വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്ന് എഴുതിക്കൊടുക്കണം എന്നാണവർ ആവശ്യപ്പെട്ടത്; താൻ മരിച്ചിരുന്നെങ്കിൽ എങ്ങനെ ഒത്തുതീർപ്പുണ്ടാക്കുമായിരുന്നു? ആത്മഹത്യയ്ക്ക് ശ്രമിച്ച് ന്യൂസ് 18 ചാനൽ മാധ്യമപ്രവർത്തകയുടെ ചോദ്യം ഇങ്ങനെ; ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയെ കണ്ട സംഭവം വിവരിച്ച് കെ എം ഷാജഹാൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ മാനസിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന മാധ്യമപ്രവർത്തകയെ കേസിൽ നിന്നും പിന്തിരിപ്പിക്കാൻ വലിയ ശ്രമങ്ങൾ നടന്നുവെന്ന് വ്യക്തമാക്കി കെ എം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്. അനന്തപുരി ആശുപത്രിയിൽ കഴിയുന്ന യുവതിയെ സന്ദർശിച്ച ശേഷമാണ് ഷാജഹാൻ ഈ ശ്രമങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ പ്രേരിപ്പിക്കാനെത്തിയവരെ കുറിച്ച് പെൺകുട്ടി തന്നോട് പറഞ്ഞെന്നാണ് ഷാജഹാൻ അഭിപ്രായപ്പെട്ടത്.
ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ഇന്നലെ വൈകിട്ട് അനന്തപുരി ആശുപത്രിയിൽ പോയി 6111 എന്ന മുറിയിൽ വച്ച് ആ പെൺകുട്ടിയെ കണ്ടിരുന്നു. ആത്മധൈര്യത്തിന്റെയും ഇച്ഛാശക്തിയുടേയും തിളക്കം ആ മുഖത്തുണ്ടായിരുന്നു. പോരാട്ട വീറിന്റ കൃത്യമായ ലക്ഷണങ്ങളും വ്യക്തമായിരുന്നു. കുറേ ചോദ്യങ്ങൾ മനസിലുണ്ടായിരുന്നു. ഒന്നും ചോദിച്ചില്ല. പെൺകുട്ടി പറഞ്ഞത് വെറുതേ കേട്ടിരുന്നു.അവർ സംസാരിച്ചുകൊണ്ടേയിരുന്നു. തന്നെ മാനസികമായി ഏറെ പീഡിപ്പിച്ച് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചവരെ കുറിച്ച് പറയുമ്പോഴും, അവരെ ചേട്ടൻ എന്ന് വിളിച്ചാണ് പെൺകുട്ടി അഭിസംബോധന ചെയ്തത്. ഏറെ ആശങ്കയോടെ പെൺകുട്ടിയുടെ അമ്മ പിറകിലിരിപ്പുണ്ടായിരുന്നു. തന്നെ ഒത്ത്തീർപ്പിന് പ്രേരിപ്പിക്കാനെത്തിയവരെ കുറിച്ചും പെൺകുട്ടി പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്ന് എഴുതിക്കൊടുക്കണം എന്നാണവർ ആവശ്യപ്പെട്ടത്. 'താൻ മരിച്ചിരുന്നെങ്കിൽ എങ്ങനെ ഒത്ത്തീർപ്പുണ്ടാക്കുമായിരുന്നു? 'പെൺകുട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.
ന്യൂസ് 18 ചാനലിലെ ഒരു കൂട്ടം മുതിർന്ന മാധ്യമ പ്രവർത്തകരുടെ നിരന്തര മാനസിക പീഡനം മൂലം ആ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് ഇന്ന് ഏഴ് ദിവസം തികയുകയാണ്. പെൺകുട്ടി കിറുകൃത്യമായ മൊഴി പൊലീസിന് നൽകിയിട്ടുണ്ട്. ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകളാണ്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് പ്രകാരവും കേസുണ്ട്. പക്ഷേ ഇത് വരെ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.
എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ഒരു സമരമുഖത്ത് ചെന്ന എന്നെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ഗൂഢാലോചനാകുറ്റം ചുമത്തി ഒരാഴ്ച ജയിലിടാൻ ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളു. ഇവിടെ മാനസിക പീഡനം മൂലം ഒരു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്നു; അവർ പൊലീസിന് കൃത്യമായ മൊഴി കൊടുക്കുന്നു; പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നു; ഇതൊക്കെയായിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ല!
രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായം ശക്തമായി നിലനിർത്തുമ്പോഴും, ഉള്ളിൽ തട്ടി ചോദിക്കട്ടെ, ഇത് മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യാനുറച്ച ആ ചെറുപ്പക്കാരി പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമല്ലേ? സമാനമായ സാഹചര്യത്തിൽ ഒരു എം എൽ എ അറസ്റ്റിലായി ഒരു മാസമായി ജയിലിൽ കിടക്കുകയാണെന്നോർക്കണം!
മംഗളം ചാനലിലെ അഞ്ച് മാധ്യമ പ്രവർത്തകർ ജയിലിലടക്കപ്പെട്ടതും, ആ സ്ഥാപനത്തിന്റെ മുഖ്യ ചുമതലക്കാരൻ ഒരു മാസത്തോളം അഴിക്കുള്ളിലായതും നമുക്ക് മറക്കാനാവുമോ? പ്രതിസ്ഥാനത്ത് നിൽക്കുന്നവർ ഇടത്പക്ഷ അനുഭാവികളാണ് എന്നതാണ് അവർക്കുള്ള രക്ഷാകവചമെങ്കിൽ, അത് ആ പെൺകുട്ടിയെ വീണ്ടും മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണ് എന്ന് മാത്രമേ പറയാനുള്ളു. മറ്റ് ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കാതെ വയ്യ. ഒരു ചെറുപ്പക്കാരി പെൺകുട്ടി മാനസിക പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ചിട്ടും, നാം വേട്ടക്കാരുടെ പക്ഷത്ത് നാണമില്ലാതെ നിലയുറപ്പിച്ചിരിക്കുകയല്ലേ?
ആ നടപടിയെ തൊഴിലിടത്തിലെ പീഡനം മാത്രമാക്കി ചുരുക്കാനല്ലേ നമുക്ക് താല്പര്യം? തൊഴിലിടങ്ങളിൽ സമർദ്ദ സാഹചര്യങ്ങളുണ്ടാകും, എന്തിന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നാണ് ചോദ്യം. പത്ത് പേരെ പിരിച്ചുവിടാൻ തീരുമാനിച്ചപ്പോൾ അതിലൊരാൾ എന്തിന് ആത്മഹത്യക്ക് ശ്രമിച്ചു? ചിലർ ചോദിക്കുകയാണ്. പ്രതിക്കൊപ്പം നിൽക്കാനാണിഷ്ടം എന്ന് ഉളുപ്പില്ലാതെ പറയുന്നവരും കുറവല്ല. സമൂഹത്തിലെ ഏത് ചെറിയ അനീതിക്കെതിരെയും തലങ്ങും വിലങ്ങും വാളുമായി ഇറങ്ങുന്ന മാധ്യമ പുംഗവന്മാർ (ഒട്ടേറെ സുഹൃത്തുക്കളെ നഷ്ടപ്പെടുമെന്ന് ഉറപ്പാണെങ്കിലും), മാനസിക പീഡനത്തിനിരയായി ആത്മഹത്യ ചെയ്യാൻ ആ പെൺകുട്ടിയെ പ്രേരിപ്പിച്ചവരുടെ പിന്നിൽ അണിനിരന്നിരിക്കുകയല്ലേ? ഒന്നോ രണ്ടോ ഓൺലൈൻ മാധ്യമങ്ങളും ഒരു ടിവി ചാനലും ഒഴികെ ആ പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഏതെങ്കിലും മാധ്യമങ്ങൾ തയ്യാറായിട്ടുണ്ടോ?
ഇനിയെന്ത് വിശ്വാസ്യതയാണ് മാധ്യമങ്ങൾക്ക് അവകാശപ്പെടാനാവുക? സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും ഇനി ശബ്ദിക്കാൻ മാധ്യമങ്ങൾക്ക് ഇനി എന്തവകാശം? സ്ത്രീകൾക്ക് വേണ്ടി പോരാടുന്ന സംഘടനകൾ, വനിതാ നേതാക്കൾ എന്നിവരൊന്നും കാണുന്നില്ലേ ഈ പെൺകുട്ടിയുടെ രോദനവും സഹായത്തിന് വേണ്ടിയുള്ള അഭ്യർത്ഥനയും? അവസാനമായി, കേരളത്തിലെ ഇടതു വലത് നേതൃത്വങ്ങളോട് ഒരു വാക്ക്. ഈ പെൺകുട്ടിക്ക് ഐക്യകദാർഢ്യം പ്രഖ്യാപിക്കാതെ, വേട്ടക്കാർക്കൊപ്പം അണിനിരന്നിരിക്കുന്ന നിങ്ങൾക്ക് ഇനി ജനമനസുകളിൽ ഒരു സ്ഥാനവും ബാക്കിയുണ്ടാവില്ല. സ്ത്രീ സുരക്ഷയെ കുറിച്ച് പറയാൻ ഇനി നിങ്ങൾക്ക് യാതൊരു അവകാശവുമില്ല! ആ പെൺകുട്ടിക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ഐക്യദാർഢ്യം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍