വെന്റിലേറ്ററിലെ ഒരു രോഗിയെ ശുശ്രൂഷിക്കാൻ വേണ്ടത് ഒരു നഴ്സ്; ഐസിയുവിൽ രണ്ടു രോഗിക്ക് ഒരു നഴ്സെന്നും അനുപാതം; വാർഡിൽ ആണെങ്കിൽ ആറ് രോഗികളെയും നോക്കണം; നിയമം പറയുന്നത് ഇങ്ങനെയെങ്കിലും കേരളത്തിലെ നഴ്സുമാർ ഒരു ഷിഫ്റ്റിൽ ശുശ്രൂഷിക്കേണ്ടി വരുന്നത് നാൽപ്പതിലേറെ രോഗികളെ വരെ! നഴ്സിങ് ചാർജ്ജിന്റെ പേരിൽ കൊള്ളലാഭം കൊയ്യുമ്പോഴും ആശുപത്രികൾ മാലാഖമാരെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലും അകത്തും പുറത്തുമായുള്ള നഴ്സിങ് സ്കൂളുകളിൽ നിന്നും വർഷാർഷം ആയിരക്കണക്കിന് നഴ്സുമാർ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. ഇവരിൽ വളരെ ചുരുക്കം ചിലർക്ക് വിദേശത്ത് ജോലി ലഭിക്കുകയും മറ്റുള്ളവർ നക്കാപ്പിച്ച ശമ്പളത്തിന് കേരളത്തിൽ നരകയാതന അനുഭവിച്ച് ജോലി ചെയ്യേണ്ടിയും വരുന്നു എന്നതാണ് ഒരു യാഥാർത്ഥ്യം. ആശുപത്രി മാനേജ്മെന്റുകൾ നഴ്സുമാർക്ക് മാന്യമായ ശമ്പളം നൽകാൻ കൂട്ടാക്കാത്തതിന്റെ കാരണം പറയുന്നത് പലതാണ്. നഴ്സുമാരുടെ എണ്ണം കൂടുതലുള്ളതു കൊണ്ട് പഠിച്ചിറങ്ങുന്നരെയും ഉൾക്കൊള്ളേണ്ടതു കൊണ്ടാണ് പലപ്പോഴും കുറഞ്ഞ ശമ്പളം നൽകേണ്ടി വരുന്നതെന്നാണ് അത്തരക്കാരുടെ ഒരു വാദം. എന്നാൽ, ഇപ്പറഞ്ഞതിന്റെ വസ്തുത എന്താണ്? പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ആശുപത്രി മാനേജ്മെന്റുകളുടെ ലാഭക്കൊതിയാണ് കൂടുതൽ നഴ്സുമാരെ നിയമിക്കുന്നത് തടസം നിൽക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
കേരളത്തിൽ നഴ്സിങ് പഠിച്ചിറങ്ങുന്നവരുടെ എണ്ണം ആവശ്യം വരുന്നതിനേക്കാൾ കൂടുതലാണ് എന്നാണ് ആശുപത്രികളുടെ പക്ഷം. കാലങ്ങളായി ഇക്കാര്യം പറയുകയും ചെയ്യുന്നു. എന്നാൽ, ഡിമാൻഡിനേക്കാൾ സപ്ലൈ കൂടി എന്നതാണ് കാരണമെന്ന വാദം ശരിയല്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം, മിക്ക ആശുപത്രികളിലും ഒരു നഴ്സ് ചെയ്യേണ്ടി വരുന്നത് വളരെ കൂടിയ ജോലിഭാരമാണ്. ഇക്കാര്യത്തിൽ നിലനിൽക്കുന്ന നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തുകയാണ് ആശുപത്രി മാനേജ്മെന്റുകൾ. എന്നിട്ട് നഴ്സുമാരുടെ എണ്ണം കൂടുതലാണെന്ന് പറയുകയും ചെയ്യുന്നു.
വസ്തുതാ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഒരു ആശുപത്രിയിലും രോഗി-നഴ്സ് അനുപാതം കൃത്യമായി പാലിക്കുന്നില്ലെന്ന് ബോധ്യമാകും. അതായത് ഒരു ആശുപത്രിയിലും ആവശ്യത്തിന് നഴ്സുമാരെ നിയമിക്കുന്നില്ല എന്നു തന്നെ. ഇക്കാര്യം യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മേഖലയിൽ നഴ്സുമാർക്ക് ജോലിഭാരം വളരെ കൂടുതലാണ് താനും. എന്നാൽ ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം നൽകാന്ന അവസ്ഥയുമാണ് നിലനിൽക്കുന്നത്.
നിയമപ്രകാരം വെന്റിലേറ്റർ ആണ് രോഗി എങ്കിൽ ഒരു നഴ്സ് (1:1) എന്നതാണ് അനുപാതം വരേണ്ടത്. ഐസിയുവിന്റെ കാര്യത്തിലാണെങ്കിൽ രണ്ടു രോഗിക്ക് ഒരു നേഴ്സ് (1:2) എന്നും വാർഡിൽ ആണ് രോഗി എങ്കിൽ അഞ്ചോ (INC പ്രകാരം) ആറോ (NABH)രോഗിക്ക് ഒരു നേഴ്സ് എന്നാണ് ഇത് നഴ്സിങ് കോളേജോ സ്കൂളോ ഉണ്ടെങ്കിൽ 1:3 യും ആണ് അനുപാതം. നഴ്സിങ് പഠിച്ചിറങ്ങുന്നവരുടെ എണ്ണം കൂടുതലാണെന്ന് പറയുന്നവർ എത്ര ആശുപത്രിയിൽ ഈ അനുപാതം പാലിക്കുന്നുണ്ട് എന്ന് പരിശോധിക്കണമെന്നാണ് സിബി പറയുന്നത്.
കേരളത്തിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും അവസ്ഥ ഇതു തന്നെയാണ്. ആറ് നഴ്സുമാരെ നോക്കേണ്ടതിന് പകരം ദിവസവും 40 രോഗികളെ വരെ പരിചരിക്കേണ്ട അവസ്ഥ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കുണ്ട്. ഇത്തരത്തിൽ രോഗി- നഴ്സ് അനുപാതം വർദ്ധിക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് രോഗികൾ ആണ്. ഇത്ര അധികം രോഗികളെ നോക്കേണ്ടി വരുമ്പോൾ നഴ്സിങ് കെയർ കൊടുക്കാൻ സമയം കിട്ടില്ല എഴുത്തു പണി മാത്രമാണ് നടക്കുക. രോഗികളിൽ നിന്നും നഴ്സിങ് കെയർ ഇനത്തിൽ വമ്പൻ തുക ഈടാക്കുന്ന മാനേജ്മെന്റുകൾ യഥാർത്ഥത്തിൽ അവരെ പരിചരിക്കാൻ ഉള്ള കൃത്യ എണ്ണം നഴ്സുമാരെ നിയമിക്കുന്നില്ല എന്നാണ് സത്യാവസ്ഥ- സിബി വ്യക്തമാക്കി.
മിക്ക ആശുപത്രികളിലും പേപ്പർ വർക്കുകൾ കൂടി നഴ്സുമാരെ ഏൽപ്പിക്കുന്ന പതിവുണ്ട്. ഇതുകൊണ്ട് തന്നെ രോഗിയെ പരിചരിക്കാൻ വേണ്ട സമയം മറ്റ് വിധങ്ങളിൽ ചെലവാക്കപ്പെടുകയും ചെയ്യുന്നു. അതേസമയം നഴ്സുമാരുടെ ജോലിഭാരം കൂടുന്നതിന് അനുസരിച്ച് ആശുപത്രികൾ കൊള്ളലാഭം എടുക്കുന്ന അവസ്ഥയുമുണ്ട്. നഴ്സിങ് ചാർജ്ജെന്ന നിലയിൽ 500 മുതൽ 1500 രൂപ വരെ ഒരു രോഗിയിൽ നിന്നും ഈടാക്കുന്ന അവസ്ഥയുണ്ട്. ആരോഗ്യ കച്ചവടത്തിൽ കുത്തകൾ അവരുടെ ലാഭം ഉണ്ടാക്കുന്നതും ആശുപത്രികളിൽ ജോലി ചെയുന്ന ഭൂരിപക്ഷ തൊഴിലാളികളായ നഴ്സുമാരെ ചൂഷണം ചെയ്തുകൊണ്ടാണ്. നഴ്സിങ് ഫീസിന്റെ പേരിൽ വലിയ തുക ഈടാക്കുമ്പോഴും കൃത്യമായ ശമ്പളം കൊടുക്കാതെയും ആവശ്യത്തിനുള്ള നഴ്സുമാരെ നിയമിക്കാതെയും ആണ് ഈ ചൂഷണം നടക്കുന്നത്.
നഴ്സുമാർക്ക് മാന്യമായ ശമ്പളം ലഭിക്കാൻ വേണ്ടി യുഎൻഎയുടെ നേതൃത്വത്തിൽ സമരം ചെയ്ത വേളയിൽ ഇക്കാര്യം സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ ആശുപത്രിക്കും രോഗി നേഴ്സ് അനുപാതം കൃത്യമായി നിലനിർത്താൻ ഉള്ള നഴ്സുമാരെ നിയമിച്ചാൽ കേരളത്തിൽ ഇപ്പൊ ഉള്ള നഴ്സുമാർ തികയാതെ വരും എന്നാണ് സത്യമെന്നും, പക്ഷെ ലാഭ കൊതിയന്മാർ അങ്ങനെ ചെയ്യില്ലെന്നും യുഎൻഎ വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.
പൊതുജനത്തിന് അവരുടെ പൈസക്ക് മൂല്യം ലഭിക്കുന്ന രീതിയിൽ സേവനം ലഭിക്കണം എങ്കിൽ മുകളിൽ പറഞ്ഞ രീതിയിൽ രോഗി നേഴ്സ് അനുപാതം ഉണ്ടാകണം. അടുത്ത ഘട്ടത്തിൽ യുഎൻഎ ഈ വിഷയം കൂടുതൽ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും സിബി പറയുന്നു. നിയമപരമായ രോഗി -നഴ്സ് അനുപാതത്തിൽ കൂടുതൽ രോഗികളെ ശ്രുശൂഷിക്കാൻ നഴ്സുമാർ തയ്യാറല്ലെന്നാണ് അദ്ദേഹം പറയുന്നത്.
രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് കൂടി വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നത്. അതുകൊണ്ടു പൊതുജനം ഞങ്ങളുടെ തീരുമാനത്തിന് ഉറച്ച പിന്തുണ നൽകുമെന്നാണ് കരുതുന്നതെന്നും സിബി വ്യക്തമാക്കി. ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നാൽ അപ്പോൾ നിങ്ങളെ ശ്രുശൂഷിക്കാൻ വരുന്ന നഴ്സിനോട് ചോദിക്കണം എത്ര രോഗിയെ നോക്കാൻ ഉണ്ട് എന്ന് ആറിൽ കൂടുതൽ എന്നാണ് ഉത്തരം എങ്കിൽ നിങ്ങള്‍ക്ക് മാനേജ്മെന്റിനോട് വേറെ ഒരു നഴ്സിനെ നിയമിക്കാൻ ആവശ്യപ്പെടാം...അങ്ങനെ നിങ്ങള്‍ക്ക് ലഭിക്കാൻ ഉള്ള സേവനം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാം- അദ്ദേഹം ചൂണ്ടിക്കാട്ടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍