കസ്റ്റഡിയിലിരിക്കെ ആപ്പിൾ ഐ ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു; സൗദിയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നു പോലും അനേകം കോളുകൾ; കുഴൽപ്പണക്കാരിൽ നിന്ന് പിടിച്ചെടുത്തത് ഷബയെന്ന് വിളിപ്പേരുള്ള ലഹരി; പ്രധാന പ്രതിക്ക് പുഷ്പം പോലെ ജാമ്യം കിട്ടയത് പൊലീസിന്റെ ഒത്തുകളി മൂലം; നിലമ്പൂരിൽ പിടികൂടിയത് അന്തർദേശീയ മാഫിയാ സംഘത്തെ തന്നെ
എംപി റാഫി
മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് കുഴൽപ്പണവുമായി പിടികൂടിയത് അന്തർദേശീയ മയക്കുമരുന്ന് മാഫിയാ സംഘം തന്നെ. ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്നലെ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. കൊണ്ടോട്ടി സ്വദേശി കെടി മുഹമ്മദിന്റെ അറസ്റ്റിനു പിന്നാലെ തൊട്ടടുത്ത ദിവസം മയക്കുമരുന്ന് സംഘത്തിൽപ്പെട്ട മറ്റു രണ്ടുപേരെ കൂടി പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി, കൊണ്ടോട്ടി സ്വദേശികളായ മൻസൂർ, നൗഫൽ ബാബു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പെരിന്തൽമണ്ണ ഡിവൈ.എസ്പി. പി. മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ സിഐ കെ.എം. ബിജു, പൂക്കോട്ടുംപാടം എസ്.ഐ. അമൃത്രംഗൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ മൂവരും അന്തർദേശീയ മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണെന്നതിന് പൊലീസിന് തെളിവു ലഭിച്ചു. കേസ് കോടതിയിൽ നിലനിൽക്കുന്നതിനുവേണ്ടി കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്. ഇവരിൽനിന്ന് പ്രത്യേകതരം മയക്കുമരുന്ന് പിടികൂടിയതായി പൊലീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞദിവസം കുഴൽപ്പണവുമായി അറസ്റ്റിലായ മയക്കുമരുന്ന് സംഘത്തിലെ പ്രധാനി കൊണ്ടോട്ടി മാലാപറമ്പിൽ, കൗങ്ങിൻ തോട്ടത്തിൽ (കെ.ടി) മുഹമ്മദി(32)ന് നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചു. കുഴൽപണം കടത്തിയെന്ന കുറ്റം മാത്രം ചുമത്തിയതാണ് കെ.ടി മുഹമ്മദിന് പുഷ്പം പോലെ ജാമ്യത്തിലിറങ്ങാൻ സാധിച്ചത്. എന്നാൽ ശേഷം പിടിയിലായ രണ്ടു പേർക്കും മുഹമ്മദുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് വിശദമായി അന്വേഷിക്കുകയും തെളിവുകൾ ശേഖരിക്കുകയുമാണ് പൊലീസ്.
ഇവരെല്ലാം ഒരേ സംഘത്തിൽപ്പെട്ടവരാണ്. എന്നാൽ മുഹമ്മദിന് പിന്നാലെയാണ് മറ്റ് രണ്ട് പേരെ പിടികൂടിയത്. മുഹമ്മദിന്റെ കയ്യിൽ നിന്ന് 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. മറ്റു രണ്ട് പേരിൽ നിന്ന് മയക്കുമരുന്നും കണ്ടെത്തി. ഇതിനാൽ മുഹമ്മദിനെതിരെ കുഴൽപ്പണം സൂക്ഷിച്ചതിനുള്ള കേസ് മാത്രമാണുള്ളത്. മയക്കുമരുന്ന് കടത്തിയതിന്റെ പണമാണ് മുഹമ്മദിന്റെ കൈവശമുള്ളതെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായ രണ്ട് പേർക്കെതിരെയും 22 ( എ ) വകുപ്പ് ചുമത്തിയാണ് കേസ്.
അറസ്റ്റിലായ മൻസൂർ മയക്കുമരുന്നു കേസിൽ സൗദിഅറേബ്യയിൽ എട്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ്. ശിക്ഷ കഴിഞ്ഞ് ഒന്നര വർഷം മുമ്പാണ് സൗദിയിൽ നിന്ന് ഇയാളെ നാട്ടിലേക്ക് കയറ്റി അയച്ചത്. നേരത്തെ അറസ്റ്റിലായ കെ.ടി മുഹമ്മദും മയക്കുമരുന്ന് കേസിൽ സൗദിയിലെ ജിദ്ദ ജയിലിൽ രണ്ടുവർഷത്തോളം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവർ രണ്ടുപേരും ഒരേ കാലയളവിൽ ജയിലിൽ ഉണ്ടായിരുന്നത്. ഈയിടെ പെരിന്തൽമണ്ണയിൽ നിന്ന് മയക്ക് മരുന്നുമായി പിടിയിലായി ഇപ്പോൾ കണ്ണൂർ ജയിലിൽ കഴിയുന്ന മജീദ് , മൻസൂറിന്റെ അമ്മാവനാണ്. ഇവരെല്ലാം ഒരേ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
പിടിയിലായവരുടെ മൊബൈൽ ഫോണുകളിലേക്ക് സൗദി അറേബ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി നിരവധി ഫോൺ കോളുകൾ വന്നിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ശേഷം മാത്രം 25 ൽ അധികം വിദേശ കോളുകൾ വന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് കസ്റ്റഡിയിലിരിക്കെ മൻസൂർ കയ്യിലുള്ള ആപ്പിൾ ഐ ഫോൺ നിലത്തെറിഞ്ഞു. ഇത് കൂടുതൽ ദുരൂഹത വർദിപ്പിക്കുന്നു. തെളിവ് നശിപ്പിക്കുന്നതിനും മറ്റു മയക്കുമരുന്ന് കണ്ണികളെ പിടികൂടുന്നതിനുമാണ് ഫോൺ എറിഞ്ഞ് നശിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാൽ ഫോൺ പരിശോധിക്കുന്നതിനായി വിദഗ്ദരെ കൊണ്ടുവന്ന് പൊലീസ് നടപടി തുടങ്ങി.
സംഘത്തിൽ നിന്ന് കണ്ടെടുത്തത് പ്രത്യേകതരം ഡ്രഗ്സ് ആണെന്നും ഇത് പരിശോധിച്ച് വരികയാണെന്നും പൂക്കോട്ടുപാടം എസ്.ഐ അമൃത്രംഗൻ പറഞ്ഞു. നാർക്കോട്ടിക് വിദഗ്ധരെ കൊണ്ടുവന്നു പരിശോധന നടത്തിയിട്ടുണ്ട്. ഇതിനുപുറമേ പിടിച്ചെടുത്ത മയക്കുമരുന്ന് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി വിട്ടിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഏറ്റവും ഡിമാൻഡുള്ള മയക്കു മരുന്നാണിതെന്ന് വിദഗ്ദ്ധർ പറയുന്നു. മെത്താമെഫ്റ്റാമെൻ എന്ന പേരിൽ നാർക്കോട്ടിക് വിദഗ്ദ്ധർ പറയുന്ന ഈ മയക്കുമരുന്ന് ഷബ, എന്നും ഐസ് എന്നും വിളിക്കപ്പെടുന്നുണ്ട്. ഇത് രണ്ട് ഗ്രാം മാത്രം കൈവശം വച്ചാൽ തന്നെ ഇവിടെ പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സ്വന്തം ഉപയോഗത്തിനായി കൈവശം വെച്ച മയക്കുമരുന്ന് പൊടിയാണ് ഇവരിൽ നിന്ന് പിടിച്ചത്.
വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റുന്നതിന് ആളുകളെ ഏർപ്പാട് ചെയ്തത് മൻസൂറാണ്. ഇവർ മൂന്നു പേർക്കു പുറമെ വലിയ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. പ്രതികൾക്കായി ഉന്നതർ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതികൾക്കായി ഒരു സംഘം തന്നെ തടിച്ചുകൂടിയിട്ടുണ്ട്. പ്രതികളെ ജാമ്യത്തിലിറക്കുന്ന നടപടികൾ ഇവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വിവിധ പ്രദേശങ്ങളിലെ മയക്കുമരുന്ന് മാഫിയകളാണ് ഈ സംഘമെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ശൃംഖലകളുള്ള മയക്കുമരുന്ന് സംഘമാണ് പിടിയിലായവരെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
പൊലീസിനു മേൽ സമ്മർദങ്ങൾ ശക്തമായ സാഹചര്യത്തിൽ കേസുകളുടെ ഭാവിയും ആശങ്കയിലാണ്. പഴുതടച്ച് കൃത്യമായ അന്വേഷണം നടത്തിയാൽ മയക്കുമരുന്ന് മാഫിയകളുടെ അതോലോക ഇടപാടുകൾ പുറത്തുവരുമെന്നത് വ്യക്തമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- അന്റിബയോട്ടിക്കിന് ആൽക്കഹോൾ പൂർണ്ണമായൗം ഉപേക്ഷിക്കുക; ഡിപ്രഷനുള്ള ഹെർബൽ മരുന്ന് ഉപയോഗിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ ഫലവത്താകണമെന്നില്ല; മരുന്നിന് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ പാനീയങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- അന്നൂരിലെ വീട്ടിലേക്ക് അനില എത്തിയത് സുദർശന്റെ ബൈക്കിൽ; അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല; വീട്ടിൽ നിന്നിറങ്ങയപ്പോൾ ഇട്ടിരുന്ന സാരിയും അപ്രത്യക്ഷം; അനിലയുടെ ഫോൺ കണ്ടെത്തിയത് വെള്ളോറയിൽ; ഈ കൊലയിൽ സർവ്വത്ര ദുരൂഹതകൾ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍