ഈ കാഞ്ഞങ്ങാട്ടുകാരൻ ഒന്നു കോടതിയിൽ പോകാൻ വാങ്ങുന്നത് മുപ്പത് ലക്ഷത്തിലേറെ; കരുതൽ തടങ്കൽ കേസിൽ എകെജിയെ വിജയിപ്പിച്ച അച്ഛന്റെ മകൻ; ടുജി സ്പെക്ട്രത്തിൽ യുപിഎയെ വലച്ച അഭിഭാഷകൻ; അയോധ്യയിൽ അദ്വാനിക്ക് വാദമൊരുക്കിയ സംഘപരിവാർ വിശ്വസ്തൻ; രാജ്യത്തെ നിയമജ്ഞരുടെ തലവനായ ആദ്യ മലയാളിയുടെ കഥ
മറുനാടൻ ഡെസ്ക്
കാഞ്ഞങ്ങാട്: സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ കെ.കെ.വേണുഗോപാൽ അറ്റോർണി ജനറൽ പദവിയിലെത്തിയതുമ്പോൾ മലയാളികൾ ആഹ്ലാദത്തിലാണ്. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി അഭിഭാഷകനാണ് കെകെ വേണുഗോപാൽ. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള അഡ്വക്കേറ്റാണ് വേണുഗോപാൽ. ഒരുകാലത്ത് രാംജത് മലാനിക്കും ഫാരി നരിമാനും ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന അഭിഭാഷകനായിരുന്നു ഈ മലയാളി. എന്നാൽ താൽപ്പര്യമുള്ള സാമൂഹിക പ്രസക്തിയുള്ള വിഷയത്തിൽ ഫീസ് നോക്കാതേയും ഇടപെടലിന് എത്തും. 35 ലക്ഷം രൂപയാണ് വേണുഗോപാൽ കോട്ടിട്ട് കോടതയിലെത്താൻ ഫീസായി വാങ്ങുന്നതെന്നാണ് സൂചന.
രാജ്യശ്രദ്ധ നേടിയ ഒട്ടേറെ കേസുകളിൽ വാദിക്കാൻ കെ.കെ. വേണുഗോപാലിനായി. അറ്റോർണി ജനറലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും അദ്ദേഹമാണ്. പിതാവ് എം.കെ. നമ്പ്യാരും പ്രഗത്ഭനായ അഭിഭാഷകനായിരുന്നു. എ.കെ. ഗോപാലനും മദ്രാസ് സർക്കാരും തമ്മിലുണ്ടായ കേസ് വാദിച്ചത് എം.കെ. നമ്പ്യാരായിരുന്നു. മകനും അതേ വഴിയിലായി യാത്ര. 1962ൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് തുടങ്ങി. സ്വാതന്ത്ര്യസമരസേനാനി കെ.മാധവന്റെ മൂത്ത ജ്യേഷ്ഠനായിരുന്നു വേണുഗോപാലിന്റെ അഛ്ഛൻ ബാരിസ്റ്റർ എം.കെ.നമ്പ്യാർ. ഭൂട്ടാൻ ഭരണഘടന തയ്യാറാക്കിയ സമിതിയിലും നേപ്പാൾ ഭരണഘടന നിർമ്മാണ സമിതിയിലും അംഗമായിരുന്നു. ഭരണഘടനാ വിഷയങ്ങളിൽ അഗ്രഗണ്യനാണ്. വേനലവധി കഴിഞ്ഞ് തിങ്കളാഴ്ച കോടതി തുറക്കുമ്പോൾ വേണുഗോപാൽ സ്ഥാനമേൽക്കും.
രാഷ്ട്രീയശത്രുക്കളെയും നിരപരാധികളായ സാധാരണക്കാരെയും ഒരുപോലെ വിചാരണ കൂടാതെ വർഷങ്ങളോളം തടങ്കലിൽവയ്ക്കാനുള്ള ഒരുപാധിയാക്കി ഭരണവർഗം ചില നിയമങ്ങളെ ഉപയോഗിക്കുകയും ചെയ്തു. ഒന്നാമത്തെ കരുതൽതടങ്കൽനിയമം 1950ലാണ് പാർലമെന്റ് പാസാക്കിയത്. താമസിയാതെ അതിന്റെ സാധുത, എ കെ ഗോപാലനും മദ്രാസ് സംസ്ഥാനവും തമ്മിലുണ്ടായ കേസിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. കോടതിയിലെ ആറ് ജഡ്ജിമാരും ഒരുമിച്ച് വാദം കേട്ടശേഷം നിയമത്തിലെ 14-ാം വകുപ്പ് അസാധുവായി പ്രഖ്യാപിച്ചു. കരുതൽതടങ്കൽനിയമത്തിന് ലഭിച്ച ആദ്യ പ്രഹരമായിരുന്നു അത്. ഈ കേസായിരുന്നു വേണുഗോപാലിന്റെ അച്ഛനെ ദേശീയ ശ്രദ്ധയിലെത്തിച്ച അഭിഭാഷകനാക്കിയത്. ഈ അച്ഛന്റെ പാരമ്പര്യവുമായാണ് കറുത്ത ഗൗൺ വേണുഗോപാലും അണിഞ്ഞത്. അത് നേട്ടങ്ങളിലേക്കുള്ള യാത്രയുമായി.
മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന ജനതാഭരണകാലത്ത് അഡീഷനൽ സൊളിസിറ്റർ ജനറലായിരുന്നു വേണുഗോപാൽ. അരനൂറ്റാണ്ടിലേറെയായി സുപ്രീംകോടതിയിൽ പ്രാക്ടീസ് തുടരുന്ന കോട്ടായൻ കടങ്കോട്ട് വേണുഗോപാൽ അങ്ങനെ ഭരണഘടനാ പദവിയിലുമെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി വ്യക്തിപരമായ അടുപ്പമുണ്ട്. ഇതും ഈ പദവയിലേക്ക് എത്തിച്ചു. ബിജെപി അധികാരത്തിൽ ഇത്തവണ എത്തിയപ്പോൾ തന്നെ വേണുഗോപാൽ അറ്റോർണിയാകുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ എൺപത്തിയാറുകാരനായ വേണുഗോപാൽ ആദ്യം പദവി ഏറ്റെടുക്കാൻ താൽപ്പര്യം കാട്ടിയില്ല. ഇതോടെ മുകൾ റോഹ്തഗി എത്തി. അദ്ദേഹം സ്ഥാനം ഒഴിയാൻ സന്നദ്ധനായതോടെ വിശ്വസ്തനെ തന്നെ പദവിയിലെത്തിക്കുകയായിരുന്നു പ്രധാനമന്ത്രി.
അഭിഭാഷക മേഖലയിലെ സംഭാവനകൾക്കു കേന്ദ്രസർക്കാർ പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വേണുഗോപാൽ അടുത്ത കാലത്ത് ഏറെവിവാദം സൃഷ്ടിച്ച ടു ജി സ്പെക്ട്രം കേസിൽ സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും അഭിഭാഷകനായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ മാറ്റിയെങ്കിലും കേസിൽ തുടരാൻ സുപ്രീംകോടതി നിർദ്ദേശിക്കുകയായിരുന്നു. അയോധ്യാകേസിൽ കല്യാൺ സിങ് സർക്കാരിനു വേണ്ടി വേണുഗോപാൽ ഹാജരായിരുന്നു. ബാബ്റി മസ്ജിദ് തകർത്തതു സംബന്ധിച്ച കേസിൽ എൽ.കെ.അദ്വാനിക്കു വേണ്ടിയും സുപ്രീം കോടതിയിൽ ഹാജരായി. മണ്ഡൽ കേസ്, ജയലളിത കേസ്, ജഡ്ജിമാരുടെ പ്രസിഡൻഷ്യൽ റഫറൻസ് കേസ് തുടങ്ങി ഒട്ടേറെ പ്രമുഖ കേസുകളിൽ അഭിഭാഷക കുപ്പായം ഇട്ടു. ബിജെപിക്കാർക്ക് എന്നും പ്രിയപ്പെട്ട വക്കീലാണ് വേണുഗോപാൽ. ഈ അടുപ്പമാണ് അറ്റോർണി ജനറലിന്റെ കസേരയിൽ ഈ കാഞ്ഞങ്ങാട്ടുകാരനെ എത്തിക്കുന്നത്.
കാഞ്ഞങ്ങാടുമായി പൊക്കിൾക്കൊടിബന്ധമാണ് അദ്ദേഹത്തിനുള്ളത്. സ്വാതന്ത്ര്യസമരസേനാനി കെ.മാധവന്റെ സഹോദരനും പ്രശസ്ത നിയമജ്ഞനുമായ ബാരിസ്റ്റർ എം.കെ.നമ്പ്യാരുടെ മകനാണ് കെ.കെ.വേണുഗോപാൽ. ഏച്ചിക്കാനത്തെ ചിറക്കര രാമൻനായരുടെ പൗത്രൻ. മംഗളൂരുവിലാണ് പ്രാഥമിക വിദ്യാഭ്യാസം. ഏച്ചിക്കാനം-കോടോം തറവാട്ടുകാർ തമ്മിലുള്ള കേസ് ലണ്ടനിലെ പ്രിവ്യൂ കൗൺസിലിലെത്തിയിരുന്നു. ഏച്ചിക്കാനം തറവാട്ടുകാർക്കുവേണ്ടി ബ്രിട്ടീഷ് അഭിഭാഷകനെ സഹായിക്കാൻ ഇംഗ്ലണ്ടിൽ പോയപ്പോഴാണ് എം.കെ.നമ്പ്യാർ ബാരിസ്റ്റർ ബിരുദം നേടുന്നത്. അദ്ദേഹം തിരിച്ചുവന്നപ്പോൾ മംഗളൂരുവിലെ താമസം ചെന്നൈയിലേക്കും പിന്നീട് ന്യൂഡൽഹിയിലേക്കും മാറ്റി. ഇതോടെ വേണുഗോപാലിന്റെ തുടർപഠനം ചെന്നൈയിലും ഡൽഹിയിലുമായി. എങ്കിലും നിയമബിരുദത്തിനു പഠിക്കാൻ അദ്ദേഹം വീണ്ടും തെക്കേ ഇന്ത്യയിലെത്തി. കർണാടക ബെൽഗാമിൽനിന്നാണ് നിയമം പഠിച്ചത്.
1977-ൽ അഡീഷണൽ സോളിസിറ്റർ ജനറലായി. നെഹ്രു കോളേജ് സ്ഥാപകൻ മാലോം പട്ടേലർ എന്നറിയപ്പെടുന്ന ചെരിപ്പാടി കുഞ്ഞിക്കണ്ണൻനായരുടെ മകൾ ശാന്തയെയാണ് കല്ല്യാണംകഴിച്ചത്. ഭാര്യയുടെ അകാലത്തിലുള്ള വിയോഗത്തിനു ശേഷം കെ.കെ.വേണുഗോപാൽ ശാന്താ മെമോറിയൽ ട്രസ്റ്റ് രൂപവത്കരിച്ചു. കാഞ്ഞങ്ങാടിന് കിഴക്ക് മലയോരഗ്രാമമായ എടത്തോട്ട് ഈ ട്രസ്റ്റിന് കീഴിൽ യു.പി.സ്കൂളും ആശുപത്രിയും പ്രവർത്തിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍