വിഎച്ച്പിക്കാരെ സമാധാനിപ്പിക്കാൻ സരസ്വതി ദേവിയുടെ ചിത്രം വെക്കാൻ സമ്മതിച്ചു; വൈദികരെ സാർ എന്നു വിളിക്കാനും അനുമതി നൽകി; വിവാദങ്ങൾക്ക് തുടക്കം ചാവറയച്ചൻ കേരളത്തിൽ സ്കൂളുകൾ സ്ഥാപിച്ചതുപോലെ ഛത്തീസ്ഗഢ് ഗ്രാമങ്ങളിലും സ്ഥാപിക്കുമെന്ന ബിഷപ്പിന്റെ പ്രസംഗം: സ്കൂൾ ചെയർമാൻ മറുനാടനോട് പറഞ്ഞത്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള ഇന്ത്യൻ സമൂഹമാക്കി മാറ്റിയതിൽ കൈസ്തവ സഭകൾ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം ഇപ്പോഴും അന്യമായ അവസ്ഥയിലും പ്രാഥമിക വിദ്യാഭ്യാസം എന്നകാര്യം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ല. ഈ നിലയിലേക്ക് കേരളത്തെ വളർത്തിയെടുത്തത് ക്രൈസ്തവ സഭയുടെ ഇടപെടൽ നിർണായകമായി എന്നത് ഏവർക്കും ബോധ്യമുള്ള കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയ വേളയിൽ കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് ഗുജറാത്തിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുമെന്ന് പ്രഖ്യാപിക്കുക പോലുമുണ്ടായി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കത്തോലിക്കാ സഭയുടേത് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നിൽ നിൽക്കുന്നു എന്നതുകൊണ്ടാണ് മോദി ഗുജറാത്തിലേക്ക് സ്വാഗതമോതിയതും. ഉത്തരേന്ത്യയിലെ നഗരങ്ങളിൽ ആശുപത്രികളും സ്കൂളും നടത്തുന്നതിൽ മലയാളികൾ അടങ്ങുന്ന കത്തോലിക്കാ സഭകൾ ഇപ്പോഴും സജീവി സാമൂഹ്യസേവനം നടത്തുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെയുള്ള പ്രവർത്തനങ്ങളെ ഹിന്ദുത്വവാദികൾ പലപ്പോഴും തെറ്റിദ്ധരിക്കുക പതിവാണ്. ഇങ്ങനെ സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തെറ്റിദ്ധരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കത്തോലിക്കാ സഭ നടത്തുന്ന ഛത്തീസ്ഗഢിലെ സ്കൂളിൽ നടന്ന സംഭവം.
ഛത്തിസ്ഗഢിലെ കത്തോലിക്ക സ്കൂളിലെ അദ്ധ്യാപകരെ വിദ്യാർത്ഥികൾ ഫാദർ എന്ന് അഭിസംബോധന ചെയ്യരുതെന്നും സരസ്വതീ ദേവിയുടെ ചിത്രങ്ങൾ ആശുപത്രിയിൽ തൂക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നിർദ്ദേശിച്ചത്. ബസ്തറിലെ നിർമൽ ഹയർസെക്കൻഡറി സ്കൂളിലാണ് വിഎച്ച്പി പ്രവർത്തകർ ഈ നിർദ്ദേശങ്ങൾ അടിച്ചേൽപ്പിച്ചത്. വിശുദ്ധ ചാവറ അച്ചനെ വാഴ്ത്തപ്പെട്ടവനായി ഉയർത്തുന്ന സംഭവത്തെ കുറിച്ച് കത്തോലിക്കാ സഭാ ബിഷപ്പ് ഡോ. ജോസഫ് കൊല്ലമ്പിൽ പ്രസംഗിച്ചിനെ തെറ്റിദ്ധരിച്ചാണ് വിഎച്ച്പി പ്രവർത്തകർ പ്രതിഷേധം ഉയർത്തി രംഗത്തെത്തിയതെന്നാണ് ജഗദൽപൂർ രൂപത വക്താവ് ഫാ. അബ്രഹാം കണ്ണമ്പാല മറുനാടൻ മലയാളിയോട് പറഞ്ഞത്. സ്കൂളിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഫാ. അബ്രഹാം കണ്ണമ്പാല മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
വിശ്വഹിന്ദു പ്രവർത്തകർ സ്കൂളിൽ പ്രതിഷേധം ഉയർത്തി രംഗത്തെത്തിയത് തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. ഇതേക്കുറിച്ച് സംസാരിച്ചു തീർക്കാനും സാധിച്ചു. വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ചാവറയച്ചൻ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനങ്ങൾക്ക് നൽകിയ സംഭാവനകളെ കുറിച്ച് ജഗ്ദൽപൂർ ബിഷപ് ഡോ. ജോസഫ് കൊല്ലമ്പിൽ പ്രസംഗിച്ചിരുന്നു. ബസ്തറിലെ നിർമൽ ഹയർസെക്കൻഡറി സ്കൂൾ വാർഷിക ചടങ്ങിൽ സന്ദർഭവശാലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. കേരളത്തിൽ കത്തോലിക്കാ സഭ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പെടുത്തത്ത് സമൂഹത്തിന്റെ ഉന്നമനത്തിന് സഹായകമായി എന്നാണ് ബിഷപ്പ് പ്രസംഗിച്ചത്.
ഇങ്ങനെ ചാവറ അച്ചന്റെ വഴിയിൽ സി.എം.ഐ സഭ ബസ്തറിലെ എല്ലാ ഗ്രാമങ്ങളിലേക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും ഗ്രാമങ്ങളിൽ സ്കൂളുകൾ തുറക്കുമെന്നും പ്രസംഗിച്ചു. എന്നാൽ ബിഷപ്പിന്റെ ഈ പ്രസംഗം ചിലർ തെറ്റിദ്ധരിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതോടെ മതപരിവർത്തനം സംഭവിക്കുമെന്ന വിധത്തിൽ അവർ തെറ്റിദ്ധരിച്ചു. തുടർന്നാണ് വിഎച്ച്പി പ്രവർത്തകർ സ്കൂളിലെത്തി ബഹളം വച്ചത്. തുടർന്ന് വാർത്താസമ്മേളനം വിളിച്ച് പ്രസംഗം വർഗീയത പരത്തുന്നതാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് അധികാരികൾക്കും പരാതി നൽകിയതും.
ചില മാദ്ധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ വാർത്ത വന്നതും പ്രശ്നങ്ങളെ വഷളാക്കി. ഈ തെറ്റിദ്ധാരണ തീർക്കാനാണ് വിഎച്ച്പി നേതാക്കളുമായി സഭാ അധികൃതർ ചർച്ച നടത്തിത്. ഞങ്ങളുടെ ഭാഗത്തു നിന്നും ഏഴ് പേരും അവരുടെ ഭാഗത്തു നിന്നും എട്ട് പേരും ചർച്ചയിൽ പങ്കെടുത്തു. വി.എച്ച്.പി. ബസ്തർ ജില്ലാ പ്രസിഡന്റ് സുരേഷ് യാദവും ബിഷപ്പ് ജോസഫ് കൊല്ലമ്പിലും ഞാനുമാണ് ചർച്ചയെ നയിച്ചത്. ഞങ്ങൾ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വിഎച്ച്പി പ്രവർത്തകർക്ക് തെറ്റിദ്ധാരണകൾ പൂർണ്ണമായും മാറുകയും ചെയ്തു.
ചർച്ചയിൽ അവർ ചില നിർദ്ദേശങ്ങൾ അവർ മുന്നോട്ടുവെക്കുകയാണ് ഉണ്ടായത്. സ്കൂളിൽ സരസ്വതിയുടെ പ്രതിമ സ്ഥാപിക്കണം എന്നാണ് ഒന്ന്. എന്നാൽ പ്രതിമ സ്ഥാപിക്കാൻ കഴിയില്ലെന്നും പടം വെക്കുന്നതിന് തടസമില്ലെന്നും ഞങ്ങൾ അറിയിക്കുകയായിരുന്നു. സാധാരണ നിലയിൽ ചെയ്യുന്ന കാര്യമാണ് ഇത്. സ്കൂളിൽ പ്രത്യേക സന്ദർഭങ്ങളിൽ സരസ്വതീ ദേവിയുടെ പ്രാധാന്യങ്ങൾ പറയാളും പൂജകളും നടത്താറുണ്ട്. അതുകൊണ്ട് തന്നെ സരസ്വതിയുടെ പടം വെക്കുന്നതിനെ അംഗീകരിക്കുകയായിരുന്നു. കൂടാതെ പറഞ്ഞ മറ്റൊരു കാര്യം വൈദികരായ അദ്ധ്യാപകരം ഫാദർ എന്ന് ഹിന്ദുകുട്ടികളെ കൊണ്ട് വിളിപ്പിക്കരുത് എന്നായിരുന്നു. ഇക്കാര്യത്തിൽ യാതൊരു നിർബന്ധവും സ്കൂൾ മാനേജ്മെന്റ് ഇതുവരെ പുലർത്തിയിരുന്നില്ല. പകരം സാർ എന്ന് വിളിച്ചാൽ മതിയെന്ന നിർദ്ദേശവും അംഗീകരിക്കുകയായിരുന്നു. ഇതോടെ വിഎച്ച്പിക്കാരുടെ തെറ്റിദ്ധാരണകൾ നീങ്ങുകയാണ് ഉണ്ടായത്.
99 ശതമാനവും ഹൈന്ദവർ ഉള്ള പ്രദേശത്താണ് കത്തോലിക്കാ സഭയുടെ സ്കൂളുകൾ നടക്കുന്നത്. ഈ സമുദായവുമായി കത്തോലിക്കാ സഭ നല്ല ബന്ധമാണ് പുലർത്തി പോരുന്നതും. 1972ലാണ് ബസ്തറിലെ നിർമ്മൽ സ്കൂൾ സഭ ആരംഭിക്കുന്നത്. ഇപ്പോൾ പല ഭാഗങ്ങളിലായി 22ഓളം സ്കൂളുകൾ സഭയ്ക്കുണ്ട്. കൂടാതെ ആതുര സേവന രംഗത്തും സഭ നിർണ്ണായക ഇടപെടൽ നടത്തുന്നുണ്ട്. ബാസ്തർ കത്തലിക്ക് ചർച്ചിന്റെ കീഴിൽ ഒരു വലിയ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അനാഥാലയങ്ങളും ബോർഡിംഗുകളും പ്രവർത്തിക്കുന്നുണ്ട്.
സ്കൂൾ തുടങ്ങിയ ആദ്യകാലത്ത് മലയാളി അദ്ധ്യാപകരാണ് കൂടുതൽ സഭാ സ്കൂളുകളിൽ ജോലി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ നിരവധി പ്രദേശവാസികളും ജോലി നോക്കുന്നുണ്ട്. ഇപ്പോഴുണ്ടായ വിവാദം ചില ഹിന്ദുത്വവാദികളുടെ അജണ്ടായാണോ എന്ന സംശയമുണ്ട്. എന്നാൽ മതങ്ങൾ തമ്മിലുള്ള സ്നേഹമാണ് കത്തോലിക്കാ സഭയും സ്കൂളും ആഗ്രഹിക്കുന്നത്. - ഫാദർ അബ്രഹാം കണ്ണമ്പാല വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍