നിഷാമിന്റെ കമ്പനിയിൽ നിന്നും വീടുകൾ വാങ്ങാൻ ആർക്കും താത്പര്യമില്ല; കിങ് ബീഡിയുടെ മാർക്കറ്റ് കുത്തനെ ഇടിഞ്ഞു; ആഡംബര കാറുകൾ എല്ലാം പൊലീസ് സ്റ്റേഷനിൽ തുരുമ്പെടുക്കുന്നു; ബിസിനസ് സാമ്രാജ്യം പിടിച്ചെടുക്കാനുള്ള സഹോദരങ്ങളുടെ ശ്രമവും തലവേദനയായി; രാജാവിനെ പോലെ ജീവിച്ച നിഷാം അകത്തായതോടെ ബിസിനസ് സാമ്രാജ്യം പൊളിഞ്ഞടുങ്ങുന്നു
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: എണ്ണിയാൽ തീരാത്തത്ര ബിസിനസ് സാമ്രാജ്യങ്ങളുമായി ചക്രവർത്തിയെ പോലെ ജീവിച്ച നിഷാം മുഹമ്മദിന്റെ ജയിൽ വാസം നീണ്ടതോടെ ബിസിനസ് സ്ഥാപനങ്ങൾ പൊളിഞ്ഞടുങ്ങുന്നതായി റിപ്പോർട്ട്. നിഷാമിന്റെ റിയൽ എസ്റ്റേറ്റ്, ബീഡി അടക്കം സകല ബിസിനസുകളുടെയും മാർക്കറ്റ് കുത്തനെ ഇടിഞ്ഞു. ഇതോടെ നിഷാമിന്റെ 5000 കോടിയുടെ ബിസിനസ് സാമ്രാജ്യം ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
ബീഡി, റിയൽ എസ്റ്റേറ്റ്, ജുവലറി, ഹോട്ടൽ അടക്കമുള്ള ബിസിനസിന്റെ നടത്തിപ്പ് സംബന്ധിച്ച തർക്കവും കൂടിയായതോടെ വൻതിരിച്ചടിയാണ് നിഷാം നേരിടുന്നത്. അതേസമയം തന്റെ സ്വത്തിനായുള്ള വടംവലിയിൽ ബിസിനസ് സംബന്ധമായ ഒരുകാര്യവും തന്നെയോ ഭാര്യയോ അറിയിക്കുന്നില്ലെന്നും നിഷാം പറഞ്ഞു. നിഷാം തന്നെ ജയിലിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തി എന്ന് റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ മുൻ മാനേജർ തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയതോടെയാണ് നിഷാമിന്റെ ബിസിനസ് ലോകത്തെ സംഘർഷങ്ങൾ പുറത്തായത്.
ചന്ദ്രബോസ് വധക്കേസിനു പുറമേ കേരളത്തിലും പുറത്തുമായി നിഷാമിനെതിരേ നിരവധി കേസുകളുള്ളതു നിഷാമിന്റെ മോചനത്തിനു തടസമാകുമെന്നതാണ് ബിസിനസ് പങ്കാളികളായ സഹോദരങ്ങളെ അലട്ടുന്നത്. നിഷാമിന്റെ ബിസിനസ് സാമ്രാജ്യം സ്വന്തമാക്കാൻ സഹോദരങ്ങൾ തമ്മിലും കടുത്ത മത്സരമാണ് നടക്കുന്നത്.നിഷാമിനെതിരേ ഗുരുതരമായ ആരോപണങ്ങൾ നിരത്തി സഹോദരങ്ങളും പൊലീസിൽ പരാതി നൽകി. സഹോദരങ്ങളും ബന്ധുക്കളും തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന നിഷാമിന്റെ പരാതിയും കൂടിയായപ്പോൾ സംഗതി വസ്തുതയാണെന്ന പ്രചാരണവും ശക്തമായി.
നിഷാമിന്റെ പ്രധാന ബിസിനസുകളിലൊന്നായ കിങ് ബീഡിയുടെ കയറ്റുമതി കുറഞ്ഞു. സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചിരുന്ന കിങ് ബീഡി മോശമാണെന്നു പറഞ്ഞ് തിരിച്ചയയ്ക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം തിരിച്ചുവരുന്ന പായ്ക്കറ്റുകളിലൂടെ മയക്കുമരുന്നും സ്വർണവും കടത്തിയാണ് നിഷാം കോടികളുണ്ടാക്കിയതെന്നു നേരത്തെ ആരോപണമുയർന്നിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായുള്ള കെട്ടിടസമുച്ചയങ്ങളുടെ വിൽപ്പന കുറഞ്ഞു, പല പ്രോജക്ടുകളും പകുതിക്കു വച്ച് നിലച്ചു, നിഷാമിന്റേതായതിനാൽ ഫ്ളാറ്റുകൾ വാങ്ങാൻ ആരും തയാറാവുന്നില്ല എന്നിങ്ങനെയാണ് പ്രചാരണം.
നിഷാമിന്റെ ആഡംബര കാറുകളിൽ പലതും ജയിലിൽ കിടന്ന് തുരുമ്പ് പിടിക്കുകയാണ്. 70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകളാണ് നിഷാമിനുള്ളത്. മകനെ സ്കൂളിൽ കൊണ്ടുപോകാന്മാത്രമായി ഒരു ഫെരാരി. ഇതിൽ പലതും ഇപ്പോൾ പൊലീസ് സ്റ്റേഷനിലാണ്. വൻ വിലയുള്ള പി.ബി. 03 എഫ് 999 എന്ന ഹമ്മർ കാർ കൊണ്ടാണ് നിഷാം, ചന്ദ്രബോസിനെ ഇടിച്ചുതെറിപ്പിച്ചത്. തിരുനെൽവേലി ആസ്ഥാനമാക്കിയുള്ള കിങ് ബീഡി, തൃശൂർ കേന്ദ്രമാക്കിയുള്ള റിയൽ എസ്റ്റേറ്റ് ബിസിനസ്, മിഡിൽ ഈസ്റ്റിലെ സ്വർണക്കച്ചവടം, ഹോട്ടൽ തുടങ്ങിയ വൻ സംരംഭങ്ങളിലൂടെ നിഷാമിന്റെ സാമ്രാജ്യം കോടികളിലേക്ക് വളർന്നു. ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജൻസികൾ അന്വേഷണവും നടത്തിയിരുന്നു. എന്നാൽ ഇതടക്കമുള്ള കേസുകൾ ഒതുക്കിത്തീർക്കാനും ഇല്ലാതാക്കാനും സംസ്ഥാന പൊലീസിലെ ചില ഉന്നതർ സഹായിച്ചു. ഇതിൽ പ്രധാനി ജില്ലാ പൊലീസ് മേധാവിസ്ഥാനത്തുനിന്നു വിരമിച്ച ഒരാളായിരുന്നു.
ചന്ദ്രബോസ് വധക്കേസിൽ വിചാരണ നേരിടുന്ന നിഷാമിന്റെ ജയിൽ വാസം തുടങ്ങിയിട്ട് രണ്ടുവർഷമായി. നിഷാം ജയിലിൽ ആയപ്പോൾ സഹായിക്കാൻ പുറത്ത് നിരവധി പേരുണ്ടായി. ജയിലിലായിരിക്കുമ്പോഴും നിഷാമിനെ സഹായിക്കാനാളുണ്ടായിരുന്നു. ജയിലിനകത്തിരുന്നും ബിസിനസ് കാര്യങ്ങൾ നോക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, പ്രതാപകാലത്തു നിഷാമിന്റെ സഹായംതേടിയവരെല്ലാം പതുക്കെ പിൻവലിഞ്ഞതോടെ നിഷാം ഒറ്റപ്പെട്ട നിലയിലായി.
ഇതിനിടെ, ബിസിനസ് നോക്കി നടത്തുന്നതും പണമിടപാടുകളും സംബന്ധിച്ചു സഹോദരങ്ങളും ബന്ധുക്കളുമായി തർക്കവും തുടങ്ങി. വിവിധ സ്ഥാപനങ്ങൾ നടത്തുന്ന നിഷാമിന്റെ ബിസിനസിന്റെ പകുതി ഓഹരി രണ്ടു സഹോദരന്മാരുടെയും ഉമ്മയുടെയും മറ്റു രണ്ടുപേരുടെയും പേരിലാണ്. ഭാര്യക്ക് ഇതിൽ ഇടപെടാനാവാത്ത സ്ഥിതിയുമായി. ഇതോടെയാണ് ബിസിനസ് തകരുന്നുവെന്ന പ്രചാരണം ശക്തമായത്.
ചന്ദ്രബോസ് വധകേസിന് പുറമേ നിഷാമിന് പേരിൽകേരളത്തിന് അകത്തും പുറത്തുമായി കേസുകൾ നിരവധിയാണ്. ആറു വർഷത്തിനിടയിൽ 16 കേസുകൾ. 2015 മാർച്ച് 9നു സംസ്ഥാനത്തും പുറത്തുമുള്ള 13 കേസുകൾ ഉൾപ്പെടുത്തി കാപ്പയും ചുമത്തി. 2014ൽ നിഷാം കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചു സുമൻ എന്നൊരാൾ ബംഗളുരു പൊലീസിൽ പരാതി നൽകി. 2013ൽ ഒൻപതു വയസുള്ള മകനെക്കൊണ്ട് ഫെരാരി കാർ ഓടിപ്പിച്ചതിനും ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിനും കേസ്. 2013 ജൂൺ 15ന് വാഹനപരിശോധന നടത്തുകയായിരുന്ന വനിതാ എസ്.ഐയെ കാറിനുള്ളിൽ പുട്ടിയിട്ടതിനും അപമര്യാദയായി പെരുമാറിയതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസ്.
ബംഗളുരുവിൽ മോഡലിനെ ബലാത്സംഗം ചെയ്തതായി കേസ്. വിദേശ നിർമ്മിത ആഡംബര കാറുകൾ ഇറക്കുമതി ചെയ്തതിൽ രണ്ട് കോടിരൂപയുടെ നികുതി തട്ടിപ്പ് നടത്തി. സഹോദരന്റെ ഭാര്യയുടെ ചിത്രം ഫേസ്ബുക്കിൽ ദുരുപയോഗം ചെയ്തു, ബിസിനസുകാരനായ അബ്ദുൽ റസാഖ് നൽകിയ പരാതിയിൽ തൃശൂർ ടൗൺ പൊലീസ് ഐടി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ്, വേലൂർ സദേശി ഷംസുദ്ദീനെ വീട് കയറി അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസ് എന്നിവയെല്ലാം കോടതിക്കു പുറത്ത് ഒത്തുതീർന്നതിനാൽ റദ്ദായി.
അതേസമയം ജയിലിൽ കഴിയുന്ന നിഷാമിനെ സഹായിച്ചെന്ന പരാതിയിൽ പൊലീസ് കമ്മിഷണർക്കു നേരേ ശിക്ഷാനടപടിയുമുണ്ടായി. ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കുന്നതിലും മറ്റും മധ്യവർത്തിയായത് ഉന്നത പൊലീസുദ്യോഗസ്ഥനാണ്. എന്നാൽ, റിയൽ എസേ്റ്ററ്റ് ബിസിനസിലടക്കം യാതൊരു പ്രശ്നവുമില്ലെന്നാണ് നിഷാമിന്റെ ബന്ധുക്കൾ പറയുന്നത്. നിഷാമിന്റെ ഭാര്യയും മകനും അവരുടെ വീട്ടിലാണിപ്പോൾ. നിഷാമിന്റെ വിവാഹത്തിന് ആദ്യമേ വീട്ടുകാർ എതിരായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായാരുന്നുവെന്നതാണ് പ്രശനം. അതുകൊണ്ടുതന്നെ ഇവരെ അടുപ്പിക്കാതിരിക്കാനും ശ്രമമുണ്ടായി. തന്റെ ഭാര്യക്കുപോലും ബിസിനസിൽ ഇടപെടാനാവില്ലെന്നു നിഷാം പരാതിപ്പെടുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍