ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരെ കൊച്ചുമകൻ മർദ്ദിച്ചത് സംശയ രോഗത്താൽ; മഹേഷ് മുത്തശ്ശന്റെ നാഭിക്ക് ചവിട്ടുകയും നെഞ്ചിന് അടിക്കുകയും ചെയ്തു; പിടിച്ചുമാറ്റിയത് ഡ്രൈവർ: രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞത്..
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്ത്യയിലെ ഹൈന്ദവ പുരോഹിതർക്കിടയിൽ പ്രഥമ ഗണനീയനാണ് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരർ. കേരളത്തിലെ ഏറ്റവും ഉയർന്ന ഹൈന്ദവ പുരോഹിത പദവിയിൽ ഇരിക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹം. കോടിക്കണക്കിന് ഭക്തർ തൊഴാനെത്തുന്ന ശബരിമല ക്ഷേത്രത്തിലെ തന്ത്രിപദവിയിലിരിക്കുന്ന അദ്ദേഹത്തിന് മർദ്ദനമേറ്റുവെന്ന വാർത്ത കേരളം മുഴുവനും ഞെട്ടലോടെയാണ് കേട്ടത്. 90 വയസ് പ്രായമായ തന്ത്രിയെ മർദ്ദിച്ചത് അദ്ദേഹത്തിന്റെ കൊച്ചുമകനായിരുന്നു എന്നത് അതീവ ദുഃഖകരമായ കാര്യമായി. വൃശ്ചിക പുലരിയിൽ തന്നെയായിരുന്നു മഹേശ്വരർക്ക് കണ്ഠരര് മോഹനരുടെ പുത്രൻ മഹേഷിൽ നിന്നുമാണ് മർദ്ദനം ഏൽക്കേണ്ടി വന്നത്. മക്കൾക്കിടയിൽ നിലനിൽക്കുന്ന സ്വത്ത് തർക്കം തന്നെയായിരുന്നു പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ശബരിമല നടതുറന്ന ദിവസമാണ് മർദ്ദന സംഭവം നടന്നത്. അതുകൊണ്ട് ആദ്യദിവസം പൊലീസിൽ അറിയിക്കാതിരുന്ന കുടുംബം പിന്നീട് സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ തന്ത്രിയുടെ ഭാര്യ ദേവകി അന്തർജ്ജനം തന്നെയാണ് പരാതി നൽകിയത്. എഫ്.ഐ.ആറിൽ പറയുന്ന കാര്യങ്ങളെ ഉദ്ധരിച്ച് കണ്ഠരര് മഹേശ്വരരുടെ മകൾ മല്ലികയുടെ മകൻ രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെ:
രാഹുൽ ഈശ്വറിന്റെ മാതാവും മഹേശ്വരരുടെ മകളുമായ മല്ലിക സ്വത്ത് ആവശ്യപ്പെട്ടു ചെന്നപ്പോൾ ഉണ്ടായ തർക്കത്തിൽ മഹേഷ് ഇടപ്പെട്ടപ്പോൾ തന്ത്രിക്ക് പരിക്കുപറ്റിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ എന്നാൽ ഇതല്ല വാസ്തവമെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. കണ്ഠരര് മോഹനരുടെ പുത്രനായ മഹേഷ് തന്നെയാണ് മുത്തച്ഛനെ മർദ്ദിച്ചത്. ഇതേക്കുറിച്ച് തന്റെ മുത്തശ്ശി ദേവകി അന്തർജ്ജനം നൽകിയ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് എഫ്ഐആർ ഇട്ടിട്ടുണ്ടെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സെക്ഷൻ 344, 323, 294 ബി വകുപ്പുകൾ ചുമത്തിയാണ് മഹേഷ് മോഹനെതിരെ കേസെടുത്തത്.
വൃശ്ചിക പുലരിയിൽ അച്ഛനെ കാണാൻ തന്റെ മാതാവ് മല്ലിക തറവാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് മഹേഷ് വീട്ടിലെത്തിയത്. അമ്മ കാണാനെത്തിയത് സ്വത്ത് തട്ടിയെടുക്കാനാണെന്ന വിധത്തിൽ സംശയാലുവായിരുന്നു മഹേഷ്. മഹേഷ് ഒന്നും രണ്ടും പറഞ്ഞ് മുത്തശ്ശനുമായി തർക്കിക്കുകയായിരുന്നു. ഇതിനിടെയാണ് മർദ്ദിച്ചത്. അസഭ്യം വിളിച്ചുകൊണ്ടായിരുന്നു മർദ്ദനം. മുത്തശ്ശന്റെ നാഭിക്ക് ചവിട്ടുകയും നെഞ്ചിന് അടിക്കുകയും ചെയ്തു. സംഭവത്തിന് സാക്ഷികളായി എട്ടോളം പേർ വീട്ടിലുണ്ടായിരുന്നു. മഹേശ്വരരുടെ ഭാര്യ ദേവി അന്തർജ്ജനം, മകൾ മല്ലിക എന്നിവരെയും മഹേഷ് മർദ്ദിക്കുകയുണ്ടായി. രണ്ട് ബന്ധുക്കളും ഡ്രൈവറും റെഡ്ക്രോസിലെ ഒരാളും പ്ലംബർമാരുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഡ്രൈവറും മറ്റുള്ളവരും ചേർന്നാണ് മഹേഷിനെ പിടിച്ചുമാറ്റിയതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
സംഭവത്തിന്റെ ഞെട്ടൽ മാറാത്ത അവസ്ഥയിലാണ് മുത്തശ്ശൻ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും ഞെട്ടി എഴുനേൽക്കുകയാണ്. മാനസികമായി അദ്ദേഹത്തിന് വലിയൊരു ഷോക്കായി മാറിയിട്ടുണ്ട് ഈ സംഭവം. ഇതാദ്യമായല്ല മഹേഷിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായത്. മുമ്പ് മുത്തശ്ശി ദേവി അന്തർജ്ജനത്തിനും ഇത്തരത്തിൽ മർദനമേൽക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ കുടുംബത്തിനിടയിൽ തന്നെ പ്രശ്നം പറഞ്ഞു തീർക്കാനാനാണ് ശ്രമിച്ചത്. ഒരുപാട് തെറ്റിദ്ധാരണകൾ കാരണമാണ് മഹേഷ് മർദ്ദനത്തിന് മുതിർന്നത്. തങ്ങൾക്ക് അർഹമായ സ്വത്തുക്കൾ മറ്റാരെങ്കിലും സ്വന്തമാക്കുമോ എന്ന അനാവശ്യ ഭയം കൊണ്ടാണ് മുത്തശ്ശനെ പോലും മർദ്ദിക്കുന്ന നിലയിലേക്ക് എത്തിയത്.
സംഭവം നടക്കുമ്പോൾ കണ്ഠരര് മോഹനരും താനും സ്ഥലത്തുണ്ടായിരുന്നില്ല. മോഹനർ അദ്ദേഹം ബാംഗ്ലൂരിൽ ഒരു പൂജാകാര്യങ്ങൾക്കായി പോയിരിക്കയായിരുന്നു. മുത്തശ്ശന് മർദ്ദനമേറ്റുവെന്ന വാർത്തയറിഞ്ഞാണ് താൻ വീട്ടിലേക്ക് എത്തുകയായിരുന്നു. വൃശ്ചികം ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത് എന്നതുകൊണ്ടാണ് ആദ്യദിനം പൊലീസിൽ പരാതികൊടുക്കാതിരുന്നത്. ആദ്യം കോട്ടയത്തെ ആശുപത്രിയിൽ ചികിത്സിച്ച ശേഷമാണ് ചെങ്ങന്നൂരിൽ എത്തിച്ചത്. ഡോക്ടറോട് പോലും കുടുംബ പ്രശ്നമാണല്ലോ എന്ന നിലയിൽ ആദ്യം സംഭവം മറച്ചുവെക്കുകയാണ് ശ്രമിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് പൊലീസിന് അറിവുള്ളതായിരുന്നു. സംഭവത്തെകുറിച്ച് മറച്ചുവെക്കുന്നത് തെറ്റായ പ്രചരണത്തിന് ഇടയാക്കും എന്നതുകൊണ്ടാണ് മുത്തശ്ശി പൊലീസിൽ പരാതി എഴുതി നൽകിയത്. സംഭവത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കരുതെന്നതു കൊണ്ടാണ് നടന്ന കാര്യങ്ങൾ തുറന്നു പറയാൻ തന്ത്രി കുടുംബം തീരുമാനിച്ചതെന്ന്- രാഹുൽ വ്യക്തമാക്കി.
ചെങ്ങന്നൂർ എസ്ഐ മോഹനന്റെ നേതൃത്വത്തിൽ പൊലീസ് മഹേഷിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 23 കാരനായ മഹേഷ് ബാംഗ്ലൂരിൽ പഠിക്കുന്നതോടൊപ്പം പൂജാകാര്യങ്ങളിലും സജീവമായി ഇടപെടാറുണ്ട്. കണ്ഠരര് മഹേശ്വരരുടെ കാലശേഷം തന്ത്രിയായി വരേണ്ടത് അദ്ദേഹത്തിന്റെ സഹോദരൻ കണ്ഠരര് രാജീവരാണ്. ലൈംഗിക ആരോപണ കേസിൽപ്പെട്ട് കണ്ഠരര് മോഹനർക്ക് പിൻഗാമിയാകാൻ സാധിച്ചില്ലെങ്കിൽ മഹേഷിനായിരുന്നും സാധ്യത കൽപ്പിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍