ഓണപ്പരിപാടികൾക്ക് വിദേശികളേയും അതിഥികളാക്കാം; പപ്പടവും പഴവും പായസവും കൂട്ടി സദ്യ കൊടുക്കാം; ഉത്തരവാദ ടൂറിസത്തിന് പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്
തിരുവനന്തപുരം: അത്തപ്പൂക്കളവും ഓണസദ്യയുമടക്കം ഓണാഘോഷങ്ങളുടെ അനുഭവം വീടുകളിലേക്കും നാട്ടിൻപുറങ്ങളിലേക്കും പറിച്ച് നടനാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. . കേരളത്തിന്റെ നാട്ടിൻപുറങ്ങളുടെ തനിമയും പാരമ്പര്യവും വിദേശ സ്വദേശി ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തുകയും ഒപ്പം അതിന്റെ ഗുണം പ്രദേശവാസികൾക്ക് ലഭ്യമാക്കുകയുമാണ് റെസ്പോൺസിബിൾ ടൂറിസത്തിന്റെ ലക്ഷ്യം.
താൽപര്യമുള്ള കുടുംബങ്ങൾക്ക് അവരുടെ വീടുകളിൽ സഞ്ചാരികളെ സ്വീകരിക്കാനും ഓണസദ്യ നൽകുന്നതിനും പദ്ധതി അവസരമൊരുക്കും. വീട്ടിൽ ഊണ്, ചായക്കടകൾ, ഹോട്ടലുകൾ എന്നിവ ഉൾപ്പെടെയുള്ള നാടൻ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സഞ്ചാരികളെ ജൈവ പച്ചക്കറികൾ, ഖാദി വസ്ത്രം, പ്രാദേശിക ഉൽപന്നങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, നാടൻ പലഹാരങ്ങൾ എന്നിവ വാങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ടൂറിസം സംരംഭകരോടൊപ്പം തന്നെ ചെറുകിട വ്യാപാരികൾക്കും പരമ്പരാഗത കലാകാരന്മാർക്കും മികച്ച വരുമാനം നേടിക്കൊടുക്കാൻ സാധിക്കുന്ന പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ തയ്യാറാക്കിയിരിക്കുന്നത്.
നിലവിലുള്ള ഏഴ് ഡെസ്റ്റിനേഷനുകളിൽ നിന്നും പദ്ധതി 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും .ടൂറിസം മേഖല മുഴുവനായും ഉത്തരവാദിത്ത ടൂറിസത്തിലേക്ക് മാറ്റാനാണ് പദ്ധതി. 126 വീടുകൾ, 63 ഹോംസ്റ്റേ, 34 റെസ്റ്റോറന്റുകൾ, തുടങ്ങിയവ ഇതിനോടകം തന്നെ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം 650 പേർ ഓണസദ്യക്ക് രജിസ്റ്റർ ചെയ്തതായും 170 വിദേശി ടൂറിസ്റ്റുകളും 146 സ്വദേശി ടൂറിസ്റ്റുകളും പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചെന്നും ടൂറിസം ഡയറക്ടർ ബാലകിരൺ വ്യക്തമാക്കി.
കേരളത്തിലെ ഗ്രാമങ്ങളിലെ തനത് ഓണഘോഷങ്ങൾ അതേപടി ടൂറിസ്റ്റുകളിലേക്ക് എത്തിക്കുകയാണ് രണ്ടാം ഭാഗത്തിന്റെ ലക്ഷ്യം. ഓണസദ്യ, തിരുവാതിരകളി തുടങ്ങിയവയോടൊപ്പം ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ച് ശിക്കാര വള്ളയാത്ര, നാട്ടുവള്ളങ്ങളിലുള്ള യാത്ര, കയർ നിർമ്മാണം, മീൻപിടുത്തം, കള്ളുചെത്ത്, മൺപാത്ര നിർമ്മാണം, നെയ്ത് തുടങ്ങിയ പരമ്പരാഗത തൊഴിലുകളും കേരളീയരീതികളും സഞ്ചാരികളെ പരിചയപ്പെടുത്തും. 2000 രൂപ മുതൽ 8000 രൂപ വരെയാണ് വിവിധ പാക്കേജുകളുടെ നിരക്ക്. സൗജന്യ ഓണസമ്മാനങ്ങളും നൽകിയാണ് സഞ്ചാരികളെ യാത്രയാക്കുക. ഗ്രാമപ്രദേശങ്ങളിലെ കുടുംബശ്രീ സംഘങ്ങൾ, കൈത്തറി നിർമ്മാണ കേന്ദ്രങ്ങൾ, വീട്ടിൽ ഊണ് സംരംഭകർ തുടങ്ങിയവയ്ക്ക് ഗുണകരമാകും വിധമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ടൂറിസം വകുപ്പിനെ പൊതുസമൂഹവുമായി കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് ഇത്തരം പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നത്.
ടൂറിസം മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ വഴി ഗ്രാമീണ ജനതയ്ക്ക് വരുമാനമാർഗ്ഗം ഉറപ്പാക്കാനാണ് പദ്ധതി .വയനാട്, കോവളം, കുമരകം, വൈക്കം, ബേക്കൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതിക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. 'ഓണം സ്പെഷ്യൽ ഗ്രാമയാത്രകൾ' എന്ന് പേരിട്ടിരിക്കുന്ന ആദ്യഭാഗത്തിലൂടെ ഓണക്കാലത്ത് കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളെ പരിചയപ്പെടുത്തുകയാണ് ഉദ്ദേശം. ഗൈഡുമാരുടെ അകമ്പടിയോടെയായിരിക്കും ഗ്രാമങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കുക. കൂടാതെ പ്രദേശത്തെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളിൽ നിന്ന് ഓണസമ്മാനങ്ങൾ നേടുകയും ചെയ്യാം. ദേശീയ, അന്തർദേശീയ സഞ്ചാരികൾക്കൊപ്പം, പ്രവാസികളായ മലയാളി കുടുംബങ്ങളെയും, കേരളത്തിൽ നിന്നുള്ള കുടുംബങ്ങളേയും ഒരു പോലെ ആകർഷിക്കുന്ന പാക്കേജുകൾ ഓരോ സ്ഥലത്തെയും വിനോദസഞ്ചാര പ്രാധാന്യമുള്ള കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്.
ഓണക്കാലത്ത് പ്രാദേശികമായി ക്ലബുകളുടേയും മറ്റ് സാംസ്കാരിക സംഘടനകളുടേയും നേതൃത്വത്തിൽ ധാരാളം ആഘോഷപരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഇവയൊന്നും പ്രാദേശിക തലത്തിലല്ലാതെ ശ്രദ്ധ നേടുന്നില്ലെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനായി പൊതുജനങ്ങൾക്ക് ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റു വിവരങ്ങളും അയച്ചുനൽകാനാവും. കേരളമൊട്ടാകെ പ്രാദേശിക തലങ്ങളിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ വിശദാംശങ്ങൾ ക്രോഡീകരിക്കുകയാണ് ഇതുവഴി ചെയ്യുക. കൂടാതെ ചെറുകിട ക്ലബുകൾക്കും മറ്റും മികച്ച രീതിയിൽ പരിപാടികൾ സംഘടിപ്പിക്കാനും, പ്രചരിപ്പിക്കാനുമുള്ള വേദിയൊരുക്കുക എന്ന ഉദ്ദേശവും പദ്ധതിക്കുണ്ട്. പ്രാദേശിക തലത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ വെബ്സൈറ്റ് മുഖേന ലഭ്യമാക്കുക വഴി വിനോദസഞ്ചാരികൾക്ക് അടുത്ത തവണ ആഘോഷങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
പാക്കേജുകളോടൊപ്പം ഓരോ ഡെസ്റ്റിനേഷന്റെയും പ്രത്യേകതകൾക്കനുസരിച്ചുള്ള ഓണസമ്മാനങ്ങളായിരിക്കും സഞ്ചാരികൾക്കു ലഭ്യമാക്കുകയെന്നും നാട്ടിൻപുറങ്ങളിലേയ്ക്ക് സഞ്ചാരികൾ എത്തുന്നു എന്നതിലുപരി അവർക്ക് തനതായ ഓണാഘോഷപരിപാടികൾ അനുഭവേദ്യമാകുന്നു എ്ന്നതാണ് പദ്ധതിയുടെ പ്രത്യേകത. പരമ്പരാഗത തൊഴിലുകളെയും മറ്റ് ഗ്രാമീണനന്മകളെയും ടൂറിസത്തിലൂടെ സംരംക്ഷിക്കുന്നതോടൊപ്പം പ്രദേശവാസികൾക്ക് വരുമാനം ലഭ്യമാക്കുന്നതുമായിരിക്കും പദ്ധതി. ഒരോ പ്രദേശത്തു കൂടിയും സഞ്ചരിക്കുമ്പോൾ എന്തെല്ലാം ഭക്ഷണം ലഭിക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ജിയോ ടാഗിങ് സംവിധാനം ഉൾപ്പെടെയുള്ളവ വരുംനാളുകളിൽ സജ്ജമാക്കും
കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണപരിപാടികൾക്ക് പുറമെ പ്രാദേശിക തലത്തിൽ നടത്തുന്ന ആഘോഷങ്ങളെയും, നാടൻ കലകളെയും കളികളെയും ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്താനും ഇതുവഴി ലക്ഷ്യമിടുന്നു. പ്രാദേശികമായി സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ കൂട്ടിയിണക്കി ആദ്യമായാണ് ഇത്തരം ഒരു പരിപാടി സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.
ജൈവപച്ചക്കറി, കരകൗശല വസ്തുക്കൾ, കൈത്തറി വസ്തുക്കൾ, മറ്റ് പ്രാദേശിക ഉൽപന്നങ്ങൾ എന്നിവ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ടൂറിസ്റ്റുകൾക്ക് ലഭ്യമാക്കുന്നതിനായി കേരള റെസ്പോൺസിബിൾ ടൂറിസം നെറ്റ് വർക്ക് എന്ന മൊബൈൽ ആപ്പ് തയ്യാറാക്കും. വിവിധ അനുഷ്ഠാനകലകളെയും പ്രാദേശിക കലകളെയും മറ്റ് കലാരൂപങ്ങളെയും ടൂറിസം മേഖലയ്ക്കും ടൂറിസ്റ്റുകൾക്കും പരിചയപ്പെടുത്തുന്നതിനും, ആസ്വദിക്കുന്നതിനുമായി കേരള ആർട്ട് ആൻഡ് കൾച്ചർ ഫോറം രൂപീകരിക്കാനും പദ്ധതിയുണ്ട്.
ഓണാഘോഷത്തോടനുബന്ധിച്ച് ഉത്തരവാദിത്ത ടുറിസം മിഷന്റെ ഭാഗമായി സംസ്ഥാന ടുറിസം വകുപ്പ് സംഘടിപ്പിക്കുന്ന നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം ഓണസമ്മാനങ്ങൾ വാങ്ങാം പദ്ധതി സംസ്ഥാന ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഔദ്യോഗിക വീഡിയോ പ്രകാശനവും കോൺസപ്റ്റ് കാർഡ് പ്രകാശനവും മന്ത്രി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തുന്ന ചെറുകിട യൂണിറ്റുകളെയും റെസ്പോൺസിബിൾ ടൂറിസം യൂണിറ്റുകളെയും ഏകോപിപ്പിച്ച് സഞ്ചാരികൾക്കായി ഓണം പാക്കേജുകൾ ഒരുക്കുന്നതാണ് 'നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം ഓണസമ്മാനങ്ങൾ വാങ്ങാം' പദ്ധതി. കേരളത്തിലെത്തുന്ന വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികൾക്ക് ഓണത്തിന്റെ തനതായ അനുഭവം ലഭ്യമാക്കുകയാണ് കേരള ടൂറിസം പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍