തമ്പാനൂരിൽ അനധികൃത ദീർഘദൂര സർവീസിന് ഒരുങ്ങിയ ബസ്സുകളെ കെഎസ്ആർടിസി ജീവനക്കാർ വളഞ്ഞിട്ട് പിടികൂടി; നിയമം മറികടന്ന് ഓടാനൊരുങ്ങിയത് ബാലകൃഷ്ണപ്പിള്ളയുടെ ബന്ധുവിന്റെ ബസ്സുകൾ; ശരണ്യ മോട്ടോഴ്സിന്റെ കള്ളയോട്ടം കയ്യോടെ പിടിച്ചപ്പോൾ നടപടിയുമായി ആർടിഓ അധികൃതരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശരണ്യ ബസുകളുടെ നിയമലംഘനം വീണ്ടും തുടരുന്നു. ഓടുന്നത് പെർമിറ്റില്ലാതെയും റൂട്ടുകളിൽ വഴി മാറ്റിയും. വർഷങ്ങളായി പരാതി ഉയരുന്നുണ്ടെങ്കിലും ആർ ബാലകൃഷ്ണപിള്ളയുടെ ബന്ധു മനോജിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ബസ്സുകളുടെ കള്ളയോട്ടത്തിനു കടിഞ്ഞാണിടാൻ അധികൃതർക്ക് ഇപ്പോഴും മടി.
തിരുവനന്തപുരത്തു നിന്ന് ദീർഘദൂരയാത്രയ്ക്ക് ആളെക്കയറ്റാൻ തമ്പാനൂർ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന ശരണ്യ മോട്ടോഴ്സിന്റെ രണ്ട് ബസ്സുകൾ ഇന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്നാണ് ഈ ബസ്സുകൾ കസ്റ്റഡിയിലെടുക്കാൻ അധികൃതർ തയ്യാറായത്.
മുമ്പ് പലതവണ നിയമവിരുദ്ധ പെർമിറ്റിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ബസ്സുകൾ സർവീസ് നടത്തുകയും ഇത് നിരവധി അപകടങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു.നിരവധി പരാതികൾ ഇതു സംബന്ധിച്ച് ഉയർന്നിരുന്നു.എന്നാൽ പിള്ളയുടെയും മകന്റെയും സ്വാധീനത്തിൽ പരാതികളെല്ലാം ആവിയായി.
മധ്യകേരളമാണ് ശരണ്യയുടെ വിഹാരകേന്ദ്രം.കോൺട്രാക്ട് ക്യാര്യേജിനു മാത്രം അനുമതിയുള്ള ശരണ്യ ബസ് സ്റ്റോപ്പുകളിൽ നിർത്തി ആളെ കയറ്റുന്നുവെന്ന് വർഷങ്ങളായി പരാതിയുണ്ട്. അടുത്തിടെ ഇത് സംബന്ധിച്ച് കാഞ്ഞിരപ്പള്ളി ആർടിഒ ഓഫീസിൽ പരാതിയും എത്തിയിരുന്നു.സ്റ്റേജ് ക്യാര്യേജ് പെർമിറ്റുള്ള ബസുകൾക്ക് മാത്രമാണ് സ്റ്റോപ്പുകളിൽ നിർത്തി ആളെയെടുക്കാൻ അനുമതിയുള്ളത്. വിനോദയാത്രയ്ക്കും വിവാഹ ആവശ്യങ്ങൾക്കും ട്രിപ്പ് നടത്താൻ അനുമതിയുള്ള കോൺട്രാക്ട് ക്യാര്യേജ് പെർമിറ്റ് ആണ് ശരണ്യയുടെ പല ബസ്സുകൾക്കുമുള്ളത്.
മുമ്പ് യു ഡി എഫ് ഭരണകാലത്ത് കാട്ടാക്കട- അമൃത മെഡിക്കൽ കോളേജ്, കുളത്തൂപ്പുഴ- അമൃത മെഡിക്കൽ കോളേജ് റൂട്ടുകളിൽ കോൺട്രാക്ട് ക്യാര്യേജ് പെർമിറ്റുള്ള ബസ്സുകൾ സർവ്വീസ് നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ കാട്ടാക്കടയിലെ സിഐടിയു നേതാക്കളുടെ എതിർപ്പിനെ തുടർന്ന് കാട്ടാക്കട- അമൃത മെഡിക്കൽ കോളേജ് സർവ്വീസ് ഉപേക്ഷിക്കുകയായിരുന്നു. കുളത്തുപ്പുഴ- അമൃത റൂട്ടിലെ സർവ്വീസും എതിർപ്പിനെ തുടർന്ന് നിർത്തിവച്ചെന്നാണ് സൂചന.
ചില റൂട്ടുകളിൽ പെർമിറ്റ് ലംഘിച്ചും ശരണ്യയുടെ ബസുകൾ സർവ്വീസ് നടത്തുന്നുവെന്നും പരാതിയുണ്ട്.അമിത വേഗതയുടേയും, അപകടങ്ങളുടേയും പേരിൽ ശരണ്യ ബസുകൾക്കെതിരെ നിരവധി പരാതികൾ മുമ്പ് ഉയർന്നിരുന്നു.കേരളത്തിലെ ഏറ്റവും അധികം ആളുകളെ ഇടിച്ചു കൊന്നിട്ടുള്ള സ്വകാര്യ ബസ്സുകളും ശരണ്യ മോട്ടോഴ്സിന്റേതാണ് എന്നാണ് അനൗദ്യോഗികമായ റിപ്പോർട്ടുകൾ. കേരളത്തിൽ ഏറ്റവും അധികം ബസുകൾ ഉള്ള സ്ഥാപനം ശരണ്യ അല്ലെന്ന് ഓർക്കണം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരണ്യ ജീവൻ എടുത്തത് ഒരു ഡസനിൽ അധികം പേരുടെയാണ് എന്നും ഈ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരണ്യ ഇടിച്ചു പരിക്കേറ്റ വാഹനങ്ങളുടെ എണ്ണം എടുത്താൽ അത് ഉടനെയെങ്ങും എണ്ണി തീർക്കാനും സാധിക്കില്ലത്രേ. ഈ അപകടങ്ങളുടെ എല്ലാം മുഖ്യ കാരണം ഒന്നു മാത്രമാണ്. ശരണ്യ ബസ് ഡ്രൈവർമാരുടെ അമിത വേഗത. എന്തു കൊണ്ടാണ് ശരണ്യ മാത്രം ഇങ്ങനെ അപകടങ്ങൾ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒന്നു മാത്രമേയുള്ളൂ. ഇടിച്ചു കൊന്നാലും തട്ടി പൊട്ടിച്ചാലും ഒന്നും ആർക്കും ഒന്നും ചെയ്യാൻ കഴിയാത്തത്ര ശക്തമാണ് ശരണ്യ മാനേജ്മെന്റ് എന്നത് തന്നെ.
കൊട്ടാരക്കരയ്ക്കും എറണാകുളത്തിനും ഇടയിലാണ് ശരണ്യയുടെ മിക്ക ബസുകളും ഓടുന്നത്. പത്തനംതിട്ട, കൊല്ലം, കോട്ടയം ഇടുക്കി ജില്ലകളിലൂടെയാണ് പ്രധാനമായും ശരണ്യ കടന്നു പോകുന്നത്. ഈ പ്രദേശങ്ങൽ എല്ലായിടത്തും ശരണ്യയ്ക്കുള്ള പേര് ഇങ്ങനെ തന്നെയാണ്. ശരണ്യ വന്നാൽ വഴി മാറി കൊടുത്തേ മതിയാകൂ എന്നൊരു പാഠം എല്ലാവരും മുടങ്ങാതെ ശീലിക്കുന്നു. കാരണം ശരണ്യയുടെ വാല് തട്ടിയാൽ അവർ നിർത്തിയെന്നു പോലും വരില്ല. പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടാൽ അവർ കേസെടുക്കാറില്ല. അതിപ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ വണ്ടി ആണെങ്കിലും എംപിമാരുടെയും എംഎൽഎമാരുടെയും വണ്ടി ആണെങ്കിലും അങ്ങനെ തന്നെ. ശരണ്യ തടയാൻ ധൈര്യം കാണിച്ച നാട്ടുകാരെ ഒക്കെ ഗുണ്ടകളെ വിട്ട് തല്ലി ഒതുക്കിയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്.
രണ്ടു വർഷം മുമ്പ് പാലായിൽ വിദ്യാർത്ഥിയെ ഇടിച്ചു തെറിപ്പിച്ചത് ശക്തമായ ജനരോഷത്തിന് കാരണമായിരുന്നു. അപകടമുണ്ടാക്കിയ ബസ് കള്ളയോട്ടം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ട്രസ്റ്റി ഡിജോ കാപ്പൻ 2013 സെപ്റ്റംബർ ഒമ്പതിന് കോട്ടയം ആർ.ടി.ഒയ്ക്കു പരാതി നൽകിയിരുന്നു. ഇതിനു മുമ്പ് 2011 നവംബർ 19 നു കെ.എസ്.ആർ.ടി.സി.അധികൃതരും ഈ റൂട്ടിനെതിരേ പരാതി നൽകി. ദേശസാൽകൃത റൂട്ടായ പൊന്തൻപുഴ-മണിമല(അഞ്ചു കിലോമീറ്റർ) കുറുപ്പുംതറ-തലയോലപ്പറമ്പ് (13 കിലോമീറ്റർ) നടക്കാവ് -എറണാകുളം(18.5 കിലോമീറ്റർ) എന്നിവിടങ്ങളിൽ കൂടി ശരണ്യ സർവീസ് നടത്തുന്നതിനെതിരേയായിരുന്നു പരാതി. പക്ഷേ ഇതെല്ലാം അവഗണിക്കപ്പെട്ടു. പരാതികളെല്ലാം ജലരേഖയാകുമ്പോൾ അതിന് മേലെ സകല നിയമങ്ങളും ലംഘിച്ച് പറക്കുകയാണ് ശരണ്യ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍