ഇന്ന് ലോകഗജദിനം: അശാസ്ത്രീയ പരിപാലനം, ചികിൽസ: കോന്നി ആനത്താവളത്തിലെ ആനകൾ മരണവക്ത്രത്തിൽ: വയസനായ താപ്പാനയെ മലകയറ്റിയും പീഡനം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഇന്ന് ലോകഗജദിനം ആചരിക്കുകയാണ്. ആനകളെ സ്നേഹിക്കണമെന്നും പീഡിപ്പിക്കരുതെന്നുമുള്ള ബോധവൽക്കരണ സന്ദേശമാണ് ഈ ദിനം നൽകുന്നത്. പക്ഷേ, സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള കോന്നി ആനത്താവളത്തിലെ ആനകൾ മരണവക്ത്രത്തിലാണ്.
അശാസ്ത്രീയമായ പരിപാലനവും, ചികിൽസയുമാണ് ആനകളെ മരണതീരത്തേക്ക് നയിക്കുന്നത്. ഇടുക്കിയിൽ നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താൻ കൊണ്ടുപോയിരിക്കുന്ന സോമൻ എന്ന താപ്പാനയ്ക്ക് 77 വയസുണ്ട്. പ്രായം തളർത്തുന്ന താപ്പാനയെ എന്തിന് ഇത്രയും ദൂരം കൊണ്ടുപോയി എന്ന ചോദ്യത്തിന് മറുപടിയില്ല. ഫോറസ്റ്റ് വെറ്റിനറി ഡോക്ടർമാരുടെ സമീപകാല പരിപാലനവും, ചികിൽസാ നടപടികളും നിർദ്ദേശങ്ങളുമാണ് കോന്നിയിലെ ആനകൾക്ക് വിനയാകുന്നത്.
പരിപാലനത്തിൽ കാതലായ മാറ്റമാണ് ആനപ്പാപ്പാന്മാർക്ക് ഡോക്ടർ നിർദ്ദേശിക്കുന്നത്. ആനകളുടെ ഭക്ഷണത്തിനുള്ള റേഷൻ സംവിധാനത്തിൽ പണ്ട് മുതൽക്കേ നൽകി വന്ന പലതും ഒഴിവാക്കി, ചെലവ് അധികരിക്കുന്ന തരത്തിലുള്ള ഭക്ഷണക്രമങ്ങളാണ് നടപ്പാക്കുന്നത്. തെങ്ങ് ഓല, പനയോല, ശർക്കര, അരി, മുതിര, പഴം, പശുവിൻപാൽ എന്നിവയൊക്കെ മാറ്റി തീറ്റപ്പുല്ല്, ടിൻ ഫുഡ് എന്നിവയിലേക്ക് ആഹാരക്രമം മാറ്റി.
കുട്ടിയാനകൾക്കടക്കം പ്രതിരോധശേഷി നൽകുന്ന ക്രമങ്ങൾ താളംതെറ്റിയതോടെ ഇവയ്ക്ക് വളരെ വേഗം രോഗം പിടികൂടാനുള്ള സാഹചര്യമാണിവിടെ നിലനിൽക്കുന്നത്. ഒരു വർഷത്തിനിടെ തുടർച്ചയായി കൊമ്പൻ ഇന്ദ്രജിത്ത്, കുട്ടിയാനകളായ ലക്ഷ്മി, അമ്മു എന്നിങ്ങനെ മൂന്ന് ആനകളാണ് ഇവിടെ ചെരിഞ്ഞത്. എലൈറ്റ് ഗ്രൂപ്പ് ആനത്താവളത്തിലേക്ക് നൽകിയ ആരോഗ്യവാനായിരുന്ന ഇന്ദ്രജിത്ത് ചെരിയാൻ കാരണം ഓവർഡോസിൽ മയക്കുവെടി വെച്ചതാണന്ന ആരോപണം ശക്തമാണ്.
ചങ്ങല പൊട്ടി ചെന്നതിന്റെ പേരിലാണ് തിടുക്കത്തിൽ ആരോഗ്യവാനായ ഇന്ദ്രജിത്തിനെ മയക്കുവെടി വച്ചത്.ഇതു സംബന്ധിച്ച് ആനപ്രേമികൾ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്. ആനയുടെ ശരീരതൂക്കം, ആരോഗ്യസ്ഥിതി, കാലാവസ്ഥ എന്നിവ വിലയിരുത്തിയാണ് മയക്കുവെടിയുടെ ഡോസ് തീരുമാനിക്കേണ്ടത്. എന്നാൽ ഇതു പാലിക്കപ്പെടാത്തതാണ് ഇന്ദ്രജിത്തിന്റെ മരണത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇതേപോലെ തന്നെ കേരളത്തിലെ ചുരുക്കം താപ്പാനകളിലൊന്നായ ഇവിടുത്തെ സോമന് 77 വയസുണ്ട്. ഇടയ്ക്കിടെ ഇതിന് മദം പൊട്ടാറുണ്ട് അപ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് മയക്ക് വെടിവച്ചാണ്. ഏറ്റവും ഒടുവിൽ തുടരെ ആറ് മയക്കുവെടി ഏറ്റ സോമൻ ഭാഗ്യം കൊണ്ടാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. മയക്കുവെടിയുടെ ഡോസ് ഡി.എഫ്.ഓയെ പോലും അറിയിക്കാൻ വിസമ്മതിക്കുകയാണ്. ലക്ഷ്മി, അമ്മു എന്നിവ ചെരിയാൻ കാരണമായി പറയുന്നത് കുട്ടിയാനകളെ ബാധിക്കുന്ന എലിഫന്റ് ഇൻ ഡോതീ ലിയൻ ഹെർ പിസ് എന്ന വൈറസിന്റെ ആക്രമണമാണെന്നാണ്.
ആനക്കുട്ടികൾക്ക് ഉദരരോഗത്തിൽ നിന്നാണ് ഇതുണ്ടാകുന്നത്. പ്രതിരോധശേഷി നഷ്ടപ്പെടുമ്പോൾ വേഗം രോഗം പിടികൂടുന്നു. കുട്ടിയാനകൾക്ക് മുലപ്പാലിൽ നിന്നുമാണ് ആവശ്യമായ പ്രതിരോധശേഷി ലഭിക്കുന്നത്. ആനത്താവളത്തിൽ ഇതിനു മാർഗമില്ലങ്കിലും പകരം സംവിധാനങ്ങളുടെ കുറവാണ് രോഗ പ്രതിരോധശേഷി കുറയാൻ കാരണം. ആന ചികിൽസാ രംഗത്തുള്ള വിദഗ്ദരുടെ അഭിപ്രായത്തിൽ ആനകൾക്ക് ആയൂർവേദവും, അലോപ്പൊതിയും സംയുക്തമായുള്ള ചികിൽസാ രീതിയാണ് ഫലപ്രദമായി കണ്ടിട്ടുള്ളത്.
ആനക്കുട്ടികളെ സംബന്ധിച്ചിടത്തോളം അമ്മയുടെ മുലപ്പാൽ ആണ് രോഗ പ്രതിരോധശേഷിയും, ആരോഗ്യവും നിലനിർത്തുന്നത്. എന്നാൽ ഇവയ്ക്ക് ഗ്ലൂക്കോസ്, ഫാരക്സ്, ലാക്ടോജൻ മുതലായ ടിൻ ഫുഡുകളാണ് നൽകുന്നത് .ഇത് ആനക്കുട്ടികൾക്ക് രോഗം ബാധിക്കാനും, ഉദരസംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു. ഇതു ഉണ്ടാകാതിരിക്കാൻ കുട്ടിയാനകൾക്ക് പശുവിൻ പാലിൽ അല്പം പഞ്ഞപ്പുല്ല്, വെളുത്തുള്ളി ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ നിത്യേന പലപ്പോഴായി ഒരു വയസു വരെ നൽകും. ആഴ്ചയിൽ ഒരുദിവസം പാൽക്കായം, അഷ്ട ചൂർണം എന്നിവ നിർബന്ധമായും നൽകും.
ആന പാലിലെ കൊഴുപ്പുമായി ഏറ്റവും അടുത്ത ഘടനയുള്ളവ തേങ്ങാപ്പാലിലെ കൊഴുപ്പിനായതിനാൽ ആനക്കുട്ടിയുടെ ഭക്ഷണത്തിൽ തേങ്ങാപ്പാൽ ഒരു പ്രധാന ഘടകമാണ്. ആനക്കുട്ടിക്ക് മൂന്നു മാസമാകുമ്പോൾ അമ്മയുടെ ചൂട് ആനപ്പിണ്ടം ഭക്ഷിക്കുന്നതിലൂടെ ദഹനേന്ദ്രിയങ്ങളുടെ വളർച്ചയ്ക്കും, ദഹനത്തിനും സഹായകരമായ സൂക്ഷ്മാണുക്കൾ കുടലിനുള്ളിൽ വളരുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.
മുമ്പ് പാപ്പാന്മാർ ആനക്കുട്ടികളുടെ പരിപാലനത്തിന് ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു. ഇതു മൂലം ആരോഗ്യത്തോടെ വളർന്നു വന്ന പല ആനകളും ഇപ്പോഴും ഈ ആനത്താവളത്തിലുണ്ട്. അലോപ്പതി മാത്രമായുള്ള മരുന്ന് ചികിൽസ താങ്ങാനുള്ള ശേഷി കുട്ടിയാനകൾക്കില്ല.
ഇപ്പോൾ പിഞ്ചു എന്ന കുട്ടിയാന രോഗബാധിതനായി അവശനിലയിൽ ആന കൂടി നുള്ളിൽ കഴിയുകയാണ്.
ചികിൽസ ഫലപ്രദമല്ലന്നാണ് ആ ന പ്രേമികളുടെ ആരോപണം. ഇങ്ങനെയാണ് മറ്റ് രണ്ട് കുട്ടിയാനകളും ചെരിഞ്ഞതായി ആക്ഷേപമുള്ളത്. ഇവ ചെരിയുമ്പോൾ എലിഫന്റ് ഹെർപിസ് എന്ന രോഗകാരണം പറഞ്ഞ് ഫയൽ ക്ലോസ് ചെയ്യുകയാണ്. ആനകളുടെ രക്തം, മലം, മൂത്രം എന്നിവ ശാസ്തീയമായ രീതിയിൽ പരിശോധിക്കാനുള്ള സംവിധാനങ്ങളില്ല. വന്യജീവിയിൽ പ്രത്യേകിച്ച് ആന ചികിൽസയിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ അഭാവം കേരളത്തിലുണ്ട്.
വന്യജീവികളെ കുറിച്ചുള്ള മാസ്റ്റർ ബിരുദ പഠനത്തിനുള്ള സംവിധാനവും സംസ്ഥാനത്തില്ല. വെറ്റിനറി സയൻസിൽ ബിരുദം നേടിയ ഡോക്ടർമാരാണ് ആനകളെ ചികിൽസിച്ചു വരുന്നത്. ചികിൽസയ്ക്കായി ലക്ഷങ്ങളുടെ ഇംഗ്ലീഷ് മരുന്നുകളാണ് വാങ്ങുന്നത്. ഇവ എന്തിന്, ഏത് ആനകൾക്ക് ഉപയോഗിച്ചു എന്നതിന് യാതൊരു രേഖയുമില്ല. ആനകൾ ചെരിയുമ്പോൾ ഡോക്ടറും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രക്ഷപെടാനായി ഒരു രോഗകാരണം ചൂണ്ടിക്കാട്ടി ഫയൽ മടക്കുകയാണ് പതിവ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍