Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിയാകാൻ മോഹിച്ച് സർ സിപി തിരുവിതാംകൂർ രാജ്യംപ്രഖ്യാപിച്ചു; ഹിന്ദു രാജാവായിട്ടും പാക്കിസ്ഥാനിൽ ചേരാൻ ഉറച്ച് ജോദ്പൂർ രാജാവ്; സ്വതന്ത്ര രാജ്യമാകാൻ ഹൈദരാബാദിന് മോഹം: ഭോപ്പാലും ജുനഗഡും പാക്കിസ്ഥാനൊപ്പമെന്ന് പറഞ്ഞ് മാറി നിന്നു; സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയോട് ചേരാൻ മടിച്ച അഞ്ച് നാട്ടു രാജ്യങ്ങളുടെ കഥ

പ്രധാനമന്ത്രിയാകാൻ മോഹിച്ച് സർ സിപി തിരുവിതാംകൂർ രാജ്യംപ്രഖ്യാപിച്ചു; ഹിന്ദു രാജാവായിട്ടും പാക്കിസ്ഥാനിൽ ചേരാൻ ഉറച്ച് ജോദ്പൂർ രാജാവ്; സ്വതന്ത്ര രാജ്യമാകാൻ ഹൈദരാബാദിന് മോഹം: ഭോപ്പാലും ജുനഗഡും പാക്കിസ്ഥാനൊപ്പമെന്ന് പറഞ്ഞ് മാറി നിന്നു; സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയോട് ചേരാൻ മടിച്ച അഞ്ച് നാട്ടു രാജ്യങ്ങളുടെ കഥ

മറുനാടൻ മലയാളി ഡസ്‌ക്‌

ന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ പുതുയുഗ പിറവിയായിരുന്നു 1947 ഓഗസ്റ്റ് 15ന് അർദ്ധരാത്രി വെള്ളക്കാരിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. നെഹറുവിന്റെ ഭാഷയിൽ പറഞ്ഞാൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതത്ര്യത്തിലേക്കും പുതു ജീവിതത്തിലേക്കും കടന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം ജീവൻ പോലും രാഷ്ട്രത്തിന് സമർപ്പിക്കാൻ തയ്യാറായ പല മഹാന്മാരുടെയും ത്യാഗത്തിന്റെയും കഠിന പ്രയത്നത്തിന്റെയും മൊത്തം തുകയായിരുന്നു ഓഗസ്റ്റ് 15ന് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം.

സ്വാതന്ത്ര്യം കിട്ടിയതിന്റെ സന്തോഷം ആവോളം ഉണ്ടായിരുന്നെങ്കിലും രാഷ്ട്ര് നേതാക്കൾക്ക് ബ്രിട്ടീഷുകാരെ ഒഴിവാക്കിയതിലും കടുത്ത വെല്ലുവിളിയായിരുന്നു അനേകം ചെറു നാട്ടുരാജ്യങ്ങളായി ചിന്നി ചിതറിക്കിടന്നിരുന്ന ഇന്ത്യാ മഹാരാജ്യത്തെ ഏകോപിപ്പിച്ച് ഒരൊറ്റ രാജ്യമായി മാറ്റുക എന്നത്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ സ്വന്തം രാജ്യങ്ങൾ രൂപീകരിച്ച് ഭരണം നടത്തി കഴിഞ്ഞു പോന്നിരുന്ന അനേകം നാട്ടു രാജ്യങ്ങളാണ് ഇന്ത്യയിൽ അന്നുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും ഏകോപിപ്പിക്കുക എന്നത് കടുത്ത വെല്ലു വിളി തന്നെയായിരുന്നു. കാരണം അത്രയ്ക്കും ശക്തർ തന്നെയായിരുന്നു അന്നത്തെ രാജാക്കളിൽ പലരും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 500 നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. സ്വാതന്ത്രാനത്തരം ഇവരിൽ പല നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ തയ്യാറായില്ല. സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനായിരുന്നു ഇന്ത്യയെ ഏകീകരിക്കേണ്ടതിന്റെ ചുമതല. ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ പട്ടേലിന് ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയായിരുന്നു. മലയാളിയായ വി പി മേനോൻ ആയിരുന്നു ഈ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറി. പട്ടേലിന്റെയും വി പി മേനോൻ എന്ന അതി ബുദ്ധിമാന്റെയും അക്ഷീണ പരിശ്രമവും അതിലുപരി നയതന്ത്രപരമായ കഴിവും സാമർദ്ധ്യവും തന്നെയായിരുന്നു ഇന്നു കാണുന്ന ഇന്ത്യയെ ഇങ്ങനെയാക്കി മാറ്റിയത് എന്ന് അടിവര ഇട്ട് പറയേണ്ടി ഇരിക്കുന്നു.

ബിക്കാനിർ, ബറോഡ കൂടാതെ രാജസ്ഥാനിലെ മറ്റു കുറച്ച് നാട്ടുരാജ്യങ്ങളും മാത്രമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യം ലയിക്കാൻ തയ്യാറായത്. അപ്പോഴും പ്രബല ശക്തികൾ ഇതിന് പുറം തിരിഞ്ഞ് നിന്നു. പലരും ഈ സമയം തങ്ങളുടെ നാട്ടുരാജ്യത്തെ സ്വതന്ത്ര രാഷ്ട്രമായി മാറ്റാനുള്ള അവസരമായി കണക്കിലെടുത്തപ്പോൾ മറ്റു ചിലർ പാക്കിസ്ഥാന്റെ ഭാഗമായി മാറാനുള്ള അവസരമായി ഇത് കണക്കിലെടുത്തു. പ്രധാനമായും അഞ്ച് നാട്ടു രാജ്യങ്ങളാണ് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച് മാറി നിന്നത്. തിരുവിതാംകൂർ, ഹൈദരാബാദ്, ജോദ്പൂർ,ഭോപ്പാൽ ജുനഗഡ് എന്നിവയായിരുന്നു അത്.

തിരുവിതാംകൂർ

തിരുവിതാംകൂറിന്റെ മറ്റൊരു പേര് തന്നെയായിരുന്നു സർ സി പി രാമസ്വാമി അയ്യർ എന്നത്. ശ്രീ ചിത്തിര തിരുനാൾ രാജാവിന്റെ കീഴിലായിരുന്നു സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യ എങ്കിലും അക്കാലത്ത് തിരുവിതാംകൂർ എന്ന് പറഞ്ഞാൽ ദിവാൻ സർ സിപി രാമസ്വാമി അയ്യർ തന്നെയായിരുന്നു. സർ സിപി എന്ന് കേട്ടാൽ കേരളം തന്നെ കുലുങ്ങുന്ന കാലഘട്ടമായിരുന്നു അത്. ഒരു നിയമജ്ഞനായി പേരെടുത്ത സർ സിപി പിന്നീട് തിരുവിതാംകൂറിന്റെ ദിവാനായി നിയമിതനാകുക ആയിരുന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ തിരുവിതാംകൂറിനെ ഒരു സ്വതന്ത്ര രാജ്യമാക്കി നിലനിർത്താനായിരുന്നു സർ സിപിക്ക് ഇഷ്ടം. ഇതിനായി ബ്രിട്ടീഷുകാരുമായും സർ സിപി രഹസ്യക്കരാർ ഉണ്ടാക്കി. തിരുവിതാംകൂറിന്റെ അളവറ്റ സമ്പത്തിൽ തന്നെയായിരുന്നു അപ്പോൾ ബ്രിട്ടീഷുകാർ കണ്ണ് വെച്ചിരുന്നത്. തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി പലതവണ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സർ സിപി തന്റെ നിലപാടിൽ ഉറച്ച് നിന്നു. പിന്നീട് കെസിഎസ് മണിയുടെ വധ ശ്രമത്തിൽ നിന്നും അത്ഭുതതകരമായി രക്ഷപ്പെട്ട ശേഷം മാത്രമാണ് സിപിയുടെ മനസ് മാറിയത്. ഇന്ത്യൻ യൂണിയനിൽ തിരുവിതാംകൂറിനെ ലയിപ്പിക്കാൻ തീരുമാനിച്ചു. പിന്നീട് ദിവാൻ പദവി രാജിവയ്ക്കുകയും ഇംഗ്ലണ്ടിലേക്ക് കുടിയേറുകയുമായിരുന്നു ഒരേസമയം തിരുവിതാംകൂറിന്റെ ഹീറോയും വില്ലനുമായിരുന്ന ദിവാൻ സർ സിപി.

ജോദ്പുർ

തികച്ചും ഹിന്ദു രാജ്യമായിരുന്നു ജോദ്പൂർ. രജപുത് രാജ്യമായിരുന്ന ജോദ്പൂർ ആദ്യമൊക്കെ പാക്കിസ്ഥാൻ ചായ്വോടെയാണ് നിന്നത്. ഹിന്ദു രാജാവ് ഭരിച്ചിട്ടും ഒരു ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഒരു രാഷ്ട്രമായിരുന്നിട്ട്കൂടി പാക്കിസ്ഥാനിലേക്ക് ചാഞ്ഞ് നിന്ന ജോദ്പൂരിന്റെ നിലപാട് അവിശ്വസനീയമായിരുന്നു. മഹാരാജ ഹൻവന്ദ്‌സിങ് ഇന്ത്യൻ യൂണിയനിൽ ചേരാൻ വളരെ ആശിച്ച് നിൽക്കുമ്പോഴായിരുന്നു, ചില ലക്ഷ്യത്തോടെ പാക്കിസ്ഥാനിൽ ചേരാൻ തീരുമാനിക്കുന്നത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജോദ്പൂർ ഇന്ത്യയിൽ ചേരുന്നതിനേക്കാളും ഗുണം തങ്ങൾക്ക് പാക്കിസ്ഥാനിൽ ചേരുന്നതാണെന്ന് കരുതി. ഇതോടെ പാക്കിസ്ഥാനിൽ ചേരാനുള്ള നീക്കവും സജീവമായി.

ഇതോടെ പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ് മുഹമ്മദലി ജിന്നയും ജോത്പൂർ രാജാവിനെ പാക്കിസ്ഥാനിൽ ചേരാൻ പ്രേരിപ്പിച്ചു പല വാദ്ഗാനങ്ങളും നൽകി. കറാച്ചിയിൽ തുറമുഖവും സൈനിക പിന്തുണയും വാഗ്ദാനം ചെയ്തു. ഒവിൽ പട്ടേലിന്റെ ഇടപെടലാണ് ജോദ്പൂർ ഇന്ത്യയിലേക്ക് എത്താൻ തീരുമാനിച്ചത്. ഹിന്ദു രാഷ്ട്രമായ ജോദ്പൂർ പാക്കിസ്ഥാനിൽ ചേർന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി. ഇന്ത്യൻ യൂണിയനിൽചേർന്നാൽ ഉണ്ടാകുന്ന ഗുണഗണങ്ങളെ കുറിച്ചും പറഞ്ഞു. ഉടൻ ജോദ്പൂർരാജാവ് തോക്ക് എടുത്ത് പട്ടേലിന്റെ തലയ്ക്ക് നേരെ ചൂണ്ടിയതായും ഞാൻ നിങ്ങളുടെ തീരുമാനം അംഗീകരിക്കില്ലെന്ന് പറയുകയും ചെയ്തതായി ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ പുസ്‌കത്തിൽ പറയുന്നു. പിന്നീട് അൽപ നേരം ശാന്തനായ രാജാവ് ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള രേഖകളിൽ ഒപ്പു വയ്ക്കുകയും ആയിരുന്നു.

ഭോപ്പാൽ

കോൺഗ്രസ് ഭരണത്തെ നിഷിതമായ വിമർശിച്ച ഭോപ്പാൽ രാജ്യത്തിനും പാക്കിസ്ഥാനോട് ആയിരുന്നു ചായ്‌വ് . മുസ്ലിം നവാബ് ആയ ഹമീദ് ഉള്ളഖാൻ ഭരിച്ചിരുന്ന ഭോപ്പാലിൽ കൂടുതലും ഹിന്ദുക്കളായിരുന്നു. മുസ്ലിം ലീഗിനോട് ചേർന്ന് നിന്നിരുന്ന നവാബിന് കോൺഗ്രസിനോട് എതിർപ്പായിരുന്നു. സ്വതന്ത്ര ഭോപ്പാൽ രാജ്യം എന്ന സ്വപ്‌നത്തിൽ നിന്നും നവാബ് തീരുമാനം മാറ്റിയതിലും വി പി മേനോൻ എന്ന മലയാളിയുടെ ചങ്കുറപ്പ് തന്നെയായിരുന്നു.

ഹൈദരാബാദ്

മധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നൈസാം ഭരിച്ചിരുന്ന ഹൈദരാബാദിന്റേതായിരുന്നു. സ്വാത്ര്രന്താനന്തരം മിർ ഉസ്മാൻ അലി ഭരിച്ചിരുന്ന ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കുക എന്നത് ശ്രമകരമായജോലിയായിരുന്നു. മുഹമ്മദ് അലി ജിന്നയോടും പാക്കിസ്ഥാനോടും കൂറ് പുലർത്തിയിരുന്ന ഹൈദരാബാദ് നൈസാമിന് ഒരുസ്വതന്ത്രരാജ്യമായി നിൽ്കകാനായിരുന്നു താത്പര്യം. ബ്രിട്ടീഷ് കോമൺവെൽത്ത് സംഘടനയിലും അംഗമാകാനും ഈ രാജ്യം നീക്കം നടത്തി. ഇന്ത്യൻ യൂണിയനോട് ചേരാൻ കൂട്ടാക്കാതെ നിന്ന ഹൈദരാബാദിനെ ഓപ്പറേഷൻ പോളോ എന്ന സൈനിക നീക്കത്തിലൂടെയാണ് പട്ടേൽ ഇന്ത്യയോട് കൂട്ടിച്ചേർത്തത്.

ജുനഗഡ്

ഗുജറാത്തിലെ ജുനഗഡും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ചേരാതെ വിട്ടുനിന്ന നാട്ടുരാജ്യമായിരുന്നു. ഹിന്ദുക്കൽ കൂടുതൽ ഉണ്ടായിരുന്ന ഇവിടം നവാബ് മുഹമ്മദ് മഹബദ് കാഞ്ചി മൂന്നാമന്റെ കയ്യിലായിരുന്നു. മൗണ്ട് ബാറ്റേൺ പ്രഭു നവാബിനോട് ജുനഡഗ് ഇന്ത്യയിൽ ലയിപ്പിക്കണമെന്ന് ആശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല. പ്രശ്‌നം രൂക്ഷമായപ്പോൾ നവാബ് കറാച്ചിയിലേക്ക് പോയി. രാജ്യത്തെ സാമ്പത്തിക അവസ്ഥ താറുമാറായി. ഇതോടെ ജുനഗഡും ഇന്ത്യൻ യൂണിയനിലേക്ക് എത്തിച്ചേർന്നു.

രാജാ ഹരിസിങിന്റെ കീഴിൽ ശക്തിപ്രാപിച്ചരാജ്യമായിരുന്നു കാശ്മീരും ഇന്ത്യൻ യൂണിയനിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ച നാട്ടുരാജ്യമായിരുന്നു. സ്വന്തം പതാകയും നിയമാവലികളുമായി സ്വതന്ത്ര രാജ്യമായി നിൽക്കാൻ കാശ്മീരും തീരുമാനിച്ചതോടെ പ്രശ്‌നം രൂക്ഷമായി. കാശ്മീർ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് പാക്കിസ്ഥാനും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യയും വാദിച്ചപ്പോൾ ഒടുവിൽ ഇന്ത്യൻ യൂണിയനിൽ ചേരാൻ തന്നെ കാശ്മീർ തീരുമാനിച്ചു. അതും ഒരു പാട് ഉപാദികളോട. ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയും പതാകയും അടക്കം ഒരുപാട് പിരഗണനകളാണ് ഇന്ത്യൻ യൂണിയനുള്ളിൽ കാശ്മീർ ഇപ്പോഴും അനുഭവിച്ച് പോരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP