ബിനേഷ് ബാലനും നികിതാ ഹരിയും മൈക്കിൾ ജേക്കബ്ബും മാത്രമല്ല ഇപ്പോൾ ലണ്ടനിലുള്ളത്; സ്വപ്രയത്നത്താൽ ബ്രിട്ടീഷ് സർക്കാറിന്റെ സ്കോളർഷിപ്പ് നേടി യുകെയിൽ പഠിക്കുന്നത് ഒരു ഡസനോളം പേർ; ബ്രിട്ടീഷ് കൗൺസിൽ മിടുക്കരെ തേടി നടന്നിട്ടും കയ്യും കെട്ടി കേരളം
കെ ആർ ഷൈജുമോൻ
ലണ്ടൻ: വടകരക്കാരി നികിത ഹരി, കോട്ടയംകാരൻ മൈക്കേൽ ജേക്കബ്, കാസർഗോട്ടെ ബിനേഷ് ബാലൻ, തൃശൂരിൽ വേരുകളുള്ള വരുൺ വാര്യർ... മിടുമിടുക്കരിൽ മിടുക്കരായ മലയാളി ചെറുപ്പക്കാർ. കേംബ്രിജിലും സാസ്കസിലും ബർമിങ്ഹാമിലും ഒക്കെയായി പഠനവും ഗവേഷണവും നടത്തുന്ന മലയാളി പ്രതിഭകൾ. സ്വപ്രയത്നത്താൽ ബ്രിട്ടനിലെ ഉന്നത സർവ്വകലാശാലകളിൽ പഠിക്കാൻ എത്തിയ ജീനിയസുകളുടെ നിരയിലെ ഏറ്റവും ഇളമുറക്കാർ. ഇവർക്കെല്ലാം പഠന സഹായം നൽകുന്നതിൽ ബ്രിട്ടീഷ് സർക്കാരിന്റെയും യൂണിവേഴ്സിറ്റികളുടെയും പങ്കു സ്വന്തം നാടിനേക്കാൾ ഏറെയാണ്.
മികച്ച തലച്ചോറുകൾ കണ്ടെത്തി അവരിലെ പ്രതിഭകൾക്ക് പടർന്നു പന്തലിക്കാൻ താങ്ങും തണലും നൽകുന്ന ബ്രിട്ടീഷ് സർക്കാരിന്റെ കൈത്താങ്ങിൽ ഇങ്ങനെ ലോകത്തിന്റെ മുക്കിലും മൂലയിൽ നിന്നും ഓരോ വർഷവും നൂറു കണക്കിന് പ്രഗത്ഭരായ വിദ്യാർത്ഥികളാണ് എത്തുന്നത്. നിലവിൽ മലയാളികൾക്കിടയിൽ നിന്ന് തന്നെ ഒരു ഡസനിൽ കുറയാത്ത വിദ്യാർത്ഥികൾ വിവിധ സ്കോളർഷിപ്പുകളുടെ പിൻബലത്തോടെ ബ്രിട്ടനിലെ വിവിധ സർവ്വകലാശാലകളിൽ പഠനം തുടരുന്നുണ്ട്.
ഇക്കൂട്ടത്തിൽ കേരളത്തിൽ നിന്ന് ഇനിയും ഒട്ടേറെ പേർക്ക് അവസരം ലഭിക്കാമെങ്കിലും സംസ്ഥാന സർക്കാർ മറ്റു രംഗങ്ങളിൽ എന്നത് പോലെ തുടരുന്ന അനങ്ങാപ്പാറ നയം ഉന്നത വിദ്യാഭ്യസ രംഗത്തും തുടരുന്നു എന്ന് വ്യക്തമാക്കി ലക്ഷക്കണക്കിന് രൂപ സ്കോളർഷിപ്പായി നൽകുന്ന ബ്രിട്ടീഷ് കൗൺസിൽ കേരളത്തോട് മുഖം തിരിക്കുന്നു. സാധാരണ വിദ്യാഭാസ എക്സ്പൊകൾ നടത്തി സർവ്വകലാശാല വിദഗ്ധരെ ഓരോ രാജ്യത്തും എത്തിച്ചാണ് മിടുക്കരായ വിദ്യാർത്ഥികളെ അഭിമുഖം നടത്തി കണ്ടെത്തുന്നത്. സാധാരണയായി ഇത്തരം എക്സ്പൊകളിൽ പങ്കെടുക്കാൻ മലയാളി വിദ്യാർത്ഥികൾ ചെന്നൈയിലേക്ക് തിരിക്കുമ്പോൾ അൽപ്പം ശ്രദ്ധ നൽകിയാൽ ബ്രിട്ടീഷ് കൗൺസിലിന്റെ എക്സ്പൊകൾ കൊച്ചിയിലും തിരുവനന്തപുരത്തും എത്തിക്കാവുന്നതാണ്. മുൻപ് ഇതിനുള്ള ശ്രമങ്ങൾ നടന്നിരുന്നതുമാണ്.
അതേ സമയം ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ മന്ത്രിമാർക്കും മറ്റും വിദഗ്ധ ഉപദേശം നൽകാൻ സംവിധാനം ഉണ്ടാകുമെങ്കിലും കേരളത്തിൽ ഇക്കാര്യത്തിലും വേണ്ടത്ര അവബോധം ഉള്ളവർ സർക്കാരിൽ ഇല്ലെന്നു വ്യക്തമാക്കി ഇപ്പോൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ബ്രിട്ടീഷ് കൗൺസിൽ മിടുക്കരായ വിദ്യാർത്ഥികളെ തേടി എക്സ്പൊകൾ നടത്തുകയാണ്. മറ്റു സംസ്ഥാനം ഭരിക്കുന്നവരെ രാഷ്ട്രീയത്തിന്റെ പേരിൽ കളിയാക്കാൻ മുന്നിൽ നിൽക്കുന്ന മലയാളികൾ സ്വന്തം നാടിനു യാതൊരു ചിലവും ഇല്ലാതെ നഷ്ടമാകുന്ന ഇത്തരം അവസരങ്ങളാണ് കണ്ടില്ലെന്നു നടിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് അറിവും പരിചയവും ഉള്ളയാൾ മന്ത്രിയായി എത്തിയിട്ടും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ കഴിയുന്നില്ല എന്നത് കേരളത്തിന്റെ വലിയ പരാജയങ്ങളുടെ കൂട്ടത്തിൽ എഴുതി ചേർക്കേണ്ടി വരും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പിന്നോക്ക അവസ്ഥയും പരിചയ കുറവും വ്യക്തമാക്കി ഉത്തര ഇന്ത്യൻ നഗരങ്ങളാണ് കൂടുതലായും ബ്രിട്ടീഷ് കൗൺസിൽ പോലുള്ള രാജ്യാന്തര ഘടകങ്ങളുടെ സഹായം സ്വന്തമാക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിനു രൂപയുടെ വിദ്യാഭ്യാസ സഹായമാണ് ഇത്തരം വേദികളുടെ അഭാവത്തിലൂടെ കേരളത്തിന് നഷ്ടമാകുന്നതും. ഈ ദിവസങ്ങളിൽ വിവിധ ഇന്ത്യൻ നഗരങ്ങളായ വിശാഖപട്ടണം, ഗുവാഹത്തി, ഡെറാഡൂൺ, നാഗ്പൂർ എന്നിവിടങ്ങളിൽ എല്ലാം ബ്രിട്ടീഷ് കൗൺസിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് വേണ്ടി എത്തുകയാണ്.
പൂണെ, ചണ്ഡിഗണ്ഡ്, പട്യാല, കൊൽക്കത്ത, അമൃത്സർ എന്നിവിടങ്ങളിൽ ഒക്കെ തുടർച്ചയായി ബ്രിട്ടീഷ് കൗൺസിൽ എത്തുന്നുണ്ടെങ്കിലും കേരളം അവരുടെ ശ്രദ്ധയിൽ കാര്യമായി പതിയുന്നില്ല. അതേ സമയം മിടുക്കരായ ഒട്ടേറെ മലയാളി കുട്ടികൾ വിവിധ ബ്രിട്ടീഷ് സർവകലാശാലകളിൽ മികച്ച നിലയിൽ സ്കോളർഷിപ്പോടെ തന്നെ പഠനം നടത്തുന്നുണ്ടെങ്കിലും ബ്രിട്ടീഷ് കൗൺസിലിന് അവരെല്ലാം ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമാണ്. മലയാളത്തിന്റെ തലച്ചോറുകളാണ് ബ്രിട്ടീഷ് സർവ്വകലാശാലകളിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യുന്നത് എന്ന് ബ്രിട്ടീഷ് കൗൺസിലിനെ ബോധ്യപ്പെടുത്താൻ കേരളം ദയനീയമായി പരാജയപ്പെടുന്നു എന്നതാണ് അടുത്ത വർഷം ലിസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റഡി യുകെ ഡിസ്കവർ യൂ എന്ന പദ്ധതിയിൽ കേരള നഗരങ്ങൾ ഉൾപ്പെടാതെ പോയതെന്ന് വ്യക്തം.
കഴിഞ്ഞ ആഴ്ച ചന്ദീഗണ്ടിൽ നടന്ന എക്സ്പോയിൽ അനേകം വിദ്യാർത്ഥികളാണ് അവസരം തേടി എത്തിയത്. ഈ വർഷം 198 വിദ്യാർത്ഥികളാണ് ഗ്രേറ്റ് സ്കോളർഷിപ്പ് സഹായത്തോടെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ ഇന്ത്യയിൽ നിന്നും പഠനത്തിന് എത്തുക. ഇതിൽ 29 സീറ്റുകൾ ബിരുദ കോഴ്സുകളും 169 സീറ്റുകൾ ബിരുദാനന്തര കോഴ്സുകളുമാണ്. യുകെയിലെ പ്രധാന സർവ്വകലാശാലകളായ London's Universtiy of Arts, Aston, Edinburgh Napier, Middlesex, Kingston, Warwick, London Mteropolitan, Bristol എന്നിവയാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന എക്സ്പൊകളിൽ പങ്കെടുക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച പത്തു യൂണിവേഴ്സിറ്റികളിൽ നാലും യുകെയിൽ ആയതിനാൽ സ്കോളർഷിപ്പ് നേടുന്ന വിദ്യാർത്ഥികൾക്ക് സ്വപ്ന തുല്ല്യമായ ജീവിത വിജയമാണ് മുന്നിൽ എത്തുന്നത്.
ഇക്കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇന്ത്യയിൽ നിന്നും ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ എത്തുന്ന വിദ്യാർത്ഥികളിൽ ആറു ശതമാനം വർദ്ധന ഉണ്ടായിട്ടുണ്ട്. ഓരോ വർഷവും 20000 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നും യുകെയിൽ സർവ്വകലാശാല പഠനത്തിന് എത്തുമ്പോൾ നൂറുകണക്കിന് പേർക്ക് ലഭിക്കുന്ന പഠന സഹായമാണ് ബ്രിട്ടീഷ് കൗൻസിലൂടെ എത്തുന്നത്. ഇതെങ്ങനെ മലയാളി കുട്ടികൾക്കും പ്രയോജനപ്പെടുത്താം എന്ന കാര്യത്തിൽ ദീർഘ വീക്ഷണത്തോടെ ചിന്തിക്കാൻ കേരളത്തിന് കഴിയാതെ പോകുന്നതോടെ അവസരങ്ങൾ കൂടുതലായും ലഭിക്കുന്നത് മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കാണ്.
മികവുള്ളവർ എവിടെയും ഉണ്ടെന്നിരിക്കെ, അവസരം കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കുക എന്ന കടമയാണ് കേരള സർക്കാർ ഏറ്റെടുക്കേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ ഇത്തരം ക്രിയാത്മക പദ്ധതികളിൽ ശ്രദ്ധ നൽകാൻ പലപ്പോഴും കേരളം ഭരിക്കുന്ന സർക്കാരുകൾക്ക് കഴിയുന്നില്ല എന്നതാണ് സത്യം. ഇത്തരം നേട്ടങ്ങൾ കൈക്കലാക്കുന്നതിൽ മറ്റു സംസ്ഥാനങ്ങൾ കേരളത്തെ കടത്തി വെട്ടുകയും ചെയ്യുന്നു.
ചെന്നൈ ആസ്ഥാനമായ ബ്രിട്ടീഷ് ഹൈ കമ്മീഷൻ കേരളവുമായി പലവട്ടം അടുപ്പം കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും കേരള സർക്കാരിന്റെ താൽപ്പര്യമില്ലായ്മയിലാണ് മികവുറ്റ പദ്ധതികൾ സംസ്ഥാനത്തു എത്താതെ പോകുന്നത് എന്ന് വ്യക്തം. അടിസ്ഥാന സൗകര്യത്തിൽ മുന്നിൽ നിൽക്കുന്ന കൊച്ചിക്കും തിരുവനന്തപുരത്തിനും പരിഗണന നൽകാതിരിക്കാൻ ബ്രിട്ടീഷ് കൗൺസിലിന് മുന്നിൽ തടസ്സങ്ങൾ ഒന്നും ഇല്ലെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ തന്നെയാണ് മലയാളി കുട്ടികൾക്ക് ലഭിക്കേണ്ട അവസരം നഷ്ടമാകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.
അടുത്ത വർഷത്തെ ബ്രിട്ടീഷ് കൗൺസിൽ വിദ്യാഭ്യാസ എക്സോപ്കൾ കണ്ടെത്താനും പേര് രജിസ്റ്റർ ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യാം. ബ്രിട്ടീഷ് കൗൺസിലിന്റെ മൊബൈൽ ആപ്പായ 'Study UK, Discover You' സന്ദർശിച്ചും വിവരങ്ങൾ കണ്ടെത്താം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍