പാർട്ടി പത്രത്തിലും ചാനലിലും ജോലി ചെയ്യുന്നവരേക്കാൾ ആത്മാർഥതയും കൂറും സഖാവ് പിണറായി വിജയനോട്! വ്യാജ വിദ്യാഭ്യാസ യോഗ്യതയിൽ പാസ്പോർട്ട് എടുത്തിട്ടും, പ്രതിരോധ രഹസ്യം ചോർത്താൻ പോയിട്ടും അന്വേഷണമില്ല; മീഡിയാ അക്രഡിറ്റേഷൻ കമ്മിറ്റിയിൽ അമൃതാ ടിവിയുടെ ദീപക് ധർമ്മടം എത്തിയത് വിവാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് ആയതിന്റെ വേദനമാറ്റാനുള്ള ഒറ്റ മൂലിയാണോ മീഡിയാ അക്രഡിറ്റേഷൻ കമ്മറ്റിയിലെ സ്ഥാനം? അതെയെന്നാണ് കൊച്ചിയിലെ പത്രക്കാർ പറയുന്നത്. പിണറായിയുടെ പേരിൽ വോട്ട് ചോദിച്ചിട്ടും ദീപക് ധർമ്മടം കൊച്ചിയിലെ തെരഞ്ഞെടുപ്പിൽ ജയിച്ചു കയറിയിരുന്നില്ല. സിപിഎമ്മിലെ ഉന്നതരുടെ സ്വാധീനത്തിലൂടെ ദേശാഭീമാനി പാനലിൽ കയറാനുള്ള ശ്രമവും പാളി. ഇതോടെ മുൻ കണ്ണൂർ എസ്പിയെ ഇറക്കി വോട്ട് പിടിച്ചു. കൊച്ചിയിലെ വമ്പന്മാരിൽ നിന്ന് കാശ് പിരിച്ച് പ്രചരണവും നടത്തി. എന്നിട്ടും വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്സിന് പോയി പുലിവാല് പിടിച്ച മാധ്യമ പ്രവർത്തൻ കടന്നു കൂടിയില്ല. പാസ്പോർട്ട് എടുക്കാനും വ്യാജ രേഖയാണ് ഉപയോഗിച്ചതെന്ന് സർക്കാരിന് വ്യക്തമായി അറിയാവുന്ന ഈ വ്യക്തിയെയാണ് പിണറായി സർക്കാർ അക്രഡിറ്റേഷൻ കമ്മറ്റിയിലേക്ക് എടുത്തത്.
മാധ്യമ പ്രവർത്തകർ എന്ത് തെറ്റ് ചെയ്താലും ഒരു പത്രമോ ചാനലോ വാർത്ത എഴുതില്ല. ഇതിനെതിരെ സംസാരിച്ചാൽ പ്രശ്നമാകുമെന്ന് കരുതി ആരും പ്രതികരിക്കുകയും ഇല്ല. അതുകൊണ്ടാണ് ദീപക്കിനെ ഈ സ്ഥാനം ലഭിക്കുന്നത്. ആരും ചോദ്യം ചെയ്യില്ലെന്ന് സർക്കാരിനും അറിയാം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ കുറ്റസമ്മതം നടത്തിയ ദീപക്കിനെ അക്രഡിറ്റേഷൻ കമ്മറ്റിയിൽ എടുത്തത് ശുദ്ധ തോന്ന്യവാസമാണ്-പത്ര പ്രവർത്തക യൂണിയനിലെ മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു. യുഡിഎഫ് സർക്കാരിന്റ കാലത്താണ് മിഡീയാ അക്കാദമിയിൽ ദീപക്കിനെ ഉൾപ്പെടുത്തിയത്. അതിനെതിരെ മന്ത്രിക്കും മീഡിയാ അക്കാദമിക്കും പരാതിയും കൊടുത്തു. എന്നാൽ ആരും അന്വേഷിച്ചില്ല. ദീപക്കിന്റെ യോഗ്യതകളിൽ വ്യക്തത വരുത്തേണ്ട സാഹചര്യമുണ്ടെന്നാണ് ഇവർ പറയുന്നത്.
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അന്വേഷണം നടത്തുന്നില്ല. എല്ലാവർക്കും ദീപക്കിന്റെ കഥ അറിയാം. ഈ സാഹചര്യത്തിൽ സർക്കാർ ഉന്നത സ്ഥാനങ്ങൾ നൽകുമ്പോൾ അതുപയോഗിച്ച് വിലപേശലുകൾക്കും സ്ഥാനമാനങ്ങൾ നേടാനും ദീപക്കിന് കഴിയും. ഹൈക്കോടതിയെ തെറ്റിധരിപ്പിച്ച് തന്ത്രപരമായി രക്ഷപ്പെട്ട വ്യക്തിയാണ് ദിപീക്. പൊലീസിന്റെ സഹായവും ആവോളം കിട്ടി. തലശ്ശേരി ഡിവൈഎസ്പിക്ക് ഇതു സംബന്ധച്ച പരാതി പലരും നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടന്നാൽ തെളിവ് കൊടുക്കാൻ നിരവധി പേരുണ്ട്. അതുകൊണ്ട് തന്നെ ആ ഫയൽ അനങ്ങുന്നില്ല. ഇതിനൊപ്പം സർക്കാർ ക്ലീൻ സർട്ടിഫിക്കറ്റും നൽകുന്നു. പ്രതികൾക്ക് ഉന്നത സ്വാധീനമുണ്ടെങ്കിൽ രക്ഷപ്പെടാനാകുമെന്നതിന് തെളിവാണ് ഇത്.
തെറ്റ് ചെയ്യുന്നവർ എത്ര ഉന്നതരായാലും പിടിക്കപ്പെടുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചു. പാസ്പോർട്ട് ഓഫീസിൽ പഴിയടച്ച് കുറ്റം സമ്മതിച്ച ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ പൊലീസ് അന്വേഷണം നടത്താതെ എഴുതി തള്ളി. ഇത് പുനപരിശോധിക്കണമെന്ന് തെളിവ് സഹിതം പരാതി നൽകിയിട്ടും പൊലീസ് പരിഗണിച്ചു പോലുമില്ല. പത്താം ക്ലാസിന് അപ്പുറം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ദീപക്കിനെ അക്രഡിറ്റേഷൻ കമ്മറ്റിയിലും എടുത്തു. സംസ്ഥാന സർക്കാരിന്റെ അക്രഡിറ്റേഷൻ കിട്ടാൻ മാധ്യമ പ്രവർത്തകർക്കുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ദീപക്കിന്റെ നിയമനം വിവാദത്തിലാകുന്നത്. ഇത്തരമൊരു നിയമനത്തിന് അമൃതാ ടിവി ദീപക്കിനെ ശുപാർശ ചെയ്തിട്ടില്ലെന്ന് ചാനലിലെ പ്രമുഖൻ മറുനാടനോട് പ്രതികിരിച്ചു. സർക്കാർ എടുത്ത തീരുമാനമാണ് ഇതെന്നും പറഞ്ഞു.
അതിനിടെ ഹൈക്കോടതിയെ തെറ്റിധരിച്ചാണ് ദീപക് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ രക്ഷപ്പെട്ടതെന്നതിന്റെ തെളിവും മറുനാടന് ലഭിച്ചു. 2013ലാണ് ദീപക്കിന്റെ പാസ്പോർട്ടിൽ ഇസിഎൻആർ പതിക്കാൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്ന് ആരോപണം ഉയർന്നത്. ഇതോടെ പാസ്പോർട്ട് റദ്ദാക്കി. ഇതിൽ സാമന്യനീതി നിഷേധമുണ്ടെന്ന് പറഞ്ഞ് ദീപക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പിഎസ് ശ്രീധരൻപിള്ളയായിരുന്നു അഭിഭാഷകൻ. ഈ കേസിൽ ഹൈക്കോടതി ദീപക്കിനോട് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടി ആവശ്യപ്പെട്ടു. ഇതോടെ അവകാശ വാദങ്ങളെല്ലാം പിൻവലിച്ച് ചീഫ് പാസ്പോർട്ട് കമ്മീഷണർക്ക് മുന്നിൽ അപ്പീൽ നൽകാനെന്ന വ്യാജേന ഹൈക്കോടതിയിൽ നിന്ന് ഹർജി പിൻവലിച്ചു.
- ഹൈക്കോടയിൽ ദീപക് നൽകിയ സത്യവാങ്മൂലത്തിൽ നിന്ന്
ഈ വിവാദം ഉയർന്നപ്പോൾ കേസ് അന്വേഷണത്തിന് ഉത്തരവിട്ടത് കണ്ണൂർ എസ് പിയായിരുന്ന രാഹുൽ ആർ നായരായിരുന്നു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ അന്വേഷണവുമായി പൊലീസ് ഈ സമയത്ത് മുന്നോട്ട് പോയി. പി്ന്നാലെ എസ് പിയായി ഉണ്ണിരാജ എത്തി. ഈ സമയത്തായിരുന്നു കള്ളക്കളി നടന്നത്. ചീഫ് പാസ്പോർട്ട് ഓഫീസർക്ക് മുമ്പിൽ അപ്പീൽ നൽകാനെന്ന് പറഞ്ഞ് ഹൈക്കോടതിയിലെ ഹർജി പിൻവലിച്ച ദീപക് അത് ചെയ്തില്ല. പകരം പാസ്പോർട്ട ഓഫീസറുടെ മുന്നിലെത്തി 5000 രൂപ പിഴയടച്ച് പാസ്പോർട്ട് ആക്ട് പ്രകാരമുള്ള കേസിൽ കുറ്റസമ്മതം നടത്തി. ഇതിന് ശേഷം ഹൈക്കോടതിയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്.
പ്രതിരോധ വകുപ്പിന്റെ കോഴ്സിന് ദീപക്കിനെ വിട്ടത് അമൃതാ ടിവിയാണ്. ദീപക്കിന് ഡിഗ്രിയില്ലെന്നും ഈ കോഴ്സിന് വിടരുതെന്നും അമൃതായിലെ ജീവനക്കാർ തന്നെ പറഞ്ഞിരുന്നു. ഇതിനെ എതിർത്ത ഉയർന്ന ഉദ്യോഗസ്ഥനെ അന്നത്തെ അമൃതാ ടിവി മാനേജ്മെന്റ് പിരിച്ചുവിട്ടു. വമ്പൻ സാമ്പത്തിക ഇടപാടിന്റെ ഫലമായി പ്രതിരോധ രഹസ്യങ്ങൾ ചോർത്താനായിരുന്നു ശ്രമമെന്നും ആരോപണം ഉയർന്നു. പാസ്പോർട്ടിലെ ഇസിഎൻആർ പതിക്കാൻ ഉപയോഗിച്ച അതേ സർട്ടിഫിക്കറ്റാണ് ദീപക് ഡിഫൻസ് ഡിപ്പാർട്ട്മെന്റിനും നൽകിയത്. എന്നാൽ ഉന്നര രാഷ്ട്രീയ ഇടപെടൽ കാരണം പ്രതിരോധ വകുപ്പ് ഈ വിഷയത്തിൽ ഇനിയും അന്വേഷണം പൂർത്തിയാക്കിയില്ല. ഇതിന്റെ തെളിവുകളും മറുനാടന് ലഭിച്ചു.
- ദിപക്കിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്ന കോഴിക്കോട് പാസ്പോർട്ട് ഓഫീസറുടെ വിശദീകരണത്തിലെ പ്രധാന ഭാഗം
ഇതിനിടെയാണ് പിണറായിയുടെ സമ്മാനമാണ് ഈ സ്ഥാനമെന്ന തരത്തിൽ ഫെയ്സ് ബുക്കിൽ ദീപക് അനുകൂലികൾ പ്രചരണം തുടങ്ങിയതും ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടന്ന കേരള പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ ദീപക്കിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ശക്തമായ ത്രികോണ മത്സരത്തിൽ 119 വോട്ടുകൾ നേടാനായത് ദീപക്കിന്റെ വ്യക്തിപരമായ നേട്ടം കൂടിയാണ്. നിലപാടുകൾ എടുക്കാനും അതിൽ ഉറച്ചു നിൽക്കാനും ദീപക് കാണിച്ച ധൈര്യത്തേയും ആത്മാർഥതയെയും അംഗീകരിക്കാതിരിക്കാനാവില്ല. ഒരു സ്ഥാനാർത്ഥി എങ്ങാൻ പണിയെടുക്കണം എന്നും ദീപക് കാണിച്ചു തന്നു. അർഹതയുള്ളവർ അംഗീകാരം തേടിയെത്തുമെന്ന് ഞാൻ തെരഞ്ഞെടുപ്പിന് തലേ ദിവസം തന്നെ ഇവിടെ കുറിപ്പിട്ടിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് 24 മണിക്കൂറിനകം സംസ്ഥാന സർക്കാരിന്റെ അംഗീകാരം മുഖ്യമന്ത്രിയുടെ നാട്ടുകാരൻ കൂടിയായ ദീപക് ധർമ്മടത്തെ തേടിയെത്തി.
- ഹൈക്കോടതി ദീപക്കിനെ വെറുതെ വിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിധി ഇങ്ങനെ
പാർട്ടി പത്രത്തിലും ചാനലിലും ജോലി ചെയ്യുന്നവരേക്കാൾ കൂടുതൽ ആത്മാർഥതയും കൂറും സഖാവ് പിണറായി വിജയനോട് അമൃത ടി വി റീജ്യണൽ മേധാവി കൂടിയായ ദീപക്കിന് ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സന്തോഷവും അഭിനന്ദനവും അറിയിക്കുന്നു-കൊച്ചിയിലെ ഒരു മാധ്യമ പ്രവർത്തകന്റെ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇത്. ഇതിൽ നിന്ന് തന്നെ പിണറായിയാണ് ദീപക്കിനെ അക്രഡിറ്റേഷൻ കമ്മറ്റിയിൽ എടുത്തതെന്ന് വ്യക്തമാവുകയാണ്. ഇത് മാധ്യമ പ്രവർത്തകരെ കളിയാക്കുകയാണെന്ന പ്രചരണം ശക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി സംസ്ഥാന മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് പുനഃസംഘടിപ്പിച്ചത്. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി വൈസ് ചെയർമാനും ഡയറക്ടർ ഡോ. കെ. അമ്പാടി കൺവീനറുമാണ്. കെ.യു.ഡബ്ളിയു.ജെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പി.എം. മനോജ് (ദേശാഭിമാനി),ജോസ് പനച്ചിപ്പുറം (മലയാള മനോരമ), ദീപു രവി (കേരള കൗമുദി), ഡോ. മാണി പുതിയിടം (ദീപിക), കെ.പി. മോഹനൻ (ജയ്ഹിന്ദ് ടി.വി), എം വി ശ്രേയാംസ്കുമാർ (മാതൃഭൂമി), എം. വെങ്കിട്ടരാമൻ (കൈരളി ടി.വി), ജോണി ലൂക്കോസ് (എം.എം ടി.വി), സി.പി.സെയ്ദലവി (ചന്ദ്രിക), സി. ഗൗരീദാസൻ നായർ (ദി ഹിന്ദു), പ്രദീപ് പിള്ള (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്), എം. രാജീവ് (കൈരളി ടി.വി), പി.ജെ. ആന്റണി (ജീവൻ ടി.വി), അബ്ദുൽ ഗഫൂർ (ജനയുഗം), എം. സരിതാ വർമ (ദി ഫിനാൻഷ്യൽ എക്സ്പ്രസ്), ശ്രീകല എം.എസ് (മാതൃഭൂമി ന്യൂസ്), ബി. രമേഷ്കുമാർ (മാതൃഭൂമി), മനോജ് കെ. ദാസ് (ടൈംസ് ഓഫ് ഇന്ത്യ), വി.ബി പരമേശ്വരൻ (ദേശാഭിമാനി), വി എസ്. രാജേഷ് (കേരളകൗമുദി), കെ. ബാബുരാജ് (മാധ്യമം), സോമി സേവ്യർ (വീക്ഷണം) എന്നിവരും ദീപക്കിന് പുറമേ അംഗങ്ങളാണ്.
ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിനെ കുറിച്ച് ഇവർക്കെല്ലാം അറിവുള്ളതുമാണ്. എന്നാൽ മാധ്യമ പ്രവർത്തകനെ രക്ഷിക്കാനായി ആരും ഒന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ മാധ്യമ മുതലാളിമാർക്കും മുതിർന്ന ജേർണലിസ്റ്റുകൾക്കൊപ്പം ദീപക് ധർമ്മടവും കമ്മറ്റി യോഗത്തിനെത്തും.
- തലശ്ശേരി കോടതിയെ തെറ്റിധരിപ്പിക്കായി സർക്കാർ അഭിഭാഷക തയ്യാറാക്കിയ നിയമോപദേശത്തിന്റെ പ്രസക്ത ഭാഗം
- പാസ്പോർട്ട് കേസിൽ ദീപക് കുറ്റം സമ്മതിച്ചെന്നും പിഴ അടച്ചെന്നും വ്യക്തമാക്കുന്ന വിവരാവകാശ രേഖയിലെ പ്രധാന ഭാഗം
Stories you may Like
- ധീര ബലിദാനി പരംവീരചക്ര ദീപകിന്റെ ഭാര്യ രേഖ ലെഫ്റ്റനന്റായി ലഡാക്കിലേക്ക്
- മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷി ബിജെപി വിട്ട് കോൺഗ്രസിൽ
- സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ച് ദീപക് പറമ്പോൽ
- സായ് ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് കായിക കേരളത്തിന് സമർപ്പിച്ചു
- 18കാരിയുടെ തല അടിച്ചുപൊട്ടിച്ച കാസ്റ്റിങ് ഡയറക്ടർ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്