മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി എത്തുന്നു; അധ്യക്ഷനെതിരെ നിലപാട് കടുപ്പിക്കാൻ കേരളം; ജലനിരപ്പ് താഴ്ത്തി ചോർച്ച കുറച്ച് സമിതിയെ തെറ്റിധരിപ്പിക്കാൻ തമിഴ്നാട്
ഇടുക്കി: സുപ്രീംകോടതി നിയോഗിച്ച മേൽനോട്ടസമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തും. ജലനിരപ്പ് 140 ന് മുകളിലെത്തുമ്പോഴുള്ള അണക്കെട്ടിന്റെ അവസ്ഥ പരിശോധിക്കുകയാണ് ലക്ഷ്യം. ചെയർമാൻ എൽ.എ.വി. നാഥന്റെ നേതൃത്വത്തിൽ നവംബർ മൂന്നിനാണ് സമിതി അണക്കെട്ട് സന്ദർശിച്ചത്. അന്ന് ജലനിരപ്പ് 137.80 അടിയായിരുന്നു. കേന്ദ്ര ജലക്കമ്മീഷനിലെ ചീഫ് എൻജിനീയർ എൽ.എ.വി നാഥൻ ചെയർമാനും സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ കുര്യനും തമിഴ്നാട് പൊതുമരാമത്തു വകുപ്പ് സെക്രട്ടറി എം. സായികുമാറും അംഗങ്ങളായുള്ള സമിതിയാണ് അണക്കെട്ടിൽ പരിശോധന നടത്തുന്നത്. ഇതിന് ശേഷം നടക്കുന്ന യോഗത്തിൽ മേൽനോട്ട സമിതി അധ്യക്ഷന്റെ നടപടികളിൽ കേരളം അതൃപ്തി അറിയിക്കും.
ജലനിരപ്പ് 142 അടിയിലെത്തിയതിന് ശേഷം ആദ്യമായാണ് സമിതി പരിശോധനയ്ക്കെത്തുന്നത്. ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം തള്ളിയതും, സമിതി അധ്യക്ഷന്റെ പക്ഷപാതപരമായ പെരുമാറ്റമുൾപ്പെടെയുള്ള വിഷയങ്ങളും കേരളം യോഗത്തിൽ ഉന്നയിക്കും. അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 140.9 അടിയായാണ് ജലനിരപ്പ് കുറഞ്ഞത്. ഡാമിന്റെ പരിസരത്ത് മഴകുറഞ്ഞതാണ് ജലനിരപ്പ് കുറയുവാൻ കാരണം. ഇതിനൊപ്പം ജലം കൊണ്ടു പോകുന്നതിന്റെ അളവ് തമിഴ്നാട് പരമാവധി വർധിപ്പിക്കുകയും ചെയ്തു. സെക്കൻഡിൽ 1000 ഘനയടിയിൽ താഴെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. സെക്കൻഡിൽ 2020 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. അതേസമയം, അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവറിയാൻ കേരളം മഴമാപിനി യന്ത്രം സ്ഥാപിച്ചു.
മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി സന്ദർശനം കൂടി കണക്കിലെടുത്താണ് ജലനിരപ്പ് കുറയ്ക്കാൻ തമിഴ്നാട് തയ്യാറായത് എന്നാണ് സൂചന. 142 അടിയായിട്ടും ഡാമിന് കുഴപ്പമൊന്നുമില്ലെന്നാകും വാദം. ജലനിരപ്പ് 140 അടിക്കു മുകളിലെത്തിയപ്പോൾ, മേൽനോട്ട സമിതി പരിശോധന നടത്തണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധ്യക്ഷൻ വഴങ്ങിയില്ല. കേരളത്തിന്റെ ആവർത്തിച്ചുള്ള സമ്മർദ്ദത്തെ തുടർന്ന് ജലനിരപ്പ് കുറക്കണമെന്ന് തമിഴ്നാടിന് മേൽനോട്ട സമിതി അധ്യക്ഷൻ നിർദ്ദേശം നൽകി. അതു പോലും തമിഴ്നാട് അംഗീകരിച്ചില്ല. ഇപ്പോൾ ജലനിരപ്പ് താഴ്തി ചോർച്ചയുടെ അളവ് കുറയ്ക്കാനാണ് തമിഴ്നാടിന്റെ നീക്കം. ഇതിനെല്ലാം ചെയർമാന്റെ മൗനാനുവാദം ഉണ്ടെന്നാണ് കേരളത്തിന്റെ നിലപാട്.
തുടർന്ന് തമിഴ്നാടിനെതിരെ ചെറുവിരലനക്കാത്ത സമിതി അധ്യക്ഷന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെ കേരളം കേന്ദ്ര ജലകമ്മീഷന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ യോഗത്തിന് പ്രാധാന്യമേറുന്നത്. പ്രധാന അണക്കെട്ടിലും ബേബി ഡാമിലുമുള്ള ചോർച്ചകൾ ഉയർത്തുന്ന സുരക്ഷാ പ്രശ്നങ്ങളും കേരളം ഉന്നയിക്കും. ഒപ്പം കേരളത്തിൽ നിന്നും പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥരെ തമിഴ്നാട് തടയുന്നതും ചർച്ചാ വിഷയമാകും. ഇ.എസ്. ബിജിമോൾ എംഎൽഎ യുടെ നേതൃത്വത്തിലെത്തിയ മാദ്ധ്യമ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് തമിഴ്നാട് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം യോഗത്തിലും തമിഴ്നാട് ഉന്നയിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാനെത്തിയ ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞ തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഉദ്യാഗസ്ഥ സംഘം ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് അഥോറിറ്റി രൂപീകരിച്ചത്. ദുരന്തസാധ്യതയുള്ള ഏതുപ്രദേശത്തും അഥോറിറ്റിക്ക് പരിശോധന നടത്താം. മറ്റൊരു വകുപ്പിനോ, സംസ്ഥാന മന്ത്രിമാർക്കോ, ഉദ്യോഗസ്ഥർക്കോ ഇതിൽ ഇടപെടാൻ അനുമതിയില്ല.
ദേശീയ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ പ്രധാനമന്ത്രിയും സംസ്ഥാന ചെയർമാൻ മുഖ്യമന്ത്രിയുമാണ്. തമിഴ്നാട് അഥോറിറ്റി അധികൃതർ ഇതുവരെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അപകട സാധ്യതയെക്കുറിച്ചോ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചോ പരിശോധന നടത്തിയിട്ടില്ല. അതേസമയം ആക്ടിൻെ പരിധിയിൽനിന്നുകൊണ്ടാണ് കേരളം പരിശോധന നടത്തിയത്. ഇതു തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അഥോറിറ്റി ആക്ട് സെക്ഷൻ(52) പ്രകാരം ഒരുവർഷംവരെ തടവുശിക്ഷ ലഭിക്കാം. ഈ സാഹചര്യത്തിലാണ് ബിജി മോൾ വിഷയം തമിഴ്നാട് ആയുധമാക്കുന്നത്.
അതിനിടെ അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള ആക്സിലറേറ്റർ, സീസ്മോഗ്രാഫ്, ത്രെഷോൾഡ് സെറ്റ് മോണിറ്റർ എന്നിവ പ്രവർത്തിക്കുന്നില്ലെന്നു ദുരന്തനിവാരണ സമിതി കണ്ടെത്തിയിരുന്നു. തമിഴ്നാടാണ് ഈ ഉപകരണങ്ങൾ സ്ഥാപിച്ചതും അറ്റകുറ്റപ്പണികൾ നടത്തുന്നതും. എന്നാൽ കഴിഞ്ഞ തമിഴ്നാട് ഇതിന്റെ അറ്റകുറ്റ പണികൾ നടത്തുന്നില്ല. ഇത് പ്രവർത്തനക്ഷമമാണോയെന്നുറപ്പാക്കേണ്ട അവസ്ഥ മുല്ലപ്പെരിയാറിൽ ഇപ്പോഴുണ്ട്. ഈ പരിശോധനക്കാണ് അഥോറിറ്റി നോഡൽ ഓഫീസറും സംഘവും അണക്കെട്ടിലെത്തിയത്. പരിശോധന നടത്തുമെന്ന അറിയിപ്പ് തേനി കളക്ടർക്ക് നേരത്തേ നൽകിയിരുന്നു. കൂടാതെ അണക്കെട്ടിലേക്ക് കടന്നപ്പോൾ തമിഴ്നാട് ഉദ്യോഗസ്ഥരുടെ കൈവശം തങ്ങളുടെ മൊബൈൽ ഫോണും ക്യാമറയും ബാഗുമെല്ലാം നൽകുകയും ചെയ്തു. എന്നിട്ടും ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
അതിനിടെ മുല്ലപ്പെരിയാറിൽ വെതർ സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കും. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ സേന റൂട്ട്മാർച്ച് നടത്തിയിരുന്നു. വെള്ളം പൊങ്ങിയാൽ രക്ഷപ്പെടാൻ കഴിയുമെന്നു കണ്ടെത്തിയ 94 സ്ഥലങ്ങളിലായിരുന്നു റൂട്ട് മാർച്ച്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍