നമ്പി നാരായണനെ നാല് കൊല്ലം പീഡിപ്പിച്ചു; 50 ദിവസം ജയിലിലിട്ടു; പറഞ്ഞപ്പോൾ നാല് കൊല്ലം അകത്തിട്ടു എന്നായിപ്പോയി; അതാണ് മഹാപാപമായി ചർച്ച ചെയ്തത്; മറുപടി പറയാൻ പോലും സമ്മതിച്ചില്ലല്ലോ; ദിലീപിനെ ശിക്ഷിച്ചാലും കൊന്നാലും തനിക്ക് ഒന്നുമില്ല: ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ പൊളിച്ചടുക്കലിനെ കുറിച്ച് പിസി ജോർജ് മറുനാടനോട് പറഞ്ഞത്
അരുൺ ജയകുമാർ
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ചർച്ചയിൽ താൻ ഉയർത്തിയത് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വീഴ്ചകളെ പറ്റിയാണ്. നമ്പി നാരായണന് ആര് കാശ് കൊടുത്തെന്നോ എപ്പോ കൊടുത്തെന്നോ ഒന്നും അല്ല അവിടെ പറയാൻ ഉദ്ദേശിച്ചത്. കേരളത്തിലെ പൊലീസ് ലോക പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനെ പീഡിപ്പിച്ചതും രാജ്യ ദ്രോഹിയായി ചിത്രീകരിച്ചതുമെല്ലമാണ് പറയാൻ ഉദ്ദേശിച്ചത്. നമ്പി നാരായണനെ നാല് കൊല്ലം പീഡിപ്പിച്ചു. 50 ദിവസം ജയിലിലിട്ടു. എന്നാൽ പറഞ്ഞപ്പോൾ നാല് കൊല്ലം അകത്തിട്ടു എന്നായിപ്പോയി. അതാണ് മഹാപാപമായി അവിടെ അവര് ചർച്ച ചെയ്തത്. മ്പി നാരായണന്റെ വിഷയത്തിൽ മറുപടി പറയാൻ പോലും സമ്മതിച്ചില്ലല്ലോ അവർ.
2011ലാണ് നമ്പി നാരായണന്റെ വിഷയത്തിൽ പിസി ജോർജ് ആദ്യമായി ഇടപെടുന്നത്. നാല് വർഷം അദ്ദേഹത്തെ ഈ വിഷയത്തിൽ ക്രൂശിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ചാരനാണെന്നും രാജ്യദ്രോഹിയാണെന്നും മുദ്രകുത്തിയാണ് ക്രൂശിച്ചത്. പിന്നീട് നമ്പി നാരായണൻ നാല് വർഷം ക്രൂശിക്കപെട്ടുവെന്നത് എല്ലാവർക്കും അറിയുന്ന ഒരു സത്യം മാത്രമാണ്. തന്നെ നമ്പി നാരായണൻ തന്നെ നേരിട്ട് വന്ന് കണ്ടിട്ടുണ്ട്. ഈ വിവരം നമ്പി നാരായണനനോട് തന്നെ നേരിട്ട് ചോദിച്ചാൽ പുള്ളി പറയും എന്നെ വന്ന് കണ്ടിട്ടുണ്ടോ ഇല്ലയോ എന്ന് പറയും എന്നാണ് ജോർജ് ഈ വിഷയത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
നമ്പി നാരായണൻ കുറ്റക്കാരനല്ലെന്ന് വിധി വന്നപ്പോൾ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കൊണ്ട് കോടതിയെ സമീപിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് ഇടക്കാല ആശ്വാസമായി 10 ലക്ഷം രൂപ നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിടുകയും ചെയ്തു. ഈ പണം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൈകൊണ്ട് നേരിട്ട് വാങ്ങിയാൽ തന്റെ മനസ്സിന് ഒരു ആശ്വാസമുണ്ടാകുമെന്ന് നമ്പി നാരായണൻ തന്നോട് പറഞ്ഞുവെന്നും ഇക്കാര്യം ഉമ്മൻ ചാണ്ടിയെ നേരിട്ടറയിച്ചുവെന്നും അപ്പോൾ അന്ന് ഉമ്മൻ ചാണ്ടി ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ജോർജ് പറയുന്നു. എന്നാൽ ഈ വിഷയത്തെക്കുറിച്ചല്ലായിരുന്നു അന്ന് ചർച്ച. പിന്നെ എങ്ങനെയാണ് അതിലൊക്കെ എത്തിയതെന്ന് ഏഷ്യാനെറ്റിനോടും അവതാരകനോടും തന്നെ ചോദിക്കണം.
നടിയെ അക്രമിച്ച കേസിൽ ദിലീപിനെ ശിക്ഷിച്ചാലും കൊന്നാലും ഒന്നും തനിക്ക് ഒന്നുമില്ലെന്നും തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിച്ചോളുമെന്നുമാണ് പിസി പ്രതികരിച്ചത്. പൊലീസിന്റെ ഭാഗത്ത് നിന്നും തെറ്റുകളും വീഴ്ചകളും ഉണ്ടാവുന്നതിന്റെ തെളിവായിട്ട് മാത്രമാണ് നമ്പി നാരായണനെ ഉദാഹരണമായി പറഞ്ഞത്. പൾസർ സുനിക്ക് നടിയെ അക്രമിക്കാൻ കൊട്ടേഷൻ കൊടുത്തുവെന്നാണ് പറയുന്നത്. അങ്ങനെയാണംെങ്കിൽ ഒരു ചോദ്യം ഈ വൃത്തികെട്ടവൻ വേറെയും രണ്ട് നടിമാർക്ക് നേരെ അതിക്രമം നടത്തിയെന്നാണല്ലോ. അപ്പോ അത് ആരുടെ കൊട്ടേഷനായിരുന്നുവെന്നും അന്വേഷിക്കണ്ടേ എന്നാണ് ഞാൻ ചോദിച്ചത്.
പിന്നെ നിർഭയയെകാളും അധികം പീഡനം നടി ഏറ്റു വാങ്ങിയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. നടിയെ പീഡിപ്പിച്ചത് അങ്ങേയറ്റത്തെ ചെറ്റത്തരമെന്ന് എവിടെയും പറയും. പിന്നെ പൊലീസ് എഴുതിവെച്ച റിപ്പോർട് അനുസരിച്ച സംഘം ചേർന്ന് നിർഭയയെ പീഡിപ്പിച്ചതിനെക്കാളും അധികം പീഡനം എന്ന പറയുന്നത് എങ്ങനെ ശരിയാകും എന്ന് മാത്രമാണ് ചോദിച്ചത്. പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു നിർഭയയെ എന്നാൽ ഇവിടെ നടി അടുത്ത ദിവസം മുതൽ ജോലിക്ക പോയെന്ന് പറഞ്ഞാൽ അത് അവരെ അപമാനിക്കലാകില്ലെന്നും പിസി പറഞ്ഞു. ദിലീപ് എന്ന നടനെതിരെ രൃപൊലീസ് പറയുന്ന 19 തെളിവുകൾ ഉണ്ട് എന്നാൽ അതിൽ ഒന്നുപോലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്. പെൺകുട്ടിയോട് അല്ല ഞാൻ ചോദിച്ചത് തൊട്ടടുത്ത ദിവസം എങ്ങനെ ജോലിക്ക് പോകുന്നു എന്ന്.
പൊലീസ് ദിലീപിന് ജാമ്യം കിട്ടാതിരിക്കാൻ ചെയ്ത പണിയാണ് നിർഭയയെകാൾ അധികം പീഡനം ഏറ്റു എന്നത്. അതാണ് ചൂണ്ടിക്കാണിച്ചത്. അല്ലാതെ പീഡനം കുറവ് കൂടുതൽ എന്നൊന്നും പറഞ്ഞിട്ടില്ലെന്നും ജോർജ് മറുനാടനോട് പറഞ്ഞു.തന്റെ അഭിപ്രായങ്ങൾ പൂർണമായും കേൾക്കാതെയാണ് തന്നെ എല്ലാവരും കുറ്റപ്പെടുത്തുന്നത്. ചെയ്ത കുറ്റം മാത്രമാണ് പറഞ്ഞത്. പൊലീസ് തെറ്റ് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന മാത്രമാണ് പറഞ്ഞതെന്നും പിസി മറുനാടനോട് പറഞ്ഞു. സിനിമയിലെ ഒരാൾമാത്രമാണോ സ്വത്ത് സംബന്ധമായ തിരിമറി നടത്തുന്നതെന്നും എല്ലാവരുടേയും സ്വത്ത് വിവരം അന്വേഷിക്കണ്ടേയെന്നും പിസി ജോർജ് ചോദിക്കുന്നു.
ഏഷ്യാനെറ്റിലെ അവതാരകൻ വിനു വി ജോൺ പൊളിച്ചെടുക്കി. കഴിഞ്ഞ ദിവസം നടന്ന അന്തി ചർച്ചയിലാണ് നമ്പി നാരായണനെ ഇറക്കി ജോർജിനെ വിനു നാണം കെടുത്തിയത്. പിസി ജോർജ് ആലപ്പുഴയിലെ പത്ര സമ്മേളനത്തിൽ പറഞ്ഞത് കേൾക്കാമെന്നു പറഞ്ഞായിരുന്നു വിനു വിഷയത്തിലേക്ക് എത്തിയത്. നമ്പി നാരായണനെ അകത്തിട്ടതും ഒരു കോടി നഷ്ടപരിഹാം സുപ്രീംകോടതി പറഞ്ഞിട്ടും കൊടുത്തില്ല. അവസാനം ഞാൻ ഇടപെട്ടു. ഉമ്മൻ ചാണ്ടി കാശു കൊടുക്കാൻ തയ്യാറായി. ഒരു കോടി വേണ്ടെന്നും എനിക്ക് പത്ത് ലക്ഷം മതിയെന്നും നമ്പീ നാരായണൻ പറഞ്ഞു. അങ്ങനെ അതുകൊണ്ടു കൊടുത്തു. ആലപ്പുഴയിലെ പത്രസമ്മേളനത്തിലെ ക്ലിപ്പ് കാട്ടിയായിരുന്നു തടുക്കം. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു ഈ ഇടപെടൽ. കുടുങ്ങുന്നതിൽ വമ്പൻ സ്രാവുണ്ടോ എന്ന ചർച്ചയിൽ തന്ത്രപരമായി വിനു ഈ വിഷയം കൊണ്ടു വരികയായിരുന്നു.
ഈ ബൈറ്റ് കാട്ടിയ ശേഷം നമ്പി നാരായണനെ കണക്ട് ചെയ്തു. താൻ നാല് കൊല്ലം ജിയിലിൽ കിടന്നില്ലെന്നും 50 ദിവസമാണ് കിടന്നത്. അതിന് ശേഷം സുപ്രീംകോടതി 1 കോടി രൂപ വിധിച്ചിട്ടുണ്ടോ എന്നും തിരിക്കും. ചെലവിന് വേണ്ടി ഒരു ലക്ഷം രൂപ ആറു പേർക്കും കൊടുക്കാൻ പറഞ്ഞു. അത് കോടതി ചെലവാണ്. ഒരു കോടി രൂപയുടെ കോമ്പസേഷൻ കേസ് തിരുവനന്തപുരം സബ് കോടതിയിൽ നിലവിലുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് പത്ത് ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടത്.
അത് പന്ത്രണ്ട് കൊല്ലത്തിന് ശേഷം കിട്ടി. പത്തുകൊല്ലത്തിന് ശേഷം തന്റെ അഭിഭാഷകൻ കഷ്ടപ്പെട്ടിട്ടാണ്. പിസി ജോർജ് ഈ കാശ് വീട്ടിൽ കൊണ്ടു വന്നതെന്ന വാദവും നമ്പീനാരായണൻ തള്ളി. അഡ്വക്കേറ്റ് ഉണ്ണികൃഷ്ണനോട് മാത്രമാണ് ഇക്കാര്യത്തിൽ നന്ദി. പൊലീസ് കോൺസ്റ്റബിളാണ് തന്റെ വീട്ടിൽ കൊണ്ടു വന്നതെന്നും നമ്പി നാരായണൻ പറഞ്ഞു. ഇതിന് ശേഷം നമ്പീനാരായണനോട് കാര്യങ്ങൾ വീണ്ടും വിനു വി ജോൺ വിശദീകരിച്ചു. അതാണ് ശരിയെന്ന് നമ്പി നാരായണൻ പറഞ്ഞു. പിന്നീട് വീണ്ടും ആലപ്പുഴയിലെ പത്രസമ്മേളനത്തിന്റെ ക്ലിപ്പിലേക്ക്. ഞങ്ങളാണ് കള്ളന്മാരെന്ന് പറയുന്നവരാണ് നിങ്ങൾ എന്ന് പിസിയെ സൂപിച്ചിപ്പ് വിനു വി ജോൺ പറയുകയും ചെയ്തു.
അങ്ങനെ ചാനൽ ചർച്ചയിൽ തീർത്തും പൊളിയുകയായിരുന്നു പിസി ജോർജ്. ദിലീപിനെതിരെ കള്ളവാദങ്ങളാണ് ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ളവർ ഉയർത്തുന്നതെന്ന് പിസി ജോർജ് ആരോപിച്ചിരുന്നു. ഇതിനിടെയാണ് കള്ളം പറയുന്നത് പിസി ജോർജാണെന്ന് വിനു വി ജോൺ പൊളിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി. ഈ സാഹചര്യത്തിലാണ് പിസിയുടെ വിശദീകരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്