ലീലാമ്മയുടെ മനമുരുകിയത് മുഴുവൻ മകനു വേണ്ടി; ലാളിച്ച കരങ്ങൾ തന്നെ ഒടുവിൽ ജീവനും എടുത്തു; മജോയ്ക്ക് വേണ്ടി മാതാവ് നേർന്ന വഴിപാടിന്റെ കഥകൾ; എണ്ണിപ്പറഞ്ഞ് പടുകോട്ടുക്കൽ നിവാസികൾ: ഉന്നത കുടുംബത്തിലെ ഇരട്ട കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് സമൂഹവും
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പുറമേനിന്നു നോക്കുന്നവർക്ക് കാഞ്ഞിരവിളയിൽ വീടിനെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു. നല്ല സാമ്പത്തിക ശേഷി, സമൂഹത്തിൽ ഉന്നതസ്ഥാനം, കുഴപ്പങ്ങളില്ലാത്ത കുടുംബം. പക്ഷേ, ഇവിടെ സർവത്ര കുഴപ്പമായിരുന്നുവെന്ന നാട്ടുകാർ അറിയുന്നത് ഇന്നലെയാണ്. പന്തളം തെക്കേക്കര പഞ്ചായത്തിൽ പടുക്കോട്ടുക്കൽ കാഞ്ഞിരവിളയിൽ ജോൺ (72), ലീലാമ്മ(63) എന്നിവരെ മകൻ മജോ തല്ലിക്കൊന്നു കുഴിച്ചു മൂടിയപ്പോൾ മാത്രം.
പക്ഷേ, കുടുംബശ്രീയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ലീലാമ്മയുടെ വേദനകൾ കുറച്ചു പേർക്ക് അറിയാമായിരുന്നു. മകനെ വഴിപിഴച്ച ജീവിതത്തിൽ നിന്നും മുക്തമാക്കുവാൻ പ്രാർത്ഥനകളും നേർച്ചകളുമായി കഴിഞ്ഞ മാതാപിതാക്കളെ അടുത്തറിഞ്ഞവർ വിരളം. മാതാവ് ലീലാമ്മ മകനു വേണ്ടി പ്രാർത്ഥിക്കാത്ത ദിനങ്ങളില്ല, നേരാത്ത വഴിപാടുകളില്ല. കഴിഞ്ഞ മൂന്നുനാല് വർഷമായി അവരുടെ ജീവിതചര്യയിൽ ഭൂരിഭാഗവും മകന്റ ദുശീലങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയുള്ള പ്രാർത്ഥനകളുടേതായിരുന്നു.
സ്വന്തം സഭയുടെ കൂടാതെ മറ്റു സഭകളുടെ പ്രാർത്ഥനാ യോഗങ്ങളിലും അവർ നിത്യസന്ദർശകയായിരുന്നു. ജോലിക്ക് പോകാതെ വീട്ടിൽ ഒതുങ്ങിക്കൂടിയിരുന്ന മകൻ മയക്കുമരുന്നിന്റെ അടിമ കൂടിയാണെന്ന തിരിച്ചറിവ് ആ മാതൃഹൃദയത്തെ വല്ലാതെ ഉലച്ചിരുന്നു. പള്ളി വികാരിയോടും മറ്റും മകന്റെ ദുശീലത്തെ കുറിച്ച് അവർ പറയുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പള്ളി പിരിഞ്ഞതിന് ശേഷം ഇടവക വികാരി ജോണിനെയും ഭാര്യ ലീലാമ്മയെയും പള്ളിയിൽ കാണാതിരുന്നതിനെ തുടർന്ന് വീട്ടിൽ തിരക്കിയെത്തിയിരുന്നു. അച്ചൻ വീടിനുള്ളിലേക്ക് കയറാതിരിക്കാൻ വാതിൽക്കൽ വഴിയടച്ച് നിന്നാണ് മജോ സംസാരിച്ചത്.
ഇത് വകവയ്ക്കാതെ വീടിനുള്ളിൽ കയറി ഇരുന്ന അച്ചനോട് മാതാപിതാക്കൾ പോട്ട ധ്യാനകേന്ദ്രത്തിൽ പോയതാണെന്നാണ് പറഞ്ഞത്. വർത്തമാനത്തിൽ അസ്വാഭാവികത തോന്നിയിട്ടുമില്ലായിരുന്നു. പിതാവ് ജോൺ പകൽ സമയമെല്ലാം വീടിന് ചുറ്റുമുള്ള കൃഷി തോട്ടത്തിലായിരിക്കും. വാഴ, ചേന, ചേമ്പ്, പടവലം തുടങ്ങി നിരവധി കൃഷികൾ വീടിന് ചുറ്റുമുണ്ട്. ഏതോ വിത്ത് പാകിയ ഗ്രോ ബാഗും വീടിന് സമീപം വെച്ചിരുന്നു. വെള്ളം നനയ്ക്കാത്തതിനെ തുടർന്ന് ഇവ കരിഞ്ഞുണങ്ങിയ നിലയിലായിരുന്നു.
കുരമ്പാല-കീരുകുഴി റോഡിൽ എൻ. എസ്. എസ് പോളിടെക്നിക് കഴിഞ്ഞ് ഇരുന്നൂറ് മീറ്ററോളം മുന്നോട്ടു വരുമ്പോഴാണ് വലതു ഭാഗത്ത് കാഞ്ഞിരവിളയിൽ വീട്. സഹോദരങ്ങളുടെ രണ്ടു വീടുകൾക്ക് മുന്നിലൂടെ ഉള്ളിലേക്ക് നൂറ്റമ്പത് മീറ്ററോളം കടന്നുവേണം ജോണിന്റെ വീട്ടിലെത്താൻ. ഇവിടെ എന്തു നടന്നാലും പുറമേ അറിയാൻ കഴിയാത്ത നിലയിലാണ്. മിലിട്ടറിയിൽ ഡ്രൈവറായിരുന്ന ജോൺ റിട്ടയർ ചെയ്ത് നാട്ടിലെത്തിയ ശേഷം 16 വർഷം ഗൾഫിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലെത്തി കൃഷിപ്പണി ചെയ്തു ജീവിച്ചു വരികയായിരുന്നു.
പുറംലോകവുമായി വലിയ ബന്ധമില്ലാതിരുന്ന മജോയ്ക്ക് നാട്ടിൽ സുഹൃത്തുക്കളായി ആരുമില്ല. മാതാപിതാക്കളോട് വഴക്കിട്ട് പണം വാങ്ങി ധൂർത്തടിക്കുകയായിരുന്നു. എംഎസ്സി നഴ്സിങ് ബിരുദമുള്ളതുകൊണ്ട് ഒരു ജോലി നേടണമെന്ന് മാതാപിതാക്കൾ മജോയെ ഇടയ്ക്കിടെ ഉപദേശിക്കുമായിരുന്നു. കൊലപ്പെടുത്താനുപയോഗിച്ചെന്ന് കരുതുന്ന മരത്തടി കണ്ടെടുത്തു. മൃതദേഹങ്ങൾ തള്ളിയശേഷം മൂടിയ പൊട്ടക്കിണറ്റിലെ മണ്ണ് നീക്കിയപ്പോഴാണ് വടി കിട്ടിയത്. ഒരു മീറ്ററോളം നീളമുള്ള കനത്ത ഉരുളൻ തടി ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് മജോ പൊലീസിനോടു പറഞ്ഞിരുന്നു. കൃത്യം നടത്തിയ ശേഷം വടി മൃതദേഹങ്ങൾക്കൊപ്പം കിണറ്റിലിട്ട് മൂടിയിരുന്നു.
ജന്മം നൽകിയ മാതാപിതാക്കളെ ഒരു തടിക്കഷണത്തിൽ ഒടുക്കിയതിന്റേതായ യാതൊരു കുറ്റബോധവും ഇല്ലാതെയാണ് മാത്യൂസ് ജോൺ എന്ന മജോ പൊലീസുകാർക്ക് മുന്നിൽ നിന്നത്. സ്വന്തം കൈ കൊണ്ട് മാതാപിതാക്കളെ കാലപുരിക്കയക്കുകയും ഒരു ദിവസം മൃതദേഹങ്ങൾക്ക് കാവലിരിക്കുകയും ചെയ്ത മജോ പൊലീസിന് മുന്നിൽ മനസു തുറന്നതും ഇതേ മാനസിക അവസ്ഥയോടെയാണ്. കർക്കശക്കാരനായിരുന്നു പിതാവ് കെഎം ജോൺ. വിമുക്തഭടന്റെ എല്ലാ പിടിവാശിയും ഉള്ളയാൾ. മകന്റെ വഴിപിഴച്ച പോക്കിൽ എതിർപ്പുണ്ടായിരുന്നു. ഇത്രയും ഭീകരമായ ഒരു മാനസികാവസ്ഥയിലേക്ക് മജോ എത്തണമെങ്കിൽ അയാൾ ലഹരി മരുന്നുകൾക്ക് അടിമയായിരിക്കണം എന്നു പൊലീസും സമ്മതിക്കുന്നുണ്ട്. മൃതദേഹങ്ങൾ കിണറ്റിൽ നിക്ഷേപിച്ചതും താനൊറ്റയ്ക്കാണെന്നാണ് മജോ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
എന്നാൽ, പൊലീസ് പൂർണമായി ഇത് വിശ്വസിച്ചിട്ടില്ല. ജോണിന്റെ പഴയ ഒരു വീട്ടിൽ ബംഗാളികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവിടെ നിന്ന് ആരുടെയെങ്കിലും സഹായം മജോയ്ക്ക് കിട്ടിയിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കയുന്നില്ല. കൊല ചെയ്യപ്പെട്ട ജോണിനെയും ലീലാമ്മയേയും കഴിഞ്ഞ മൂന്നിന് ബന്ധു മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ലീലാമ്മയുടെ അനുജത്തി കുഞ്ഞുമോളുടെ ഭർത്താവ് കുളത്തൂപ്പുഴ സ്വദേശി ജോസാണ് കഴിഞ്ഞ മൂന്നിന് വിളിച്ചത്. കുഞ്ഞുമോൾ സുഖമില്ലാതെ കിടപ്പായതിനാൽ കാണാൻ വരുമെന്ന് ജോണും ലീലാമ്മയും നേരത്തെ ജോസിനോട് പറഞ്ഞിരുന്നു. എന്ന് വരുമെന്ന് അറിയാനാണ് വിളിച്ചതെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് ജോസ് പറഞ്ഞു. ജോണിന്റെ സഹോദരന്മാർ അടുത്തു തന്നെയാണ് താമസിച്ചിരുന്നത്. ഇവർക്ക് പഴയ തറവാട് കൂടാതെ ഇരുനില വീടും ഉണ്ട്.
വിദ്യാഭ്യാസകാലം മുതൽ മാത്യൂസ് ജോൺ എന്ന മജോ തനിക്ക് തോന്നിയ വിധമാണ് ജീവിച്ചതെന്ന് നാട്ടുകാർ പറയുന്നു. സ്കൂളിൽ പോകുന്ന സമയത്തു പോലും ഇയാൾ യഥാസമയം വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. വീട്ടിൽ കയറാതെ അലഞ്ഞു തിരിയുന്ന സ്വഭാവവും ഇയാൾക്കുണ്ടായിരുന്നു. ആരോടും അധികം സഹകരിക്കാത്ത പ്രകൃതമായതിനാൽ മാത്യൂസിന് കൂട്ടുകാർ അധികം ഉണ്ടായിരുന്നില്ല. അടുത്ത കാലത്തായി ഇയാൾക്ക് മദ്യപാനം കൂടുതലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തതിനാൽ പണത്തിനായി മാതാപിതാക്കളെ ശല്യപ്പെടുത്തുക പതിവായിരുന്നു. ഇക്കാര്യം ജോണും ലീലാമ്മയെയും ബന്ധുക്കളോട് പല തവണ പറയുകയും ചെയ്തിരുന്നു. പണം ലഭിച്ചില്ലെങ്കിൽ പിന്നെ വഴക്കാണ്. ചിലപ്പോൾ മദ്യപിച്ച് വന്ന് മാതാപിതാക്കളെ അസഭ്യം പറയുന്ന സ്വഭാവവും ഇയാൾക്കുണ്ടായിരുന്നു.
നാട്ടുകാരുമായി നല്ല അടുപ്പത്തിലായിരുന്നു ലീലാമ്മ. കുടുംബശ്രീയുടെ സജീവ പ്രവർത്തകയായതിനാൽ ഇവരുടെ വീട്ടുമുറ്റത്തു വച്ചാണ് 14 കുടുംബശ്രീ യൂണിറ്റുകളുടെ സംയുക്ത ഓണാഘോഷ പരിപാടികൾ വരെ നടന്നിട്ടുള്ളത്. ഇവർക്ക് ഓണസദ്യ നൽകിയതും ലീലാമ്മ ജോണായിരുന്നു.
Stories you may Like
- കരുണാകരൻ കുടുംബത്തിൽ രാഷ്ട്രീയ കലഹം തുടരുമ്പോൾ
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- അഭിനയം പഠിക്കാനെത്തുമ്പോൾ രജനികാന്ത് സീനിയർ; ജീവിതാനുഭവങ്ങൾ പങ്കുവെച്ചു ശ്രീനിവാസൻ
- അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയ്ക്ക് വിട്ടുനൽകി കുടുംബം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍