പഠിച്ചത് സർക്കാർ അംഗീകൃത കോഴ്സ് ആയിരിക്കണം; 2016 ഏപ്രിൽ ഒന്നിന് മുമ്പ് വായ്പ്പാ തിരിച്ചടവ് ആരംഭിച്ചവരാകണം; ലോൺ തുകയും 60 ശതമാനം വരെ തിരിച്ചടക്കാൻ സർക്കാർ സഹായിക്കും; വിദ്യാഭ്യാസ വായ്പ്പാ ഇളവിന് നിങ്ങൾ അർഹനാണോ? ഇളവ് ലഭിക്കാനായി എന്താണ് ചെയ്യേണ്ടത്? പിണറായി സർക്കാറിന്റെ 900 കോടി രൂപയുടെ വിദ്യാഭ്യാസ ധനസഹായത്തെ കുറിച്ച് അറിയേണ്ടതെല്ലാം
അരുൺ ജയകുമാർ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രഖ്യാപിച്ചതിൽ ഏറ്റവും അധികം കൈയടി നേടിയ പദ്ധതിയാണ് വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കുന്നതിനായി പ്രഖ്യാപിച്ച 900 കോടി രൂപയുടെ ധനസഹായം. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത നിരവധിപേർക്ക് ഈ പദ്ധതി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെയാണെന്നതിനെ സംബന്ധിച്ച് നിരവധി സംശയങ്ങളും ആശയക്കുഴപ്പങ്ങളുമാണ് പിന്നീടുണ്ടായത്. ഇത്തരം ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പലരും രംഗത്തുണ്ട് താനും.
വിദ്യാഭ്യാസ വായ്പ്പ ഇളവിന് നിങ്ങൾ അർഹനാണോ?
വായ്പ്പ പൂർണ്ണമായും എഴുതി തള്ളുന്ന പദ്ധതിയല്ല ഇപ്പോൾ പ്രഖ്യാപിച്ച 900 കോടിയുടെ ധനസഹായത്തിൽ ഉൾപ്പെടുന്നത്. വായ്പ്പ തിരിച്ചടയ്ക്കാൻ സർക്കാർ സഹായം നൽകുന്ന ഒന്നാണ് ഈ പദ്ധതി.വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കുക എന്നതാണ് ലക്ഷ്യം. ഷെഡ്യൂൽഡ് കൊമേർഷ്യൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പിന്നോക്ക വികസന കോർപ്പറേഷൻ പോലെയുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലോൺ എടുത്തവർക്കാണ് സർക്കാറിന്റെ സഹായം ലഭിക്കുക. ഇതിന്റെ കാലാവധി എന്ന് പറയുന്നത് 2016 ഏപ്രിൽ 1 വരെ വായ്പ്പയെടുത്തവർക്കാണ്. അതിന് ശേഷം ലോൺ എടുത്തവർക്ക് ഇളവ് ലഭിക്കുന്നതല്ല. 2016 ഏപ്രിൽ 1 വരെയോ അതിന് മുൻപോ വായ്പ്പ തിരിച്ചടവ് ആരംഭിച്ചവർക്ക് മാത്രമേ ഇളവിന് അർഹതയുള്ളു. അതിന് ശേഷമുള്ളതാണെങ്കിൽ കിട്ടാക്കടമായി ബാങ്കുകൾ തന്നെ എഴുതി തള്ളിയവ ആണെങ്കിൽ സർക്കാർ സഹായം ലഭിക്കും.
ഗവൺമെന്റ് അംഗീകരിച്ച കോഴ്സുകൾ പഠിച്ചവരാകണം
ഗവൺമെന്റ് അംഗീകരിച്ച കോഴ്സുകൾ പഠിച്ചവർക്ക് മാത്രമാണ് വായ്പ തിരിച്ചടവിൽ ഇളവ് ലഭിക്കുക.കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള യുജിസി, സർവ്വകലാശാലകൾ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, ഇന്ത്യൻ ഡെന്റൽ കൗണ്ടസിൽ ഐസിഎആർ, എഐസിടി തുടങ്ങി ഗവൺമെന്റ് അംഗീകരിച്ച ഏജൻസികളുടെ കോഴ്സുകൾക്ക് മാത്രമാണ് ഇളവ് ലഭിക്കുക. നഴ്സിങ് ഒഴികയുള്ള ഒരു കോഴ്സിലും മാനേജ്മെന്റ സീറ്റിൽ അഡ്മിഷൻ നേടിയവർക്ക് ഇളവ് ലഭിക്കുകയില്ല.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നഴ്സിങ് വിദ്യാഭ്യാസം നേടിയവരിൽ നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത കോളേജുകളിൽ പഠിച്ചവർക്കും ഇളവ് ലഭിക്കില്ല. എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളിൽ മാനേജ്മെന്റ സീറ്റുകളിൽ പ്രവേശനം നേടിയവർക്ക് ആനുകൂല്യം ലഭിക്കില്ല.
60 ശതമാനം വരെ അടക്കാൻ സർക്കാർ സഹായിക്കും
വായ്പ്പ തിരിച്ചടവിനുള്ള തുകയുടെ കാര്യം പരിശോധിച്ചാൽ 4 ലക്ഷം രൂപ വരെയുള്ള ലോണുകളിൽ കിട്ടാക്കടമായും കേസുകൾ നടക്കുന്നതും 2016 ഏപ്രിൽ 1 വരെയുള്ള ലോണുകളുടെ 60 ശതമാനം തുക സർക്കാർ തിരിച്ചടയ്ക്കും. ബാക്കി 40 ശതമാനം തുക ഉപഭോക്താക്കൾ അടയ്ക്കണം. ഇതിന്റെ പലിശ ബാങ്കുകൾ എഴുതി തള്ളുന്നതു സംബന്ധിച്ച് സർക്കാരുമായി ധാരണയിലെത്തിയിട്ടുണ്ട്.കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ അതും ചേർത്താണ് 60 ശതമാനം തുക സർക്കാർ നൽകുക.ഇതിൽ ഉപഭോക്താവ് തന്റെ പങ്കായ 40 ശതമാനം അടയ്ച്ച ശേഷമായിരിക്കും സർക്കാർ വിഹിതമായ 60 ശതമാനം അടയ്ക്കുക.
നാല് ലക്ഷം മുതൽ 9 ലക്ഷം രൂപ വരെയുള്ള കിട്ടാക്കടമോ ആണെങ്കിൽ 50 ശതമാനം തുക സർക്കാർ അടയ്ക്കും. ഇതിനും കോടതി ചെലവ് ഉൾപ്പടെയുള്ളവ ചേർത്താണ് സർക്കാർ തിരിച്ചടയ്ക്കുക. ലോൺ അടചയ്ച്ചു കൊണ്ടിരിക്കുന്നവർക്ക് നാല് വർഷം കൊണ്ടാണ് ഔട്ട് സ്റ്റാൻഡിങ്ങ് ലോണുകൾക്ക് സഹായം നൽകുക. ആദ്യത്തെ വർഷം 90 ശതമാനം, രണ്ടാമത്തേതിന് 75 മൂന്നാം വർഷം 50 ശതമാനം നാലാം വർഷം 25 ശതമാനം എന്നിങ്ങനെയാണ് സർക്കാർ വഹിതം നൽകുക. കൃത്യമായി ലോൺ അടച്ച് വരുന്നവർക്ക് പദ്ധതി പ്രാബല്യത്തിൽ വന്ന ശേഷമുള്ള ലോണുകളാണ് സർക്കാർ സഹായം നൽകുക.
കുടുംബത്തിന്റെ വരുമാനം ആറ് ലക്ഷത്തിൽ താഴെയാകണം
ലോൺ തിരിച്ചടയ്ക്കുന്നതിനായ് ഉള്ള വരുമാന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. കുടുംബത്തിന്റെ വരുമാനം ആറ് ലക്ഷത്തിൽ താഴെയാണെങ്കിൽ മാത്രമാണ് വായ്പ്പ ലഭിക്കുക. ഇതിനായി വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ ഹാജരാക്കേണ്ടി വരും. ജോലി ലഭിച്ചവർക്കുള്ള തിരിച്ചടവിന്റെ കാര്യത്തിൽ ഒരു വർഷത്തെ ശമ്പളം ഒരു വർഷത്തിന്റെ തിരിച്ചടവിന്റെ നാലിരട്ടിയിൽ കൂടുതലാവാൻ പാടില്ല. അംഗവൈകലയമുള്ളവർക്ക് 6 ലക്ഷം എന്നത് ഒൻപത് ലക്ഷം വരെ കുടുംബ വരുമാനം വരാം. ഒന്നിൽ അധികം ലോണുകൾ എടുത്തവർ, ഉദാഹരണം ബിടെക് എംടെക് എന്നീ രണ്ട് കോഴ്സുകൾക്ക് ലോൺ എടുത്തവരിൽ ആദ്യത്തെ ലോണിന് മാത്രമാണ് സഹായം ലഭിക്കുക.
ആശയക്കുഴപ്പം പരിഹരിക്കാൻ അദാലത്തുമായി യുവജന സംഘടനകൾ
വിദ്യാഭ്യാസ വായ്പ്പാ തിരിച്ചടവിലെ സർക്കാർ സഹായ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാൻ വേണ്ടി ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകൾ രംഗത്തുണ്ട്. അടുത്തിടെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേർന്ന് നടത്തിയ വായ്പ്പാ തിരിച്ചടവിലെ സംശയ നിവാരണ ജനകീയ അദാലത്തിൽ ആയിര കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു. വായ്പ്പാ തിരിച്ചടവിലെ സഹായങ്ങൾ ലഭിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് ജനകീയ അദാലത്ത് നടന്നത്.
ചില ബാങ്കുകൾ ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് എത്തിയവരോട് മോശമായി പെരുമാറുന്നുവെന്നും കടം എടുത്താൽ അത് അടയ്ക്കണം അല്ലാതെ സർക്കാർ സഹായത്തിന് വരികയല്ല വേണ്ടതെന്നുമെല്ലാമുള്ള പ്രതികരണങ്ങളുമാണ് ജനകീയ അദാലത്ത് എന്ന പരിപാടിയിലേക്ക് തങ്ങളെ നയിച്ചതെന്ന് ഡിവൈഎഫ്ഐ നേതാക്കളായ ഐ സാജു, എഎ റഹീം എന്നിവർ മറുനാടൻ മലയാളിയോട് പറഞ്ഞു. വായ്പ്പാ തിരിച്ചടവിന് സർക്കാർ സഹായം ലഭിക്കാൻ നിങ്ങൾ യോഗ്യരാണോ. സഹായം ലഭിക്കാൻ വേണ്ടി എന്തൊക്കെയാണ് േെചേയ്യാണ്ടത്. ബാങ്കുകളിൽ പോയി എന്താണ് ചെയ്യേണ്ടത്. മുഴുവൻ തുകയും സർക്കാർ ആണോ അടയ്ക്കുന്നത് തുടങ്ങി നിരവധി സംശയങ്ങൾ ദൂരീകരിക്കാൻ അദാലത്തു കൊണ്ട് സാധിച്ചു എന്നാണ് യുവജന നേതാക്കൾ വ്യക്തമക്കിയത്.
വിദ്യാഭ്യാസ ലോണുകളെടുത്ത ശേഷം മെച്ചപ്പെട്ട ജോലി ലഭിക്കാതിരിക്കുകയും ലോൺ തിരിച്ചടവിന് പണം പലിശയ്ക്ക് ഉൾപ്പടെ എടുക്കേണ്ടി വരികയും ആത്മഹത്യകൾ വരെ സംഭവിക്കുന്നതിന്റെ എണ്ണം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഇങ്ങനെയൊരു സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി പ്രഖ്യാപിച്ചതറിഞ്ഞ് ബാങ്കുകളിലെത്തിയ വായ്പ്പയെടുത്തവരെ ബാങ്ക് അധികൃതർ കൈ മലർത്തി കാണിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍