ: മാനേജ്മെന്റ് അസോസിയേഷൻ നേതാവ് ഇന്ദിരരാജൻ മറുനാടൻ മലയാളിയോട്
എം പി റാഫി
മലപ്പുറം: കേരള സർക്കാറും പൊതുസമൂഹവും പണക്കാരെന്നും വരേണ്യവിഭാഗമെന്നും മുദ്ര ചാർത്തപ്പെട്ട സി.ബി.എസ്.ഇ വിദ്യാലയങ്ങൾക്കുമുണ്ട് കാണാതെ പോകുന്ന ചിലത് പറയാൻ. എല്ലാ വിദ്യാർത്ഥികളെ പോലെതന്നെ ഇവർക്കുമുണ്ട് പ്രശ്നങ്ങളും പരാതികളും, ചിട്ടയും നിലവാരവും തേടി കേന്ദ്ര സിലബസ് പഠിക്കാൻ ഇവർ നിർബന്ധിതരാകുമ്പോൾ പലതും ഇത്തരം വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുകയാണ്. അതിൽ പ്രധാനമാണ് കലാകായിക മത്സരങ്ങളിൽ മികവ് കാട്ടുന്നവരോടുള്ള സർക്കാർ സമീപനം. ലക്ഷങ്ങൾ ചെലവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് സമാന്തരമായി തന്നെ വർഷംതോറും ശാസ്ത്രോത്സവവും കലാ കായിക മേളയും സംഘടിപ്പിക്കാറുണ്ട്. പക്ഷെ, ഈ കുട്ടികൾക്ക് എത്ര കഴിവുണ്ടെങ്കിലും സ്റ്റേറ്റിലെ കലാ പ്രതിഭയോ കലാ തിലകമോ ആണെങ്കിൽ പോലും യാതൊരു വിധ ആനുകൂല്യങ്ങളോ ഗ്രേസ് മാർക്കോ വെയ്റ്റേജോ ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ നിന്നും ഒരു രൂപ ഫണ്ട് ലഭിക്കാതെ കഴിഞ്ഞ ഇരുപത് വർഷമായി സി.ബി.എസ്.സി മാനേജ്മെന്റ് അസോസിയേഷനു കീഴിൽ സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിവിധതരം മേളകൾ നടത്തി വരുന്നുണ്ട്. മാതൃകാപരവും ചിട്ടയോടെയും നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽ പലപ്പോഴും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതരുടെ മക്കൾ പഠിക്കുന്നുണ്ടെങ്കിലും നേരിടുന്ന പ്രശ്നങ്ങളിൽ ഇവരാരും ഇടപെടുകയോ പരിഹരിക്കുകയോ ചെയ്യുന്നില്ല. പല മിടുക്കരായ വിദ്യാർത്ഥികൾക്കും അർഹമായ ഗ്രേസ് മാർക്ക് പോലും ലഭിക്കാതെ പോകുന്നത് ഇത്തരക്കാരെ കലാപ്രകടനങ്ങളിൽ നിന്നും പിന്നോട്ടടിക്കാൻ കാരണമാകുന്നുണ്ട്. വ്യത്യസ്ത ടെലിവിഷൻ റിയാലിററി പ്രോഗ്രാമുകളിൽ പങ്കെടുക്കാനെത്തുന്നതും പങ്കെടുത്ത് മികവ് തെളിയിക്കുന്നവരെയും പരിശോധിച്ചാൽ 85ശതമാനവും സി.ബി.എസ്.സി വിദ്യാലയങ്ങളിൽ നിന്നും വരുന്നവരാണെന്ന് കാണാൻ കഴിയും.
സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും അതിലുപരി മാനേജ്മെന്റ് അധികൃതരുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന തരത്തിൽ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും അർഹമായ ആനുകൂല്യങ്ങൾ നൽകി വിദ്യാർത്ഥികളെയെല്ലാം ഒരുപോലെ കാണുക എന്നുള്ളത്. ഇതിൽ പ്രധാന ആവശ്യമായിരുന്നു ഗ്രേസ് മാർക്കും കുട്ടികളുടെ കലാകായിക പ്രകടനങ്ങൾക്ക് ദേശീയ തലത്തിൽ അവസരവും. എന്നാൽ കേരളത്തിലും കേന്ദ്രത്തിലും സർക്കാറുകൾ മാറി ഭരിച്ചിട്ടും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ശശിതരൂർ വരെയുള്ളവർ കൈകാര്യം ചെയ്തിട്ടും ഈ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടായിരുന്നില്ല.
എന്നാൽ അധികാരത്തിലേറി മാസങ്ങളായില്ല. സ്മൃതി ഇറാനി കേന്ദ്ര മാനവ വിഭവ ശേഷി കസേരയിലെത്തിയിട്ട്, കേരളത്തിൽ നിന്നുള്ള ആവശ്യങ്ങൾ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഞൊടിയിടയിലാണ് സമ്മത പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാൻ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത മന്ത്രിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞവർക്ക് നോക്കിനിൽക്കാനെ സാധിച്ചുള്ളൂ. സ്മൃതി ഇറാനിയുടെ പ്രവർത്തനങ്ങളിൽ പ്രതീക്ഷയും അതിലുപരി വിശ്വാസവും അർപ്പിച്ചിരിക്കുകയാണ് കേരള മാനേജ്മെന്റ് അസോസിയേഷൻ. അടുത്ത വർഷം മുതൽ കലാമേളകൾ കേന്ദ്രം നേരിട്ട് നടത്തുകയും പിന്നീട് ദേശീയ തലത്തിലേക്കും കേരളാ മാതൃകയിൽ മേള സംഘടിപ്പിക്കാനുമാണ് കേന്ദ്ര തീരുമാനം. ദേശീയ തലത്തിൽ സി.ബി.എസ്.ഇ കുട്ടികൾക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നതോടെ ഗ്രേസ് മാർക്കും മികവ് കാട്ടുന്ന കുട്ടികൾക്ക് അതത് ഇനങ്ങളിൽ പ്രത്യേകം റിസർച്ചിനും കേന്ദ്ര മാനവ വിഭവ ശേഷി സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനമാണ് കേരളത്തിൽ പ്രതീക്ഷയുണ്ടാക്കിയിരിക്കുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പുതിയ പ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവ മേളയിൽ വച്ച് സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ മറുനാടൻ മലയാളിയുമായി തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പങ്കുവച്ചതിങ്ങനെ:
കുറെ വർഷങ്ങളായി സി.ബി.എസ്.ഇയിൽ പഠിക്കുന്ന കുട്ടികളോട് സർക്കാറുകൾ അവഗണന കാണിക്കുകയാണ്. കലാ കായിക പ്രകടനങ്ങളിൽ മത്സരരംഗത്ത് മികവ് തെളിയിച്ചാലും അവർക്കാർക്കും ഉയരാൻ പറ്റാത്ത സാഹചര്യമാണ്. കേരളത്തിൽ നിന്നും നല്ല കലാപ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികൾക്ക് ദേശീയ തലത്തിൽ പോവാൻ പറ്റുന്നില്ല. മാത്രമല്ല എത്ര പ്രയത്നിച്ച് കുട്ടികൾ മികവ് തെളിയിച്ചാലും അവർക്ക് ഗ്രേസ് മാർക്ക് ലഭിക്കാത്ത അവസ്ഥ അവരെ ഇതിൽ നിന്നും പിന്നോട്ടടിക്കും. എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡൻസ്, സ്റ്റുഡന്റ് പൊലീസ് ഈ ഇനങ്ങൾക്കെല്ലാം നിലവിൽ സംസ്ഥാന ഗവൺമെന്റ് ഗ്രേസ് മാർക്ക് കൊടുക്കുകയും ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രഫഷണൽ കോഴ്സുകളിലേക്കുൾപ്പടെ അഡ്മിഷൻ ലഭിക്കുന്ന കാലഘട്ടത്തിലേക്ക് വന്നതോടെ സി.ബി.എസ്.ഇ വിദ്യാർത്ഥികളോട് കനത്ത അവഗണനയാണ് നടത്തികൊണ്ടിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലേക്ക് ഇത്തരത്തിലുള്ള ഗ്രേസ് മാർക്കുകളെല്ലാം തന്നെ ആകർശിച്ച് ഇവിടെ നിന്നും കുട്ടികൾ പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇതുമൂലം വളരെ സിസ്റ്റമാറ്റിക്കായി നടത്തുന്നതും മത്സര രംഗത്ത് മുൻപന്തിയിൽ നിൽക്കുകയും ഉയർന്ന് വരികയും ചെയ്യേണ്ടവർ പിന്മാറി.
ഈ വിഷയം സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽ നിരവധി തവണ കൊണ്ട് വന്ന് സ്കൂൾ മാനേജ്മെന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഞാൻ തന്നെ സംസാരിച്ചിട്ടുള്ളതാണ്. എന്നിട്ടും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഒരു തീരുമാനവും വരാഞ്ഞപ്പോൾ ഇതേ വിഷയവുമായി ഞങ്ങൾ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തെ സമീപിച്ചു. അങ്ങിനെ ഞങ്ങളുടെ റിക്വസ്റ്റ് മാനിച്ചുകൊണ്ട് ഈ മാസം രണ്ടിന് സി.ബി.എസ്.ഇ യുടെ നാഷണൽ കോൺഫറൻസ് നടന്നു. ഈ പരിപാടിയിൽ പങ്കെടുക്കാനായി മാത്രമാണ് അന്ന് സ്മൃതി ഇറാനി കേരളത്തിലെത്തിയത്. ഇതൊരു ചരിത്ര സംഭവമാണ്. ഇതിന്റെ മുമ്പും നാല് തവണ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കണ്ടിരുന്നു. കൂടാതെ ഈ പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിൽ വന്നപ്പോൾ ഞങ്ങളൊരു മെമോറാണ്ടം ഒരിക്കൽ കൂടി സമർപ്പിക്കുകയുണ്ടായി.
ഈ വേദിയിൽ വച്ച് തന്നെ സ്മൃതി ഇറാനി പ്രഖ്യാപനം നടത്തി, അടുത്ത അധ്യയന വർഷം മുതൽ സി.ബി.എസ്.ഇ കലോത്സവം ദേശീയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനമാണ് നടത്തിയത്. ദേശീയ തലത്തിൽ സി.ബി.എസ്.ഇ കലോത്സവം വരുന്നതോടെ ഞങ്ങൾ ഏറെ നാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഗ്രേസ് മാർക്ക് എന്നതിന് പരിഹാരം കൂടിയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സി.ബി.എസ്.ഇ സ്കൂളുകളുള്ള കേരളത്തിന്റെ ആവശ്യം ഇപ്പോൾ മാത്രമാണ് ഒരുപരിതി വരെ അംഗീകരിച്ചിട്ടുള്ളത് ബാക്കി ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട് മന്ത്രി. അടുത്ത വർഷം മുതൽ ദേശീയ തലത്തിൽ നടത്തേണ്ട കലോത്സവം നടത്തുന്നതിനുള്ള യോഗം ഈ മാസം 20ന് ഡൽഹിയിൽ നടക്കുകയാണ്. ഇതിൽ എല്ലാ സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
അസോസിയേഷന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഒരു കാര്യം ഉറപ്പായി പറയാൻ സാധിക്കും സ്മൃതി ഇറാനി മാഡം വന്നതിന് ശേഷം ഇതുവരെ ആർക്കും ചെയ്യാൻ പറ്റാതിരുന്ന നിരവധി കാര്യങ്ങൾ സൈലന്റായി ചെയ്തു കൊണ്ടിരിക്കുന്നു. കേരള സർക്കാറിന് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കേണ്ടതു കൊണ്ടാകാം ചിലപ്പോൾ ഞങ്ങളെ അവഗണിക്കുന്നത്. അല്ലാതെ കേരള സർക്കാറിനെ ഞങ്ങൾ അന്തമായി ആക്ഷേപിക്കുന്നില്ല. ഇതെല്ലാം ശശി തരൂരടക്കമുള്ളവരെ നേരിട്ട് കണ്ടിരുന്നതാണ് പക്ഷെ അവരുടെയെല്ലാം പരിമിതികളാണ് ഇതിന് തടസമായത്. ഞങ്ങൾക്ക് ലഭിക്കേണ്ട അംഗീകാരവും അവകാശം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- 'സോറോസിന്റെ അടുപ്പക്കാരുമായി കൂടിക്കാഴ്ച' രാഹുലിനെതിരെ കേന്ദ്രമന്ത്രി
- മുസ്ലിംലീഗ് പിന്തുണയിൽ രാഹുൽ ഗാന്ധി ലജ്ജിക്കുന്നു; സ്മൃതി ഇറാനി
- ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്
- മദീനയിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്