കറുത്ത ഹാസ്യത്തിന്റെ കരുത്തിൽ ഈ ഞണ്ടുകൾ; അൽത്താഫ് സലീം എന്ന യുവ സംവിധായകനിൽനിന്ന് പ്രതീക്ഷകൾ ഏറെ; മൂന്നാംവരവിലും താരമായി ശാന്തികൃഷ്ണ; ഈ പടത്തിൽ നിവിൻ പോളി ഓർമ്മിക്കപ്പെടുക നിർമ്മാതാവ് എന്ന നിലയിൽ!
എം മാധവദാസ്
അൽത്താഫ് സലീം എന്ന നടന്റെ പേര് പലർക്കും ഓർമ്മ കാണില്ല. പക്ഷേ അയാളുടെ മുഖം സുപരിചിതമായിരിക്കും.'പ്രേമത്തിലെ' മേരിയെ ലൈനടിക്കുന്ന ജോർജിനും സംഘത്തിനമിടയിൽ, ബാഗും തൂക്കി സൈക്കിളുന്തി നടക്കുന്ന ,ഒരു നരുന്തു പയ്യനെ ഓർമ്മയില്ലേ.സിദ്ധാർഥ് ശിവയുടെ 'സഖാവിൽ' നിവിൻപോളിയുടെ വലംകൈയായും ആ മെലിഞ്ഞുണങ്ങിയ, ഒറ്റനോട്ടത്തിൽ പണിക്കുവന്ന ബംഗാളിയുടെ ഛായയുള്ള ആ പയ്യനെ കാണാം. അതാണ് അൽത്താഫ്. ഈ യുവനടൻ സംവിധാനം ചെയ്ത 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയെന്ന' ചിത്രം കണ്ടപ്പോൾ പറഞ്ഞുപോയി; പ്രായമല്ല പ്രതിഭ തന്നെയാണ് വലുതെന്ന്. മരുന്നുണ്ട് ഈ പയ്യന്റെ കൈയിൽ.അൽപ്പം പാളിപ്പോയാൽ മൊത്തം കുളമാകുന്ന ബ്ളാക്ക് ഹ്യൂമറിലൂടെ കഥ പറഞ്ഞ് വിജയിപ്പിക്കുകയെന്നത് വലിയ റിസ്ക്കുള്ള കേസാണ്. അതുകൊണ്ടുതന്നെ അൽത്താഫ് നല്ളൊരു കൈയടി അർഹിക്കുന്നു.വരട്ടെ, പുതിയ പ്രതിഭകൾ. അങ്ങനെ മലയാള സിനിമ കൂടുതൽ സമ്പന്നമാവട്ടെ.
കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലുള്ള ചിത്രങ്ങൾ ഏറെയുള്ള ഇക്കാലത്ത്, നിങ്ങൾക്ക് ഈ പടത്തിന് ധൈര്യമായിട്ട് ടിക്കറ്റെടുക്കാം.രണ്ടേകാൽ മണിക്കൂർ സമയം വേസ്റ്റാവില്ല.പടം അൽത്താഫ് കൊണ്ടുപോവുന്ന രീതിയാണ് ഗംഭീരം. കാൻസർ എന്ന ആരും പേടിക്കുന്ന രോഗവും തുടർന്നവരുന്ന പ്രശ്നങ്ങളുമാണ് ഇവിടെ 'സർക്കാസിക്കുന്നത്'. അതോ ഒരിടത്തും ദ്വയാർഥ പ്രയോഗങ്ങളോ, സ്ത്രീവിരുദ്ധ പരാമർശങ്ങളോ, അശ്ളീലമോ, മുട്ടിന് മുട്ടിന് ഗാനങ്ങളോ ഒന്നും തന്നെ ഇല്ലാതെ. ( തെറിയഭിഷേകത്തിന്റെ ഈ ന്യൂജൻ കാലത്ത് ഇങ്ങനെ ശാന്തമായി പടമെടുത്തതിന് അൽത്താഫിനോട് നാം പ്രത്യേകം കടപ്പെട്ടിരിക്കുന്നു)
എന്നുവെച്ച് ഫേസ്ബുക്കിലെ പൊക്കിവിടൽ സംഘങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ ന്യൂനതകളില്ലാത്ത ലോകാത്ഭുദമൊന്നുമല്ല ഈ പടം. തിരക്കഥയിൽ കുറേക്കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽചിത്രം ശരിക്കും അദ്ഭുതമാവുമായിരുന്നു.ഈ പൊക്കിവിടലിന്റെ അമിതാഭാരം തലയിൽനിന്ന് ഇറക്കിവെച്ചുവേണം പടം കാണാൺ.അല്ളെങ്കിൽ അയ്യെടാ എന്നാവും. പക്ഷേ തലച്ചോർ തുരന്ന്വന്ന് കാണേണ്ടിവരുന്ന ചിത്രങ്ങൾ ഏറെയുള്ള ഇക്കാലത്ത്, തലക്കകത്ത് ആൾതാമസമുള്ളവരുടെ സൃഷ്ടികൾ വിജയിപ്പിക്കേണ്ടത്, നല്ല ചിത്രങ്ങളെ സ്നേഹിക്കേണ്ടവരുടെ കടമയാണ്.
ഞണ്ടുകളും കീമോ ഭടന്മാരും പോരാടുമ്പോൾ
കാൻസറിൽനിന്ന് വിമുക്തി നേടിയ എഴുത്തുകാരി ചന്ദ്രമതിയുടെ പുസ്തകമാണ് 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'. അതിന്റെ തലക്കെട്ട് മാത്രമെടുത്ത് സിനിമയുണ്ടാക്കുമ്പോൾ, കാൻസർ രോഗികളുടെ വർധനമൂലം അതിവേഗം ഞണ്ടുകളുടെ സ്വന്തം നാടാവുന്ന ഈ സമൂഹത്തിലേക്ക് തന്നെയാണ് സംവിധായകൻ കണ്ണാടി പിടിക്കുന്നത്.
അർബുദമടക്കമുള്ള ഗുരുതര രോഗങ്ങൾ വരുന്നതും അതുവെച്ച് സെന്റിമെൻസ് വർക്കൗട്ട് ചെയ്യുന്നതുമായ ഒരു പാട് ചിത്രങ്ങൾ തിക്കുറുശ്ശിയുടെ കാലംതൊട്ട് നാം കണ്ടിട്ടുണ്ട്.അന്നൊക്കെ കാൻസർ വന്നാൽ തീർന്നു എന്നതായിരുന്നു പ്രമേയം. ( ലുക്കീമിയ തൊട്ട് ഒരു പടത്തിൽ ജഗതി പറഞ്ഞപോലെ 'ബ്രിയിനോ മാഞ്ചിയ ഒട്ടോപ്പിക്ക' എന്ന അപൂർവ രോഗംപോലെ എത്രയെത്ര സിനിമാറ്റിക്ക് അസുഖങ്ങൾ!) എത്ര പെട്ടെന്നാണ് ആ പഴയ കാലം മാറിയത്.
ഇവിടെ അർബുദം ഒരു കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാതെയത്തെുമ്പോൾ, ചിരിച്ചു നേരിടാൻ നമ്മെ പഠിപ്പിക്കയാണ് സംവിധായകൻ. ഷീല ചാക്കോ (ശാന്തികൃഷ്ണ) എന്ന കോളേജ് അദ്ധ്യാപികക്ക് , സ്വയം പരിശോധനയിലൂടെ ബ്രസ്റ്റ് കാൻസർ ഉണ്ടോ എന്ന തോന്നലിൽ നിന്നാണ് ചിത്രത്തിന്റെ തുടക്കം.നിസ്സാരകാര്യങ്ങൾക്ക് ടെൻഷനടിക്കുന്ന ഭർത്താവ് ചാക്കോ (ലാൽ), ലണ്ടനിലുള്ള മകൻ കുര്യൻ (നിവിൻ പോളി), ഇളയ മകൾ സാറാ (അഹാന കൃഷ്ണകുമാർ), വിവാഹിതയായ മകൾ മേരി ടോണി (സ്രിന്റ ഷബാബ്), മരുമകൻ ടോണി (സിജു ), രോഗക്കിടക്കയിലുള്ള മുത്തച്ഛൻ (കെ.എൽ.ആന്റണി) എന്നിവർ ചേർന്നതാണ് ഷീലയുടെ കുടുംബം. ഈ കൂട്ടുകുടുംബത്തിന്റെ ഏറ്റവും അവിഭാജ്യ ഘടകമായ ഷീലക്കുണ്ടായ അസുഖം അംഗങ്ങളുടെ മൊത്തം അവസ്ഥ എങ്ങനെ മാറ്റിമറിക്കുന്നെന്ന് രസകരമായി രേഖപ്പെടുത്തുകയാണ് ചിത്രം. അടുക്കള തൊട്ടുള്ള കുടുംബത്തിന്റെ സകലകാര്യങ്ങളും മാറിമറിയുന്നിടത്താണ് കറുത്ത ഹാസ്യം കിടക്കുന്നത്.
അമ്മ പെട്ടന്ന് വരാൻ പറയുമ്പോൾ ലണ്ടനിലുള്ള മകൻ കുര്യൻ കരുതുന്നത് തന്റെ കല്യാണക്കാര്യം പറയാനാണെന്നാണ്.വെപ്രാളക്കാരനായ ചാക്കോ, ഷീലയുടെ അസുഖം പറയാൻ സ്വാർഥനും പിശുക്കനുമായ മകളുടെ ഭർത്താവിനെ കാണാൻപോവുന്ന രംഗങ്ങളൊക്കെ ചിരിപ്പിക്കും. അതായത് കണ്ണീരുകൊണ്ടല്ല ചെറു പുഞ്ചിരികൊണ്ടാണ് കാൻസറിനെ നേരിടേണ്ടതെന്ന പോസറ്റീവ് എനർജി ഈ പടം നിർബാധം നൽകുന്നുണ്ട്.വാർധക്യത്താൽ ഓർമ്മകൾ എതാണ്ട് നശിച്ചിട്ടും എപ്പോഴും സിക്സ്പാക്ക് മസിലുണ്ടാക്കാനുള്ള പരസ്യം കണ്ടിരിക്കുന്ന അപ്പാപ്പനും, അയാളെ നോക്കാനായി വരുന്ന യേശുദാസ് എന്ന ഹോംനഴ്സുമെല്ലാം (ഷറഫുദ്ദീൻ) നർമ്മമുണർത്തുന്നുണ്ട്.എന്നാലും ഒരിടത്തും അർബുദം എന്ന ചിത്രത്തിന്റെ കേന്ദ്രപ്രമേയത്തിൽനിന്ന് വിട്ടുപോകുന്നുമില്ല. ഞണ്ടുകളും കീമോ ഭടന്മാരും തമ്മിലുള്ള പോരാട്ടമാണ് ഈ പടത്തിന്റെ രത്നച്ചുരുക്കം.വേദനകൾക്കിടയിൽ കൂടിയുള്ള നർമ്മ ചിത്രീകരണമാണ് ഈ പടത്തെ വേറിട്ടതാക്കുന്നത്. അതിനാകട്ടെ വല്ലാത്ത ചങ്കൂറ്റവും പ്രതിഭയും വേണം.
താരം ശാന്തികൃഷ്ണ; നിവിന് ഒന്നും ചെയ്യാനില്ല
അങ്ങനെ മൂന്നാംവരവിലും പ്രേക്ഷകരെ മൊത്തം കൈയിലെടുത്തിരിക്കയാണ് നടി ശാന്തികൃഷ്ണ. ഞണ്ടുകൾ ശാന്തിയുടെ ചിത്രമാണ്.ഇത്രയും കാലം എവിടെയായിരുന്നുവെന്ന് പ്രേക്ഷകനെകൊണ്ട് ചോദിപ്പിക്കും വിധമായിരുന്നു അവരുടെ തകർപ്പൻ പ്രകടനം. മുമ്പ് തന്റെ മികച്ച സമയത്ത് രണ്ടുതവണ ചലച്ചിത്രലോകത്തുനിന്ന് മാറി നിന്നപോലെ അവർ ഇനി മലയാള സിനിമയെ വിട്ടുപോകാതിരിക്കട്ടെ.
എന്നാൽ നിവിൻപോളിക്ക് ഈ പടത്തിൽ കാര്യമായി എന്തെങ്കെിലും ചെയ്യാനുണ്ടെന്ന് തോനുന്നില്ല.അലസനും, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്നവനുമായ ഈ ഫ്രീക്കൻ ടിപ്പിക്കൽ നിവിൻ കഥാപാത്രമാണ്.പക്ഷേ നിവിൻപോളി അഭിനന്ദിക്കപ്പെടേണ്ടത്, ഇതേപോലൊരു പടം നിർമ്മിക്കാൻ ധൈര്യം കാട്ടിയതിനാണ്.അതും ഒരു യുവ സംവിധായകന് വേണ്ടി.വേറെ ഏതൊരു മുഖ്യധാരാ നിർമ്മതാവിനെയും ഈ സബ്ജക്ട് പറഞ്ഞ് ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്.
ഭയവും ടെൻഷനും പാരമ്പര്യമായി കിട്ടിയതാണെന്ന് വിശ്വസിക്കുന്ന ഗൃഹനാഥനായി ലാലും നന്നായി.സീരിയസായി ചെയ്ത് കോമഡിയുണ്ടാക്കാൻ എന്ന് പറയുന്നത് ഒടുക്കത്തെ ഒരു കലയാണ്. ലാലിനെപ്പോലെയുള്ള പ്രതിഭകൾക്കേ അതുപറ്റൂ.
സൂപ്പർ ഹിറ്റായ 'പ്രേമം' സിനിമയിലെ ഏതാണ്ട് പ്രമുഖരെയൊക്കെ അൽത്താഫ് ഈ പടത്തിലും കൊണ്ടുവന്നിട്ടുണ്ട്. സിജു , കൃഷ്ണശങ്കർ, ഷറഫുദ്ദീൻ എന്നിവർ ഇതിലും മോശമാക്കിയിട്ടില്ല. മുൻ ചിത്രങ്ങളിൽ ഷറഫുദ്ദീനെ സംവിധായകർ അങ്ങ് കയറൂരി വിടുന്നതാണ് കണ്ടിട്ടുള്ളത്. പക്ഷേ ഇത്തവണ കടിഞ്ഞാൻ സംവിധായകന്റെ കൈയിൽ തന്നെയുണ്ട്.രോഗക്കിടക്കിയിലുള്ള ചാച്ചന്റെ വേഷമിട്ട കെ.എൽ ആന്റണി 'മഹേഷിന്റെ പ്രതികാരത്തിലെന്നപോലെ' ഇത്തവണയും ശ്രദ്ധിക്കപ്പെട്ടു.
നിവിൻപോളിയുടെ കാമുകിയായ റെയ്ച്ചലിന്റെ വേഷത്തിൽ എത്തിയ ഐശ്വര്യ ലക്ഷ്മിയും ബോറടിപ്പിച്ചിട്ടില്ല. ദിലീഷ് പോത്തനും , സൈജു കുറുപ്പുമാണ് ഈ പടത്തിലെ മറ്റ് പ്രാധാനികൾ. ഇതിൽ ദിലീഷ് ടൈപ്പായി തോന്നിയപ്പോൾ സൈജു വേറിട്ട ലൈനിലൂടെ ശ്രദ്ധേയനായി.
ചില വിമർശനങ്ങൾ, വിയോജിപ്പുകൾ
സ്വഛമായങ്ങ് കണ്ടിരിക്കാമെന്നല്ലതാതെ നമ്മെ ആഴത്തിൽ സ്പർശിക്കുന്ന കഥയല്ല ഇത്.അങ്ങനെ ആക്കാവുന്ന സബ്ജക്റ്റ് ആയിരുന്നിട്ടുകൂടി ഈ അർബുദ പുരാണം പലപ്പോഴും തൊലിപ്പുറമെയുള്ള ചികിത്സയായി മാറുന്നു. ഒരു കാൻസർ രോഗി അനുഭവിക്കുന്ന സാമൂഹിക പീഡനങ്ങൾ ഒരിക്കൽപോലും പടത്തിൽ കടന്നുവരുന്നില്ളെന്ന് മാത്രമല്ല, ചിലപ്പോൾ സമൂഹം തന്നെയില്ല ഈ ലോകത്ത് കുടുംബം മാത്രമേയുള്ളൂവെന്നും തോന്നിക്കും. പ്രേമേയത്തിന്റെ കൃത്യമായ വികാസം നടത്താൻ അൽത്താഫിന് കഴിഞ്ഞിരുന്നെങ്കിൽ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കാവുന്ന ചിത്രം ആവുമായിരുന്നു ഇത്.ഇപ്പോഴിത് ഒരു ഷോർട്ട്ഫിലിമിന്റെ എക്സ്റ്റെൻഷൻ പോലെയാണ് തോനുന്നത്.ചിലയിടത്തൊക്കെ ലാഗ് വരുമ്പോഴേക്കം അൽത്താഫ് ചിത്രത്തെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നുണ്ട്.
പിന്നെ ഈ ചിത്രത്തിലെ കുടുംബം എന്നത് ഒന്നാന്തരം സാമ്പത്തിക സുരക്ഷിതത്വമുള്ള എലീറ്റ് കുടുംബമാണ്.ഇതും ഒരു സാധാരണക്കാരന്റെ കുടുംബത്തിലേക്ക് ഞണ്ടുകൾ അതിഥിയായി എത്തിയാലുമുള്ള സംഭവങ്ങൾ തീർത്തും വ്യത്യസ്തമാണ്. അർബുദത്തിനുള്ള ഭാരിച്ച ചെലവ് തന്നെ പ്രശ്നമാണെല്ലോ. ഉപരിവർഗ സംസ്ക്കാരത്തിന്റെയും ആഭിജാത്യത്തിന്റെയും ഒരുതരം എല്ലിൽക്കുത്തുന്ന സംഭവങ്ങൾ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്.പക്ഷേ അവിടെയൊരു സെമി സറ്റയറിന്റെ സ്വഭാവം സൂക്ഷിച്ചതാണ് ആശ്വാസം.
അമ്മക്ക് കീമോയെടുക്കാൻവന്ന നായകനും അച്ഛന് കീമോയെടുക്കാൻ വന്ന നായികയും തമ്മിലുള്ള പ്രണയം ക്ളീഷേയാണെങ്കിലും അമിതമായ പൈങ്കിളിവത്ക്കരണവും ഇവിടെ സംവിധകയകൻ നടത്തുന്നില്ല.പക്ഷേ പുതിയകാലത്തെ സംവിധായകർക്കും ഇത്തരം ക്ളീഷേകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നില്ളെന്നത് കഷ്ടമാണ്.
മറ്റൊരു പോരായ്മയായി തോന്നിയത്, നേരത്തെ തന്നെ കഥാപാത്രങ്ങളുടെ സ്വഭാവം പരിചയപ്പെടുത്തിയതിനാൽ ആവണം, ചിലയിടത്തൊക്കെ അഭിനേതാക്കൾ തളച്ചിടപ്പെട്ടപോലെ തോന്നി. ഉദാഹരമായി ലാലിന്റെ ഗൃഹനാഥൻ, തുടക്കത്തിൽ പരിചയപ്പെടുത്തുന്നതുപോലെ സദാ അസ്വസ്ഥനും നിസ്സാരകാര്യങ്ങൾക്ക് ടെൻഷനടിക്കുന്നവനുമാണ്. നിവിൻപോളിയാവട്ടെ ലെയ്സിനോട് അമിതമായ ആസക്തിയും ഉത്തരവാദിത്വങ്ങളോട് വിരക്തിയുമുള്ള ചെറുപ്പക്കാരനും.അയാളുടെ അളിയനാട്ടെ പിശുക്കനും സ്വാർഥനും. ഈ ടാഗിൽ തന്നെയാണ് കഥാപാത്രങ്ങൾ സിനിമയിൽ മൊത്തം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സീനിലും ഇവർ എങ്ങനെ പ്രതികരിക്കുമെന്ന് പ്രേക്ഷകർക്ക് ഏതാണ്ട് ഊഹിക്കാൻ കഴിയുന്നുണ്ട്.ഇത് കഥാപാത്ര വൈവിധ്യം നഷ്ടപ്പെടുത്തുന്നുവെന്ന് മാത്രമല്ല യഥാർഥ മനുഷ്യജീവിതത്തോടുള്ള പുറം തിരിഞ്ഞു നിൽക്കലുകൂടിയാണ്.സാഹചര്യങ്ങളെയും സാമൂഹിക സമ്മർദങ്ങളെയും അനുസരിച്ച് മാറാൻ കഴിവുള്ളവനാണെല്ലോ മനുഷ്യൻ.
വാൽക്കഷ്ണം: ഓണച്ചിത്രങ്ങളിൽ ഏറ്റവും മികച്ച എന്റർടെയിനർ ഏതാണെന്നതിനെ കുറിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുയാണെല്ലേ. ഈ ലേഖകൻ പ്രിഥ്വീരാജിന്റെ ആദം ജോണിനൊപ്പമാണ്. മികച്ച കലാമൂല്യമുള്ള ചിത്രമേതെന്ന് ചോദിച്ചാൽ ഞണ്ടുകൾ എന്നു പറയാം. അതുതന്നെയാണ് അൽത്താഫ് എന്ന സംവിധായകന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്