ഇത് പത്തരമാറ്റിൽ പണിതീർത്ത തൊണ്ടി മുതലും ദൃക്സാക്ഷിയും! മഹേഷിന്റെ പ്രതികാരത്തിന് ശേഷം വീണ്ടും ദിലീഷ് പോത്തൻ ബ്രില്ലൻസ്; ഇത് മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ചിത്രം; തകർത്ത് അഭിനയിച്ച് ഫഹദും സുരാജും; ഇത് ഫഹദിന്റെ കരിയർ ബെസ്റ്റ്!
കെ വി നിരഞ്ജൻ
ഓർമ്മയുണ്ടോ ഈ മുഖം... ഒരു പ്രത്യേക താളത്തിൽ കൈയുയർത്തി കമ്മീഷണറിലെ ഭരത് ചന്ദ്രൻ അലറിയപ്പോൾ ഹാളുകിടുങ്ങുമാറുച്ചത്തിൽ കൈയടിച്ചവരാണ് മലയാളികൾ. പൊലീസ് കഥതെന്നുകേട്ടാൽ ഭരത് ചന്ദ്രനും ഇൻസ്പെക്ടർ ബലറാമും ഉൾപ്പെടെയുള്ള എല്ലാം തകർത്ത് തരിപ്പണമാക്കുന്ന വീരന്മാരെക്കുറിച്ചാണ് നമ്മൾ ഓർക്കാറുമുള്ളത്. അങ്ങ് ഇൻസ്പെക്ടർ ബൽറാമിൽ തുടങ്ങി ഇങ്ങ് കസബയിലെത്തുമ്പോഴും നമ്മുടെ പൊലീസ് ഓഫീസർമാർ വീരശൂര പരാക്രമികളാണ്. . ലോഹിതദാസിന്റെ തിരക്കഥയിൽ ജന്മം കൊണ്ട കിരീടത്തിലെ അച്യുതൻ നായരെപ്പോലുള്ള അപൂർവ്വം പൊലീസ് കഥാപാത്രങ്ങളെ വിസ്മരിക്കുന്നുമില്ല. എന്നിരുന്നാലും പൊലീസ് കഥപറയുന്ന സിനിമയിൽ നായകനായ പൊലീസുകാരൻ നിറഞ്ഞു നിൽക്കുമ്പോൾ മൂലയിലൊതുങ്ങാനാണ് മറ്റ് പൊലീസുകാർക്കും എന്തിന് പൊലീസ് സ്റ്റേഷനും വരെ വിധിയുള്ളത്.
എന്നാൽ സമീപകാലത്തിറങ്ങിയ രണ്ട് സിനിമകൾ കുറേക്കൂടി യാഥാർത്ഥ്യബോധത്തോടെ പൊലീസിനെ സമീപിച്ചു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു, ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് തുടങ്ങിയവായിരുന്നു ആ ചിത്രങ്ങൾ. ബിജുവിന്റെ ആക്ഷൻ ഹീറോ പരിവേഷം നിറഞ്ഞു നിന്നിരുന്നെങ്കിലും പൊലീസ് സ്റ്റേഷന്റെ കുറേക്കൂടി യാഥർത്ഥമായ ചിത്രീകരണമായിരുന്നു ആക്ഷൻ ഹീറോ ബിജുവിലേത്. അപ്പോഴും അധികാരത്തിന്റെ ഉരുക്ക് മുഷ്ടിയിൽ എല്ലാം നിയന്ത്രിക്കുന്ന പൊലീസിന്റെ നിഴൽ ഈ കാഴ്ചകളിൽ ഉണ്ടായിരുന്നു. കിസ്മത്തിലെത്തിയപ്പോൾ പൊലീസ് സ്റ്റേഷൻ സമൂഹത്തിന്റെ തന്നെ ഭാഗമായി. സ്റ്റേഷനിൽ അഭയം പ്രാപിച്ചെത്തിയ കമിതാക്കളോട് അധികാരം.. സമൂഹം ഏത് തരത്തിൽ പെരുമാറുന്നു എന്ന ഭീതിതമായ സത്യത്തിന്റെ നേർക്കാഴ്ചയായിരുന്നു കിസ്മത്ത്.
ലളിതവും സുന്ദരവുമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രവും ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കിയുള്ളതാണ്. റിയലിസ്റ്റിക്കായി പൊലീസ് സ്റ്റേഷനെ അവതരിപ്പിക്കാൻ ശ്രമിച്ച മുൻചിത്രങ്ങളുടെ അവതരണ വഴികളിൽ സാമ്യതയുണ്ടെന്ന് തോന്നിയേക്കാമെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. നമ്മുടെ പൊലീസ് സ്റ്റേഷനും സമൂഹത്തിന്റെ ഒരു പരിഛേദമാണെല്ലോ. പൊലീസുകാർ മാറുന്നില്ലെങ്കിലും അവിടെയെത്തുന്നവരും അവരുടെ പ്രശ്നങ്ങളും എല്ലാം വ്യത്യസ്തങ്ങളാണ്. അതുകൊണ്ട് തന്നെ കാസർക്കോടിന്റെ ഈ ഉൾപ്രദേശത്തെ പൊലീസ് സ്റ്റേഷനും അവിടുത്തെ കാഴ്ചകളും പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചാനുഭവം തന്നെയാണ് ഒരുക്കുന്നത്.
ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം പോലെ തന്നെ സംഭവ ബഹുലമായ കഥയൊന്നും പറയാൻ ഇവിടെയും ശ്രമിക്കുന്നില്ല. പ്രകാശ് സിറ്റിയും ഭാവനാ സ്റ്റുഡിയോയും മഹേഷ് ഭാവനയും അയാളുടെ ഹവായ് ചെരുപ്പും പ്രതികാരവുമെല്ലാം ചേർത്ത് റിയലിസത്തോട് ചേർന്നു നിന്നുകൊണ്ട് കഥപറുകയായിരുന്നു ആ ചിത്രം. നിറച്ചു വെച്ച കോമഡികളില്ലെങ്കിലും സന്ദർഭത്തിനൊത്ത നുറങ്ങ് തമാശകളിലൂടെ... ഞെട്ടിക്കുന്ന ട്വിസ്റ്റുകളില്ലെങ്കിലും രസം പകരുന്ന ചില വഴിത്തിരിവുകളിലൂടെ പുതുമയുടെ തെളിനീരിൽ പ്രേക്ഷകരെ നീരാട്ടിനിറക്കുകയായിരുന്നു മഹേഷിന്റെ പ്രതികാരം.പിന്നീട് ഫേസ്‌ബുക്കിലൊക്കെ പോത്തൻ ബ്രില്ലൻസ് എന്ന പേരിൽ പ്രശസ്തമായ ആ ആഖ്യാനത്തിന്റെ മാസ്മരികതന്നെയാണ് തൊണ്ടിമുതലിലും കാണുന്നത്. ഇതും ശരിക്കും അവതരണ മികവിന്റെ ബ്രില്ലൻസാണ്.
വൈക്കത്തിന്റെ പച്ചപ്പുള്ളതും മനോഹരവുമായ കാഴ്ചകളിലും അവിടെ വിരിയുന്ന മനോഹരമായ പ്രണയത്തിലുമാണ് ചിത്രത്തിന്റെ തുടക്കം. ഉത്സവപ്പറമ്പിലെ നാടകത്തിൽ നിന്ന് തുടങ്ങി പ്രസാദിന്റെയും( സനിമയിൽ സുരാജ് വെഞ്ഞാറമൂട്) ശ്രീജയുടെയും ( പുതുമുഖം നിമിഷ) പ്രണയത്തിലേക്ക് കഥ നടന്നു നീങ്ങുന്നു. വൈക്കം ക്ഷേത്രവും ജങ്കാറുമെല്ലാം ആ പ്രണയത്തിന് കുട പിടിക്കുന്നു. ഇവിടെയെല്ലാം ആവർത്തിച്ച് കാണുന്ന ഒരു ജാതി സംഘടനയുടെ കൊടികൾ ഈ പ്രണയ സാക്ഷാത്ക്കാരത്തിന് എങ്ങനെ തടസ്സമാകുമെന്ന് ഡയലോഗുകളില്ലാതെ സിനിമ കാണിച്ചു തരുന്നുമുണ്ട്.
വൈക്കത്ത് നിന്നും സിനിമ പിന്നീട് വരണ്ടുണങ്ങിയ ഒരു കാസർക്കോടൻ ഗ്രാമത്തിലേക്കാണ് തിരിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച പ്രസാദും ഭാര്യ ശ്രീജും അതിജീവനത്തിനായി കാസർക്കോടെത്തുകയാണ്. പ്രസാദിന്റെ ഭാര്യയായ ശ്രീജയുടെ മാല ബസ്സിൽ വെച്ച് മോഷണം പോകുന്നു. മോഷ്ടിച്ചയാളെ ബസ്സിലുള്ള യാത്രക്കാർ ചേർന്ന് പിടികൂടുന്നുണ്ടെങ്കിലും തൊണ്ടി മുതൽ കണ്ടെടുക്കാൻ സാധിക്കുന്നില്ല. പ്രതി വിഴുങ്ങിക്കളഞ്ഞ മാല കണ്ടെടുക്കാനും അത് തിരിച്ചെടുക്കാനും വേണ്ടിയുള്ള പ്രയത്നത്തിലാണ് പിന്നീട് പ്രസാദും ഭാര്യയും.
തുടർന്നങ്ങോട്ട് ഒരു പൊലീസ് സ്റ്റേഷനിലാണ് കഥ നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വളരെ വേഗം തന്നെ പ്രതിയെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസുകാർ. എന്നാൽ പ്രസാദിനെയും പൊലീസുകാരെയുമെല്ലാം അമ്പരപ്പിച്ചുകൊണ്ട് പ്രതി താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുകയാണ്. തന്റെ പേര് പോലും പ്രതിപറയുന്നത് പ്രസാദെന്നാണ്. മംഗലാപുരത്ത് ഒരു കടയിൽ ജോലി ചെയ്തിരുന്നയാളാണ് താനെന്നും തിരിച്ചറിയൽ രേഖകളില്ലാത്തതിനാൽ ജീവിക്കാൻ പറ്റാതായെന്നും അതുണ്ടാക്കാൻ വേണ്ടി നാട്ടിലേക്ക് പോവുന്ന ഒരു പാവമാണ് താനെന്നുമാണ് അയാളുടെ ഭാഷ്യം. സാധാരണ നിലയിൽ തുടങ്ങിയ പൊലീസുകാരുടെ ചോദ്യം ചെയ്യൽ പതിയെ പൊലീസ് മുറകളിലേക്കും ഭീഷണികളിലേക്കുമെല്ലാം മാറുന്നുണ്ടെങ്കിലും പ്രതി നിസ്സംഗതയയോടെ അവർക്ക് മുമ്പിൽ നിൽക്കുകയാണ്. അവസാനം വരെ പിടിച്ചു നിൽക്കണം.. അത് തന്റെയൊരു രീതിയെന്ന് ഈ കഥാപാത്രം പിന്നീട് പറയുന്നുമുണ്ട്.
നന്മ നിറഞ്ഞ നായകൻ. മോഷ്ടാവായ വില്ലൻ തുടങ്ങിയ പതിവ് ഫോർമുലയൊന്നുമല്ല സിനിമ പിന്തുടരുന്നത്. പ്രണയിച്ച് വിവാഹം ചെയ്ത നായകന് തന്റെ ഭാര്യയെപ്പോലെ തന്നെ വിലപിടിച്ചതാണ് അയാൾ അണിയിച്ച താലിയും. അത് പോയപ്പോൾ താൻ തളർന്നുവെന്ന് അയാൾ അവളോട് പറയുന്നുമുണ്ട്. ആ താലിയുടെ വില നിനക്ക് അറിയില്ലെന്ന് ഒരു പൊലീസുകാരൻ പ്രതിയോടും പറുന്നു. അപ്പോൾ ഒരു നേരിയ ചിരി മാത്രമാണ് പ്രതിയുടെ മുഖത്തുള്ളത്. മാല വീണ്ടെടുക്കകയെന്നത് പൊലീസുകാരുടെയും നിലനിൽപ്പിന്റെ പ്രശ്നമായി മാറുന്നതോടെ ആ മോഷ്ടാവ് ആ പൊലീസ് സ്റ്റേഷനെയാകെ സമ്മദത്തിലാക്കുന്നു. മാല വയറ്റിലുണ്ടെന്ന് തെളിയുന്നുണ്ടെങ്കിലും കീഴടങ്ങിക്കൊടുക്കാൻ മോഷ്ടാവ് തയ്യാറാവുന്നില്ല. പുതിയ വാദങ്ങളിലൂടെ തന്ത്രങ്ങളിലൂടെ അയാൾ പടിതരാതെ മുന്നോട്ട് പോകുന്നു.
സാധാ പൊലീസുകാരും എസ് ഐയും സി ഐയുമെല്ലാം ഈ സമ്മർദ്ധത്തിൽ പെട്ട് ഉഴലുകയും സാഹചര്യങ്ങളുടെ സമ്മർദ്ദത്താലും നിയമശൃംഖലയുടെ മുകളിൽ നിന്നുണ്ടായേക്കാവുന്ന കടുത്ത നടപടികളെ ഭയന്നും ഏത് വിധേനയും കുറ്റം സമ്മതിപ്പിക്കാനും അത് കഴിയാതെ വരുമ്പോൾ മൊഴികൾ മാറ്റിയെഴുതിച്ചും പുതിയ തൊണ്ടി മുതൽ ഉണ്ടാക്കിയും കുറ്റം പ്രതിയുടെ മേൽതന്നെ ചാർത്താനുള്ള പെടാപ്പാടിലാണ്. ഇവിടെ സിനിമ ഒരു ത്രില്ലർ സിനിമയുടെ മൂഡിലേക്ക് പ്രവേശിക്കുന്നുമുണ്ട്. കള്ളന് മേൽ സാധാ പൊലീസുകാരനും അയാൾക്ക് മേൽ എസ് ഐയും അയാൾക്ക് മേൽ മറ്റ് ഉദ്യോഗസ്ഥരും ചേർന്നുള്ള അധികാര ഘടന എങ്ങിനെയാണ് അധികാരങ്ങളുടെ നടപ്പിലാക്കൽ സാധിക്കുന്നു എന്ന് ചിത്രം പറയുന്നു. കുറ്റം തെളിയിക്കാനായി ശ്രീജയെക്കൊണ്ട് മറ്റൊരു മൊഴിയെടുക്കുന്നുണ്ട് ചിത്രത്തിൽ. ശരിയായ വഴിയിൽ പോയാൽ പരാജയപ്പെടും എന്ന് മനസ്സിലാക്കിയാണ് സത്യസന്ധമായ ശ്രീജയുടെ ആദ്യ മൊഴിയിൽ അൽപ്പം തിരുത്തലുകൾ വരുത്തിച്ചുകൊണ്ടുള്ള രണ്ടാമത്തെ മൊഴിയെടുക്കൽ. അന്വേഷണ വഴിയെ സുഗമമാക്കാൻ നീതിയെ സ്വയം വ്യാഖാനിക്കുന്ന അധികാര ഘടനയും, മാറ്റിയെഴുതാവുന്ന നിയമ ഘടനയുമെല്ലാം നർമ്മ രൂപത്തിൽ തന്നെ അവതരിപ്പിക്കപ്പെടുന്നു.
ഒരു മാല മോഷണം ഒരു പൊലീസ് സ്റ്റേഷനിലൂടെ കനൽച്ചൂടുള്ള വർത്തമാനകാല ജീവിതങ്ങളിലേക്കും സാമൂഹിക യാഥാർഥ്യങ്ങളിലേക്കും വളരെ എളുപ്പത്തിലാണ് കയറിച്ചെല്ലുന്നത്. പൊലീസ് സ്റ്റേഷന് തൊട്ടു മുമ്പിൽ ഒരു ക്ഷേത്രമാണ്. മാല മോഷണക്കേസ് സ്റ്റേഷനിൽ കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ക്ഷേത്രത്തിലെ ഉത്സവവും നടക്കുന്നത്്. സ്റ്റേഷനിലെ ജനവാതിലിലൂടെ നോക്കിയാൽ ആ ഉത്സവപ്പറമ്പ് കാണാം. കാവിക്കൊടിയും മുണ്ടും നിറഞ്ഞ ഉത്സവപ്പറമ്പിൽ എത്ര പെട്ടന്നാണ് സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. മാലയും ഉത്സവപ്പറമ്പും ചേർന്ന് സൃഷ്ടിക്കുന്ന സങ്കർഷങ്ങൾക്കിടയിലൂടൊണ് ആ സ്റ്റേഷനിലെ പൊലീസുകാരും കടന്നുപോകുന്നത്.
നിരാശയും വേദനയും നിറഞ്ഞ പ്രസാദിന്റെയും ഭാര്യയുടെയും ജീവിതം പ്രേക്ഷകർക്ക് വ്യക്തമാകുന്നുണ്ടെങ്കിലും കള്ളന്റെ ജീവിതത്തെക്കുറിച്ച് ഒന്നും സിനിമ പറയുന്നില്ല. അയാളുടെ ജീവിതം വ്യക്തമാക്കാൻ ഫ്ളാഷ് ബാക്കുകളോ വലിയ സംഭാഷണങ്ങളോ ഒന്നും ചിത്രത്തിലില്ല. അയാളുടെ ചില ഭാവങ്ങൾ.. നോട്ടങ്ങൾ.. ചിരി.. നിസ്സഹായത.. ചെറു ഭാഷണങ്ങൾ.. വിശപ്പിനെക്കുറിച്ചുള്ള അയാളുടെ ചില മറുപടികൾ.. ഇതിലൂടെ തന്നെ ആ ജീവിതം മഹാസമുദ്രമായി പ്രേക്ഷകന് മുന്നിലെത്തുന്നുണ്ട്. അയാൾ പറയുന്നതെല്ലാം സത്യമാണെന്ന് അറിയില്ല. പേര് പോലും അയാൾ കട്ടെടുത്തതാണ്. എന്നിരുന്നാലും തിരിച്ചറിയൽ രേഖകളൊന്നും ഇല്ലാതെ പ്രയാസപ്പെടുന്നവനാണ് താനെന്ന് അയാൾ സൂചന നൽകുന്നു. ഇത്തരത്തിൽ രേഖകൾ ഇല്ലാതിരുന്ന തന്റെ സുഹൃത്ത് ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും അയാൾ പറയുന്നുണ്ട്. ആധാർ കാർഡിൽ ജീവിതം നിശ്ചയിക്കപ്പെടുന്ന വർത്തമാനകാലത്ത് ഒരു രേഖകളും ഇല്ലാതെ പോയ നിസ്സഹായരായ മനുഷ്യരുടെ പ്രതിനിധി കൂടിയായി ഈ കള്ളൻ മാറുന്നുണ്ട്.
നിയമത്തിൽ സ്വയം വ്യാഖാനങ്ങൾ ചമയ്ക്കുന്നുണ്ടെങ്കിലും, അധികാരത്തിന്റെ ദണ്ഡ് ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും നിയമ വ്യവസ്ഥിതിയുടെ അധികാര ശ്രേണിയുടെ വെറും ഉപകരണങ്ങൾ മാത്രമായ സാധാരണ മനുഷ്യർ മാത്രമാണ് തൊണ്ടിമുതലിലെ പൊലീസുകാർ. ഗത്യന്തരമില്ലാതെ കള്ളനെ കുടുക്കാൻ കള്ളത്തരം ചമച്ചുപോകുന്നവരാണ് അവരും.
ഫഹദ് ഫാസിലിന്റെ കരിയർ ബെസറ്റാണ് ഈ പടം എന്നുപറയാം. ദേശീയ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്‌ക്കാരങ്ങൾ ഈ പടത്തിലൂടെ ഫഹദിനെ കാത്തിരിക്കുന്നുണ്ടെന്ന് തോനുന്നു.ബസ്സിൽ നിന്ന് മാല മോഷ്ടിക്കാൻ ശ്രമിക്കുന്ന കള്ളൻ കണ്ണുകൾ മാത്രമാണ് തുടക്കത്തിൽ പ്രേക്ഷകർ കാണുന്നത്. അതി വിദഗ്ധമായി തന്റെ കൃത്യം നടത്താൻ ശ്രമിക്കുന്ന ഒരു കള്ളന്റെ സൂക്ഷ്മത ആ കണ്ണിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഈ കണ്ണിൽ നിന്ന് പിന്നീടങ്ങോട്ട് ചെറു ചിരിയിൽ.. ചില നോട്ടങ്ങളിൽ.. ശരീരഭാഷയിൽ ഫഹദ് ഫാസിൽ എന്ന കഥാപാത്രം താനാരാണെന്ന് വ്യക്തമാക്കുന്നു. അതിസങ്കീർണ്ണമായ കഥാപാത്രത്തിന്റെ മാനസിക വ്യാപാരം ഏറെ മികവുറ്റ രീതിയിലാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. താൻ മോഷ്ടിച്ചില്ലെന്ന് പറയുന്ന ഫഹദിനെ നോക്കി ഡോക്ടർ എക്സറേ കാണിച്ച് വയറ്റിൽ കാണുന്ന മാല പിന്നെ എന്താണെന്ന് ചോദിക്കുമ്പോൾ പറ്റിപ്പോയി എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ചെറു ചിരിയുണ്ട്.. വിസ്മയത്തോടെ മാത്രമെ ഈ പ്രകടനം ആസ്വദിക്കാൻ പ്രേക്ഷകന് സാധിക്കുകയുള്ളു. കുറ്റം ചെയ്തിട്ടുണ്ടെങ്കിലും താൻ നിരപരാധിയാണെന്ന് ആവർത്തിച്ചുകൊണ്ട് എല്ലാവരെയും സമ്മർദ്ദത്തിലാക്കുന്ന ഫഹദിന്റെ കണ്ണുകൾ അപ്പോഴും ചിരിക്കുന്നുണ്ട്. വെറുമൊരു നോട്ടം കൊണ്ട് തന്നെ വികാരങ്ങളുടെ മഹാസമുദ്രം സൃഷ്ടിക്കുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇന്ന് മലയാളത്തിൽ മറ്റാരുണ്ട് എന്ന് പ്രേക്ഷകർ ചോദിച്ചുപോകുന്നിടത്ത് ഫഹദ് ഒരു മഹാനടനായി വളരുകയാണ്.
ദുർബല കോമഡികളിൽ തളച്ചിടപ്പെട്ട സുരാജ് വെഞ്ഞാറമൂട് എന്ന നടൻ പ്രസാദെന്ന സാധാരണക്കാരനായി മികവുറ്റ പ്രകടനം കാഴ്ച വെക്കുന്നു. നിരാശയും ശോകഭാവവും നിറഞ്ഞ ഒരു പാവം യുവാവ്. പേരറിയാത്തവൻ, ആക്ഷൻ ഹീറോ ബിജു ത ുടങ്ങി ചിത്രങ്ങൾക്ക് ശേഷം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കഥാപാത്രമായി സുരാജിന്റെ പ്രസാദ് മാറുകയാണ്. തുടക്കക്കാരിയുടെ പതർച്ചകളൊന്നുമില്ലാതൊണ് പുതുമുഖം നിമിഷ, ശ്രീജയെന്ന നായികാ കഥാപാത്രത്തെ മികവുറ്റതാക്കിയിരിക്കുന്നത്. പൊലീസുകാരനായെത്തുന്ന അലൻസിയാറാണ് മറ്റൊരു വിസ്മയം. വ്യത്യസ്തമായ ഭാവപ്പകർച്ചകളുമായി അലൻസിയർ തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി. പ്രതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ഈ കഥാപാത്രം തന്നെയാണ് ഏറെ ദുർബലമായി ലീവെടുത്താലോ എന്ന് ഭാര്യയുടെ മുമ്പിൽ നിസ്സഹായനായി പറയുന്നതും. ചെറു റോളുകളിൽ തളച്ചിടപ്പെട്ട വെട്ടുകിളി പ്രകാശൻ എന്ന നടൻ അത്യുഗ്രൻ പ്രകനവുമായി തലയുയർത്തുന്ന സുന്ദരൻ കാഴ്ചയും തൊണ്ടിമുതലിലുണ്ട്. ശ്രീജനെന്ന കഥാപാത്രം വെട്ടുക്കിളിയുടെ കയ്യിൽ ഭദ്രം. പൊലീസുകാരായി ചിത്രത്തിൽ വേഷമിട്ടതിൽ ഭൂരിഭാഗവും യഥാർത്ഥ പൊലീസുകാർ തന്നെയാണ്. കാക്കിക്കുള്ളിലും കലാഹൃദയമുണ്ടെന്ന് തെളിയിച്ച ഇവരിൽ പലരുടെയും പ്രകടനത്തിന് നൂറ് മാർക്ക് തന്നെ നൽകാം. എസ് ഐയും സി ഐയും യൂണിഫോം ഇടാതെ സ്റ്റേഷനിലെ ഓരോ പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്ന പൊലീസുകാരനും കവിയും ഉത്സവം തുടങ്ങിയാൽ ലോക്കപ്പിലാവുന്ന തല്ലുണ്ടാക്കുന്ന സുധാകരനുമെല്ലാം കാഴ്‌ച്ചക്കാരുടെ ഇഷ്ടം പിടിച്ചു പറ്റുന്നുണ്ട്.
കേരളത്തിലെ ഒരു സാധാ പൊലീസ് സ്റ്റേഷന്റെ യഥാർത്ഥമായ അവതരണമാണ് ചിത്രം. ഏത് സ്റ്റേഷനിലും യൂണിഫോമിടാത്ത.. പരിഹാര നിർദ്ദേശങ്ങളുമായെത്തുന്ന ഒരു പൊലീസുകാരനുണ്ടാവുമെന്ന് പൊലീസുകാരിൽ നിന്ന് തന്നെയാണ് അറിഞ്ഞത്. അതി സൂക്ഷ്മമായി പഠിച്ചാണ് പൊലീസ് സ്റ്റേഷൻ ചിത്രത്തിൽ അവതരിപ്പിച്ചതെന്ന് വ്യക്തമാണെന്ന് പറഞ്ഞതും പൊലീസുകാർ തന്നെ.
സജീവ് പാഴൂരിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ഏറെ യാഥാർത്ഥ്യബോധത്തോടെ.. സത്യസന്ധമായ ഒരു തിരക്കഥയൊരുക്കാൻ സജീവിന് സാധിച്ചിട്ടുണ്ട്. ക്രിയേറ്റീവ് ഡയരക്ടർ എന്ന നിലയിലും സഹ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്യാം പുഷ്‌ക്കരന്റെ പ്രതിഭയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ജീവിതം പച്ചയായി ആവിഷ്‌ക്കരിക്കുന്ന ചിത്രത്തിൽ നമുക്ക് മുമ്പിലാണ് സംഭവങ്ങൾ നടക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് രാജീവ് രവിയുടെ ക്യാമറാക്കണ്ണുകൾ മുന്നേറുന്നത്. വൈക്കത്തെ കായൽപ്പരപ്പിന്റെ മനോഹാരിതയിൽ നിന്ന് കാസർക്കോടൻ വരണ്ട ഭൂഭാഗങ്ങളിലേക്കെത്തുന്ന ക്യാമറ പകർത്തുന്നത് പച്ചയായ ജീവിതങ്ങളാണ്്.ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും കിരൺദാസിന്റെ എഡിറ്റിംഗും ചിത്രത്തിന് മാറ്റുകൂട്ടുന്നു. റഫീഖ് അഹമ്മദ്- ബിജിപാൽ കൂട്ടുകെട്ടിന്റെ മനോഹര ഗാനങ്ങളും ചിത്രത്തിന് മാറ്റേകുന്നു. ദുർബലതകൾ ആറാട്ടാവുന്ന വർത്തമാനകാല സിനിമകളുടെ മലവെള്ളപ്പാച്ചിലിൽ കയ്യടികളോടെ നമുക്ക് ഈ സിനിമയെ സ്വീകരിക്കാം. പത്തരമാറ്റിൽ പണിതീർത്ത ഈ തൊണ്ടി മുതലിന് നമുക്ക് ദൃക്സാക്ഷികളാവാം. തീർച്ചയായും ഇത് മലയാള സിനിമയടെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ചിത്രമാണ്. ലളിതസുന്ദരമായ മഹേഷിൽ നിന്ന് ജീവിതയാഥാർഥ്യങ്ങളുടെ തൊണ്ടി മുതലിലെത്തുമ്പോഴും ദിലീഷ് പോത്തൻ എന്ന സംവിധായകൻ അദ്ഭുതങ്ങൾ കാട്ടുകയാണ്. കാത്തിരിക്കാം അടുത്ത പോത്തേട്ടൻ ബ്രില്യൻസിനായി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍