ന്റെ വടക്കംനാഥാ.. എന്തൂട്ടാ ഇത്..! ട്രെയിലർ കണ്ട് കയറിയാൻ പെടും; കുടമാറ്റത്തിനിടെ വെടിക്കെട്ട് തുടങ്ങിയാലുള്ള അവസ്ഥയിൽ പ്രേക്ഷകർ; വാലും തലയുമില്ലാതെ തൃശ്ശിവപേരൂർ ക്ലിപ്തം; ആസിഫലിയുടെ ക്രെഡിററിൽ ഒരു പരാജയ ചിത്രംകൂടി
എം മാധവദാസ്
അതിമനോഹരമായ ട്രെയിലർ സമ്മാനിച്ച ആകാംക്ഷയാണ് തൃശ്ശിവപേരൂർ ക്ളിപ്തം എന്ന സിനിമയുടെ ആദ്യ ഷോയ്ക്ക് തന്നെ കയറാൻ പ്രേരകമായത്. തൃശൂർ പശ്ചാത്തലമാക്കിയ സിനിമകൾ അധികം നിരാശപ്പെടുത്താത്തതും, ആമേൻ എന്ന മനോഹര ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.എസ് റഫീക്കിന്റെ രചനയാണെന്നതും പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ പടം കണ്ടു തുടങ്ങിയപ്പോൾ ആദ്യമായി തൃശൂരിലത്തെിയപ്പോൾ റൗണ്ടിൽ പെട്ട് തപ്പിത്തടഞ്ഞതുപോലുള്ള അവസ്ഥയിലായി എന്ന് തന്നെ പറയാം.
തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്ണനും, പ്രാഞ്ചിയേട്ടനും ജോയി താക്കൊൽക്കാരനും,സപ്തമശ്രീയിലെയും ഉറുമ്പുകൾ ഉറങ്ങാറില്ലയിലെയും കള്ളന്മാരുമെല്ലാം തൃശൂർക്കാരായതുകൊണ്ട് ഈ പടത്തിലെ ഗിരിജാ വല്ലഭനും ഭഗീരഥിയും ഡേവിഡ് പോളിയും ജോയ് ചെമ്പാടനുമെല്ലാം അങ്ങട്ട് പൊളിക്കുമെന്ന് തന്നെ കരുതി. എന്തു ചെയ്യും. ട്രെയിലർ പകർന്ന് തന്നെ ആവേശത്തിന്റെ അടുത്തെങ്ങും എത്താൻ ക്ളിിപ്തത്തിന് സാധിക്കുന്നില്ല. പൂരം നടത്താൻ പോയി പൊട്ടിപ്പോയ ജോർജ്ജട്ടേന് ശേഷം തൃശൂർ ടൗണിൽ നിന്നത്തെിയ ഈ ഗഡികളും തൂറ്റിപ്പോവുകയാണ്.
കണ്ടാലും കണ്ടാലും മതിവരാത്തതാണ് തൃശൂർ പൂരം. കുടമാറ്റവും വെടിക്കെട്ടുമെല്ലാം അങ്ങട്ട് പൊരിക്കും. എന്നാൽ കുടമാറ്റം നടക്കുമ്പോൾ വെടിക്കെട്ടും തുടങ്ങിയാൽ എന്താവും അവസ്ഥ. ഏറെക്കുറേ ഇതേ അവസ്ഥയാണ് തൃശ്ശിവ പേരൂർ ക്ളിപ്തവും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ചങ്ക്സിലെ പിള്ളാരെ കടത്തിവെട്ടുന്ന അശ്ലീലവും സ്ത്രീവിരുദ്ധതയും
തരക്കേടില്ലാത്തൊരു തുടക്കമാണ് സിനിമയുടേത്. പതിഞ്ഞ താളത്തിൽ കഥാപാത്രങ്ങളെ ഓരോന്നായി പരിചയപ്പെടുത്തിക്കോണ്ടുള്ള തുടക്കം. ചിത്രത്തിന്റെ ആദ്യപകുതി ഏകദേശം മൊത്തമായി തന്നെ കഥാപാത്രങ്ങളെ, അവരുടെ സ്വഭാവ സവിശേഷതകളെ പരിചയപ്പെടുത്തലാണ്. ചില്ലറ നർമ്മവുമെല്ലാമായി കുഴപ്പമില്ലാതെ കഥ ഈ ഘട്ടത്തിൽ സഞ്ചരിക്കുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിൽ കഥയെല്ലാം കൈവിട്ടുപോകുന്നു. പിന്നെ എന്തൊക്കെയോ കാട്ടിക്കൂട്ടാനുള്ള വെപ്രാളത്തിലാണ് തിരക്കഥാകൃത്തും സംവിധായകനും.
വ്യക്തമായൊരു കഥയൊന്നും ചിത്രത്തിനില്ല. അങ്ങിനെ വേണമെന്ന് നിർബന്ധമില്ലന്നെ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ഉൾപ്പെടെയുള്ള ചിത്രങ്ങൾ കാട്ടിത്തന്നിട്ടുമുണ്ട്. എന്നാലും ഉള്ളത് വൃത്തിയായി പറയണമെന്നത് നിർബന്ധമാണ്. അക്കാര്യത്തിൽ ദയനീയമായി പരാജയപ്പെടുകയാണ് ഈ പടം.
സ്ത്രീ വിരുദ്ധതയും അശ്ളീലവും കൂട്ടിക്കുഴച്ച സൃഷ്ടിയാണ് അടുത്തിടെ പുറത്തിറങ്ങിയ ചങ്ക്സ് എന്ന ചിത്രം. ഇത്തിരി കോളെജ് പിള്ളേരുടെ പ്രായത്തിന്റെ കുത്തിക്കഴപ്പായി കരുതി സമാധാനിക്കാമെങ്കിലും നമ്മുടെ തൃശൂർ ഗഡികൾ ഇക്കാര്യത്തിൽ ചങ്കിലെ പിള്ളാരെ കടത്തിവെട്ടും. സ്വന്തം ബന്ധുവിന്റെ കുളിസീൻ വരെ ബൈനോക്കുലറിലൂടെ കണ്ട് ആസ്വദിക്കുന്നവനാണ് നമ്മുടെ നായകൻ പട്ടിക്കാട്ടുകാരൻ ഗിരിജാ വല്ലഭൻ(ആസിഫലി). നായകനാവാൻ യാതൊരു കഴിവും ഇല്ലാത്ത ആളാണ് ഗിരിജാ വല്ലഭനെന്ന് ചിത്രത്തിന്റെ അണിയറക്കാർ തന്നെ ആദ്യം വ്യക്തമാക്കുന്നുണ്ട്. ആള് തനി പഴഞ്ചൻതന്നെയാണ്. മൊബൈലിൽ ക്ളിപ്പുകൾ ഒഴുകി നടക്കുമ്പോഴും പുള്ളിയിപ്പോഴും സീ ഡിയും തപ്പി നടപ്പാണ്. വ്യഭിചാര കേന്ദ്രങ്ങളിലൊക്കെ ഇടയ്ക്ക് സന്ദർശനം നടത്തുമെങ്കിലും പേടിച്ച് അവിടെ നിന്ന് ഓടാറാണ് പതിവ്. പാരയായ ഒരമ്മാവനും തനിക്ക് ചേരുന്ന കുറേ കൂട്ടുകാരും, ആദായം അനുഭവിക്കാൻ ഭാഗ്യമില്ലാത്ത പരമ്പരാഗതമായി കിട്ടിയ കുറച്ച് സ്വത്തുമാണ് പുള്ളിയുടെ ആസ്തി. നല്ളൊരു പെണ്ണിനെ അനുഭവിക്കണം. വലിയൊരു ഗുണ്ടാ സംഘത്തിന്റെ ഒപ്പം ചേരണം എന്നതൊക്കെയാണ് ഗിരിജാ വല്ലഭന്റെ മോഹങ്ങൾ.എത്ര കൊച്ച് ആഗ്രഹങ്ങൾ.
അങ്ങിനെയാണ് ഗിരി പോളീ സ്റ്റുഡിയോ പ്രൊപ്രൈറ്റർ ഡേവിഡ് പോളിയുടെ ( ചെമ്പൻവിനോദ്) ഗ്യാങ്ങിലത്തെുന്നത്. ബദ്ധശത്രുവായ ജോയി ചെമ്പാടനെയും( ബാബുരാജ്) കൂട്ടരെയും പരാജയപ്പെടുത്തുക എന്ന ജീവിത ലക്ഷ്യവുമായി നീങ്ങുന്ന സംഘമാണ് പോളിയുടേത്. മംഗലശ്ശേരി നീലകണ്ഠനെ കീഴടക്കുക എന്നത് ജീവിത വ്രതമാക്കിയ മുണ്ടക്കൽ ശേഖരനെപ്പോലെ ജോയി ചെമ്പാടനെ നിലം പരിശാക്കണം എന്നൊരു ചിന്തമാത്രമാണ് പോളിക്കുള്ളത്. ഒരു സ്കൂളിൽ പിൻബഞ്ചിലും മുൻ ബഞ്ചിലുമായി പഠിച്ചവരാണ് ജോയിയും പോളിയും. ഒരു പെണ്ണിന്റെ പേരിൽ അന്ന് തെറ്റിയതാണ്. ആ ശത്രുത ഇപ്പോഴും മനസ്സിൽ വെച്ച് അവർ മുന്നോട്ട് പോകുന്നു.
പറഞ്ഞ് വരുമ്പോൾ ഒരു സംശയം ബാക്കിയാവുന്നുണ്ട്. തൃശൂർ പടങ്ങളിലെ കഥാപാത്രങ്ങൾ എപ്പോഴും ഭൂരിഭാഗവും കള്ളന്മാരും ഗുണ്ടകളും തട്ടിപ്പുകാരും പൊങ്ങച്ചക്കാരും മാത്രമാകുന്നതെന്താണെന്ന് ഇപ്പോഴും പിടികിട്ടുന്നില്ല. ഇരട്ട മുഖവുമായി എത്തിയതാണ് ജയകൃഷ്ണൻ, പ്രാഞ്ചിയേട്ടൻ പേരുണ്ടാക്കാൻ കോമാളി വേഷം കെട്ടുന്ന ഒരു പണക്കാരൻ, ജോയി താക്കൊൽക്കാരനാണെങ്കിൽ തരികിടകളുടെ ഉസ്താദ്, ജോർജ്ജട്ടേനോ സകല തല്ലുകൊള്ളിത്തരവും കൈയിലുള്ള യുവാവ്. പിന്നെ സപ്തമശ്രീയിലെയും വർണ്യത്തിൽ ആശങ്കയിലെയും ഉറമ്പുകൾ ഉറങ്ങാറില്ലയിലെയും കള്ളന്മാർ. ഇപ്പോഴിതാ ഈ തല്ലുപിടി സംഘവും.
ഈ സംഘത്തിൽ വിവാഹം കഴിക്കാനായി പെണ്ണും നോക്കി നടക്കുന്നവരുണ്ട്. പ്രണയ നഷ്ടം കാരണം പെണ്ണ് കിട്ടാതെ നടക്കുന്നവരുണ്ട്. കെട്ടിയ പെണ്ണിനെ കൂടെ താമസിപ്പിക്കാൻ കഴിയാതെ നട്ടം തിരിയുന്നവരുണ്ട്.പെണ്ണ് പിടിക്കാൻ നടക്കുന്നവരുണ്ട്. ചുരുക്കത്തിൽ സകലം പെണ്ണ് മയം. ഇങ്ങനെയാക്കെയാണെങ്കിലും കൂട്ടിക്കോടുപ്പുകാരന്റെ തലയടിച്ച് തകർത്ത് സ്ത്രീപക്ഷ സിനിമയിൽ മാറാനുള്ള ശ്രമങ്ങളും അവസാനം സിനിമ നടത്തുന്നുണ്ട്.
കൂട്ടത്തിലേക്കാണ് തന്റേടിയായ ഓട്ടോ ഡ്രൈവർ ഭഗീരഥിയായി അപർണ്ണാ ബാലമുരളി എത്തുന്നത്. ഏറ്റവും എളുപ്പത്തിൽ വിൽക്കാൻ കഴിയുന്നത് പെണ്ണിന്റെ മാനമാണെന്നും എന്നാൽ അതിന് നിൽക്കുന്നതിനേക്കാൾ നല്ലത് മരിക്കുകയാണെന്നും വിശ്വസിക്കുന്നവൾ. മോശമായി പെരുമാറിയ ബസ് ജീവനക്കാരനെ എടുത്തിട്ട് പെരുമാറി ഞെരിപ്പ് തുടക്കമൊക്കെയാണ്. അവസാനം വാലും തലയുമില്ലാത്ത സ്ഥിതിയിലായി ആ കഥാപാത്രവും മാറുന്നു. ഇതിനിടയിൽ ശ്രീജിത്ത് രവി അവതരിപ്പിക്കുന്ന എസ് ഐ ഷഹീദുള്ള എന്നൊരു കഥാപാത്രവും കയറി വരുന്നുണ്ട്. പുള്ളിയും നമ്മുടെ ഗ്യാങ്ങിന്റെ കൂടെ സ്കൂളിൽ പഠിച്ചയാളാണ്. അസ്സലൊരു കോമാളി കഥാപാത്രമാണ് ഈ എസ് ഐ. ആൾക്കും ഉള്ളത് സ്കൂൾ കാലത്തെ ചില പ്രതികാരങ്ങൾ തീർക്കുകയെന്ന ലക്ഷ്യം തന്നെയാണ്. യു പി സ്കൂളിൽ പഠിച്ച കാലത്തെ പ്രതികാരമെല്ലാം തീർക്കാൻ ഇങ്ങനെ ആളുകൾ തുടങ്ങിയാൽ എന്താവും സ്ഥിതിയെന്ന് വെറുതെ ആലോചിച്ചുപോയി.
അവസാനമത്തെുമ്പോൾ കോപ്രായമേള
രണ്ടാം പകുതി ജോയി ചെമ്പാടന്റെ ജൂവലറി ഉദ്ഘാടിക്കാൻ വരുന്ന സിനിമാ നടിയെ ഒരു രാത്രി ഗിരിജാ വല്ലഭന് ഒപ്പിക്കാൻ വേണ്ടിയുള്ള പോളിച്ചട്ടേന്റെയും സംഘത്തിന്റെയും പെടാപ്പാടാണ്. അതിന് പണമൊപ്പിക്കാൻ ഒരു നാട് തന്നെ കൂടെ നിൽക്കുന്നു. ഗിരി മെമ്പറായ രണചേതന എന്ന ക്ളബ് അതിനായി പ്രത്യേക പരിപാടികൾ വരെ സംഘടിപ്പിക്കുന്നുണ്ട്. ഈ അന്തവും കുന്തവുമില്ലാത്ത കോമാളിത്തരങ്ങളെല്ലാം അങ്ങിനെ മുന്നോട്ട് പോയി എന്തൊക്കെയോ കാട്ടിക്കൂട്ടി അവസാനിക്കുകയും ചെയ്യന്നു. എന്തൊക്കെയാണ് കാട്ടിയതെന്ന് സൃഷ്ടാക്കൾക്കും എന്താണ് കണ്ടതെന്ന് പ്രേക്ഷകർക്കും അറിയാത്ത ഒരവസ്ഥ.
ലോഹിതദാസ്, ജീത്തുജോസഫ്, രഞ്ജിത്ത് ശങ്കർ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെയൊക്കെ അസിസ്റ്റന്റായി പ്രവർത്തിച്ചയാളാണ് സംവിധായകൻ രതീഷ് കുമാർ. അങ്കമാലി പോലെയോ ആമേൻ പോലെയോ ഒക്കെയുള്ള ഒരു സിനിമയാക്കി മാറ്റാനുള്ള ശ്രമമൊക്കെ കക്ഷി നടത്തുന്നുണ്ട്. എന്നാൽ ആമേന്‍ തിരക്കഥയൊരുക്കിയ പി എസ് റഫീക്കിന്റെ അന്തമില്ലാത്ത തിരക്കഥയിൽ ഒരുക്കിയ രംഗങ്ങളെല്ലാം കൃത്രിമത്വം നിറഞ്ഞ കാഴ്ചകളായി മാറുന്നു. സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണ മികവും ബിജിപാലിന്റെ സംഗീതവും മാത്രമാണ് ആശ്വാസം. പി എസ് റഫീക്ക്, റഫീക്ക് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾ ഓർമ്മയിൽ നിൽക്കുന്നവയല്ല.
ആസിഫലിക്ക് എന്തങ്കെിലും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമൊന്നുമില്ല ഗിരി. ബാബുരാജിന്റെ ജോയി ചെമ്പാടനും പ്രത്യേകിച്ച് ഒന്നും ചെയ്യൻ ചിത്രത്തിലില്ല. പോളിയായി പതിവ് പോലെ ചെമ്പൻ വിനോദ് നല്ല പ്രകടനം കാഴ്ച വെച്ചു. കുറേയേറെ കഥാപാത്രങ്ങൾ സിനിമയിലുണ്ടെങ്കിലും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രം പോലും ഈ പടത്തിലില്ളെന്ന് പറയാം.
വാൽക്കഷ്ണം: ചിത്രത്തിന്റെ അവസാനം എത്തുമ്പോൾ കണ്ണ് നിറഞ്ഞുപോകും .പെണ്ണിനെ പ്രാപിക്കാൻ സ്വരൂപിച്ച പണം അവസാനം ഒരു പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഉപയോഗിക്കപ്പെടുന്നു. നഷ്ടപ്പെട്ടു പോയി അവസാനം ഭഗീരഥിയുടെ ഓട്ടോയിൽ നിന്ന് തിരിച്ചു കിട്ടിയ അശ്ലീല സീഡി ഗിരിജാ വല്ലഭൻ വലിച്ചെറിയുന്നു. നന്മകൾ തെളിയുന്ന തൃശൂരിനെ നോക്കി പ്രേക്ഷകർ ചോദിച്ചു പോകുന്നു.. ന്റെ വടക്കുംനാഥാ.. എന്തൂട്ടാ ഇദ്...
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍