Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെൻകുമാർ കേസിൽ വഴിത്തിരിവ്;മുൻ ഡിജിപിക്ക് നൽകിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റല്ലെന്ന് ഡോക്ടർ; സെൻകുമാറിന് നൽകിയ എട്ട് സർട്ടിഫിക്കറ്റുകളും ഒറിജിനലെന്നും, ഇനിയും ചികിൽസ ആവശ്യമുണ്ടെന്നും ഡോ.അജിത് കുമാർ

സെൻകുമാർ കേസിൽ വഴിത്തിരിവ്;മുൻ ഡിജിപിക്ക് നൽകിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റല്ലെന്ന് ഡോക്ടർ; സെൻകുമാറിന് നൽകിയ എട്ട് സർട്ടിഫിക്കറ്റുകളും ഒറിജിനലെന്നും, ഇനിയും ചികിൽസ ആവശ്യമുണ്ടെന്നും ഡോ.അജിത് കുമാർ

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം: മുൻ ഡിജിപി ടി.പി സെൻകുമാറിന് നൽകിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റല്ലെന്നും അദ്ദേഹത്തിന് ഇപ്പോഴും ചികിത്സ ആവശ്യമുണ്ടെന്നും സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ വി.കെ.അജിത് കുമാർ.ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യംവ്യക്തമാക്കിയത്.കേസിൽ വിജിലൻസ് തന്റെ മൊഴിയെടുത്തിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി. സെൻകുമാറിന് താൻ എട്ട് സർട്ടിഫിക്കറ്റുകൾ നൽകിയെന്നും അതിലൊന്നുപോലും വ്യാജമല്ലെന്നും ഡോക്ടർ പറയുന്നു. 2016 പകുതി മുതൽ ആ വർഷം അവസാനം വരെ അദ്ദേഹം തന്റെ ചികിത്സയിലായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

ആ കാലയളവിൽ ഓരോതവണ ചികിത്സിക്കുമ്പോഴും അതിന്റെ കാലാവധിക്കനുസരിച്ച് സർട്ടിഫിക്കറ്റിന്റെ കാലയളവ് നീട്ടിക്കൊടുത്തിട്ടുണ്ട്. യഥാർഥത്തിൽ ആ സർട്ടിഫിക്കറ്റുകളെല്ലാം ഒരേ ചികിത്സയുടെ കാലയളവിലുള്ള സർട്ടിഫിക്കറ്റുകളാണ്. സർട്ടിഫിക്കറ്റുകൾ യഥാർഥത്തിലുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടർന്നു 2016 ജൂൺ ഒന്നു മുതൽ 2017 ജനുവരി 31 വരെ സെൻകുമാർ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ അവധിയിലായിരുന്നു. ഇക്കാലയളിൽ അർധവേതന അവധിയെടുക്കുന്നതിന് ഒൻപത് അപേക്ഷകൾ സെൻകുമാർ നൽകിയതു സർക്കാർ അംഗീകരിച്ചിരുന്നു. പിന്നീട് തന്റെ അർധവേതന അവധി പരിവർത്തിത അവധിയായി (കമ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് അദ്ദേഹം സർക്കാരിനു കത്തു നൽകി.

ഗവ.ആയുർവേദ കോളജിലെ ഡോ.വി.കെ.അജിത് കുമാർ നൽകിയ എട്ട് മെഡിക്കൽ സർട്ടിഫിക്കറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈ രേഖകൾ വ്യാജമാണെന്നായിരുന്നു പരാതി. തുടർന്നു വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈഎസ്‌പി: ഇ.എസ്.ബിജിമോൻ പ്രാഥമിക അന്വേഷണം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP